Saturday, April 30, 2011
KOCHI DOWN
സെവാഗ് അടിച്ചു, കൊച്ചിക്ക് അടിതെറ്റി
സെവാഗ് 47 പന്തില്‍ 80, ശ്രീശാന്ത് 4-1-10-2
കൊച്ചി: ബാറ്റ്‌സ്‌മാനെ കബളിപ്പിച്ച കൊച്ചിയിലെ പിച്ചില്‍ അചഞ്ചലനായി നിന്ന നായകന്‍ വീരേന്ദര്‍ സെവാഗ് തകര്‍ത്തടിച്ചപ്പോള്‍ കൊച്ചിടസ്‌കേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് 38 റണ്‍സ്‌് ജയം. കൊച്ചിക്കാരുടെ പ്രിയതാരം ശാന്തകുമാരന്‍ ശ്രീശാന്തിന്റെ അത്യുഗ്രന്‍ ബൗളിംഗിനേയും പിച്ചിന്റെ തണുപ്പന്‍ പെരുമാറ്റത്തേയും സെവാഗിലൂടെ ചെറുത്തുനിന്ന ഡല്‍ഹി 157 റണ്‍സിന്റെ വിജയ ലക്ഷ്യം കൊച്ചിക്കു മുമ്പില്‍ വെച്ചു. തുടക്കത്തിലേ തകര്‍ന്ന കൊച്ചിക്ക് 119 റണ്‍സ് വരെ പോരാട്ടം നടത്താനായുള്ളൂ. ശ്രീശാന്ത് നാലോവറില്‍ കേവലം പത്തു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തപ്പോള്‍ സെവാഗ് 47 പന്തില്‍ നിന്ന് 80 റണ്‍സടിച്ച് മടങ്ങി. ഡല്‍ഹി അവസാന സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്കു കയറിയപ്പോള്‍ കൊച്ചി 9-ാം സ്ഥാനത്തേക്കു പതിച്ചു.
ഫിറോസ് ഷാ കോട്‌ലയില്‍ പുറത്തെടുത്ത മിന്നും പ്രകടനത്തിന്റെ ബാക്കി പത്രമായിരുന്നു കൊച്ചിയില്‍ വീരേന്ദര്‍ സെവാഗ് കാഴ്‌ചവെച്ചത്. പക്ഷേ ടീമിലെ ചെറുകിടക്കാരെ പോലെ ഓപണിംഗ് കൂട്ടുകാരന്‍ ഡേവിഡ് വാര്‍ണറും കൂട്ടു നില്‍ക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ടീ്‌ം സ്‌കോറില്‍ വലിയ കുതിപ്പ് കണ്ടില്ലെന്നു മാത്രം. എന്നാല്‍ ബൗളര്‍മാരെ അകമഴിഞ്ഞു തുണച്ച പിച്ചില്‍ പോരാടാവുന്ന സ്‌കോറായിരുന്നു ഡല്‍ഹിയുടെ 157. ബൗണ്‍സിന് പിന്തുണ കിട്ടാതിരുന്ന പിച്ചില്‍ ബാറ്റ്‌സ്‌മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വളരെ താഴ്‌ന്നു വന്ന പന്തുകള്‍ വിക്കറ്റുകള്‍ കൊണ്ടുപോകുകയായിരുന്നു.
ശ്രീശാന്ത് ഡല്‍ഹിക്ക് നിരാശാ ജനകമായ മറ്റൊരു ദിനം സമ്മാനിക്കും പോലെയായിരുന്നു കളിയുടെ തുടക്കം. ഡേവിഡ് വാര്‍ണറെ മൂന്നു റണ്‍സില്‍ ക്ലീന്‍ ബൗള്‍ഡാക്കി തുടങ്ങിയ ശ്രീശാന്ത് മൂന്നാമന്‍ നമാന്‍ ഓജയെവിക്കറ്റിനു മുന്നില്‍ കുടുക്കി. ഡല്‍ഹിയുടെ പ്രധാന ബാറ്റ്‌സ്‌മാന്മാരില്‍ സ്ഥാനം പിടിക്കുന്ന വേണു ഗോപാല്‍ റാവുവിനെ ജഡേജയും എല്‍ബിഡബ്ലിയു ആക്കി പുറത്താക്കിയതോടെ ഡല്‍ഹി പ്രതിരോധത്തിലായെന്നു തോന്നി. എന്നാല്‍ ഒരു ഭാഗത്ത് നായകന്റെ സമ്മര്‍ദ്ദം പ്രകടിപ്പിക്കാതെ ക്ലാസിക്കല്‍ ശൈലിയില്‍ ഷോട്ടുകളുതിര്‍ത്ത വീരേന്ദര്‍ സെവാഗ് ടീമിന്റെ ഉത്തരവാദിത്തം മുഴുവന്‍ തോളിലേറ്റി. അഞ്ചു സിക്‌സറുകളും എട്ടു ബൗണ്ടറികളും ഡല്‍ഹി നായകന്റെ ബാറ്റില്‍ നിന്ന് പിറന്നു.
പിച്ചിനെ മനസ്സിലാക്കി ബുദ്ധിപൂര്‍വമാണ് സെവാഗ് കളിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ ഒരുക്കിയ പച്ചപ്പുള്ള പിച്ച് തോല്‍വി സമ്മാനിച്ചപ്പോള്‍ ബൗണ്‍സ് കുറഞ്ഞ വരണ്ട പിച്ചുണ്ടാക്കാനാണ് കൊച്ചി തീരുമാനിച്ചത്. തുടക്കം മുതലേ പന്ത് വളരെ താണുവന്നതോടെ തന്റെ സ്വതസിദ്ധ ശൈലിയില്‍ ബാറ്റുവീശാനാകില്ലെന്ന് സെവാഗ് തിരിച്ചറിഞ്ഞു. എന്നാല്‍ സമീപനത്തില്‍ മാറ്റം വരുത്തിയപ്പോഴും റണ്‍നിരക്ക് താഴാതെ നോക്കാന്‍ വീരുവിനായി.
ടോസിനു വന്നപ്പോഴേ സെവാഗ് പിച്ചിനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. പിച്ചിലൂടെ നടന്നപ്പോള്‍ വളരെ അയഞ്ഞതു പോലെ തോന്നിയെന്ന് സെവാഗ് വിമര്‍ശിച്ചു. വാര്‍ണറുടെ ഓഫ് സ്റ്റംപ് കൊണ്ടുപോയ ശ്രീശാന്തിന്റെ പന്തും പിച്ച് ചെയ്‌ത ശേഷം പിച്ചിനെ തൊട്ടുരുമ്മി പോയ അതേ ഓവറിലെ നാലാം പന്തും നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് അവിശ്വസിനീയതയോടെ സെവാഗ് നോക്കി നിന്നു. ട്രാവിസ് ബേര്‍ട്ട് 13 പന്തില്‍ 20ഉം, യോഗേഷ് നാഗര്‍ 30 പന്തില്‍ 22ഉം റണ്‍സെടുത്ത് പൊരുതി നോക്കി. പത്താന്‍ ഏഴു പന്തില്‍ 13 റണ്‍സെടുത്ത് റണ്‍ഔട്ടായി. എക്‌സ്‌ട്രാസില്‍ നിന്ന് 16 റണ്‍സ് കൂടി ലഭിച്ചപ്പോള്‍ ഡല്‍ഹി പൊരുതാവുന്ന സ്‌കോര്‍ നേടി.
