Monday, November 30, 2009

BARCA DAY

ബാര്‍സക്ക്‌ ജയ.ം
ബാര്‍സലിലോണ: നുവോ കാമ്പിലെ ബാര്‍സിലോണയുടെ മൈതാനം.... ഒരൊറ്റ ഇരിപ്പിടം പോലും ഒഴിവില്ല. ഒരു ലക്ഷത്തിലോളം സീറ്റുകളിലും നിറയെ ഫുട്‌ബോള്‍ പ്രേമികള്‍.... മൈതാനത്ത്‌ ലോക ഫുട്‌ബോളിലെ രണ്ട്‌ പ്രബലര്‍. സ്വന്തം മൈതാനത്തിന്റെ പരിചയക്കരുത്തില്‍ ബാര്‍സിലോണ. അവരുടെ നിരയില്‍ കളിക്കാന്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസി, സ്വീഡന്‍കാരന്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, ഫ്രഞ്ചുകാരന്‍ തിയറി ഹെന്‍ട്രി തുടങ്ങിയവര്‍. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്റെ കരുത്തില്‍ എന്തും നേരിടാന്‍ തയ്യാറായാണ്‌ ബാര്‍സ രംഗത്തിറങ്ങിയത്‌. മറുഭാഗത്ത്‌ സ്‌പാനിഷ്‌ ലീഗില്‍ ഒന്നാം സ്ഥാനത്തുളള റയല്‍ മാഡ്രിഡ്‌. പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സില്‍ നിന്നും വന്‍ തുകക്ക്‌ വന്ന കരീം ബെന്‍സാമ, ഡച്ചുകാരന്‍ റുഡ്‌വാന്‍ നിസ്റ്റര്‍ റൂയി, അനുഭവ സമ്പന്നനായ നായകന്‍ റൗള്‍ ഗോണ്‍സാലസ്‌ അങ്ങനെ എല്ലാവരും...
ആര്‍പ്പുവിളികള്‍ക്കിടെ കിക്കോഫ്‌. ആദ്യ നീക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ കുതിപ്പ്‌. പക്ഷേ ബാര്‍സ തളര്‍ന്നില്ല. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ കാണികള്‍ക്ക്‌ സ്വന്തം കാശ്‌ മുതലായ നിമിഷങ്ങള്‍. പരസ്‌പരം വിട്ടുകൊടുക്കാതെയുളള പ്രകടനത്തില്‍ അല്‍പ്പം മുന്‍ത്തൂക്കം ആതിഥേയര്‍ക്കായിരുന്നു. ഇബ്രാഹീമോവിച്ചായിരുന്നു അവരുടെ തുരുപ്പുചീട്ട്‌. മെസിയെ റയല്‍ ഡിഫന്‍സ്‌ കാര്യമായി നോട്ടമിട്ടതിനാല്‍ സ്വീഡന്‍കാരനായിരുന്നു മുന്നേറ്റങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഒന്നാം പകുതിയിലെ 45 മിനുട്ടുകള്‍ക്ക്‌ റഫറി അന്ത്യമിടുമ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബലാബല പോരാട്ടത്തില്‍ ആരും ഗോള്‍ സ്‌ക്കോര്‍ ചെയ്‌തില്ല.
രണ്ടാം പകുതിയിലും റയലാണ്‌ ഗോള്‍ നീക്കവുമായി തുടങ്ങിയത്‌. ഹെന്‍ട്രിയെ പിന്‍വലിച്ച്‌ ബാര്‍സ ഇബ്രാഹീമോവിച്ചിനെ രംഗത്തിറക്കുന്നു. അമ്പത്തിയൊമ്പതാം മിനുട്ട്‌- ഡാനി ആല്‍വസിന്റെ കാലില്‍ പന്ത്‌. അദ്ദേഹം കുതിച്ചു കയറി പെനാല്‍ട്ടി ബോക്‌സിന്റെ വലത്‌ ഭാഗത്ത്‌ എത്തുന്നു. അവിടെ നിന്നും റയല്‍ ഡിഫന്‍ഡറുടെ ഇടപെടലില്‍ പന്ത്‌ ഇബ്രാഹീമോവിച്ചിന്‌ കൈമാറുന്നു. ഞൊടിയിടയില്‍ പന്തുമായി ഒന്ന്‌ മുന്നോട്ട്‌ നീങ്ങിയ ഇബ്രാഹീമോവിച്ച്‌ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയാസിനെ നോക്കി. അദ്ദേഹത്തിന്റെ വലത്‌ ഭാഗത്തേക്ക്‌ ചാട്ടുളി കണക്കെ പായിച്ച ഷോട്ട്‌ അതിവേഗതയിലായിരുന്നു-ഗോള്‍....! റയലിനും ബാര്‍സ ആരാധകര്‍ക്കും അത്‌ വിശ്വസിക്കാനായില്ല. കാലില്‍ പരുക്കുള്ള ഇബ്രാഹീമോവിച്ചിന്റെ ആഘോഷങ്ങളില്‍ മെസിയും സംഘവും പങ്കെടുത്തപ്പോഴാണ്‌ അത്‌ ഗോളാണെന്ന്‌ കാണികളും തിരിച്ചറിഞ്ഞത്‌. പിന്നെയായിരുന്നു യഥാര്‍ത്ഥ ആഘോഷം...
തുടര്‍ന്നുള്ള നിമിഷങ്ങളില്‍ തിരിച്ചടിക്കാനുളള റയലിന്റെ നെട്ടോട്ടമായിരുന്നു. പക്ഷേ സമീപകാലത്ത്‌ അവര്‍ക്ക്‌ പറ്റിയ ആഘാതം പോലെ ഗോള്‍മുഖം വരെ പന്ത്‌ എത്തിച്ച്‌ നിരാശരായി മടങ്ങുന്ന പതിവ്‌ കാഴ്‌ച്ച. അതിനിടെ മല്‍സരത്തിലെ രണ്ടാം മഞ്ഞകാര്‍ഡുമായി സെര്‍ജിയോ ബാസ്‌ക്കിറ്റസ്‌ പുറത്ത്‌. ബാര്‍സയുടെ നിരയില്‍ പത്ത്‌ പേര്‍ മാത്രം. രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ കരീം പാഴാക്കുന്നു. കൃസ്‌റ്റിയാനോക്കും തുറന്ന നെറ്റില്‍ പന്ത്‌ എത്തിക്കാനായില്ല. അതിനിടെ മാര്‍സിലോയുടെ ഒറ്റയാന്‍ നീക്കത്തിന്‌ കാര്‍ലോസ്‌ പുയോള്‍ തടയിടുന്നു. പെലിഗ്രിനി എന്ന കോച്ചിന്റെ തന്ത്രങ്ങളില്‍ രക്ഷയില്ല എന്ന്‌ ഒരിക്കല്‍കൂടി റയല്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ ലോംഗ്‌ വിസില്‍.... ജയം ബാര്‍സക്ക്‌. ജയം മാത്രമല്ല അത്‌ വഴി പോയന്റ്‌ ടേബിളില്‍ വ്യക്തമായ ലീഡും.
ഇതാണ്‌ ഇപ്പോഴത്തെ പോയന്റ്‌ നില: ബാര്‍സിലോണ 30, റയല്‍ മാഡ്രിഡ്‌ 28, സെവിയെ 26. ഈ മൂന്ന്‌ പേരും മുന്നില്‍ നില്‍ക്കുമ്പോള്‍ അവസാന സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ മലാഗയും റേസിംഗ്‌ സാന്‍ഡറും സിറെക്‌സുമാണ്‌. ഇവര്‍ക്കെല്ലാം ഏഴ്‌ പോയന്റാണുള്ളത്‌. ഗോള്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമന്‍ ഡേവിഡ്‌ വിയയാണ്‌. പത്ത്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരിക്കുന്നത്‌. എട്ട്‌ ഗോളുകളുമായി സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ഏഴ്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌ത്‌ ലൂയിസ്‌ ഫാബിയാനോ, ലയണല്‍ മെസി, റോബര്‍ട്ടോ സോല്‍ഡാഡോ എന്നിവര്‍ മൂന്നാമതുമാണ്‌.

പോയന്റ്‌ നില
(എല്ലാ ടീമുകളും 12 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1- ബാര്‍സിലോണ-30
2-റയല്‍ മാഡ്രിഡ്‌-28
3- സെവിയെ-26
4-വലന്‍സിയ-25
5-ഡിപ്പോര്‍ട്ടീവോ-25

ചെല്‍സി കുതിക്കുന്നു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെല്‍സിയുടെ നീലപ്പട കുതികുതിക്കുകയാണ്‌..... ഞായറിന്റെ അവധി ദിവസത്തില്‍ അവര്‍ തരിപ്പണമാക്കിയത്‌ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലിനെ-അതും മൂന്ന്‌ ഗോളിന്‌...! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളുമായി കാര്‍ലോസ്‌ അന്‍സലോയിട്ടുടെ സംഘം മുന്നേറുമ്പോള്‍ അത്‌ വിഷമത്തോടെ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കയാണ്‌ നിലവിലെ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌. രണ്ട്‌ പ്രബലരും തമ്മിലുളള പോയന്റ്‌്‌ അന്തരം ഓരോ മല്‍സരം കഴിയും തോറും കൂടുകയാണ്‌. ഗോള്‍ ശരാശരിയിലും ചെല്‍സിക്കാരാണ്‌ ബഹുദൂരം മുന്നില്‍. 36 പോയന്റാണ്‌ ചെല്‍സിയുടെ ഇത്‌ വരെയുളള സമ്പാദ്യം. ആകെ ഒരു തോല്‍വി മാത്രം. അതേ സമയം മാഞ്ചസ്‌റ്ററിന്റെ ചെമ്പടക്ക്‌ 31 പോയന്റാണുള്ളത്‌. ചെല്‍സി രണ്ട്‌ കളികള്‍ തോറ്റാലും മാഞ്ചസ്‌റ്ററിന്‌ ഒപ്പമെത്താന്‍ മാത്രം കഴിയുന്ന അവസ്ഥ.
ദിദീയര്‍ ദ്രോഗ്‌ബെ എന്ന ഐവറി കോസ്‌റ്റുകാരനായിരുന്നു ഞായറിലെ ചെല്‍സി ഹീറോ. രണ്ട്‌ സുന്ദര ഗോളുകളുമായി ദ്രോഗ്‌ബെ തന്റെ കരുത്ത്‌ തെളിയിച്ചപ്പോള്‍ ഒരു ഗോള്‍ ആഴ്‌സനലുകാരുടെ വകയായിരുന്നു. ആഷ്‌ലി കോളിന്റെ ക്രോസില്‍ നിന്നായിരുന്നു ദ്രോഗ്‌ബെയുടെ ആദ്യ ഗോള്‍. കോള്‍ തന്നെയായിരുന്നു രണ്ടാം ഗോളിന്റെ വഴികാട്ടി. അദ്ദേഹത്തിന്റെ ക്രോസ്‌ അബദ്ധത്തില്‍ ആഴ്‌സനല്‍ ഡിഫന്‍ഡര്‍ തോമസ്‌ വെര്‍മുലാന്റെ കാലില്‍ത്തട്ടി വലയില്‍ കയറി. 25 വാര അകലെനിന്നും പായിച്ച തട്ടുതകര്‍പ്പന്‍ ഫ്രീകിക്കിലാണ്‌ ദ്രോഗ്‌ബെ ടീമിന്റെ മൂന്നാം ഗോളും തന്റെ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട്‌ കളിച്ചപ്പോഴെല്ലാം വിറച്ചിട്ടുളള ഗണ്ണേഴ്‌സിന്‌ ഇത്‌ വലിയ ആഘാതമാണ്‌. സ്വന്തം മൈതാനത്താണ്‌ അവര്‍ മൂന്ന്‌ ഗോളുകള്‍ വാങ്ങിയത്‌. അവസാനമായി സ്വന്തം മൈതാനത്ത്‌ വെച്ച്‌ ഗണ്ണേഴ്‌സ്‌ തോല്‍വിയറിഞ്ഞതും ചെല്‍സിയില്‍ നിന്ന്‌ തന്നെയായിരുന്നു. കഴിഞ്ഞ മെയിലായിരുന്നു ഇത്‌.
പോയ വാരം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ മോശമായിരുന്നില്ല. അവര്‍ 4-1ന്‌ പോര്‍ട്‌സ്‌മൗത്തിനെ തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ താരം വെയിന്‍ റൂണി ഹാട്രിക്കും സ്വന്തമാക്കി. പക്ഷേ ചെല്‍സി ഈ വിധം കുതിക്കുമ്പോള്‍ അവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ആശയക്കുഴപ്പത്തിലാണ്‌. ടോട്ടന്‍ഹാമും ആസ്‌റ്റണ്‍വില്ലയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ലിവര്‍പൂള്‍ പക്ഷേ എവര്‍ട്ടണെ തോല്‍പ്പിക്കാന്‍ വിയര്‍പ്പൊഴുകി. ടേബിളിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: 1-ചെല്‍സി 36, 2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 31, 3-ടോട്ടന്‍ഹം 26. പതിനൊന്ന്‌ ഗോളുകളുമായി ജെറമൈന്‍ ഡെഫോ, ദിദീയര്‍ ദ്രോഗ്‌ബെ എന്നിവരാണ്‌ ഒന്നാം സ്ഥാനത്ത്‌. ഫെര്‍ണാണ്ടോ ടോറസ്‌, വെയിന്‍ റൂണി എന്നിവര്‍ പത്ത്‌ വീതം ഗോളുകളുമായി പിറകിലുണ്ട്‌. ടേബിളിലെ അവസാന സ്ഥാനക്കാര്‍ ഇവരാണ്‌: ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്‌, വോള്‍വര്‍ഹാംടണ്‍, പോര്‍ട്‌സ്‌മൗത്ത്‌.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും പതിനാല്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ചെല്‍സി 36
2-മാഞ്ചസ്‌റ്റര്‍ 31
3-ടോട്ടന്‍ഹാം 26
4-ആഴ്‌സനല്‍ 25
5-ലിവര്‍പൂള്‍ 23