ഡെക്കാനോട് തോറ്റതിന് പിച്ചിനെ പഴിച്ച ജയവര്‍ദ്ദനെക്ക് 28 പന്തില്‍ 18 റണ്‍സെടുത്ത് സമ്മര്‍ദ്ദത്തിനടിപ്പെടാനേ കഴിഞ്ഞുള്ളൂ. ഹോഡജ് (25 പന്തില്‍ 27), ജഡേജ (22 പന്തില്‍ 31) എന്നിവര്‍ മധ്യ ഓവറുകളില്‍ തിളങ്ങിയെങ്കിലും വിജയത്തിനടുത്തെത്താന്‍ പോലുമായില്ല കൊച്ചിക്ക്. ആദ്യ മൂന്നു വിക്കറ്റില്‍ നിന്ന് പത്തും അവസാന നാലു വിക്കറ്റില്‍ നിന്ന് 12ഉം റണ്‍സാണ് കൊച്ചിക്ക്‌് നേടാനായത്. ഓള്‍ റൗണ്ട് മികവുള്ള ബൗളര്‍മാരില്ലാത്തത് വാലറ്റത്ത് തിരിച്ചടിക്കാനുള്ള കൊച്ചിയുടെ സാധ്യതകള്‍ നേരത്തേ ഇല്ലാതാക്കിയിരുന്നു.
ആദ്യ രണ്ടു തോല്‍വികള്‍ക്കു ശേഷം തുടരെ മൂന്നു വിജയങ്ങള്‍ നേടിയ കൊച്ചി വീണ്ടും തോല്‍വിയിലേക്ക് മടങ്ങുന്നതാണ് കാണുന്നത്. മൂന്നു വിജയങ്ങളും സമ്മാനിച്ചത് ഒരേ സംഘമായിരുന്നിട്ടു പോലും പിന്നീട് ആ ടീമിനെ ആശ്രയിക്കാന്‍ ജയവര്‍ദ്ദനെ തയാറായില്ല. കൊച്ചിയുടെ താരം എസ്. ശ്രീശാന്ത് ഇന്ത്യയുടെ ഭാഗ്യതാരമായി വാഴ്‌ത്തപ്പെടുമ്പോഴും ഐ.പി.എല്ലില്‍ ഭാഗ്യദോഷം തുടരുകയാണ്. ഇന്നലെ ശ്രീ ഒന്നാന്തരം പ്രകടനം പുറത്തെടുത്തിട്ടും ടീം ജയം കണ്ടില്ല. സീസണില്‍ ശ്രീശാന്ത് കളിച്ച മത്സരങ്ങളിലൊന്നിലും കൊച്ചി ജയിച്ചിട്ടില്ല.
സ്‌കോര്‍ ബോര്‍ഡ്:
ഡല്‍ഹി: വാര്‍ണര്‍ ബി ശ്രീശാന്ത് -മൂന്ന്, സെവാഗ് സി ഹോഡ്‌ജ് ബി വിനയ്‌കുമാര്‍ -80, ഓജ എല്‍ബിഡബ്ലിയു ബി ശ്രീശാന്ത് -പൂജ്യം, വേണുഗോപാല്‍ റാവു എല്‍ബിഡബ്ലിയു ബി ജഡേജ -ഒന്ന്, നാഗര്‍ റണ്‍ഔട്ട് ജഡേജ/പട്ടേല്‍ -22, ബേര്‍ട്ട് സി വിനയ്‌കുമാര്‍ ബി പവാര്‍ -20, ഇര്‍ഫാന്‍ പത്താന്‍ റണ്‍ഔട്ട് -13, വാന്‍ഡര്‍ മര്‍വെ (നോട്ട്‌ഔട്ട്) -രണ്ട്, എക്‌സ്‌ട്രാസ് -16. ആകെ (20 ഓവറില്‍ ഏഴുവിക്കറ്റിന്) -157
വിക്കറ്റ് വീഴ്‌ച: 1-4, 2-4, 3-35, 4-91, 5-132, 6-145, 7-157. ബൗളിംഗ്: ആര്‍.പി.സിംഗ് 4-0-29-0, ശ്രീശാന്ത് 4-1-10-2, ജഡേജ 4-0-27-0, വിനയ്‌കുമാര്‍ 4-0-41-1, അഖില്‍ 2-0-22-0, പവാര്‍ 2-0-20-1
കൊച്ചി: മക്കല്ലം ബി പത്താന്‍ -ഏഴ്, ക്ലിംഗര്‍ സി വാന്‍ഡര്‍ മര്‍വെ ബി മോര്‍ക്കല്‍ -രണ്ട്, പാര്‍ത്ഥീവ് പട്ടേല്‍ ബി പത്താന്‍ -ഒന്ന്, ജയവര്‍ദ്ദനെ സി സെവാഗ് ബി അഗാര്‍ക്കര്‍ -18, ഹോഡ്‌ജ് സി ഓജ ബി മോര്‍ക്കല്‍ -27, ജഡേജ സി വാന്‍ഡര്‍ മര്‍വെ ബി അഗാര്‍ക്കര്‍ -31, അഖില്‍ സി ഓജ ബി മോര്‍ക്കല്‍ -13, വിനയ്‌കുമാര്‍ സി യാദവ് ബി വാന്‍ഡര്‍ മര്‍വെ -11, പവാര്‍ ബി വാന്‍ഡര്‍ മര്‍വെ -പൂജ്യം, ശ്രീശാന്ത് ബി വാന്‍ഡര്‍ മര്‍വെ -പൂജ്യം, ആര്‍.പി സിംഗ് (നോട്ട്‌ഔട്ട്) -ഒന്ന്. എക്‌സ്‌ട്രാസ് -എട്ട്. ആകെ (18.5 ഓവറില്‍) -119.
വിക്കറ്റ് വീഴ്‌ച: 1-10, 2-15, 3-28, 4-50, 5-77, 6-93, 7-118, 8-118, 9-118, 10-119. ബൗളിംഗ്: പത്താന്‍ 4-0-27-2, മോര്‍ക്കല്‍ 4-0-28-3, യാദവ് 3-0-28-0, അഗാര്‍ക്കര്‍ 4-0-23-2, വാന്‍ഡര്‍മര്‍വെ 3.5-0-20-3
ചിഗുംബുര സ്ഥാനമൊഴിഞ്ഞു
ഹരാരെ: വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനുദ്ദേശിച്ച് സിംബാവെ നായകന്‍ എല്‍തോണ്‍ ചിഗുംബുര സ്ഥാനമൊഴിഞ്ഞു. 2010 മെയ് 25ന് സ്‌പിന്നര്‍ പ്രോസ്‌പര്‍ ഉത്‌്‌സേയക്ക് പകരക്കാരനായി സ്ഥാനമേറ്റ 25കാരന്‍ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനത്തിന് പാത്രമായിരുന്നു. നായക സ്ഥാനമേറ്റെടുത്തതോടെ സ്വന്തം പ്രകടനത്തിലും മങ്ങലേറ്റ ചിഗുംബുര വിഷമവൃത്തത്തിലായി. ലോകകപ്പിലെ നിരാശാജനകമായ പ്രകടനം ചിഗുംബരെയുടെ നായകസ്ഥാനം ചോദ്യംചെയ്‌തിരുന്നു. ലോകകപ്പില്‍ നിന്ന് മടങ്ങിയ ശേഷം തന്റെ ദൗത്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചെന്നും, കുടുംബത്തോടും സുഹൃത്തുക്കളോടും കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും നായക പദവി രാജിവെക്കല്‍ തീരുമാനത്തെക്കുറിച്ച് ചിഗുംബുര പറഞ്ഞു. ഓപണിംഗ് ബാറ്റ്‌സ്‌മാന്‍ ഹാമില്‍ട്ടണ്‍ മസാകഡ്‌സ, ബ്രന്‍ഡന്‍ ടെയ്‌ലര്‍ എന്നിവരാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്നില്‍.
ഹഡിനു പകരം ബൗച്ചര്‍
കൊല്‍ക്കത്ത: പരിക്കേറ്റ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹഡിനു പകരം ദക്ഷിണാഫ്രിക്കയുടെ മാര്‍ക് ബൗച്ചറെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലുള്‍പ്പെടുത്തിയേക്കും. കഴിഞ്ഞ സീസണുകളില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമായിരുന്ന ബൗച്ചര്‍ മെയ്-3ന് ഡെക്കാന്‍ ചാര്‍ജേഴ്‌സുമായുള്ള മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് നിരയിലിറങ്ങിയേക്കും.
'ബ്രാഡിന് പകരം കളിപ്പിക്കാന്‍ മാര്‍ക്കിനെ പോലുള്ളവരുള്ളതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. അദ്ദേഹത്തിന് ഏറെ അനുഭവ സമ്പത്തും ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും മികച്ച റെക്കോര്‍ഡുമുണ്ട്.' നൈറ്റ് റൈഡേഴ്‌സ് സി.ഇ.ഒയും എം.ഡിയുമായ വെങ്കി മൈസൂര്‍ പറഞ്ഞു.
ഓറഞ്ചു തൊപ്പികിട്ടിയതില്‍
കോഹ്‌്‌്‌ലിക്കു സന്തോഷം
ബംഗളൂരു: മുംബൈ ഇന്ത്യന്‍സ് നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്ന് മികച്ച റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് തൊപ്പി കര്‌സ്ഥാമാക്കാനായതില്‍ സന്തോഷമുണ്ടെന്ന് ബാംഗ്ലൂര്‍ റോയല്‍ചാലഞ്ചേഴ്‌സ് യുവതാരം വിരാട് കോഹ്‌്‌്‌ലി. ഏഴു മത്സരങ്ങളില്‍ സച്ചിന് 276ഉം കോഹ്‌്‌ലിക്ക് 294ഉം റണ്‍സാണുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജാക് കാലിസില്‍ നിന്ന് ഓറഞ്ച് തൊപ്പി സ്വന്തമാക്കിയതിനു ശേഷം സച്ചിനാദ്യമായാണ് തൊപ്പി നഷ്ടമാകുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴു റണ്‍സെടുത്ത് പുറത്തായതാണ് മാസ്റ്റര്‍ ബാറ്റ്‌സ്‌മാന് ക്ഷീണമായത്.
ഐ.പി.എല്ലില്‍ നന്നായി ബാറ്റുചെയ്യണമെന്ന് ഞാന്‍ കരുതാറുണ്ട്. പക്ഷേ എനിക്ക് അഞ്ചാം സ്ഥാനത്തോ ആറ് ഏഴ് സ്ഥാനങ്ങളിലോ മാത്രമേ ബാറ്റുചെയ്യാന്‍ അവസരം കിട്ടാറുള്ളൂ. ഇത്തവണ മൂന്നാം നമ്പറില്‍ ബാറ്റുചെയ്യാന്‍ സാധിച്ചു. നന്നായി കളിക്കാന്‍ കഴിയുന്നതിലും ടീമിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നതിലും സന്തോഷമുണ്ട്. കോഹ്‌്‌ലി പറഞ്ഞു.
ബോള്‍ട്ടണെതിരെ
ഫുള്‍ഹാമിനു ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ എട്ട്, ഒമ്പ്‌ത സ്ഥാനക്കാരുടെ മത്സരത്തില്‍ ബോള്‍ട്ടണ്‍ വാന്‍ഡറേഴ്‌സിനെതിരെ ഫുള്‍ഹാമിനു ജയം. 3-0ന് ജയിച്ചെങ്കിലും ബോള്‍ട്ടണു പിന്നില്‍ ഒമ്പതാം സ്ഥാനത്തു തന്നെയാണ് ഫുള്‍ഹാം. ഇരുപകുതികളിലുമായി ക്ലിന്റണ്‍ ഡെംപ്‌സിയുടെ ഇരട്ട ഗോളുകളാണ് ഫുള്‍ഹാമിന് എളുപ്പ വിജയമൊരുക്കിയത്. ബ്രെഡെ ഹാംഗലാന്‍ഡ് ടീമിന്റെ മൂന്നാം ഗോള്‍ നേടി.
വാസ്‌കോ തലപ്പത്ത്
കൊല്‍ക്കത്ത: സ്‌പോര്‍ട്ടിംഗ് ക്ലബ് ഡി ഗോവയെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് വാസ്‌കോ സ്‌പോര്‍ട്‌സ് ക്ലബ് ഐ-ലീഗ് രണ്ടാം ഡിവിഷനില്‍ ഒന്നാമതെത്തി. തുടരെ രണ്ടാം ജയമാണ് സ്‌പോര്‍ട്ടിംഗിനെതിരെ വാസ്‌കോ നേടിയത്. മറ്റൊരു മത്സരത്തില്‍ യുണൈറ്റഡ് സിക്കിം എഫ്.സിയും വാഹിംഗ്‌ദോഹും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ജോയല്‍ സിക്വയ്‌റ, ബ്രസീലിയോ റീഗോ, കോകോ സാക്കിബു എന്നിവര്‍ വാസ്‌കോയുടെ ഗോളുകള്‍ നേടി.
മൗറീഞ്ഞോക്കെതിരെ
ബാര്‍സലോണ പരാതി നല്‍കും
മാഡ്രിഡ്: യുവേഫാ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ റയല്‍ മാഡ്രിഡിനെ രണ്ടു ഗോളിന് തോ|ിച്ച ബാര്‍സലോണ റയല്‍ കോച്ച് ഹോസെ മൗറീഞ്ഞോക്കെതിരെ യുവേഫക്ക് പരാതി നല്‍കും. ബാര്‍സലോണക്ക് റഫറിമാര്‍ പ്രത്യേക പരിഗണനല്‍കിയെന്ന് മത്സര ശേഷം മൗറീഞ്ഞോ പ്രതികരിച്ചതാണ് ബാര്‍സയെ ചൊടിപ്പിച്ചത്‌്. യുവേഫാ നിയമാവലിയിലെ അഞ്ചാംവകുപ്പ് ലംഘിച്ചെതിനെതിരെയാണ് മൗറീഞ്ഞോക്കെതിരെ പരാതി നല്‍കാനുദ്ദേശിക്കുന്നതെന്ന് ബാര്‍സലോണ വക്താവ് ആന്റോണി ഫ്രെയിക്‌സ പറഞ്ഞു.