ബഡാ ബയര്‍
ബോണ്‍: ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയര്‍ ലെവര്‍കൂസണ്‍ കുതിക്കുന്നു.... ലീഗില്‍ ഇത്‌ വരെ തോല്‍വിയറിഞ്ഞിട്ടില്ല അവര്‍. ഇപ്പോള്‍ പോയന്റ്‌്‌ ടേബിളിലെ സമ്പാദ്യം 30. തൊട്ടരികില്‍ ആരുമില്ല. 27 ല്‍ നില്‍ക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനാണ്‌ ചെറിയ വെല്ലുവിളി. ഷാല്‍ക്കെ 25 പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌. സൂപ്പര്‍ താരങ്ങളുമായി കളിക്കുന്ന ബയേണ്‍ മ്യൂണിച്ച്‌ പിറകിലാണ്‌. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്ന കാര്യത്തിലും ഗോളുകള്‍ കുറച്ച്‌ വാങ്ങുന്നതിലും ലെവര്‍കൂസണ്‍ തന്നെയാണ്‌ മുന്നില്‍. ഇന്നലെയവര്‍ തോല്‍പ്പിച്ചത്‌ സ്റ്റട്ട്‌ഗര്‍ട്ടിനെ, അതും നാല്‌ ഗോളിന്‌. അതേ സമയം വെര്‍ഡര്‍ ബ്രെഹ്‌്‌മന്‌ സ്വന്തം മൈതാനത്ത്‌ 2-2 സമനില വഴങ്ങേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ വോള്‍വ്‌സ്‌ബര്‍ഗാണ്‌ ബ്രെമനെ തളച്ചത്‌. ഹാംബര്‍ഗും മെയിന്‍സും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ ഷാല്‍ക്കെ ഒരു ഗോളിന്‌ മോന്‍ചാലാബാച്ചിനോട്‌ തോറ്റു.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബയര്‍ ലെവര്‍കൂസണ്‍ 30
2-വെര്‍ഡര്‍ ബ്രെഹ്‌മന്‍ 27
3-ഷാല്‍ക്കെ 25
4-ബയേണ്‍ മ്യൂണിച്ച്‌ 24
5-ഹാംബര്‍ഗ്ഗ്‌ 24

ഇന്റര്‍ മുന്നില്‍
റോം: ഇറ്റാലിയന്‍ സിരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ വ്യക്തമായ വിജയവുമായി മുന്നേറുമ്പോള്‍ യുവന്തസിന്‌ സീസണിലെ മൂന്നാം തോല്‍വി. പൊരുതിക്കളിച്ച ഫിയോന്റീനയെ മല്‍സരം അവസാനിക്കാന്‍ അഞ്ച്‌ മിനുട്ടുളളപ്പോള്‍ നേടിയ ഗോളിലാണ്‌ ഇന്റര്‍ തോല്‍പ്പിച്ചത്‌. ഇതോടെ ഇന്ററിന്‌ 35 പോയന്റായി. 28 പോയന്റുമായി ഏ.സി മിലാന്‍ രണ്ടാം സ്ഥാനത്തും 27 പോയന്റുമായി യുവന്തസ്‌ മൂന്നാം സ്ഥാനത്തുമാണ്‌. ഫിയോറന്റീനക്ക്‌ മുന്നില്‍ ഇന്‍ര്‍ വിറച്ചിരുന്നു. എന്നാല്‍ ലോംഗ്‌ വിസിലിന്‌ അഞ്ച്‌ മിനുട്ട്‌ മുമ്പ്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ചാമ്പ്യന്മാര്‍ക്ക്‌ തുണയായി. അര്‍ജന്റീനക്കാരന്‍ ഡിയാഗോ മീലീഷ്യോയാണ്‌ സ്‌പോട്ട്‌ കിക്ക്‌ പായിച്ചത്‌. അദ്ദേഹത്തിന്‌ പിഴച്ചില്ല. അതേ സമയം യുവന്തസ്‌ കാഗിലാരിക്ക്‌ മുന്നില്‍ രണ്ട്‌ ഗോളുകളാണ്‌ വാങ്ങിയത്‌. മറ്റൊരു ശക്തരായ ഏ.സി മിലാന്‍ രണ്ട്‌ ഗോളിന്‌ കറ്റാനിയയെ തോല്‍പ്പിച്ചു. ഡച്ച്‌ താരം ജാന്‍ ക്ലാസ്‌ ഹണ്ടലറായിരുന്നു മിലാന്റെ രണ്ട്‌ ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌.
പോയന്‍ര്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1-ഇന്റര്‍ മിലാന്‍ 35
2-ഏ.സി മിലാന്‍ 28
3-യുവന്തസ്‌ 27
4-സാംപദോറിയോ 24
5-പാര്‍മ 24

ഫ്രാന്‍സില്‍ ബോറോഡോക്‌സ്‌
പാരീസ്‌: ഫ്രഞ്ച്‌ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബോറോഡ്‌ക്‌ മുന്നേറുന്നു. 28 പോയന്റാണ്‌ ചാമ്പ്യന്മാരുടെ സമ്പാദ്യം. 26 പോയന്റുമായി ലിയോണ്‍, ഓക്‌സിറെ എന്നിവര്‍ പിറകിലുണ്ട്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ ബോറോഡോക്‌സ്‌ മൂന്ന്‌ ഗോളിന്‌ നാന്‍സിയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണിനെ റെനസ്സ 1-1 ല്‍ കുരുക്കി.
പോയന്‍ര്‌ ടേബിള്‍
(എല്ല ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബോറോഡോക്‌സ്‌ 28
2- ലിയോണ്‍ 26
3-ഓക്‌സിറെ 26
4-ലോറിന്റ്‌ 25
5-മോണ്ട്‌പെലാര്‍ 24

എസ്‌.ബി.ടിയുടെ ഗോള്‍മഴ
കോഴിക്കോട്‌: ഗോള്‍ വേട്ടയോടെ എസ്‌.ബി.ടി തിരുവനന്തപുരം ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ തൊട്ടരികിലെത്തി. ഇന്നലെ നടന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട്‌ സെമി ഫൈനലില്‍ അവര്‍ ഒന്നിനെതിരെ ഏഴ്‌ ഗോളുകള്‍ക്ക്‌ ക്ക്‌ പോണ്ടിച്ചേരിയില്‍ നിന്നുമെത്തിയ യംഗ്‌ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കി. ആദ്യ പകുതിയില്‍ നാല്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ബാങ്ക്‌ ടീം ഒരു ഘട്ടത്തിലും വെല്ലുവിളിക്കപ്പെട്ടില്ല. ഗോള്‍ക്കീപ്പര്‍ ഹര്‍ഷല്‍ റഹ്‌മാന്‌ പൂര്‍ണ്ണസമയ വിശ്രമമായിരുന്നു. ആദ്യ മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ്‌ എഫ്‌.സി യില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട എസ്‌.ബി.ടിക്ക്‌ ഇന്നലെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. അഞ്ചാം മിനുട്ടില്‍ നായകന്‍ അബ്ദുള്‍ നൗഷാദാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. സ്വന്തം പെനാല്‍ട്ടി ബോക്‌സിലെത്തിയ പന്ത്‌ അടിച്ചകറ്റുന്നതില്‍ പോണ്ടി പ്രതിരോധം സമയമെടുത്തപ്പോള്‍ നൗഷാദിന്റെ ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ മുത്തുരാമന്‌ തടയാനായില്ല. മുപ്പത്തിനാലാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. ഇവിടെയും പ്രതിരോധത്തിനാണ്‌ പിഴച്ചത്‌. ആസിഫ്‌ സഹീറിന്റെ വലത്‌ വിംഗില്‍ നിന്നുളള ക്രോസ്‌ തടയാന്‍ ആരുമുണ്ടായിരുന്നില്ല. മുന്നോട്ട്‌ കയറിയ മാര്‍ട്ടിന്‍ ജോണിന്റെ ഹെഡ്ഡര്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലുടെ വലയില്‍. ആസിഫിന്റെ ഊഴമായിരുന്നു പിന്നെ. ആദ്യ മല്‍സരത്തില്‍ ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന മമ്പാട്‌ മറഡോണ രണ്ട്‌ മിനുട്ടിനിടെ രണ്ട്‌ വട്ടം വല ചലിപ്പിച്ചു. പാഴായി പോയ ഒരു സിസര്‍ കട്ടിന്‌ ശേഷം മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. നൗഷാദിന്റെ ക്രോസില്‍ നിന്നുമുളള ഹെഡ്ഡര്‍. രണ്ട്‌ മിനുട്ടിനിടെ ഒരു ഗ്രൗണ്ടറിലുടെ ആസിഫ്‌ വീണ്ടും വല ചലിപ്പിച്ചു.
രണ്ടാം പകുതിയില്‍ പൊരുതാനുള്ള ഊര്‍ജ്ജം പോണ്ടിക്കാര്‍ക്കുണ്ടായിരുന്നില്ല. ഗോളടിക്കാനുളള താല്‍പ്പര്യം ബാങ്കുക്കാര്‍ക്കും. പക്ഷേ മുഹമ്മദ്‌ ഷാഫി അമ്പത്തിമൂന്നാം മിനുട്ടിലും അബ്ദുള്‍ ഹക്കീം എഴുപതാം മിനുട്ടിലും രാകേഷ്‌ എണ്‍പത്തിയൊന്നാം മിനുട്ടിലും വല ചലിപ്പിച്ചു. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പു്‌ പത്താം നമ്പറുകാരന്‍ ഫെര്‍ണാണ്ടോ ഫ്രിഡോണ്‍ പോണ്ടിക്കാരുടെ മാനം കാത്തു. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ ടൈറ്റാനിയം തിരുവനന്തപുരം ബാംഗ്ലൂര്‍ എച്ച്‌. ഏ.എല്ലിനെ എതിരിടും. രണ്ട്‌ ആഫ്രിക്കന്‍ താരങ്ങളുമായി എത്തിയിരിക്കുന്ന ബാംഗ്ലൂര്‍ ശക്തരാണ്‌. ആദ്യ റൗണ്ടില്‍ അവര്‍ കളിച്ചിട്ടില്ല. ബൈ ആയാണ്‌ സെമി ടിക്കറ്റ്‌ നേടിയത്‌. നാളെ മല്‍സരമില്ല. വ്യാഴാഴ്‌ച്ചയാണ്‌ ഫൈനല്‍.
രണ്ടാം ടെസ്റ്റിന്‌ നാളെ തുടക്കം
മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മല്‍സരം നാളെ ഇവിടെ ആരംഭിക്കും. കാണ്‍പ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കുകയാണ്‌. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ കളിക്കില്ല. സഹോദരിയുടെ വിവാഹം പ്രമാണിച്ച്‌ അദ്ദേഹം നാട്ടിലാണ്‌. പകരം മുരളി വിജയ്‌ ആയിരിക്കും വിരേന്ദര്‍ സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുക.

BARCA DAY

ബാര്‍സക്ക്‌ ജയ.ം
ബാര്‍സലിലോണ: നുവോ കാമ്പിലെ ബാര്‍സിലോണയുടെ മൈതാനം.... ഒരൊറ്റ ഇരിപ്പിടം പോലും ഒഴിവില്ല. ഒരു ലക്ഷത്തിലോളം സീറ്റുകളിലും നിറയെ ഫുട്‌ബോള്‍ പ്രേമികള്‍.... മൈതാനത്ത്‌ ലോക ഫുട്‌ബോളിലെ രണ്ട്‌ പ്രബലര്‍. സ്വന്തം മൈതാനത്തിന്റെ പരിചയക്കരുത്തില്‍ ബാര്‍സിലോണ. അവരുടെ നിരയില്‍ കളിക്കാന്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസി, സ്വീഡന്‍കാരന്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, ഫ്രഞ്ചുകാരന്‍ തിയറി ഹെന്‍ട്രി തുടങ്ങിയവര്‍. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്റെ കരുത്തില്‍ എന്തും നേരിടാന്‍ തയ്യാറായാണ്‌ ബാര്‍സ രംഗത്തിറങ്ങിയത്‌. മറുഭാഗത്ത്‌ സ്‌പാനിഷ്‌ ലീഗില്‍ ഒന്നാം സ്ഥാനത്തുളള റയല്‍ മാഡ്രിഡ്‌. പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സില്‍ നിന്നും വന്‍ തുകക്ക്‌ വന്ന കരീം ബെന്‍സാമ, ഡച്ചുകാരന്‍ റുഡ്‌വാന്‍ നിസ്റ്റര്‍ റൂയി, അനുഭവ സമ്പന്നനായ നായകന്‍ റൗള്‍ ഗോണ്‍സാലസ്‌ അങ്ങനെ എല്ലാവരും...
ആര്‍പ്പുവിളികള്‍ക്കിടെ കിക്കോഫ്‌. ആദ്യ നീക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ കുതിപ്പ്‌. പക്ഷേ ബാര്‍സ തളര്‍ന്നില്ല. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ കാണികള്‍ക്ക്‌ സ്വന്തം കാശ്‌ മുതലായ നിമിഷങ്ങള്‍. പരസ്‌പരം വിട്ടുകൊടുക്കാതെയുളള പ്രകടനത്തില്‍ അല്‍പ്പം മുന്‍ത്തൂക്കം ആതിഥേയര്‍ക്കായിരുന്നു. ഇബ്രാഹീമോവിച്ചായിരുന്നു അവരുടെ തുരുപ്പുചീട്ട്‌. മെസിയെ റയല്‍ ഡിഫന്‍സ്‌ കാര്യമായി നോട്ടമിട്ടതിനാല്‍ സ്വീഡന്‍കാരനായിരുന്നു മുന്നേറ്റങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഒന്നാം പകുതിയിലെ 45 മിനുട്ടുകള്‍ക്ക്‌ റഫറി അന്ത്യമിടുമ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബലാബല പോരാട്ടത്തില്‍ ആരും ഗോള്‍ സ്‌ക്കോര്‍ ചെയ്‌തില്ല.
രണ്ടാം പകുതിയിലും റയലാണ്‌ ഗോള്‍ നീക്കവുമായി തുടങ്ങിയത്‌. ഹെന്‍ട്രിയെ പിന്‍വലിച്ച്‌ ബാര്‍സ ഇബ്രാഹീമോവിച്ചിനെ രംഗത്തിറക്കുന്നു. അമ്പത്തിയൊമ്പതാം മിനുട്ട്‌- ഡാനി ആല്‍വസിന്റെ കാലില്‍ പന്ത്‌. അദ്ദേഹം കുതിച്ചു കയറി പെനാല്‍ട്ടി ബോക്‌സിന്റെ വലത്‌ ഭാഗത്ത്‌ എത്തുന്നു. അവിടെ നിന്നും റയല്‍ ഡിഫന്‍ഡറുടെ ഇടപെടലില്‍ പന്ത്‌ ഇബ്രാഹീമോവിച്ചിന്‌ കൈമാറുന്നു. ഞൊടിയിടയില്‍ പന്തുമായി ഒന്ന്‌ മുന്നോട്ട്‌ നീങ്ങിയ ഇബ്രാഹീമോവിച്ച്‌ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയാസിനെ നോക്കി. അദ്ദേഹത്തിന്റെ വലത്‌ ഭാഗത്തേക്ക്‌ ചാട്ടുളി കണക്കെ പായിച്ച ഷോട്ട്‌ അതിവേഗതയിലായിരുന്നു-ഗോള്‍....! റയലിനും ബാര്‍സ ആരാധകര്‍ക്കും അത്‌ വിശ്വസിക്കാനായില്ല. കാലില്‍ പരുക്കുള്ള ഇബ്രാഹീമോവിച്ചിന്റെ ആഘോഷങ്ങളില്‍ മെസിയും സംഘവും പങ്കെടുത്തപ്പോഴാണ്‌ അത്‌ ഗോളാണെന്ന്‌ കാണികളും തിരിച്ചറിഞ്ഞത്‌. പിന്നെയായിരുന്നു യഥാര്‍ത്ഥ ആഘോഷം...
തുടര്‍ന്നുള്ള നിമിഷങ്ങളില്‍ തിരിച്ചടിക്കാനുളള റയലിന്റെ നെട്ടോട്ടമായിരുന്നു. പക്ഷേ സമീപകാലത്ത്‌ അവര്‍ക്ക്‌ പറ്റിയ ആഘാതം പോലെ ഗോള്‍മുഖം വരെ പന്ത്‌ എത്തിച്ച്‌ നിരാശരായി മടങ്ങുന്ന പതിവ്‌ കാഴ്‌ച്ച. അതിനിടെ മല്‍സരത്തിലെ രണ്ടാം മഞ്ഞകാര്‍ഡുമായി സെര്‍ജിയോ ബാസ്‌ക്കിറ്റസ്‌ പുറത്ത്‌. ബാര്‍സയുടെ നിരയില്‍ പത്ത്‌ പേര്‍ മാത്രം. രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ കരീം പാഴാക്കുന്നു. കൃസ്‌റ്റിയാനോക്കും തുറന്ന നെറ്റില്‍ പന്ത്‌ എത്തിക്കാനായില്ല. അതിനിടെ മാര്‍സിലോയുടെ ഒറ്റയാന്‍ നീക്കത്തിന്‌ കാര്‍ലോസ്‌ പുയോള്‍ തടയിടുന്നു. പെലിഗ്രിനി എന്ന കോച്ചിന്റെ തന്ത്രങ്ങളില്‍ രക്ഷയില്ല എന്ന്‌ ഒരിക്കല്‍കൂടി റയല്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ ലോംഗ്‌ വിസില്‍.... ജയം ബാര്‍സക്ക്‌. ജയം മാത്രമല്ല അത്‌ വഴി പോയന്റ്‌ ടേബിളില്‍ വ്യക്തമായ ലീഡും.
ഇതാണ്‌ ഇപ്പോഴത്തെ പോയന്റ്‌ നില: ബാര്‍സിലോണ 30, റയല്‍ മാഡ്രിഡ്‌ 28, സെവിയെ 26. ഈ മൂന്ന്‌ പേരും മുന്നില്‍ നില്‍ക്കുമ്പോള്‍ അവസാന സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ മലാഗയും റേസിംഗ്‌ സാന്‍ഡറും സിറെക്‌സുമാണ്‌. ഇവര്‍ക്കെല്ലാം ഏഴ്‌ പോയന്റാണുള്ളത്‌. ഗോള്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമന്‍ ഡേവിഡ്‌ വിയയാണ്‌. പത്ത്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരിക്കുന്നത്‌. എട്ട്‌ ഗോളുകളുമായി സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ഏഴ്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌ത്‌ ലൂയിസ്‌ ഫാബിയാനോ, ലയണല്‍ മെസി, റോബര്‍ട്ടോ സോല്‍ഡാഡോ എന്നിവര്‍ മൂന്നാമതുമാണ്‌.