ഐ.പി.എല്‍ പ്രലോഭനം
താരങ്ങളെ പഴിക്കാനാകില്ല: ലോ
(ചിത്രം. എസ്.പി ലോ)
കൊളംബൊ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മോഹനവാഗ്‌ദാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താരങ്ങളെ കുറ്റംപറയുന്നതില്‍ കാര്യമില്ലെന്ന് ശ്രീലങ്കയുടെ താല്‍കാലിക പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോ. ലസിത് മലിംഗ ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതിനെ സൂചിപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ കാലയളവില്‍
Friday, April 29, 2011
AGAIN MATCH FIXING
മുംബൈ: ഈ മാസം രണ്ടിന് വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ലോകകപ്പ് ഫൈനല്‍ പന്തയക്കാരുടെ താല്‍പ്പര്യ പ്രകാരം മുന്‍കൂട്ടി ഫലം നിശ്ചയിക്കപ്പെട്ടതായിരുന്നോ...? ലോക ക്രിക്കറ്റിനെ ഗുരുതരമായി ബാധിച്ച പന്തയാരോപണങ്ങള്‍ തല്‍ക്കാലം ലോകകപ്പ് ഫൈനലിനെ ബാധിച്ചിട്ടില്ലെങ്കിലും ലങ്കയുടെ മുന്‍ നായകനായ ഹഷന്‍ തിലകരത്‌നെ നല്‍കുന്ന ചില സൂചനകളില്‍ പലതും അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിലകരത്‌നെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്. 1992 മുതല്‍ തന്റെ നാട്ടില്‍ പന്തയ കാര്യങ്ങള്‍ സര്‍വ സാധാരണമെന്നാണ് 83 ടെസ്‌റ്റുകളില്‍ രാജ്യത്തിനായി ബാറ്റ് പിടിച്ച താരം പറഞ്ഞിരിക്കുന്നത്.
പന്തയ കാര്യങ്ങളില്‍ ഇത് വരെ എല്ലാവരും നിസ്സംശയം ചൂണ്ടിക്കാട്ടിയ രാജ്യം പാക്കിസ്‌താനാണ്. ലങ്കന്‍ താരങ്ങളാരും കാര്യമായി പന്തയക്കാരുടെ വലയില്‍ അകപ്പെട്ടിരുന്നില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ അന്നും ഇന്നും തുടരുന്ന വിവാദങ്ങളില്‍ പുതുമയില്ല. സല്‍മാന്‍ ഭട്ട് ഉള്‍പ്പെടെയുളള പുത്തന്‍ താരങ്ങള്‍ പോലും പണം വാങ്ങി കളിച്ചതിന്റെ പേരില്‍ പിടിയിലാണ്. 92 മുതല്‍ ലങ്കന്‍ ക്രിക്കറ്റിനെ പന്തയം ഗ്രസിച്ചുവെന്നാണ് തിലകരത്‌നെ പറയുന്നത്. ഇതിന് തെളിവുകളുണ്ട്. പക്ഷേ കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ പന്തയം നടന്നോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പില്ല. 2003 ല്‍ ദേശീയ ടീമിന്റെ നായകനായ താരമാണ് തിലകരത്‌നെ. അതിനാല്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ കേവലം ആരോപണമല്ല. ലങ്കന്‍ ക്രിക്കറ്റിലെ പന്തയക്കാരെ എല്ലാവര്‍ക്കുമറിയാമെന്ന് പറയുമ്പോള്‍ തന്നെ ഇവര്‍ക്കെതിരെ ഒരു നടപടിക്കും കഴിയില്ലെന്ന സത്യവും മുന്‍ നായകന്‍ അംഗീകരിക്കുന്നു. കാരണം അത്രമാത്രം പണം ഒഴുകുന്നുണ്ട്. പന്തയക്കാരുടെ പേരുകള്‍ പുറത്തു പറയാന്‍ തിലകരത്‌നെക്ക് മടിയില്ല. പക്ഷേ ഒരു കാര്യം അധികാരികള്‍ ഉറപ്പ് നല്‍കണം. എല്ലാവര്‍ക്കുമെതിരെ നടപടി വേണം. ഇന്നത്തെ സാഹചര്യത്തില്‍ ഭരണക്കൂടത്തിന് പോലും നടപടി സ്വീകരിക്കാന്‍ കഴിയാത്ത തരത്തില്‍ പന്തയക്കാരും അവരുമായി ബന്ധപ്പെട്ട താരങ്ങളും ഉയര്‍ന്നിരിക്കുന്നു എന്ന കാര്യം അദ്ദേഹം സമ്മതിക്കുന്നു. ലോകകപ്പിനെ ലങ്കക്കാരെല്ലാം വളരേയെറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ഫൈനലില്‍ എല്ലാവരും നിരാശരായി. അവസാന മല്‍രത്തില്‍ പന്തയക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നോ എന്നതിന് തെളിവില്ല. പക്ഷേ പന്തയം ഇന്ന് ലങ്കന്‍ ക്രിക്കറ്റിനെ കൊന്ന് തിന്നുന്ന ക്യാന്‍സറായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ലങ്കന്‍ ബോര്‍ഡ് പ്രതികരിച്ചില്ല
കൊളംബോ: ഹഷന്‍ തിലകരത്‌നെ ഉന്നയിച്ച പന്തയാരോപണങ്ങളോട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചില്ല. 1992 മുതല്‍ ലങ്കന്‍ ക്രിക്കറ്റില്‍ പന്തയക്കാര്‍ വിലസുന്നുണ്ടെന്ന തിലകരത്‌നെയുടെ വാക്കുകള്‍ നാട്ടില്‍ വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ലങ്കയുടെ പ്രകടനത്തെ ഇപ്പോള്‍ പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക സാമാന്യം മെച്ചപ്പെട്ട സ്‌ക്കോര്‍ സ്വന്തമാക്കിയിട്ടും ബൗളിംഗില്‍ പതറുകയായിരുന്നു. മഹേല ജയവര്‍ദ്ധനയും ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയുമായിരുന്നു മികച്ച ബാറ്റിംഗില്‍ ഉയര്‍ന്ന സ്‌ക്കോര്‍ നല്‍കിയത്. പക്ഷേ മുത്തയ്യ മുരളീധരന്‍ ഉള്‍പ്പെടെയുളള ബൗളര്‍മാര്‍ പരാജിതരായി. പരുക്കില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടാത്ത മുരളിയെ അവസാന മല്‍സരത്തില്‍ കളിപ്പിച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യത്തിനായി കളിക്കുന്ന അവസാന ഏകദിനം എന്ന നിലക്കാണ് മുരളിക്ക് അവസരം നല്‍കിയത്.