പോയന്റ്‌ നില
(എല്ലാ ടീമുകളും 12 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1- ബാര്‍സിലോണ-30
2-റയല്‍ മാഡ്രിഡ്‌-28
3- സെവിയെ-26
4-വലന്‍സിയ-25
5-ഡിപ്പോര്‍ട്ടീവോ-25

ചെല്‍സി കുതിക്കുന്നു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെല്‍സിയുടെ നീലപ്പട കുതികുതിക്കുകയാണ്‌..... ഞായറിന്റെ അവധി ദിവസത്തില്‍ അവര്‍ തരിപ്പണമാക്കിയത്‌ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലിനെ-അതും മൂന്ന്‌ ഗോളിന്‌...! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളുമായി കാര്‍ലോസ്‌ അന്‍സലോയിട്ടുടെ സംഘം മുന്നേറുമ്പോള്‍ അത്‌ വിഷമത്തോടെ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കയാണ്‌ നിലവിലെ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌. രണ്ട്‌ പ്രബലരും തമ്മിലുളള പോയന്റ്‌്‌ അന്തരം ഓരോ മല്‍സരം കഴിയും തോറും കൂടുകയാണ്‌. ഗോള്‍ ശരാശരിയിലും ചെല്‍സിക്കാരാണ്‌ ബഹുദൂരം മുന്നില്‍. 36 പോയന്റാണ്‌ ചെല്‍സിയുടെ ഇത്‌ വരെയുളള സമ്പാദ്യം. ആകെ ഒരു തോല്‍വി മാത്രം. അതേ സമയം മാഞ്ചസ്‌റ്ററിന്റെ ചെമ്പടക്ക്‌ 31 പോയന്റാണുള്ളത്‌. ചെല്‍സി രണ്ട്‌ കളികള്‍ തോറ്റാലും മാഞ്ചസ്‌റ്ററിന്‌ ഒപ്പമെത്താന്‍ മാത്രം കഴിയുന്ന അവസ്ഥ.
ദിദീയര്‍ ദ്രോഗ്‌ബെ എന്ന ഐവറി കോസ്‌റ്റുകാരനായിരുന്നു ഞായറിലെ ചെല്‍സി ഹീറോ. രണ്ട്‌ സുന്ദര ഗോളുകളുമായി ദ്രോഗ്‌ബെ തന്റെ കരുത്ത്‌ തെളിയിച്ചപ്പോള്‍ ഒരു ഗോള്‍ ആഴ്‌സനലുകാരുടെ വകയായിരുന്നു. ആഷ്‌ലി കോളിന്റെ ക്രോസില്‍ നിന്നായിരുന്നു ദ്രോഗ്‌ബെയുടെ ആദ്യ ഗോള്‍. കോള്‍ തന്നെയായിരുന്നു രണ്ടാം ഗോളിന്റെ വഴികാട്ടി. അദ്ദേഹത്തിന്റെ ക്രോസ്‌ അബദ്ധത്തില്‍ ആഴ്‌സനല്‍ ഡിഫന്‍ഡര്‍ തോമസ്‌ വെര്‍മുലാന്റെ കാലില്‍ത്തട്ടി വലയില്‍ കയറി. 25 വാര അകലെനിന്നും പായിച്ച തട്ടുതകര്‍പ്പന്‍ ഫ്രീകിക്കിലാണ്‌ ദ്രോഗ്‌ബെ ടീമിന്റെ മൂന്നാം ഗോളും തന്റെ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട്‌ കളിച്ചപ്പോഴെല്ലാം വിറച്ചിട്ടുളള ഗണ്ണേഴ്‌സിന്‌ ഇത്‌ വലിയ ആഘാതമാണ്‌. സ്വന്തം മൈതാനത്താണ്‌ അവര്‍ മൂന്ന്‌ ഗോളുകള്‍ വാങ്ങിയത്‌. അവസാനമായി സ്വന്തം മൈതാനത്ത്‌ വെച്ച്‌ ഗണ്ണേഴ്‌സ്‌ തോല്‍വിയറിഞ്ഞതും ചെല്‍സിയില്‍ നിന്ന്‌ തന്നെയായിരുന്നു. കഴിഞ്ഞ മെയിലായിരുന്നു ഇത്‌.
പോയ വാരം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ മോശമായിരുന്നില്ല. അവര്‍ 4-1ന്‌ പോര്‍ട്‌സ്‌മൗത്തിനെ തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ താരം വെയിന്‍ റൂണി ഹാട്രിക്കും സ്വന്തമാക്കി. പക്ഷേ ചെല്‍സി ഈ വിധം കുതിക്കുമ്പോള്‍ അവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ആശയക്കുഴപ്പത്തിലാണ്‌. ടോട്ടന്‍ഹാമും ആസ്‌റ്റണ്‍വില്ലയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ലിവര്‍പൂള്‍ പക്ഷേ എവര്‍ട്ടണെ തോല്‍പ്പിക്കാന്‍ വിയര്‍പ്പൊഴുകി. ടേബിളിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: 1-ചെല്‍സി 36, 2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 31, 3-ടോട്ടന്‍ഹം 26. പതിനൊന്ന്‌ ഗോളുകളുമായി ജെറമൈന്‍ ഡെഫോ, ദിദീയര്‍ ദ്രോഗ്‌ബെ എന്നിവരാണ്‌ ഒന്നാം സ്ഥാനത്ത്‌. ഫെര്‍ണാണ്ടോ ടോറസ്‌, വെയിന്‍ റൂണി എന്നിവര്‍ പത്ത്‌ വീതം ഗോളുകളുമായി പിറകിലുണ്ട്‌. ടേബിളിലെ അവസാന സ്ഥാനക്കാര്‍ ഇവരാണ്‌: ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്‌, വോള്‍വര്‍ഹാംടണ്‍, പോര്‍ട്‌സ്‌മൗത്ത്‌.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും പതിനാല്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ചെല്‍സി 36
2-മാഞ്ചസ്‌റ്റര്‍ 31
3-ടോട്ടന്‍ഹാം 26
4-ആഴ്‌സനല്‍ 25
5-ലിവര്‍പൂള്‍ 23

ബഡാ ബയര്‍
ബോണ്‍: ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയര്‍ ലെവര്‍കൂസണ്‍ കുതിക്കുന്നു.... ലീഗില്‍ ഇത്‌ വരെ തോല്‍വിയറിഞ്ഞിട്ടില്ല അവര്‍. ഇപ്പോള്‍ പോയന്റ്‌്‌ ടേബിളിലെ സമ്പാദ്യം 30. തൊട്ടരികില്‍ ആരുമില്ല. 27 ല്‍ നില്‍ക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനാണ്‌ ചെറിയ വെല്ലുവിളി. ഷാല്‍ക്കെ 25 പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌. സൂപ്പര്‍ താരങ്ങളുമായി കളിക്കുന്ന ബയേണ്‍ മ്യൂണിച്ച്‌ പിറകിലാണ്‌. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്ന കാര്യത്തിലും ഗോളുകള്‍ കുറച്ച്‌ വാങ്ങുന്നതിലും ലെവര്‍കൂസണ്‍ തന്നെയാണ്‌ മുന്നില്‍. ഇന്നലെയവര്‍ തോല്‍പ്പിച്ചത്‌ സ്റ്റട്ട്‌ഗര്‍ട്ടിനെ, അതും നാല്‌ ഗോളിന്‌. അതേ സമയം വെര്‍ഡര്‍ ബ്രെഹ്‌്‌മന്‌ സ്വന്തം മൈതാനത്ത്‌ 2-2 സമനില വഴങ്ങേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ വോള്‍വ്‌സ്‌ബര്‍ഗാണ്‌ ബ്രെമനെ തളച്ചത്‌. ഹാംബര്‍ഗും മെയിന്‍സും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ ഷാല്‍ക്കെ ഒരു ഗോളിന്‌ മോന്‍ചാലാബാച്ചിനോട്‌ തോറ്റു.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബയര്‍ ലെവര്‍കൂസണ്‍ 30
2-വെര്‍ഡര്‍ ബ്രെഹ്‌മന്‍ 27
3-ഷാല്‍ക്കെ 25
4-ബയേണ്‍ മ്യൂണിച്ച്‌ 24
5-ഹാംബര്‍ഗ്ഗ്‌ 24

ഇന്റര്‍ മുന്നില്‍
റോം: ഇറ്റാലിയന്‍ സിരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ വ്യക്തമായ വിജയവുമായി മുന്നേറുമ്പോള്‍ യുവന്തസിന്‌ സീസണിലെ മൂന്നാം തോല്‍വി. പൊരുതിക്കളിച്ച ഫിയോന്റീനയെ മല്‍സരം അവസാനിക്കാന്‍ അഞ്ച്‌ മിനുട്ടുളളപ്പോള്‍ നേടിയ ഗോളിലാണ്‌ ഇന്റര്‍ തോല്‍പ്പിച്ചത്‌. ഇതോടെ ഇന്ററിന്‌ 35 പോയന്റായി. 28 പോയന്റുമായി ഏ.സി മിലാന്‍ രണ്ടാം സ്ഥാനത്തും 27 പോയന്റുമായി യുവന്തസ്‌ മൂന്നാം സ്ഥാനത്തുമാണ്‌. ഫിയോറന്റീനക്ക്‌ മുന്നില്‍ ഇന്‍ര്‍ വിറച്ചിരുന്നു. എന്നാല്‍ ലോംഗ്‌ വിസിലിന്‌ അഞ്ച്‌ മിനുട്ട്‌ മുമ്പ്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ചാമ്പ്യന്മാര്‍ക്ക്‌ തുണയായി. അര്‍ജന്റീനക്കാരന്‍ ഡിയാഗോ മീലീഷ്യോയാണ്‌ സ്‌പോട്ട്‌ കിക്ക്‌ പായിച്ചത്‌. അദ്ദേഹത്തിന്‌ പിഴച്ചില്ല. അതേ സമയം യുവന്തസ്‌ കാഗിലാരിക്ക്‌ മുന്നില്‍ രണ്ട്‌ ഗോളുകളാണ്‌ വാങ്ങിയത്‌. മറ്റൊരു ശക്തരായ ഏ.സി മിലാന്‍ രണ്ട്‌ ഗോളിന്‌ കറ്റാനിയയെ തോല്‍പ്പിച്ചു. ഡച്ച്‌ താരം ജാന്‍ ക്ലാസ്‌ ഹണ്ടലറായിരുന്നു മിലാന്റെ രണ്ട്‌ ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌.
പോയന്‍ര്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1-ഇന്റര്‍ മിലാന്‍ 35
2-ഏ.സി മിലാന്‍ 28
3-യുവന്തസ്‌ 27
4-സാംപദോറിയോ 24
5-പാര്‍മ 24