ലങ്ക പണം വാങ്ങിയോ
മുംബൈ: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുന്നില്‍ ശ്രീലങ്ക തോറ്റത് പണം വാങ്ങിയിട്ടായിരുന്നുവെന്ന് ആരോപണം. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഇന്ത്യന്‍ ടീം കപ്പുയര്‍ത്തിയത് പന്തയക്കാരുടെ ഇടപെടല്‍ മൂലമാണെന്ന ശക്തമായ ആരോപണം ഉയര്‍ന്നത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് പുതിയ തലവേദനയായി. പന്തയക്കാരെ ലോകകപ്പ് വേദികളിലേക്ക് അടുപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗം ജാഗ്രത പാലിച്ചിട്ടും പല മല്‍സരങ്ങളുടെയും കാര്യത്തില്‍ പന്തയ ഇടപെടല്‍ ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫൈനല്‍ മല്‍സരത്തിനെതിരെയും വിരല്‍ ഉയരുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് വീണ്ടും വിവാദ ചൂഴിയിലാണ്. ലങ്കന്‍ മുന്‍ ക്യാപ്‌റ്റന്‍ ഹഷന്‍ തിലകരത്‌നെയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ലോകകപ്പ് ഫൈനല്‍ കാര്യത്തില്‍ പരോക്ഷ സംശയം പ്രകടിപ്പിച്ച തിലകരത്‌നെ സ്വന്തം നാട്ടിലെ ക്രിക്കറ്റ് ഭരണക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാക്കുകളാണ് പ്രയോഗിച്ചിരിക്കുന്നത്.
കൊമ്പന്മാരുടെ മുന്നില്‍ ചെകുത്താന്മാര്‍
കൊച്ചി: ഇന്ന് കൊമ്പന്മാരും ചെകുത്താന്മാരും... കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തല കുനിക്കാന്‍ കൊമ്പന്മാര്‍ക്കും അലറാതിരിക്കാന്‍ ചെകുത്താന്മാര്‍ക്കും കഴിയില്ല. പേരിനൊത്ത പ്രകടനം നടത്താന്‍ കഴിയാത്ത പക്ഷം വീര്യം പേരില്‍ തന്നെയൊതുങ്ങും. രാത്രിയിലാണ് ഇന്നത്തെ മല്‍സരം. വൈകുന്നേരം നാലിനാണ് പോരാട്ടമെന്നത് കൊമ്പന്മാര്‍ക്കും ചെകുത്താന്മാര്‍ക്കും കാര്യങ്ങള്‍ ദുഷ്‌ക്കരമാക്കുന്നു. കാരണം നല്ല വെയിലാണ്. ഈ ചൂടില്‍ ആദ്യ ബാറ്റിംഗ് വെല്ലുവിളി ഉയര്‍ത്തും.
കൊച്ചി ടസ്‌ക്കേഴ്‌സിന് കഴിഞ്ഞ രണ്ട് മല്‍സരങ്ങല്‍ സമ്മാനിച്ചത് ദുരന്തമാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും ഇതേ അനുഭവം. തോല്‍വി മാത്രമാണ് വിരേന്ദര്‍ സേവാഗും സംഘവും സമ്പാദിച്ചിരിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ ഫിറോസ് ഷാ കോട്‌ലയില്‍ ചെകുത്താന്മാരെ ഇല്ലാതാക്കിയിരുന്നു. ഏഴ് മല്‍സരങ്ങളില്‍ നിന്ന് ആകെ നേടാനായത് രണ്ട് വിജയങ്ങള്‍. നാല് പോയന്റുമായി ടേബിളില്‍ അവസാന സ്ഥാനത്ത്. ഇനിയുളളത് ഏഴ് മല്‍സരങ്ങള്‍. അതില്‍ അഞ്ചിലെങ്കിലും ജയിച്ചാല്‍ മാത്രമാണ് രക്ഷ. കൊച്ചിക്ക് ആകെ മൂന്ന് ജയങ്ങളാണുളളത്. അവസാന മല്‍സരത്തില്‍ സ്വന്തം തട്ടകത്തിലും ടീം തകര്‍ന്നടിഞ്ഞിരുന്നു. ഇനിയുളള മല്‍സരങ്ങളില്‍ മഹേല ജയവര്‍ദ്ധനക്കും സംഘത്തിനും ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല.
നെഹ്‌റു സ്‌റ്റേഡിയത്തില്‍ പേസിനെ തുണക്കുന്ന പിച്ചൊരുക്കി ഡക്കാന്‍ ചാര്‍ജേഴ്‌സിന് വിജയം സമ്മാനിച്ചതില്‍ കൊച്ചി ടീമിന് മാത്രമല്ല സംഘാടകര്‍ക്കും പങ്കുണ്ടായിരുന്നു. സ്വന്തം പേസ് നിരയുടെ കരുത്ത് ഉപയോഗപ്പെടുത്തി ജയിക്കാമെന്നാണ് കൊച്ചി കരുതിയത്. ആര്‍.പി സിംഗും ശ്രീശാന്തും പെരേരയുമെല്ലാം പിച്ചിനെ ഉപയോഗപ്പെടുത്തിയപ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനവുമായി ഇശാന്ത് ശര്‍മ്മ കത്തിയപ്പോല്‍ കൊച്ചി ഇല്ലാതായി.
ബാറ്റിംഗാണ് രണ്ട് ടീമുകള്‍ക്കും തലവേദന. കൊച്ചി സംഘത്തിന് തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ സമ്മാനിച്ചത് മുന്‍നിര ബാറ്റ്‌സ്‌മാന്മാരിയിരുന്നു. ബ്രെന്‍ഡന്‍ മക്കല്ലം, മഹേല ജയവര്‍ദ്ധനെ, ബ്രാഡ് ഹോഡ്‌ജ്, രവീന്ദു ജഡേജ എന്നിവര്‍ക്ക് അവസാന രണ്ട് മല്‍സരങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ജയ്‌പ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ മക്കല്ലം കളിച്ചിരുന്നില്ല. പക്ഷേ മഹേല ഉള്‍പ്പെടെയുളളവര്‍ പരാജയപ്പെട്ടു. ഡക്കാനെതിരെയും അത് തന്നെ കണ്ടു. അഞ്ച് ബാറ്റ്‌സ്‌മാന്മാരാണ് പൂജ്യരായി മടങ്ങിയത്. മക്കല്ലം മൂന്ന് പന്തുകള്‍ മാത്രമാണ് നേരിട്ടത്. മഹേലയും ജഡേജയും ഹോഡ്‌ജും പാര്‍ത്ഥീവ് പട്ടേലുമെല്ലാം വന്‍ ദുരന്തമായി. 74 റണ്‍സാണ് ടീമിന് നേടാനായത്. ഇന്ന് സ്‌പിന്നിനെ തുണക്കുന്ന സാധാരണ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. രുമേഷ് പവാര്‍, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ കളിക്കും. ബാറ്റ്‌സ്‌മാന്മാര്‍ ജാഗ്രത പാലിക്കുമെന്നാണ് മഹേല നല്‍കുന്ന മറുപടി.