ഫ്രാന്‍സില്‍ ബോറോഡോക്‌സ്‌
പാരീസ്‌: ഫ്രഞ്ച്‌ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബോറോഡ്‌ക്‌ മുന്നേറുന്നു. 28 പോയന്റാണ്‌ ചാമ്പ്യന്മാരുടെ സമ്പാദ്യം. 26 പോയന്റുമായി ലിയോണ്‍, ഓക്‌സിറെ എന്നിവര്‍ പിറകിലുണ്ട്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ ബോറോഡോക്‌സ്‌ മൂന്ന്‌ ഗോളിന്‌ നാന്‍സിയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണിനെ റെനസ്സ 1-1 ല്‍ കുരുക്കി.
പോയന്‍ര്‌ ടേബിള്‍
(എല്ല ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബോറോഡോക്‌സ്‌ 28
2- ലിയോണ്‍ 26
3-ഓക്‌സിറെ 26
4-ലോറിന്റ്‌ 25
5-മോണ്ട്‌പെലാര്‍ 24

എസ്‌.ബി.ടിയുടെ ഗോള്‍മഴ
കോഴിക്കോട്‌: ഗോള്‍ വേട്ടയോടെ എസ്‌.ബി.ടി തിരുവനന്തപുരം ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ തൊട്ടരികിലെത്തി. ഇന്നലെ നടന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട്‌ സെമി ഫൈനലില്‍ അവര്‍ ഒന്നിനെതിരെ ഏഴ്‌ ഗോളുകള്‍ക്ക്‌ ക്ക്‌ പോണ്ടിച്ചേരിയില്‍ നിന്നുമെത്തിയ യംഗ്‌ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കി. ആദ്യ പകുതിയില്‍ നാല്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ബാങ്ക്‌ ടീം ഒരു ഘട്ടത്തിലും വെല്ലുവിളിക്കപ്പെട്ടില്ല. ഗോള്‍ക്കീപ്പര്‍ ഹര്‍ഷല്‍ റഹ്‌മാന്‌ പൂര്‍ണ്ണസമയ വിശ്രമമായിരുന്നു. ആദ്യ മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ്‌ എഫ്‌.സി യില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട എസ്‌.ബി.ടിക്ക്‌ ഇന്നലെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. അഞ്ചാം മിനുട്ടില്‍ നായകന്‍ അബ്ദുള്‍ നൗഷാദാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. സ്വന്തം പെനാല്‍ട്ടി ബോക്‌സിലെത്തിയ പന്ത്‌ അടിച്ചകറ്റുന്നതില്‍ പോണ്ടി പ്രതിരോധം സമയമെടുത്തപ്പോള്‍ നൗഷാദിന്റെ ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ മുത്തുരാമന്‌ തടയാനായില്ല. മുപ്പത്തിനാലാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. ഇവിടെയും പ്രതിരോധത്തിനാണ്‌ പിഴച്ചത്‌. ആസിഫ്‌ സഹീറിന്റെ വലത്‌ വിംഗില്‍ നിന്നുളള ക്രോസ്‌ തടയാന്‍ ആരുമുണ്ടായിരുന്നില്ല. മുന്നോട്ട്‌ കയറിയ മാര്‍ട്ടിന്‍ ജോണിന്റെ ഹെഡ്ഡര്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലുടെ വലയില്‍. ആസിഫിന്റെ ഊഴമായിരുന്നു പിന്നെ. ആദ്യ മല്‍സരത്തില്‍ ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന മമ്പാട്‌ മറഡോണ രണ്ട്‌ മിനുട്ടിനിടെ രണ്ട്‌ വട്ടം വല ചലിപ്പിച്ചു. പാഴായി പോയ ഒരു സിസര്‍ കട്ടിന്‌ ശേഷം മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. നൗഷാദിന്റെ ക്രോസില്‍ നിന്നുമുളള ഹെഡ്ഡര്‍. രണ്ട്‌ മിനുട്ടിനിടെ ഒരു ഗ്രൗണ്ടറിലുടെ ആസിഫ്‌ വീണ്ടും വല ചലിപ്പിച്ചു.
രണ്ടാം പകുതിയില്‍ പൊരുതാനുള്ള ഊര്‍ജ്ജം പോണ്ടിക്കാര്‍ക്കുണ്ടായിരുന്നില്ല. ഗോളടിക്കാനുളള താല്‍പ്പര്യം ബാങ്കുക്കാര്‍ക്കും. പക്ഷേ മുഹമ്മദ്‌ ഷാഫി അമ്പത്തിമൂന്നാം മിനുട്ടിലും അബ്ദുള്‍ ഹക്കീം എഴുപതാം മിനുട്ടിലും രാകേഷ്‌ എണ്‍പത്തിയൊന്നാം മിനുട്ടിലും വല ചലിപ്പിച്ചു. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പു്‌ പത്താം നമ്പറുകാരന്‍ ഫെര്‍ണാണ്ടോ ഫ്രിഡോണ്‍ പോണ്ടിക്കാരുടെ മാനം കാത്തു. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ ടൈറ്റാനിയം തിരുവനന്തപുരം ബാംഗ്ലൂര്‍ എച്ച്‌. ഏ.എല്ലിനെ എതിരിടും. രണ്ട്‌ ആഫ്രിക്കന്‍ താരങ്ങളുമായി എത്തിയിരിക്കുന്ന ബാംഗ്ലൂര്‍ ശക്തരാണ്‌. ആദ്യ റൗണ്ടില്‍ അവര്‍ കളിച്ചിട്ടില്ല. ബൈ ആയാണ്‌ സെമി ടിക്കറ്റ്‌ നേടിയത്‌. നാളെ മല്‍സരമില്ല. വ്യാഴാഴ്‌ച്ചയാണ്‌ ഫൈനല്‍.
രണ്ടാം ടെസ്റ്റിന്‌ നാളെ തുടക്കം
മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മല്‍സരം നാളെ ഇവിടെ ആരംഭിക്കും. കാണ്‍പ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കുകയാണ്‌. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ കളിക്കില്ല. സഹോദരിയുടെ വിവാഹം പ്രമാണിച്ച്‌ അദ്ദേഹം നാട്ടിലാണ്‌. പകരം മുരളി വിജയ്‌ ആയിരിക്കും വിരേന്ദര്‍ സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുക.

BARCA DAY

ബാര്‍സക്ക്‌ ജയ.ം
ബാര്‍സലിലോണ: നുവോ കാമ്പിലെ ബാര്‍സിലോണയുടെ മൈതാനം.... ഒരൊറ്റ ഇരിപ്പിടം പോലും ഒഴിവില്ല. ഒരു ലക്ഷത്തിലോളം സീറ്റുകളിലും നിറയെ ഫുട്‌ബോള്‍ പ്രേമികള്‍.... മൈതാനത്ത്‌ ലോക ഫുട്‌ബോളിലെ രണ്ട്‌ പ്രബലര്‍. സ്വന്തം മൈതാനത്തിന്റെ പരിചയക്കരുത്തില്‍ ബാര്‍സിലോണ. അവരുടെ നിരയില്‍ കളിക്കാന്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസി, സ്വീഡന്‍കാരന്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, ഫ്രഞ്ചുകാരന്‍ തിയറി ഹെന്‍ട്രി തുടങ്ങിയവര്‍. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്റെ കരുത്തില്‍ എന്തും നേരിടാന്‍ തയ്യാറായാണ്‌ ബാര്‍സ രംഗത്തിറങ്ങിയത്‌. മറുഭാഗത്ത്‌ സ്‌പാനിഷ്‌ ലീഗില്‍ ഒന്നാം സ്ഥാനത്തുളള റയല്‍ മാഡ്രിഡ്‌. പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സില്‍ നിന്നും വന്‍ തുകക്ക്‌ വന്ന കരീം ബെന്‍സാമ, ഡച്ചുകാരന്‍ റുഡ്‌വാന്‍ നിസ്റ്റര്‍ റൂയി, അനുഭവ സമ്പന്നനായ നായകന്‍ റൗള്‍ ഗോണ്‍സാലസ്‌ അങ്ങനെ എല്ലാവരും...
ആര്‍പ്പുവിളികള്‍ക്കിടെ കിക്കോഫ്‌. ആദ്യ നീക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ കുതിപ്പ്‌. പക്ഷേ ബാര്‍സ തളര്‍ന്നില്ല. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ കാണികള്‍ക്ക്‌ സ്വന്തം കാശ്‌ മുതലായ നിമിഷങ്ങള്‍. പരസ്‌പരം വിട്ടുകൊടുക്കാതെയുളള പ്രകടനത്തില്‍ അല്‍പ്പം മുന്‍ത്തൂക്കം ആതിഥേയര്‍ക്കായിരുന്നു. ഇബ്രാഹീമോവിച്ചായിരുന്നു അവരുടെ തുരുപ്പുചീട്ട്‌. മെസിയെ റയല്‍ ഡിഫന്‍സ്‌ കാര്യമായി നോട്ടമിട്ടതിനാല്‍ സ്വീഡന്‍കാരനായിരുന്നു മുന്നേറ്റങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഒന്നാം പകുതിയിലെ 45 മിനുട്ടുകള്‍ക്ക്‌ റഫറി അന്ത്യമിടുമ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബലാബല പോരാട്ടത്തില്‍ ആരും ഗോള്‍ സ്‌ക്കോര്‍ ചെയ്‌തില്ല.
രണ്ടാം പകുതിയിലും റയലാണ്‌ ഗോള്‍ നീക്കവുമായി തുടങ്ങിയത്‌. ഹെന്‍ട്രിയെ പിന്‍വലിച്ച്‌ ബാര്‍സ ഇബ്രാഹീമോവിച്ചിനെ രംഗത്തിറക്കുന്നു. അമ്പത്തിയൊമ്പതാം മിനുട്ട്‌- ഡാനി ആല്‍വസിന്റെ കാലില്‍ പന്ത്‌. അദ്ദേഹം കുതിച്ചു കയറി പെനാല്‍ട്ടി ബോക്‌സിന്റെ വലത്‌ ഭാഗത്ത്‌ എത്തുന്നു. അവിടെ നിന്നും റയല്‍ ഡിഫന്‍ഡറുടെ ഇടപെടലില്‍ പന്ത്‌ ഇബ്രാഹീമോവിച്ചിന്‌ കൈമാറുന്നു. ഞൊടിയിടയില്‍ പന്തുമായി ഒന്ന്‌ മുന്നോട്ട്‌ നീങ്ങിയ ഇബ്രാഹീമോവിച്ച്‌ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയാസിനെ നോക്കി. അദ്ദേഹത്തിന്റെ വലത്‌ ഭാഗത്തേക്ക്‌ ചാട്ടുളി കണക്കെ പായിച്ച ഷോട്ട്‌ അതിവേഗതയിലായിരുന്നു-ഗോള്‍....! റയലിനും ബാര്‍സ ആരാധകര്‍ക്കും അത്‌ വിശ്വസിക്കാനായില്ല. കാലില്‍ പരുക്കുള്ള ഇബ്രാഹീമോവിച്ചിന്റെ ആഘോഷങ്ങളില്‍ മെസിയും സംഘവും പങ്കെടുത്തപ്പോഴാണ്‌ അത്‌ ഗോളാണെന്ന്‌ കാണികളും തിരിച്ചറിഞ്ഞത്‌. പിന്നെയായിരുന്നു യഥാര്‍ത്ഥ ആഘോഷം...
തുടര്‍ന്നുള്ള നിമിഷങ്ങളില്‍ തിരിച്ചടിക്കാനുളള റയലിന്റെ നെട്ടോട്ടമായിരുന്നു. പക്ഷേ സമീപകാലത്ത്‌ അവര്‍ക്ക്‌ പറ്റിയ ആഘാതം പോലെ ഗോള്‍മുഖം വരെ പന്ത്‌ എത്തിച്ച്‌ നിരാശരായി മടങ്ങുന്ന പതിവ്‌ കാഴ്‌ച്ച. അതിനിടെ മല്‍സരത്തിലെ രണ്ടാം മഞ്ഞകാര്‍ഡുമായി സെര്‍ജിയോ ബാസ്‌ക്കിറ്റസ്‌ പുറത്ത്‌. ബാര്‍സയുടെ നിരയില്‍ പത്ത്‌ പേര്‍ മാത്രം. രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ കരീം പാഴാക്കുന്നു. കൃസ്‌റ്റിയാനോക്കും തുറന്ന നെറ്റില്‍ പന്ത്‌ എത്തിക്കാനായില്ല. അതിനിടെ മാര്‍സിലോയുടെ ഒറ്റയാന്‍ നീക്കത്തിന്‌ കാര്‍ലോസ്‌ പുയോള്‍ തടയിടുന്നു. പെലിഗ്രിനി എന്ന കോച്ചിന്റെ തന്ത്രങ്ങളില്‍ രക്ഷയില്ല എന്ന്‌ ഒരിക്കല്‍കൂടി റയല്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ ലോംഗ്‌ വിസില്‍.... ജയം ബാര്‍സക്ക്‌. ജയം മാത്രമല്ല അത്‌ വഴി പോയന്റ്‌ ടേബിളില്‍ വ്യക്തമായ ലീഡും.
ഇതാണ്‌ ഇപ്പോഴത്തെ പോയന്റ്‌ നില: ബാര്‍സിലോണ 30, റയല്‍ മാഡ്രിഡ്‌ 28, സെവിയെ 26. ഈ മൂന്ന്‌ പേരും മുന്നില്‍ നില്‍ക്കുമ്പോള്‍ അവസാന സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ മലാഗയും റേസിംഗ്‌ സാന്‍ഡറും സിറെക്‌സുമാണ്‌. ഇവര്‍ക്കെല്ലാം ഏഴ്‌ പോയന്റാണുള്ളത്‌. ഗോള്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമന്‍ ഡേവിഡ്‌ വിയയാണ്‌. പത്ത്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരിക്കുന്നത്‌. എട്ട്‌ ഗോളുകളുമായി സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ഏഴ്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌ത്‌ ലൂയിസ്‌ ഫാബിയാനോ, ലയണല്‍ മെസി, റോബര്‍ട്ടോ സോല്‍ഡാഡോ എന്നിവര്‍ മൂന്നാമതുമാണ്‌.

പോയന്റ്‌ നില
(എല്ലാ ടീമുകളും 12 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1- ബാര്‍സിലോണ-30
2-റയല്‍ മാഡ്രിഡ്‌-28
3- സെവിയെ-26
4-വലന്‍സിയ-25
5-ഡിപ്പോര്‍ട്ടീവോ-25

ചെല്‍സി കുതിക്കുന്നു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെല്‍സിയുടെ നീലപ്പട കുതികുതിക്കുകയാണ്‌..... ഞായറിന്റെ അവധി ദിവസത്തില്‍ അവര്‍ തരിപ്പണമാക്കിയത്‌ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലിനെ-അതും മൂന്ന്‌ ഗോളിന്‌...! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളുമായി കാര്‍ലോസ്‌ അന്‍സലോയിട്ടുടെ സംഘം മുന്നേറുമ്പോള്‍ അത്‌ വിഷമത്തോടെ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കയാണ്‌ നിലവിലെ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌. രണ്ട്‌ പ്രബലരും തമ്മിലുളള പോയന്റ്‌്‌ അന്തരം ഓരോ മല്‍സരം കഴിയും തോറും കൂടുകയാണ്‌. ഗോള്‍ ശരാശരിയിലും ചെല്‍സിക്കാരാണ്‌ ബഹുദൂരം മുന്നില്‍. 36 പോയന്റാണ്‌ ചെല്‍സിയുടെ ഇത്‌ വരെയുളള സമ്പാദ്യം. ആകെ ഒരു തോല്‍വി മാത്രം. അതേ സമയം മാഞ്ചസ്‌റ്ററിന്റെ ചെമ്പടക്ക്‌ 31 പോയന്റാണുള്ളത്‌. ചെല്‍സി രണ്ട്‌ കളികള്‍ തോറ്റാലും മാഞ്ചസ്‌റ്ററിന്‌ ഒപ്പമെത്താന്‍ മാത്രം കഴിയുന്ന അവസ്ഥ.
ദിദീയര്‍ ദ്രോഗ്‌ബെ എന്ന ഐവറി കോസ്‌റ്റുകാരനായിരുന്നു ഞായറിലെ ചെല്‍സി ഹീറോ. രണ്ട്‌ സുന്ദര ഗോളുകളുമായി ദ്രോഗ്‌ബെ തന്റെ കരുത്ത്‌ തെളിയിച്ചപ്പോള്‍ ഒരു ഗോള്‍ ആഴ്‌സനലുകാരുടെ വകയായിരുന്നു. ആഷ്‌ലി കോളിന്റെ ക്രോസില്‍ നിന്നായിരുന്നു ദ്രോഗ്‌ബെയുടെ ആദ്യ ഗോള്‍. കോള്‍ തന്നെയായിരുന്നു രണ്ടാം ഗോളിന്റെ വഴികാട്ടി. അദ്ദേഹത്തിന്റെ ക്രോസ്‌ അബദ്ധത്തില്‍ ആഴ്‌സനല്‍ ഡിഫന്‍ഡര്‍ തോമസ്‌ വെര്‍മുലാന്റെ കാലില്‍ത്തട്ടി വലയില്‍ കയറി. 25 വാര അകലെനിന്നും പായിച്ച തട്ടുതകര്‍പ്പന്‍ ഫ്രീകിക്കിലാണ്‌ ദ്രോഗ്‌ബെ ടീമിന്റെ മൂന്നാം ഗോളും തന്റെ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട്‌ കളിച്ചപ്പോഴെല്ലാം വിറച്ചിട്ടുളള ഗണ്ണേഴ്‌സിന്‌ ഇത്‌ വലിയ ആഘാതമാണ്‌. സ്വന്തം മൈതാനത്താണ്‌ അവര്‍ മൂന്ന്‌ ഗോളുകള്‍ വാങ്ങിയത്‌. അവസാനമായി സ്വന്തം മൈതാനത്ത്‌ വെച്ച്‌ ഗണ്ണേഴ്‌സ്‌ തോല്‍വിയറിഞ്ഞതും ചെല്‍സിയില്‍ നിന്ന്‌ തന്നെയായിരുന്നു. കഴിഞ്ഞ മെയിലായിരുന്നു ഇത്‌.
പോയ വാരം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ മോശമായിരുന്നില്ല. അവര്‍ 4-1ന്‌ പോര്‍ട്‌സ്‌മൗത്തിനെ തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ താരം വെയിന്‍ റൂണി ഹാട്രിക്കും സ്വന്തമാക്കി. പക്ഷേ ചെല്‍സി ഈ വിധം കുതിക്കുമ്പോള്‍ അവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ആശയക്കുഴപ്പത്തിലാണ്‌. ടോട്ടന്‍ഹാമും ആസ്‌റ്റണ്‍വില്ലയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ലിവര്‍പൂള്‍ പക്ഷേ എവര്‍ട്ടണെ തോല്‍പ്പിക്കാന്‍ വിയര്‍പ്പൊഴുകി. ടേബിളിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: 1-ചെല്‍സി 36, 2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 31, 3-ടോട്ടന്‍ഹം 26. പതിനൊന്ന്‌ ഗോളുകളുമായി ജെറമൈന്‍ ഡെഫോ, ദിദീയര്‍ ദ്രോഗ്‌ബെ എന്നിവരാണ്‌ ഒന്നാം സ്ഥാനത്ത്‌. ഫെര്‍ണാണ്ടോ ടോറസ്‌, വെയിന്‍ റൂണി എന്നിവര്‍ പത്ത്‌ വീതം ഗോളുകളുമായി പിറകിലുണ്ട്‌. ടേബിളിലെ അവസാന സ്ഥാനക്കാര്‍ ഇവരാണ്‌: ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്‌, വോള്‍വര്‍ഹാംടണ്‍, പോര്‍ട്‌സ്‌മൗത്ത്‌.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും പതിനാല്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ചെല്‍സി 36
2-മാഞ്ചസ്‌റ്റര്‍ 31
3-ടോട്ടന്‍ഹാം 26
4-ആഴ്‌സനല്‍ 25
5-ലിവര്‍പൂള്‍ 23

ബഡാ ബയര്‍
ബോണ്‍: ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയര്‍ ലെവര്‍കൂസണ്‍ കുതിക്കുന്നു.... ലീഗില്‍ ഇത്‌ വരെ തോല്‍വിയറിഞ്ഞിട്ടില്ല അവര്‍. ഇപ്പോള്‍ പോയന്റ്‌്‌ ടേബിളിലെ സമ്പാദ്യം 30. തൊട്ടരികില്‍ ആരുമില്ല. 27 ല്‍ നില്‍ക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനാണ്‌ ചെറിയ വെല്ലുവിളി. ഷാല്‍ക്കെ 25 പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌. സൂപ്പര്‍ താരങ്ങളുമായി കളിക്കുന്ന ബയേണ്‍ മ്യൂണിച്ച്‌ പിറകിലാണ്‌. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്ന കാര്യത്തിലും ഗോളുകള്‍ കുറച്ച്‌ വാങ്ങുന്നതിലും ലെവര്‍കൂസണ്‍ തന്നെയാണ്‌ മുന്നില്‍. ഇന്നലെയവര്‍ തോല്‍പ്പിച്ചത്‌ സ്റ്റട്ട്‌ഗര്‍ട്ടിനെ, അതും നാല്‌ ഗോളിന്‌. അതേ സമയം വെര്‍ഡര്‍ ബ്രെഹ്‌്‌മന്‌ സ്വന്തം മൈതാനത്ത്‌ 2-2 സമനില വഴങ്ങേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ വോള്‍വ്‌സ്‌ബര്‍ഗാണ്‌ ബ്രെമനെ തളച്ചത്‌. ഹാംബര്‍ഗും മെയിന്‍സും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ ഷാല്‍ക്കെ ഒരു ഗോളിന്‌ മോന്‍ചാലാബാച്ചിനോട്‌ തോറ്റു.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബയര്‍ ലെവര്‍കൂസണ്‍ 30
2-വെര്‍ഡര്‍ ബ്രെഹ്‌മന്‍ 27
3-ഷാല്‍ക്കെ 25
4-ബയേണ്‍ മ്യൂണിച്ച്‌ 24
5-ഹാംബര്‍ഗ്ഗ്‌ 24

ഇന്റര്‍ മുന്നില്‍
റോം: ഇറ്റാലിയന്‍ സിരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ വ്യക്തമായ വിജയവുമായി മുന്നേറുമ്പോള്‍ യുവന്തസിന്‌ സീസണിലെ മൂന്നാം തോല്‍വി. പൊരുതിക്കളിച്ച ഫിയോന്റീനയെ മല്‍സരം അവസാനിക്കാന്‍ അഞ്ച്‌ മിനുട്ടുളളപ്പോള്‍ നേടിയ ഗോളിലാണ്‌ ഇന്റര്‍ തോല്‍പ്പിച്ചത്‌. ഇതോടെ ഇന്ററിന്‌ 35 പോയന്റായി. 28 പോയന്റുമായി ഏ.സി മിലാന്‍ രണ്ടാം സ്ഥാനത്തും 27 പോയന്റുമായി യുവന്തസ്‌ മൂന്നാം സ്ഥാനത്തുമാണ്‌. ഫിയോറന്റീനക്ക്‌ മുന്നില്‍ ഇന്‍ര്‍ വിറച്ചിരുന്നു. എന്നാല്‍ ലോംഗ്‌ വിസിലിന്‌ അഞ്ച്‌ മിനുട്ട്‌ മുമ്പ്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ചാമ്പ്യന്മാര്‍ക്ക്‌ തുണയായി. അര്‍ജന്റീനക്കാരന്‍ ഡിയാഗോ മീലീഷ്യോയാണ്‌ സ്‌പോട്ട്‌ കിക്ക്‌ പായിച്ചത്‌. അദ്ദേഹത്തിന്‌ പിഴച്ചില്ല. അതേ സമയം യുവന്തസ്‌ കാഗിലാരിക്ക്‌ മുന്നില്‍ രണ്ട്‌ ഗോളുകളാണ്‌ വാങ്ങിയത്‌. മറ്റൊരു ശക്തരായ ഏ.സി മിലാന്‍ രണ്ട്‌ ഗോളിന്‌ കറ്റാനിയയെ തോല്‍പ്പിച്ചു. ഡച്ച്‌ താരം ജാന്‍ ക്ലാസ്‌ ഹണ്ടലറായിരുന്നു മിലാന്റെ രണ്ട്‌ ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌.
പോയന്‍ര്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1-ഇന്റര്‍ മിലാന്‍ 35
2-ഏ.സി മിലാന്‍ 28
3-യുവന്തസ്‌ 27
4-സാംപദോറിയോ 24
5-പാര്‍മ 24

ഫ്രാന്‍സില്‍ ബോറോഡോക്‌സ്‌
പാരീസ്‌: ഫ്രഞ്ച്‌ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബോറോഡ്‌ക്‌ മുന്നേറുന്നു. 28 പോയന്റാണ്‌ ചാമ്പ്യന്മാരുടെ സമ്പാദ്യം. 26 പോയന്റുമായി ലിയോണ്‍, ഓക്‌സിറെ എന്നിവര്‍ പിറകിലുണ്ട്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ ബോറോഡോക്‌സ്‌ മൂന്ന്‌ ഗോളിന്‌ നാന്‍സിയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണിനെ റെനസ്സ 1-1 ല്‍ കുരുക്കി.
പോയന്‍ര്‌ ടേബിള്‍
(എല്ല ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബോറോഡോക്‌സ്‌ 28
2- ലിയോണ്‍ 26
3-ഓക്‌സിറെ 26
4-ലോറിന്റ്‌ 25
5-മോണ്ട്‌പെലാര്‍ 24

എസ്‌.ബി.ടിയുടെ ഗോള്‍മഴ
കോഴിക്കോട്‌: ഗോള്‍ വേട്ടയോടെ എസ്‌.ബി.ടി തിരുവനന്തപുരം ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ തൊട്ടരികിലെത്തി. ഇന്നലെ നടന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട്‌ സെമി ഫൈനലില്‍ അവര്‍ ഒന്നിനെതിരെ ഏഴ്‌ ഗോളുകള്‍ക്ക്‌ ക്ക്‌ പോണ്ടിച്ചേരിയില്‍ നിന്നുമെത്തിയ യംഗ്‌ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കി. ആദ്യ പകുതിയില്‍ നാല്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ബാങ്ക്‌ ടീം ഒരു ഘട്ടത്തിലും വെല്ലുവിളിക്കപ്പെട്ടില്ല. ഗോള്‍ക്കീപ്പര്‍ ഹര്‍ഷല്‍ റഹ്‌മാന്‌ പൂര്‍ണ്ണസമയ വിശ്രമമായിരുന്നു. ആദ്യ മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ്‌ എഫ്‌.സി യില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട എസ്‌.ബി.ടിക്ക്‌ ഇന്നലെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. അഞ്ചാം മിനുട്ടില്‍ നായകന്‍ അബ്ദുള്‍ നൗഷാദാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. സ്വന്തം പെനാല്‍ട്ടി ബോക്‌സിലെത്തിയ പന്ത്‌ അടിച്ചകറ്റുന്നതില്‍ പോണ്ടി പ്രതിരോധം സമയമെടുത്തപ്പോള്‍ നൗഷാദിന്റെ ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ മുത്തുരാമന്‌ തടയാനായില്ല. മുപ്പത്തിനാലാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. ഇവിടെയും പ്രതിരോധത്തിനാണ്‌ പിഴച്ചത്‌. ആസിഫ്‌ സഹീറിന്റെ വലത്‌ വിംഗില്‍ നിന്നുളള ക്രോസ്‌ തടയാന്‍ ആരുമുണ്ടായിരുന്നില്ല. മുന്നോട്ട്‌ കയറിയ മാര്‍ട്ടിന്‍ ജോണിന്റെ ഹെഡ്ഡര്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലുടെ വലയില്‍. ആസിഫിന്റെ ഊഴമായിരുന്നു പിന്നെ. ആദ്യ മല്‍സരത്തില്‍ ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന മമ്പാട്‌ മറഡോണ രണ്ട്‌ മിനുട്ടിനിടെ രണ്ട്‌ വട്ടം വല ചലിപ്പിച്ചു. പാഴായി പോയ ഒരു സിസര്‍ കട്ടിന്‌ ശേഷം മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. നൗഷാദിന്റെ ക്രോസില്‍ നിന്നുമുളള ഹെഡ്ഡര്‍. രണ്ട്‌ മിനുട്ടിനിടെ ഒരു ഗ്രൗണ്ടറിലുടെ ആസിഫ്‌ വീണ്ടും വല ചലിപ്പിച്ചു.
രണ്ടാം പകുതിയില്‍ പൊരുതാനുള്ള ഊര്‍ജ്ജം പോണ്ടിക്കാര്‍ക്കുണ്ടായിരുന്നില്ല. ഗോളടിക്കാനുളള താല്‍പ്പര്യം ബാങ്കുക്കാര്‍ക്കും. പക്ഷേ മുഹമ്മദ്‌ ഷാഫി അമ്പത്തിമൂന്നാം മിനുട്ടിലും അബ്ദുള്‍ ഹക്കീം എഴുപതാം മിനുട്ടിലും രാകേഷ്‌ എണ്‍പത്തിയൊന്നാം മിനുട്ടിലും വല ചലിപ്പിച്ചു. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പു്‌ പത്താം നമ്പറുകാരന്‍ ഫെര്‍ണാണ്ടോ ഫ്രിഡോണ്‍ പോണ്ടിക്കാരുടെ മാനം കാത്തു. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ ടൈറ്റാനിയം തിരുവനന്തപുരം ബാംഗ്ലൂര്‍ എച്ച്‌. ഏ.എല്ലിനെ എതിരിടും. രണ്ട്‌ ആഫ്രിക്കന്‍ താരങ്ങളുമായി എത്തിയിരിക്കുന്ന ബാംഗ്ലൂര്‍ ശക്തരാണ്‌. ആദ്യ റൗണ്ടില്‍ അവര്‍ കളിച്ചിട്ടില്ല. ബൈ ആയാണ്‌ സെമി ടിക്കറ്റ്‌ നേടിയത്‌. നാളെ മല്‍സരമില്ല. വ്യാഴാഴ്‌ച്ചയാണ്‌ ഫൈനല്‍.
രണ്ടാം ടെസ്റ്റിന്‌ നാളെ തുടക്കം
മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മല്‍സരം നാളെ ഇവിടെ ആരംഭിക്കും. കാണ്‍പ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കുകയാണ്‌. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ കളിക്കില്ല. സഹോദരിയുടെ വിവാഹം പ്രമാണിച്ച്‌ അദ്ദേഹം നാട്ടിലാണ്‌. പകരം മുരളി വിജയ്‌ ആയിരിക്കും വിരേന്ദര്‍ സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുക.