ഡല്‍ഹി സ്വന്തം മൈതാനത്ത് കൊല്‍ക്കത്തക്ക് മുന്നില്‍ തല കുനിച്ചാണ് ഇന്നലെ വൈകീട്ട് ഇവിടയെത്തിയത്. വിരേന്ദര്‍ സേവാഗ്, ഡേവിഡ് വാര്‍ണര്‍, ഇര്‍ഫാന്‍ പത്താന്‍, വേണു ഗോപാല റാവു തുടങ്ങിയ താരനിരയുണ്ടായിട്ടും എല്ലാ മല്‍സരങ്ങളിലും ദയനീയതയാണ് ടീം പ്രകടിപ്പിക്കുന്നത്. സേവാഗിന്റെ പ്രകടനമാണ് നിര്‍ണ്ണായകം. കൊല്‍ക്കത്തക്കെതിരെ നല്ല തുടക്കം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ നായകനായിരുന്നില്ല. ഇന്നലെ ഡല്‍ഹിക്കാര്‍ രാത്രിയില്‍ പരിശീലനം നടത്തിയിരുന്നു. പക്ഷേ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ നായകന്‍ തയ്യാറായില്ല.
ടിക്കറ്റ് വിതരണം ഇന്ന്
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് വൈകീട്ട് നാലിന് നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന കൊച്ചിന്‍ ടസ്‌ക്കേഴ്‌സ്-ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മല്‍സര ടിക്കറ്റുകള്‍ രാവിലെ മുതല്‍ സ്‌റ്റേഡിയം കൗണ്ടറുകളില്‍ ലഭിക്കും. ടിക്കറ്റില്‍ സീല്‍ പതിക്കുന്ന കാര്യത്തില്‍ സംഘാടകരും കൊച്ചി കോര്‍പ്പറേഷനും തമ്മിലുണ്ടായ പ്രശ്‌നം കാരണം ഹര്‍ത്താല്‍ ദിനമായ ഇന്നലെ കാര്യമായി വിതരണം നടന്നിരുന്നില്ല.
പുഷ്‌പിക്കാന്‍ വീരു
കൊച്ചി: വീരു എന്ന വിരേന്ദര്‍ സേവാഗ് ഇന്ത്യന്‍ പ്രീമിര്‍ ലീഗ് ക്രിക്കറ്റില്‍ ഇത് വരെ പുഷ്‌പിച്ചിട്ടില്ല. ഒരു മല്‍സരത്തില്‍ കൂട്ടുകാരന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം തിളങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഓപ്പണറില്‍ നിന്ന് കാണികള്‍ പ്രതീക്ഷിക്കുന്ന വെടിക്കെട്ട് ഇത് വരെ കണ്ടിട്ടില്ല. ഇന്ന് കൊച്ചിക്കാര്‍ സ്വന്തം മൈതാനത്ത് സ്വന്തം ടീമിന്റെ തോല്‍വി ഇഷ്‌ടപ്പെടുന്നില്ലെങ്കിലും വീരു പുഷ്‌പിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കൊല്‍ക്കത്തക്കെതിരായ അവസാന മല്‍സരത്തില്‍ ഫോമിലേക്ക് വരുന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു.
പാക്കിസ്‌താന് പരമ്പര
ബ്രിഡ്‌ജ്‌ടൗണ്‍:വിന്‍ഡിസിനെതിരായ മൂന്നാം മല്‍സരത്തിലും വിജയം കരസ്ഥമാക്കി പാക്കിസ്‌താന്‍ ഏകദിന പരമ്പര സ്വന്തമാക്കി. നാലാം മല്‍സരം രണ്ടിന് നടക്കും. റണ്‍സ് ദാരിദ്ര്യം നേരിട്ട മല്‍സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു പാക് വിജയം. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 171 റണ്‍സില്‍ പുറത്തായി. 51 റണ്‍സ് നേടിയ ഓപ്പണര്‍ സിമണ്‍സും 47 റണ്‍സ് നേടിയ ബ്രാവോയും മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ വഹാബ് റിയാസ്, സയദ് അജ്‌മല്‍ എന്നിവരാണ് വിന്‍ഡീസിന ചുരുട്ടിക്കെട്ടിയത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തകര്‍ന്ന പാക്കിസ്‌താന്‍ മധ്യനിരയുടെ കരുത്തിലാണ് കുതിച്ചത്. ഓപ്പണര്‍മാരായ മുഹമ്മദ് ഹാഫീസ്, അഹമ്മദ് ഷെഹസാദ്, ആസാദ് ഷഫീഖ് എന്നിവരെ അതിവേഗം രവി രാംപാല്‍ പുറത്താക്കിയപ്പോള്‍ ആതിഥേയര്‍ക്ക് പ്രതീക്ഷയായി. പക്ഷേ പുറത്താവാതെ 62 റണ്‍സ് നേടിയ മിസ്‌ബാഹ് യുവതാരങ്ങളായ ഉമര്‍ അക്‌മല്‍, ഹമാദ് ആസാം എന്നിവരുടെ പിന്തുണയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
പന്തയ കാര്യങ്ങളില്‍ ഇത് വരെ എല്ലാവരും നിസ്സംശയം ചൂണ്ടിക്കാട്ടിയ രാജ്യം പാക്കിസ്‌താനാണ്. ലങ്കന്‍ താരങ്ങളാരും കാര്യമായി പന്തയക്കാരുടെ വലയില്‍ അകപ്പെട്ടിരുന്നില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ അന്നും ഇന്നും തുടരുന്ന വിവാദങ്ങളില്‍ പുതുമയില്ല. സല്‍മാന്‍ ഭട്ട് ഉള്‍പ്പെടെയുളള പുത്തന്‍ താരങ്ങള്‍ പോലും പണം വാങ്ങി കളിച്ചതിന്റെ പേരില്‍ പിടിയിലാണ്. 92 മുതല്‍ ലങ്കന്‍ ക്രിക്കറ്റിനെ പന്തയം ഗ്രസിച്ചുവെന്നാണ് തിലകരത്‌നെ പറയുന്നത്. ഇതിന് തെളിവുകളുണ്ട്. പക്ഷേ കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ പന്തയം നടന്നോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പില്ല. 2003 ല്‍ ദേശീയ ടീമിന്റെ നായകനായ താരമാണ് തിലകരത്‌നെ. അതിനാല്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ കേവലം ആരോപണമല്ല. ലങ്കന്‍ ക്രിക്കറ്റിലെ പന്തയക്കാരെ എല്ലാവര്‍ക്കുമറിയാമെന്ന് പറയുമ്പോള്‍ തന്നെ ഇവര്‍ക്കെതിരെ ഒരു നടപടിക്കും കഴിയില്ലെന്ന സത്യവും മുന്‍ നായകന്‍ അംഗീകരിക്കുന്നു. കാരണം അത്രമാത്രം പണം ഒഴുകുന്നുണ്ട്. പന്തയക്കാരുടെ പേരുകള്‍ പുറത്തു പറയാന്‍ തിലകരത്‌നെക്ക് മടിയില്ല. പക്ഷേ ഒരു കാര്യം അധികാരികള്‍ ഉറപ്പ് നല്‍കണം. എല്ലാവര്‍ക്കുമെതിരെ നടപടി വേണം. ഇന്നത്തെ സാഹചര്യത്തില്‍ ഭരണക്കൂടത്തിന് പോലും നടപടി സ്വീകരിക്കാന്‍ കഴിയാത്ത തരത്തില്‍ പന്തയക്കാരും അവരുമായി ബന്ധപ്പെട്ട താരങ്ങളും ഉയര്‍ന്നിരിക്കുന്നു എന്ന കാര്യം അദ്ദേഹം സമ്മതിക്കുന്നു. ലോകകപ്പിനെ ലങ്കക്കാരെല്ലാം വളരേയെറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ഫൈനലില്‍ എല്ലാവരും നിരാശരായി. അവസാന മല്‍രത്തില്‍ പന്തയക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നോ എന്നതിന് തെളിവില്ല. പക്ഷേ പന്തയം ഇന്ന് ലങ്കന്‍ ക്രിക്കറ്റിനെ കൊന്ന് തിന്നുന്ന ക്യാന്‍സറായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ലങ്കന്‍ ബോര്‍ഡ് പ്രതികരിച്ചില്ല
കൊളംബോ: ഹഷന്‍ തിലകരത്‌നെ ഉന്നയിച്ച പന്തയാരോപണങ്ങളോട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചില്ല. 1992 മുതല്‍ ലങ്കന്‍ ക്രിക്കറ്റില്‍ പന്തയക്കാര്‍ വിലസുന്നുണ്ടെന്ന തിലകരത്‌നെയുടെ വാക്കുകള്‍ നാട്ടില്‍ വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ലങ്കയുടെ പ്രകടനത്തെ ഇപ്പോള്‍ പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക സാമാന്യം മെച്ചപ്പെട്ട സ്‌ക്കോര്‍ സ്വന്തമാക്കിയിട്ടും ബൗളിംഗില്‍ പതറുകയായിരുന്നു. മഹേല ജയവര്‍ദ്ധനയും ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയുമായിരുന്നു മികച്ച ബാറ്റിംഗില്‍ ഉയര്‍ന്ന സ്‌ക്കോര്‍ നല്‍കിയത്. പക്ഷേ മുത്തയ്യ മുരളീധരന്‍ ഉള്‍പ്പെടെയുളള ബൗളര്‍മാര്‍ പരാജിതരായി. പരുക്കില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടാത്ത മുരളിയെ അവസാന മല്‍സരത്തില്‍ കളിപ്പിച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യത്തിനായി കളിക്കുന്ന അവസാന ഏകദിനം എന്ന നിലക്കാണ് മുരളിക്ക് അവസരം നല്‍കിയത്.
ലങ്ക പണം വാങ്ങിയോ
മുംബൈ: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുന്നില്‍ ശ്രീലങ്ക തോറ്റത് പണം വാങ്ങിയിട്ടായിരുന്നുവെന്ന് ആരോപണം. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഇന്ത്യന്‍ ടീം കപ്പുയര്‍ത്തിയത് പന്തയക്കാരുടെ ഇടപെടല്‍ മൂലമാണെന്ന ശക്തമായ ആരോപണം ഉയര്‍ന്നത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് പുതിയ തലവേദനയായി. പന്തയക്കാരെ ലോകകപ്പ് വേദികളിലേക്ക് അടുപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗം ജാഗ്രത പാലിച്ചിട്ടും പല മല്‍സരങ്ങളുടെയും കാര്യത്തില്‍ പന്തയ ഇടപെടല്‍ ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫൈനല്‍ മല്‍സരത്തിനെതിരെയും വിരല്‍ ഉയരുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് വീണ്ടും വിവാദ ചൂഴിയിലാണ്. ലങ്കന്‍ മുന്‍ ക്യാപ്‌റ്റന്‍ ഹഷന്‍ തിലകരത്‌നെയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ലോകകപ്പ് ഫൈനല്‍ കാര്യത്തില്‍ പരോക്ഷ സംശയം പ്രകടിപ്പിച്ച തിലകരത്‌നെ സ്വന്തം നാട്ടിലെ ക്രിക്കറ്റ് ഭരണക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാക്കുകളാണ് പ്രയോഗിച്ചിരിക്കുന്നത്.
കൊമ്പന്മാരുടെ മുന്നില്‍ ചെകുത്താന്മാര്‍
കൊച്ചി: ഇന്ന് കൊമ്പന്മാരും ചെകുത്താന്മാരും... കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തല കുനിക്കാന്‍ കൊമ്പന്മാര്‍ക്കും അലറാതിരിക്കാന്‍ ചെകുത്താന്മാര്‍ക്കും കഴിയില്ല. പേരിനൊത്ത പ്രകടനം നടത്താന്‍ കഴിയാത്ത പക്ഷം വീര്യം പേരില്‍ തന്നെയൊതുങ്ങും. രാത്രിയിലാണ് ഇന്നത്തെ മല്‍സരം. വൈകുന്നേരം നാലിനാണ് പോരാട്ടമെന്നത് കൊമ്പന്മാര്‍ക്കും ചെകുത്താന്മാര്‍ക്കും കാര്യങ്ങള്‍ ദുഷ്‌ക്കരമാക്കുന്നു. കാരണം നല്ല വെയിലാണ്. ഈ ചൂടില്‍ ആദ്യ ബാറ്റിംഗ് വെല്ലുവിളി ഉയര്‍ത്തും.
കൊച്ചി ടസ്‌ക്കേഴ്‌സിന് കഴിഞ്ഞ രണ്ട് മല്‍സരങ്ങല്‍ സമ്മാനിച്ചത് ദുരന്തമാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും ഇതേ അനുഭവം. തോല്‍വി മാത്രമാണ് വിരേന്ദര്‍ സേവാഗും സംഘവും സമ്പാദിച്ചിരിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ ഫിറോസ് ഷാ കോട്‌ലയില്‍ ചെകുത്താന്മാരെ ഇല്ലാതാക്കിയിരുന്നു. ഏഴ് മല്‍സരങ്ങളില്‍ നിന്ന് ആകെ നേടാനായത് രണ്ട് വിജയങ്ങള്‍. നാല് പോയന്റുമായി ടേബിളില്‍ അവസാന സ്ഥാനത്ത്. ഇനിയുളളത് ഏഴ് മല്‍സരങ്ങള്‍. അതില്‍ അഞ്ചിലെങ്കിലും ജയിച്ചാല്‍ മാത്രമാണ് രക്ഷ. കൊച്ചിക്ക് ആകെ മൂന്ന് ജയങ്ങളാണുളളത്. അവസാന മല്‍സരത്തില്‍ സ്വന്തം തട്ടകത്തിലും ടീം തകര്‍ന്നടിഞ്ഞിരുന്നു. ഇനിയുളള മല്‍സരങ്ങളില്‍ മഹേല ജയവര്‍ദ്ധനക്കും സംഘത്തിനും ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല.
നെഹ്‌റു സ്‌റ്റേഡിയത്തില്‍ പേസിനെ തുണക്കുന്ന പിച്ചൊരുക്കി ഡക്കാന്‍ ചാര്‍ജേഴ്‌സിന് വിജയം സമ്മാനിച്ചതില്‍ കൊച്ചി ടീമിന് മാത്രമല്ല സംഘാടകര്‍ക്കും പങ്കുണ്ടായിരുന്നു. സ്വന്തം പേസ് നിരയുടെ കരുത്ത് ഉപയോഗപ്പെടുത്തി ജയിക്കാമെന്നാണ് കൊച്ചി കരുതിയത്. ആര്‍.പി സിംഗും ശ്രീശാന്തും പെരേരയുമെല്ലാം പിച്ചിനെ ഉപയോഗപ്പെടുത്തിയപ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനവുമായി ഇശാന്ത് ശര്‍മ്മ കത്തിയപ്പോല്‍ കൊച്ചി ഇല്ലാതായി.