BARCA DAY

ബാര്‍സക്ക്‌ ജയം
ബാര്‍സലിലോണ: നുവോ കാമ്പിലെ ബാര്‍സിലോണയുടെ മൈതാനം.... ഒരൊറ്റ ഇരിപ്പിടം പോലും ഒഴിവില്ല. ഒരു ലക്ഷത്തിലോളം സീറ്റുകളിലും നിറയെ ഫുട്‌ബോള്‍ പ്രേമികള്‍.... മൈതാനത്ത്‌ ലോക ഫുട്‌ബോളിലെ രണ്ട്‌ പ്രബലര്‍. സ്വന്തം മൈതാനത്തിന്റെ പരിചയക്കരുത്തില്‍ ബാര്‍സിലോണ. അവരുടെ നിരയില്‍ കളിക്കാന്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസി, സ്വീഡന്‍കാരന്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, ഫ്രഞ്ചുകാരന്‍ തിയറി ഹെന്‍ട്രി തുടങ്ങിയവര്‍. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്റെ കരുത്തില്‍ എന്തും നേരിടാന്‍ തയ്യാറായാണ്‌ ബാര്‍സ രംഗത്തിറങ്ങിയത്‌. മറുഭാഗത്ത്‌ സ്‌പാനിഷ്‌ ലീഗില്‍ ഒന്നാം സ്ഥാനത്തുളള റയല്‍ മാഡ്രിഡ്‌. പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സില്‍ നിന്നും വന്‍ തുകക്ക്‌ വന്ന കരീം ബെന്‍സാമ, ഡച്ചുകാരന്‍ റുഡ്‌വാന്‍ നിസ്റ്റര്‍ റൂയി, അനുഭവ സമ്പന്നനായ നായകന്‍ റൗള്‍ ഗോണ്‍സാലസ്‌ അങ്ങനെ എല്ലാവരും...
ആര്‍പ്പുവിളികള്‍ക്കിടെ കിക്കോഫ്‌. ആദ്യ നീക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ കുതിപ്പ്‌. പക്ഷേ ബാര്‍സ തളര്‍ന്നില്ല. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ കാണികള്‍ക്ക്‌ സ്വന്തം കാശ്‌ മുതലായ നിമിഷങ്ങള്‍. പരസ്‌പരം വിട്ടുകൊടുക്കാതെയുളള പ്രകടനത്തില്‍ അല്‍പ്പം മുന്‍ത്തൂക്കം ആതിഥേയര്‍ക്കായിരുന്നു. ഇബ്രാഹീമോവിച്ചായിരുന്നു അവരുടെ തുരുപ്പുചീട്ട്‌. മെസിയെ റയല്‍ ഡിഫന്‍സ്‌ കാര്യമായി നോട്ടമിട്ടതിനാല്‍ സ്വീഡന്‍കാരനായിരുന്നു മുന്നേറ്റങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഒന്നാം പകുതിയിലെ 45 മിനുട്ടുകള്‍ക്ക്‌ റഫറി അന്ത്യമിടുമ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബലാബല പോരാട്ടത്തില്‍ ആരും ഗോള്‍ സ്‌ക്കോര്‍ ചെയ്‌തില്ല.
രണ്ടാം പകുതിയിലും റയലാണ്‌ ഗോള്‍ നീക്കവുമായി തുടങ്ങിയത്‌. ഹെന്‍ട്രിയെ പിന്‍വലിച്ച്‌ ബാര്‍സ ഇബ്രാഹീമോവിച്ചിനെ രംഗത്തിറക്കുന്നു. അമ്പത്തിയൊമ്പതാം മിനുട്ട്‌- ഡാനി ആല്‍വസിന്റെ കാലില്‍ പന്ത്‌. അദ്ദേഹം കുതിച്ചു കയറി പെനാല്‍ട്ടി ബോക്‌സിന്റെ വലത്‌ ഭാഗത്ത്‌ എത്തുന്നു. അവിടെ നിന്നും റയല്‍ ഡിഫന്‍ഡറുടെ ഇടപെടലില്‍ പന്ത്‌ ഇബ്രാഹീമോവിച്ചിന്‌ കൈമാറുന്നു. ഞൊടിയിടയില്‍ പന്തുമായി ഒന്ന്‌ മുന്നോട്ട്‌ നീങ്ങിയ ഇബ്രാഹീമോവിച്ച്‌ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയാസിനെ നോക്കി. അദ്ദേഹത്തിന്റെ വലത്‌ ഭാഗത്തേക്ക്‌ ചാട്ടുളി കണക്കെ പായിച്ച ഷോട്ട്‌ അതിവേഗതയിലായിരുന്നു-ഗോള്‍....! റയലിനും ബാര്‍സ ആരാധകര്‍ക്കും അത്‌ വിശ്വസിക്കാനായില്ല. കാലില്‍ പരുക്കുള്ള ഇബ്രാഹീമോവിച്ചിന്റെ ആഘോഷങ്ങളില്‍ മെസിയും സംഘവും പങ്കെടുത്തപ്പോഴാണ്‌ അത്‌ ഗോളാണെന്ന്‌ കാണികളും തിരിച്ചറിഞ്ഞത്‌. പിന്നെയായിരുന്നു യഥാര്‍ത്ഥ ആഘോഷം...
തുടര്‍ന്നുള്ള നിമിഷങ്ങളില്‍ തിരിച്ചടിക്കാനുളള റയലിന്റെ നെട്ടോട്ടമായിരുന്നു. പക്ഷേ സമീപകാലത്ത്‌ അവര്‍ക്ക്‌ പറ്റിയ ആഘാതം പോലെ ഗോള്‍മുഖം വരെ പന്ത്‌ എത്തിച്ച്‌ നിരാശരായി മടങ്ങുന്ന പതിവ്‌ കാഴ്‌ച്ച. അതിനിടെ മല്‍സരത്തിലെ രണ്ടാം മഞ്ഞകാര്‍ഡുമായി സെര്‍ജിയോ ബാസ്‌ക്കിറ്റസ്‌ പുറത്ത്‌. ബാര്‍സയുടെ നിരയില്‍ പത്ത്‌ പേര്‍ മാത്രം. രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ കരീം പാഴാക്കുന്നു. കൃസ്‌റ്റിയാനോക്കും തുറന്ന നെറ്റില്‍ പന്ത്‌ എത്തിക്കാനായില്ല. അതിനിടെ മാര്‍സിലോയുടെ ഒറ്റയാന്‍ നീക്കത്തിന്‌ കാര്‍ലോസ്‌ പുയോള്‍ തടയിടുന്നു. പെലിഗ്രിനി എന്ന കോച്ചിന്റെ തന്ത്രങ്ങളില്‍ രക്ഷയില്ല എന്ന്‌ ഒരിക്കല്‍കൂടി റയല്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ ലോംഗ്‌ വിസില്‍.... ജയം ബാര്‍സക്ക്‌. ജയം മാത്രമല്ല അത്‌ വഴി പോയന്റ്‌ ടേബിളില്‍ വ്യക്തമായ ലീഡും.
ഇതാണ്‌ ഇപ്പോഴത്തെ പോയന്റ്‌ നില: ബാര്‍സിലോണ 30, റയല്‍ മാഡ്രിഡ്‌ 28, സെവിയെ 26. ഈ മൂന്ന്‌ പേരും മുന്നില്‍ നില്‍ക്കുമ്പോള്‍ അവസാന സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ മലാഗയും റേസിംഗ്‌ സാന്‍ഡറും സിറെക്‌സുമാണ്‌. ഇവര്‍ക്കെല്ലാം ഏഴ്‌ പോയന്റാണുള്ളത്‌. ഗോള്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമന്‍ ഡേവിഡ്‌ വിയയാണ്‌. പത്ത്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരിക്കുന്നത്‌. എട്ട്‌ ഗോളുകളുമായി സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ഏഴ്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌ത്‌ ലൂയിസ്‌ ഫാബിയാനോ, ലയണല്‍ മെസി, റോബര്‍ട്ടോ സോല്‍ഡാഡോ എന്നിവര്‍ മൂന്നാമതുമാണ്‌.

പോയന്റ്‌ നില
(എല്ലാ ടീമുകളും 12 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1- ബാര്‍സിലോണ-30
2-റയല്‍ മാഡ്രിഡ്‌-28
3- സെവിയെ-26
4-വലന്‍സിയ-25
5-ഡിപ്പോര്‍ട്ടീവോ-25

ചെല്‍സി കുതിക്കുന്നു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെല്‍സിയുടെ നീലപ്പട കുതികുതിക്കുകയാണ്‌..... ഞായറിന്റെ അവധി ദിവസത്തില്‍ അവര്‍ തരിപ്പണമാക്കിയത്‌ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലിനെ-അതും മൂന്ന്‌ ഗോളിന്‌...! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളുമായി കാര്‍ലോസ്‌ അന്‍സലോയിട്ടുടെ സംഘം മുന്നേറുമ്പോള്‍ അത്‌ വിഷമത്തോടെ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കയാണ്‌ നിലവിലെ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌. രണ്ട്‌ പ്രബലരും തമ്മിലുളള പോയന്റ്‌്‌ അന്തരം ഓരോ മല്‍സരം കഴിയും തോറും കൂടുകയാണ്‌. ഗോള്‍ ശരാശരിയിലും ചെല്‍സിക്കാരാണ്‌ ബഹുദൂരം മുന്നില്‍. 36 പോയന്റാണ്‌ ചെല്‍സിയുടെ ഇത്‌ വരെയുളള സമ്പാദ്യം. ആകെ ഒരു തോല്‍വി മാത്രം. അതേ സമയം മാഞ്ചസ്‌റ്ററിന്റെ ചെമ്പടക്ക്‌ 31 പോയന്റാണുള്ളത്‌. ചെല്‍സി രണ്ട്‌ കളികള്‍ തോറ്റാലും മാഞ്ചസ്‌റ്ററിന്‌ ഒപ്പമെത്താന്‍ മാത്രം കഴിയുന്ന അവസ്ഥ.
ദിദീയര്‍ ദ്രോഗ്‌ബെ എന്ന ഐവറി കോസ്‌റ്റുകാരനായിരുന്നു ഞായറിലെ ചെല്‍സി ഹീറോ. രണ്ട്‌ സുന്ദര ഗോളുകളുമായി ദ്രോഗ്‌ബെ തന്റെ കരുത്ത്‌ തെളിയിച്ചപ്പോള്‍ ഒരു ഗോള്‍ ആഴ്‌സനലുകാരുടെ വകയായിരുന്നു. ആഷ്‌ലി കോളിന്റെ ക്രോസില്‍ നിന്നായിരുന്നു ദ്രോഗ്‌ബെയുടെ ആദ്യ ഗോള്‍. കോള്‍ തന്നെയായിരുന്നു രണ്ടാം ഗോളിന്റെ വഴികാട്ടി. അദ്ദേഹത്തിന്റെ ക്രോസ്‌ അബദ്ധത്തില്‍ ആഴ്‌സനല്‍ ഡിഫന്‍ഡര്‍ തോമസ്‌ വെര്‍മുലാന്റെ കാലില്‍ത്തട്ടി വലയില്‍ കയറി. 25 വാര അകലെനിന്നും പായിച്ച തട്ടുതകര്‍പ്പന്‍ ഫ്രീകിക്കിലാണ്‌ ദ്രോഗ്‌ബെ ടീമിന്റെ മൂന്നാം ഗോളും തന്റെ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട്‌ കളിച്ചപ്പോഴെല്ലാം വിറച്ചിട്ടുളള ഗണ്ണേഴ്‌സിന്‌ ഇത്‌ വലിയ ആഘാതമാണ്‌. സ്വന്തം മൈതാനത്താണ്‌ അവര്‍ മൂന്ന്‌ ഗോളുകള്‍ വാങ്ങിയത്‌. അവസാനമായി സ്വന്തം മൈതാനത്ത്‌ വെച്ച്‌ ഗണ്ണേഴ്‌സ്‌ തോല്‍വിയറിഞ്ഞതും ചെല്‍സിയില്‍ നിന്ന്‌ തന്നെയായിരുന്നു. കഴിഞ്ഞ മെയിലായിരുന്നു ഇത്‌.
പോയ വാരം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ മോശമായിരുന്നില്ല. അവര്‍ 4-1ന്‌ പോര്‍ട്‌സ്‌മൗത്തിനെ തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ താരം വെയിന്‍ റൂണി ഹാട്രിക്കും സ്വന്തമാക്കി. പക്ഷേ ചെല്‍സി ഈ വിധം കുതിക്കുമ്പോള്‍ അവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ആശയക്കുഴപ്പത്തിലാണ്‌. ടോട്ടന്‍ഹാമും ആസ്‌റ്റണ്‍വില്ലയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ലിവര്‍പൂള്‍ പക്ഷേ എവര്‍ട്ടണെ തോല്‍പ്പിക്കാന്‍ വിയര്‍പ്പൊഴുകി. ടേബിളിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: 1-ചെല്‍സി 36, 2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 31, 3-ടോട്ടന്‍ഹം 26. പതിനൊന്ന്‌ ഗോളുകളുമായി ജെറമൈന്‍ ഡെഫോ, ദിദീയര്‍ ദ്രോഗ്‌ബെ എന്നിവരാണ്‌ ഒന്നാം സ്ഥാനത്ത്‌. ഫെര്‍ണാണ്ടോ ടോറസ്‌, വെയിന്‍ റൂണി എന്നിവര്‍ പത്ത്‌ വീതം ഗോളുകളുമായി പിറകിലുണ്ട്‌. ടേബിളിലെ അവസാന സ്ഥാനക്കാര്‍ ഇവരാണ്‌: ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്‌, വോള്‍വര്‍ഹാംടണ്‍, പോര്‍ട്‌സ്‌മൗത്ത്‌.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും പതിനാല്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ചെല്‍സി 36
2-മാഞ്ചസ്‌റ്റര്‍ 31
3-ടോട്ടന്‍ഹാം 26
4-ആഴ്‌സനല്‍ 25
5-ലിവര്‍പൂള്‍ 23

ബഡാ ബയര്‍
ബോണ്‍: ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയര്‍ ലെവര്‍കൂസണ്‍ കുതിക്കുന്നു.... ലീഗില്‍ ഇത്‌ വരെ തോല്‍വിയറിഞ്ഞിട്ടില്ല അവര്‍. ഇപ്പോള്‍ പോയന്റ്‌്‌ ടേബിളിലെ സമ്പാദ്യം 30. തൊട്ടരികില്‍ ആരുമില്ല. 27 ല്‍ നില്‍ക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനാണ്‌ ചെറിയ വെല്ലുവിളി. ഷാല്‍ക്കെ 25 പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌. സൂപ്പര്‍ താരങ്ങളുമായി കളിക്കുന്ന ബയേണ്‍ മ്യൂണിച്ച്‌ പിറകിലാണ്‌. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്ന കാര്യത്തിലും ഗോളുകള്‍ കുറച്ച്‌ വാങ്ങുന്നതിലും ലെവര്‍കൂസണ്‍ തന്നെയാണ്‌ മുന്നില്‍. ഇന്നലെയവര്‍ തോല്‍പ്പിച്ചത്‌ സ്റ്റട്ട്‌ഗര്‍ട്ടിനെ, അതും നാല്‌ ഗോളിന്‌. അതേ സമയം വെര്‍ഡര്‍ ബ്രെഹ്‌്‌മന്‌ സ്വന്തം മൈതാനത്ത്‌ 2-2 സമനില വഴങ്ങേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ വോള്‍വ്‌സ്‌ബര്‍ഗാണ്‌ ബ്രെമനെ തളച്ചത്‌. ഹാംബര്‍ഗും മെയിന്‍സും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ ഷാല്‍ക്കെ ഒരു ഗോളിന്‌ മോന്‍ചാലാബാച്ചിനോട്‌ തോറ്റു.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബയര്‍ ലെവര്‍കൂസണ്‍ 30
2-വെര്‍ഡര്‍ ബ്രെഹ്‌മന്‍ 27
3-ഷാല്‍ക്കെ 25
4-ബയേണ്‍ മ്യൂണിച്ച്‌ 24
5-ഹാംബര്‍ഗ്ഗ്‌ 24

ഇന്റര്‍ മുന്നില്‍
റോം: ഇറ്റാലിയന്‍ സിരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ വ്യക്തമായ വിജയവുമായി മുന്നേറുമ്പോള്‍ യുവന്തസിന്‌ സീസണിലെ മൂന്നാം തോല്‍വി. പൊരുതിക്കളിച്ച ഫിയോന്റീനയെ മല്‍സരം അവസാനിക്കാന്‍ അഞ്ച്‌ മിനുട്ടുളളപ്പോള്‍ നേടിയ ഗോളിലാണ്‌ ഇന്റര്‍ തോല്‍പ്പിച്ചത്‌. ഇതോടെ ഇന്ററിന്‌ 35 പോയന്റായി. 28 പോയന്റുമായി ഏ.സി മിലാന്‍ രണ്ടാം സ്ഥാനത്തും 27 പോയന്റുമായി യുവന്തസ്‌ മൂന്നാം സ്ഥാനത്തുമാണ്‌. ഫിയോറന്റീനക്ക്‌ മുന്നില്‍ ഇന്‍ര്‍ വിറച്ചിരുന്നു. എന്നാല്‍ ലോംഗ്‌ വിസിലിന്‌ അഞ്ച്‌ മിനുട്ട്‌ മുമ്പ്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ചാമ്പ്യന്മാര്‍ക്ക്‌ തുണയായി. അര്‍ജന്റീനക്കാരന്‍ ഡിയാഗോ മീലീഷ്യോയാണ്‌ സ്‌പോട്ട്‌ കിക്ക്‌ പായിച്ചത്‌. അദ്ദേഹത്തിന്‌ പിഴച്ചില്ല. അതേ സമയം യുവന്തസ്‌ കാഗിലാരിക്ക്‌ മുന്നില്‍ രണ്ട്‌ ഗോളുകളാണ്‌ വാങ്ങിയത്‌. മറ്റൊരു ശക്തരായ ഏ.സി മിലാന്‍ രണ്ട്‌ ഗോളിന്‌ കറ്റാനിയയെ തോല്‍പ്പിച്ചു. ഡച്ച്‌ താരം ജാന്‍ ക്ലാസ്‌ ഹണ്ടലറായിരുന്നു മിലാന്റെ രണ്ട്‌ ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌.
പോയന്‍ര്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1-ഇന്റര്‍ മിലാന്‍ 35
2-ഏ.സി മിലാന്‍ 28
3-യുവന്തസ്‌ 27
4-സാംപദോറിയോ 24
5-പാര്‍മ 24

ഫ്രാന്‍സില്‍ ബോറോഡോക്‌സ്‌
പാരീസ്‌: ഫ്രഞ്ച്‌ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബോറോഡ്‌ക്‌ മുന്നേറുന്നു. 28 പോയന്റാണ്‌ ചാമ്പ്യന്മാരുടെ സമ്പാദ്യം. 26 പോയന്റുമായി ലിയോണ്‍, ഓക്‌സിറെ എന്നിവര്‍ പിറകിലുണ്ട്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ ബോറോഡോക്‌സ്‌ മൂന്ന്‌ ഗോളിന്‌ നാന്‍സിയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണിനെ റെനസ്സ 1-1 ല്‍ കുരുക്കി.
പോയന്‍ര്‌ ടേബിള്‍
(എല്ല ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബോറോഡോക്‌സ്‌ 28
2- ലിയോണ്‍ 26
3-ഓക്‌സിറെ 26
4-ലോറിന്റ്‌ 25
5-മോണ്ട്‌പെലാര്‍ 24

എസ്‌.ബി.ടിയുടെ ഗോള്‍മഴ
കോഴിക്കോട്‌: ഗോള്‍ വേട്ടയോടെ എസ്‌.ബി.ടി തിരുവനന്തപുരം ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ തൊട്ടരികിലെത്തി. ഇന്നലെ നടന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട്‌ സെമി ഫൈനലില്‍ അവര്‍ ഒന്നിനെതിരെ ഏഴ്‌ ഗോളുകള്‍ക്ക്‌ ക്ക്‌ പോണ്ടിച്ചേരിയില്‍ നിന്നുമെത്തിയ യംഗ്‌ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കി. ആദ്യ പകുതിയില്‍ നാല്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ബാങ്ക്‌ ടീം ഒരു ഘട്ടത്തിലും വെല്ലുവിളിക്കപ്പെട്ടില്ല. ഗോള്‍ക്കീപ്പര്‍ ഹര്‍ഷല്‍ റഹ്‌മാന്‌ പൂര്‍ണ്ണസമയ വിശ്രമമായിരുന്നു. ആദ്യ മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ്‌ എഫ്‌.സി യില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട എസ്‌.ബി.ടിക്ക്‌ ഇന്നലെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. അഞ്ചാം മിനുട്ടില്‍ നായകന്‍ അബ്ദുള്‍ നൗഷാദാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. സ്വന്തം പെനാല്‍ട്ടി ബോക്‌സിലെത്തിയ പന്ത്‌ അടിച്ചകറ്റുന്നതില്‍ പോണ്ടി പ്രതിരോധം സമയമെടുത്തപ്പോള്‍ നൗഷാദിന്റെ ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ മുത്തുരാമന്‌ തടയാനായില്ല. മുപ്പത്തിനാലാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. ഇവിടെയും പ്രതിരോധത്തിനാണ്‌ പിഴച്ചത്‌. ആസിഫ്‌ സഹീറിന്റെ വലത്‌ വിംഗില്‍ നിന്നുളള ക്രോസ്‌ തടയാന്‍ ആരുമുണ്ടായിരുന്നില്ല. മുന്നോട്ട്‌ കയറിയ മാര്‍ട്ടിന്‍ ജോണിന്റെ ഹെഡ്ഡര്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലുടെ വലയില്‍. ആസിഫിന്റെ ഊഴമായിരുന്നു പിന്നെ. ആദ്യ മല്‍സരത്തില്‍ ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന മമ്പാട്‌ മറഡോണ രണ്ട്‌ മിനുട്ടിനിടെ രണ്ട്‌ വട്ടം വല ചലിപ്പിച്ചു. പാഴായി പോയ ഒരു സിസര്‍ കട്ടിന്‌ ശേഷം മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. നൗഷാദിന്റെ ക്രോസില്‍ നിന്നുമുളള ഹെഡ്ഡര്‍. രണ്ട്‌ മിനുട്ടിനിടെ ഒരു ഗ്രൗണ്ടറിലുടെ ആസിഫ്‌ വീണ്ടും വല ചലിപ്പിച്ചു.
രണ്ടാം പകുതിയില്‍ പൊരുതാനുള്ള ഊര്‍ജ്ജം പോണ്ടിക്കാര്‍ക്കുണ്ടായിരുന്നില്ല. ഗോളടിക്കാനുളള താല്‍പ്പര്യം ബാങ്കുക്കാര്‍ക്കും. പക്ഷേ മുഹമ്മദ്‌ ഷാഫി അമ്പത്തിമൂന്നാം മിനുട്ടിലും അബ്ദുള്‍ ഹക്കീം എഴുപതാം മിനുട്ടിലും രാകേഷ്‌ എണ്‍പത്തിയൊന്നാം മിനുട്ടിലും വല ചലിപ്പിച്ചു. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പു്‌ പത്താം നമ്പറുകാരന്‍ ഫെര്‍ണാണ്ടോ ഫ്രിഡോണ്‍ പോണ്ടിക്കാരുടെ മാനം കാത്തു. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ ടൈറ്റാനിയം തിരുവനന്തപുരം ബാംഗ്ലൂര്‍ എച്ച്‌. ഏ.എല്ലിനെ എതിരിടും. രണ്ട്‌ ആഫ്രിക്കന്‍ താരങ്ങളുമായി എത്തിയിരിക്കുന്ന ബാംഗ്ലൂര്‍ ശക്തരാണ്‌. ആദ്യ റൗണ്ടില്‍ അവര്‍ കളിച്ചിട്ടില്ല. ബൈ ആയാണ്‌ സെമി ടിക്കറ്റ്‌ നേടിയത്‌. നാളെ മല്‍സരമില്ല. വ്യാഴാഴ്‌ച്ചയാണ്‌ ഫൈനല്‍.
രണ്ടാം ടെസ്റ്റിന്‌ നാളെ തുടക്കം
മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മല്‍സരം നാളെ ഇവിടെ ആരംഭിക്കും. കാണ്‍പ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കുകയാണ്‌. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ കളിക്കില്ല. സഹോദരിയുടെ വിവാഹം പ്രമാണിച്ച്‌ അദ്ദേഹം നാട്ടിലാണ്‌. പകരം മുരളി വിജയ്‌ ആയിരിക്കും വിരേന്ദര്‍ സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുക.