ബാറ്റിംഗാണ് രണ്ട് ടീമുകള്‍ക്കും തലവേദന. കൊച്ചി സംഘത്തിന് തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ സമ്മാനിച്ചത് മുന്‍നിര ബാറ്റ്‌സ്‌മാന്മാരിയിരുന്നു. ബ്രെന്‍ഡന്‍ മക്കല്ലം, മഹേല ജയവര്‍ദ്ധനെ, ബ്രാഡ് ഹോഡ്‌ജ്, രവീന്ദു ജഡേജ എന്നിവര്‍ക്ക് അവസാന രണ്ട് മല്‍സരങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ജയ്‌പ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ മക്കല്ലം കളിച്ചിരുന്നില്ല. പക്ഷേ മഹേല ഉള്‍പ്പെടെയുളളവര്‍ പരാജയപ്പെട്ടു. ഡക്കാനെതിരെയും അത് തന്നെ കണ്ടു. അഞ്ച് ബാറ്റ്‌സ്‌മാന്മാരാണ് പൂജ്യരായി മടങ്ങിയത്. മക്കല്ലം മൂന്ന് പന്തുകള്‍ മാത്രമാണ് നേരിട്ടത്. മഹേലയും ജഡേജയും ഹോഡ്‌ജും പാര്‍ത്ഥീവ് പട്ടേലുമെല്ലാം വന്‍ ദുരന്തമായി. 74 റണ്‍സാണ് ടീമിന് നേടാനായത്. ഇന്ന് സ്‌പിന്നിനെ തുണക്കുന്ന സാധാരണ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. രുമേഷ് പവാര്‍, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ കളിക്കും. ബാറ്റ്‌സ്‌മാന്മാര്‍ ജാഗ്രത പാലിക്കുമെന്നാണ് മഹേല നല്‍കുന്ന മറുപടി.
ഡല്‍ഹി സ്വന്തം മൈതാനത്ത് കൊല്‍ക്കത്തക്ക് മുന്നില്‍ തല കുനിച്ചാണ് ഇന്നലെ വൈകീട്ട് ഇവിടയെത്തിയത്. വിരേന്ദര്‍ സേവാഗ്, ഡേവിഡ് വാര്‍ണര്‍, ഇര്‍ഫാന്‍ പത്താന്‍, വേണു ഗോപാല റാവു തുടങ്ങിയ താരനിരയുണ്ടായിട്ടും എല്ലാ മല്‍സരങ്ങളിലും ദയനീയതയാണ് ടീം പ്രകടിപ്പിക്കുന്നത്. സേവാഗിന്റെ പ്രകടനമാണ് നിര്‍ണ്ണായകം. കൊല്‍ക്കത്തക്കെതിരെ നല്ല തുടക്കം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ നായകനായിരുന്നില്ല. ഇന്നലെ ഡല്‍ഹിക്കാര്‍ രാത്രിയില്‍ പരിശീലനം നടത്തിയിരുന്നു. പക്ഷേ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ നായകന്‍ തയ്യാറായില്ല.
ടിക്കറ്റ് വിതരണം ഇന്ന്
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് വൈകീട്ട് നാലിന് നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന കൊച്ചിന്‍ ടസ്‌ക്കേഴ്‌സ്-ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മല്‍സര ടിക്കറ്റുകള്‍ രാവിലെ മുതല്‍ സ്‌റ്റേഡിയം കൗണ്ടറുകളില്‍ ലഭിക്കും. ടിക്കറ്റില്‍ സീല്‍ പതിക്കുന്ന കാര്യത്തില്‍ സംഘാടകരും കൊച്ചി കോര്‍പ്പറേഷനും തമ്മിലുണ്ടായ പ്രശ്‌നം കാരണം ഹര്‍ത്താല്‍ ദിനമായ ഇന്നലെ കാര്യമായി വിതരണം നടന്നിരുന്നില്ല.
പുഷ്‌പിക്കാന്‍ വീരു
കൊച്ചി: വീരു എന്ന വിരേന്ദര്‍ സേവാഗ് ഇന്ത്യന്‍ പ്രീമിര്‍ ലീഗ് ക്രിക്കറ്റില്‍ ഇത് വരെ പുഷ്‌പിച്ചിട്ടില്ല. ഒരു മല്‍സരത്തില്‍ കൂട്ടുകാരന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം തിളങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഓപ്പണറില്‍ നിന്ന് കാണികള്‍ പ്രതീക്ഷിക്കുന്ന വെടിക്കെട്ട് ഇത് വരെ കണ്ടിട്ടില്ല. ഇന്ന് കൊച്ചിക്കാര്‍ സ്വന്തം മൈതാനത്ത് സ്വന്തം ടീമിന്റെ തോല്‍വി ഇഷ്‌ടപ്പെടുന്നില്ലെങ്കിലും വീരു പുഷ്‌പിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കൊല്‍ക്കത്തക്കെതിരായ അവസാന മല്‍സരത്തില്‍ ഫോമിലേക്ക് വരുന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു.
പാക്കിസ്‌താന് പരമ്പര
ബ്രിഡ്‌ജ്‌ടൗണ്‍:വിന്‍ഡിസിനെതിരായ മൂന്നാം മല്‍സരത്തിലും വിജയം കരസ്ഥമാക്കി പാക്കിസ്‌താന്‍ ഏകദിന പരമ്പര സ്വന്തമാക്കി. നാലാം മല്‍സരം രണ്ടിന് നടക്കും. റണ്‍സ് ദാരിദ്ര്യം നേരിട്ട മല്‍സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു പാക് വിജയം. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 171 റണ്‍സില്‍ പുറത്തായി. 51 റണ്‍സ് നേടിയ ഓപ്പണര്‍ സിമണ്‍സും 47 റണ്‍സ് നേടിയ ബ്രാവോയും മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ വഹാബ് റിയാസ്, സയദ് അജ്‌മല്‍ എന്നിവരാണ് വിന്‍ഡീസിന ചുരുട്ടിക്കെട്ടിയത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തകര്‍ന്ന പാക്കിസ്‌താന്‍ മധ്യനിരയുടെ കരുത്തിലാണ് കുതിച്ചത്. ഓപ്പണര്‍മാരായ മുഹമ്മദ് ഹാഫീസ്, അഹമ്മദ് ഷെഹസാദ്, ആസാദ് ഷഫീഖ് എന്നിവരെ അതിവേഗം രവി രാംപാല്‍ പുറത്താക്കിയപ്പോള്‍ ആതിഥേയര്‍ക്ക് പ്രതീക്ഷയായി. പക്ഷേ പുറത്താവാതെ 62 റണ്‍സ് നേടിയ മിസ്‌ബാഹ് യുവതാരങ്ങളായ ഉമര്‍ അക്‌മല്‍, ഹമാദ് ആസാം എന്നിവരുടെ പിന്തുണയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
Subscribe to:
Posts (Atom)