BARCA DAY

ബാര്‍സക്ക്‌ ജയം
ബാര്‍സലിലോണ: നുവോ കാമ്പിലെ ബാര്‍സിലോണയുടെ മൈതാനം.... ഒരൊറ്റ ഇരിപ്പിടം പോലും ഒഴിവില്ല. ഒരു ലക്ഷത്തിലോളം സീറ്റുകളിലും നിറയെ ഫുട്‌ബോള്‍ പ്രേമികള്‍.... മൈതാനത്ത്‌ ലോക ഫുട്‌ബോളിലെ രണ്ട്‌ പ്രബലര്‍. സ്വന്തം മൈതാനത്തിന്റെ പരിചയക്കരുത്തില്‍ ബാര്‍സിലോണ. അവരുടെ നിരയില്‍ കളിക്കാന്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസി, സ്വീഡന്‍കാരന്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, ഫ്രഞ്ചുകാരന്‍ തിയറി ഹെന്‍ട്രി തുടങ്ങിയവര്‍. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്റെ കരുത്തില്‍ എന്തും നേരിടാന്‍ തയ്യാറായാണ്‌ ബാര്‍സ രംഗത്തിറങ്ങിയത്‌. മറുഭാഗത്ത്‌ സ്‌പാനിഷ്‌ ലീഗില്‍ ഒന്നാം സ്ഥാനത്തുളള റയല്‍ മാഡ്രിഡ്‌. പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സില്‍ നിന്നും വന്‍ തുകക്ക്‌ വന്ന കരീം ബെന്‍സാമ, ഡച്ചുകാരന്‍ റുഡ്‌വാന്‍ നിസ്റ്റര്‍ റൂയി, അനുഭവ സമ്പന്നനായ നായകന്‍ റൗള്‍ ഗോണ്‍സാലസ്‌ അങ്ങനെ എല്ലാവരും...
ആര്‍പ്പുവിളികള്‍ക്കിടെ കിക്കോഫ്‌. ആദ്യ നീക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ കുതിപ്പ്‌. പക്ഷേ ബാര്‍സ തളര്‍ന്നില്ല. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ കാണികള്‍ക്ക്‌ സ്വന്തം കാശ്‌ മുതലായ നിമിഷങ്ങള്‍. പരസ്‌പരം വിട്ടുകൊടുക്കാതെയുളള പ്രകടനത്തില്‍ അല്‍പ്പം മുന്‍ത്തൂക്കം ആതിഥേയര്‍ക്കായിരുന്നു. ഇബ്രാഹീമോവിച്ചായിരുന്നു അവരുടെ തുരുപ്പുചീട്ട്‌. മെസിയെ റയല്‍ ഡിഫന്‍സ്‌ കാര്യമായി നോട്ടമിട്ടതിനാല്‍ സ്വീഡന്‍കാരനായിരുന്നു മുന്നേറ്റങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഒന്നാം പകുതിയിലെ 45 മിനുട്ടുകള്‍ക്ക്‌ റഫറി അന്ത്യമിടുമ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബലാബല പോരാട്ടത്തില്‍ ആരും ഗോള്‍ സ്‌ക്കോര്‍ ചെയ്‌തില്ല.
രണ്ടാം പകുതിയിലും റയലാണ്‌ ഗോള്‍ നീക്കവുമായി തുടങ്ങിയത്‌. ഹെന്‍ട്രിയെ പിന്‍വലിച്ച്‌ ബാര്‍സ ഇബ്രാഹീമോവിച്ചിനെ രംഗത്തിറക്കുന്നു. അമ്പത്തിയൊമ്പതാം മിനുട്ട്‌- ഡാനി ആല്‍വസിന്റെ കാലില്‍ പന്ത്‌. അദ്ദേഹം കുതിച്ചു കയറി പെനാല്‍ട്ടി ബോക്‌സിന്റെ വലത്‌ ഭാഗത്ത്‌ എത്തുന്നു. അവിടെ നിന്നും റയല്‍ ഡിഫന്‍ഡറുടെ ഇടപെടലില്‍ പന്ത്‌ ഇബ്രാഹീമോവിച്ചിന്‌ കൈമാറുന്നു. ഞൊടിയിടയില്‍ പന്തുമായി ഒന്ന്‌ മുന്നോട്ട്‌ നീങ്ങിയ ഇബ്രാഹീമോവിച്ച്‌ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയാസിനെ നോക്കി. അദ്ദേഹത്തിന്റെ വലത്‌ ഭാഗത്തേക്ക്‌ ചാട്ടുളി കണക്കെ പായിച്ച ഷോട്ട്‌ അതിവേഗതയിലായിരുന്നു-ഗോള്‍....! റയലിനും ബാര്‍സ ആരാധകര്‍ക്കും അത്‌ വിശ്വസിക്കാനായില്ല. കാലില്‍ പരുക്കുള്ള ഇബ്രാഹീമോവിച്ചിന്റെ ആഘോഷങ്ങളില്‍ മെസിയും സംഘവും പങ്കെടുത്തപ്പോഴാണ്‌ അത്‌ ഗോളാണെന്ന്‌ കാണികളും തിരിച്ചറിഞ്ഞത്‌. പിന്നെയായിരുന്നു യഥാര്‍ത്ഥ ആഘോഷം...
തുടര്‍ന്നുള്ള നിമിഷങ്ങളില്‍ തിരിച്ചടിക്കാനുളള റയലിന്റെ നെട്ടോട്ടമായിരുന്നു. പക്ഷേ സമീപകാലത്ത്‌ അവര്‍ക്ക്‌ പറ്റിയ ആഘാതം പോലെ ഗോള്‍മുഖം വരെ പന്ത്‌ എത്തിച്ച്‌ നിരാശരായി മടങ്ങുന്ന പതിവ്‌ കാഴ്‌ച്ച. അതിനിടെ മല്‍സരത്തിലെ രണ്ടാം മഞ്ഞകാര്‍ഡുമായി സെര്‍ജിയോ ബാസ്‌ക്കിറ്റസ്‌ പുറത്ത്‌. ബാര്‍സയുടെ നിരയില്‍ പത്ത്‌ പേര്‍ മാത്രം. രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ കരീം പാഴാക്കുന്നു. കൃസ്‌റ്റിയാനോക്കും തുറന്ന നെറ്റില്‍ പന്ത്‌ എത്തിക്കാനായില്ല. അതിനിടെ മാര്‍സിലോയുടെ ഒറ്റയാന്‍ നീക്കത്തിന്‌ കാര്‍ലോസ്‌ പുയോള്‍ തടയിടുന്നു. പെലിഗ്രിനി എന്ന കോച്ചിന്റെ തന്ത്രങ്ങളില്‍ രക്ഷയില്ല എന്ന്‌ ഒരിക്കല്‍കൂടി റയല്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ ലോംഗ്‌ വിസില്‍.... ജയം ബാര്‍സക്ക്‌. ജയം മാത്രമല്ല അത്‌ വഴി പോയന്റ്‌ ടേബിളില്‍ വ്യക്തമായ ലീഡും.
ഇതാണ്‌ ഇപ്പോഴത്തെ പോയന്റ്‌ നില: ബാര്‍സിലോണ 30, റയല്‍ മാഡ്രിഡ്‌ 28, സെവിയെ 26. ഈ മൂന്ന്‌ പേരും മുന്നില്‍ നില്‍ക്കുമ്പോള്‍ അവസാന സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ മലാഗയും റേസിംഗ്‌ സാന്‍ഡറും സിറെക്‌സുമാണ്‌. ഇവര്‍ക്കെല്ലാം ഏഴ്‌ പോയന്റാണുള്ളത്‌. ഗോള്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമന്‍ ഡേവിഡ്‌ വിയയാണ്‌. പത്ത്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരിക്കുന്നത്‌. എട്ട്‌ ഗോളുകളുമായി സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ഏഴ്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌ത്‌ ലൂയിസ്‌ ഫാബിയാനോ, ലയണല്‍ മെസി, റോബര്‍ട്ടോ സോല്‍ഡാഡോ എന്നിവര്‍ മൂന്നാമതുമാണ്‌.

പോയന്റ്‌ നില
(എല്ലാ ടീമുകളും 12 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1- ബാര്‍സിലോണ-30
2-റയല്‍ മാഡ്രിഡ്‌-28
3- സെവിയെ-26
4-വലന്‍സിയ-25
5-ഡിപ്പോര്‍ട്ടീവോ-25

ചെല്‍സി കുതിക്കുന്നു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെല്‍സിയുടെ നീലപ്പട കുതികുതിക്കുകയാണ്‌..... ഞായറിന്റെ അവധി ദിവസത്തില്‍ അവര്‍ തരിപ്പണമാക്കിയത്‌ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലിനെ-അതും മൂന്ന്‌ ഗോളിന്‌...! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളുമായി കാര്‍ലോസ്‌ അന്‍സലോയിട്ടുടെ സംഘം മുന്നേറുമ്പോള്‍ അത്‌ വിഷമത്തോടെ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കയാണ്‌ നിലവിലെ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌. രണ്ട്‌ പ്രബലരും തമ്മിലുളള പോയന്റ്‌്‌ അന്തരം ഓരോ മല്‍സരം കഴിയും തോറും കൂടുകയാണ്‌. ഗോള്‍ ശരാശരിയിലും ചെല്‍സിക്കാരാണ്‌ ബഹുദൂരം മുന്നില്‍. 36 പോയന്റാണ്‌ ചെല്‍സിയുടെ ഇത്‌ വരെയുളള സമ്പാദ്യം. ആകെ ഒരു തോല്‍വി മാത്രം. അതേ സമയം മാഞ്ചസ്‌റ്ററിന്റെ ചെമ്പടക്ക്‌ 31 പോയന്റാണുള്ളത്‌. ചെല്‍സി രണ്ട്‌ കളികള്‍ തോറ്റാലും മാഞ്ചസ്‌റ്ററിന്‌ ഒപ്പമെത്താന്‍ മാത്രം കഴിയുന്ന അവസ്ഥ.
ദിദീയര്‍ ദ്രോഗ്‌ബെ എന്ന ഐവറി കോസ്‌റ്റുകാരനായിരുന്നു ഞായറിലെ ചെല്‍സി ഹീറോ. രണ്ട്‌ സുന്ദര ഗോളുകളുമായി ദ്രോഗ്‌ബെ തന്റെ കരുത്ത്‌ തെളിയിച്ചപ്പോള്‍ ഒരു ഗോള്‍ ആഴ്‌സനലുകാരുടെ വകയായിരുന്നു. ആഷ്‌ലി കോളിന്റെ ക്രോസില്‍ നിന്നായിരുന്നു ദ്രോഗ്‌ബെയുടെ ആദ്യ ഗോള്‍. കോള്‍ തന്നെയായിരുന്നു രണ്ടാം ഗോളിന്റെ വഴികാട്ടി. അദ്ദേഹത്തിന്റെ ക്രോസ്‌ അബദ്ധത്തില്‍ ആഴ്‌സനല്‍ ഡിഫന്‍ഡര്‍ തോമസ്‌ വെര്‍മുലാന്റെ കാലില്‍ത്തട്ടി വലയില്‍ കയറി. 25 വാര അകലെനിന്നും പായിച്ച തട്ടുതകര്‍പ്പന്‍ ഫ്രീകിക്കിലാണ്‌ ദ്രോഗ്‌ബെ ടീമിന്റെ മൂന്നാം ഗോളും തന്റെ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട്‌ കളിച്ചപ്പോഴെല്ലാം വിറച്ചിട്ടുളള ഗണ്ണേഴ്‌സിന്‌ ഇത്‌ വലിയ ആഘാതമാണ്‌. സ്വന്തം മൈതാനത്താണ്‌ അവര്‍ മൂന്ന്‌ ഗോളുകള്‍ വാങ്ങിയത്‌. അവസാനമായി സ്വന്തം മൈതാനത്ത്‌ വെച്ച്‌ ഗണ്ണേഴ്‌സ്‌ തോല്‍വിയറിഞ്ഞതും ചെല്‍സിയില്‍ നിന്ന്‌ തന്നെയായിരുന്നു. കഴിഞ്ഞ മെയിലായിരുന്നു ഇത്‌.
പോയ വാരം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ മോശമായിരുന്നില്ല. അവര്‍ 4-1ന്‌ പോര്‍ട്‌സ്‌മൗത്തിനെ തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ താരം വെയിന്‍ റൂണി ഹാട്രിക്കും സ്വന്തമാക്കി. പക്ഷേ ചെല്‍സി ഈ വിധം കുതിക്കുമ്പോള്‍ അവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ആശയക്കുഴപ്പത്തിലാണ്‌. ടോട്ടന്‍ഹാമും ആസ്‌റ്റണ്‍വില്ലയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ലിവര്‍പൂള്‍ പക്ഷേ എവര്‍ട്ടണെ തോല്‍പ്പിക്കാന്‍ വിയര്‍പ്പൊഴുകി. ടേബിളിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: 1-ചെല്‍സി 36, 2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 31, 3-ടോട്ടന്‍ഹം 26. പതിനൊന്ന്‌ ഗോളുകളുമായി ജെറമൈന്‍ ഡെഫോ, ദിദീയര്‍ ദ്രോഗ്‌ബെ എന്നിവരാണ്‌ ഒന്നാം സ്ഥാനത്ത്‌. ഫെര്‍ണാണ്ടോ ടോറസ്‌, വെയിന്‍ റൂണി എന്നിവര്‍ പത്ത്‌ വീതം ഗോളുകളുമായി പിറകിലുണ്ട്‌. ടേബിളിലെ അവസാന സ്ഥാനക്കാര്‍ ഇവരാണ്‌: ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്‌, വോള്‍വര്‍ഹാംടണ്‍, പോര്‍ട്‌സ്‌മൗത്ത്‌.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും പതിനാല്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ചെല്‍സി 36
2-മാഞ്ചസ്‌റ്റര്‍ 31
3-ടോട്ടന്‍ഹാം 26
4-ആഴ്‌സനല്‍ 25
5-ലിവര്‍പൂള്‍ 23

ബഡാ ബയര്‍
ബോണ്‍: ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയര്‍ ലെവര്‍കൂസണ്‍ കുതിക്കുന്നു.... ലീഗില്‍ ഇത്‌ വരെ തോല്‍വിയറിഞ്ഞിട്ടില്ല അവര്‍. ഇപ്പോള്‍ പോയന്റ്‌്‌ ടേബിളിലെ സമ്പാദ്യം 30. തൊട്ടരികില്‍ ആരുമില്ല. 27 ല്‍ നില്‍ക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനാണ്‌ ചെറിയ വെല്ലുവിളി. ഷാല്‍ക്കെ 25 പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌. സൂപ്പര്‍ താരങ്ങളുമായി കളിക്കുന്ന ബയേണ്‍ മ്യൂണിച്ച്‌ പിറകിലാണ്‌. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്ന കാര്യത്തിലും ഗോളുകള്‍ കുറച്ച്‌ വാങ്ങുന്നതിലും ലെവര്‍കൂസണ്‍ തന്നെയാണ്‌ മുന്നില്‍. ഇന്നലെയവര്‍ തോല്‍പ്പിച്ചത്‌ സ്റ്റട്ട്‌ഗര്‍ട്ടിനെ, അതും നാല്‌ ഗോളിന്‌. അതേ സമയം വെര്‍ഡര്‍ ബ്രെഹ്‌്‌മന്‌ സ്വന്തം മൈതാനത്ത്‌ 2-2 സമനില വഴങ്ങേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ വോള്‍വ്‌സ്‌ബര്‍ഗാണ്‌ ബ്രെമനെ തളച്ചത്‌. ഹാംബര്‍ഗും മെയിന്‍സും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ ഷാല്‍ക്കെ ഒരു ഗോളിന്‌ മോന്‍ചാലാബാച്ചിനോട്‌ തോറ്റു.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബയര്‍ ലെവര്‍കൂസണ്‍ 30
2-വെര്‍ഡര്‍ ബ്രെഹ്‌മന്‍ 27
3-ഷാല്‍ക്കെ 25
4-ബയേണ്‍ മ്യൂണിച്ച്‌ 24
5-ഹാംബര്‍ഗ്ഗ്‌ 24

ഇന്റര്‍ മുന്നില്‍
റോം: ഇറ്റാലിയന്‍ സിരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ വ്യക്തമായ വിജയവുമായി മുന്നേറുമ്പോള്‍ യുവന്തസിന്‌ സീസണിലെ മൂന്നാം തോല്‍വി. പൊരുതിക്കളിച്ച ഫിയോന്റീനയെ മല്‍സരം അവസാനിക്കാന്‍ അഞ്ച്‌ മിനുട്ടുളളപ്പോള്‍ നേടിയ ഗോളിലാണ്‌ ഇന്റര്‍ തോല്‍പ്പിച്ചത്‌. ഇതോടെ ഇന്ററിന്‌ 35 പോയന്റായി. 28 പോയന്റുമായി ഏ.സി മിലാന്‍ രണ്ടാം സ്ഥാനത്തും 27 പോയന്റുമായി യുവന്തസ്‌ മൂന്നാം സ്ഥാനത്തുമാണ്‌. ഫിയോറന്റീനക്ക്‌ മുന്നില്‍ ഇന്‍ര്‍ വിറച്ചിരുന്നു. എന്നാല്‍ ലോംഗ്‌ വിസിലിന്‌ അഞ്ച്‌ മിനുട്ട്‌ മുമ്പ്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ചാമ്പ്യന്മാര്‍ക്ക്‌ തുണയായി. അര്‍ജന്റീനക്കാരന്‍ ഡിയാഗോ മീലീഷ്യോയാണ്‌ സ്‌പോട്ട്‌ കിക്ക്‌ പായിച്ചത്‌. അദ്ദേഹത്തിന്‌ പിഴച്ചില്ല. അതേ സമയം യുവന്തസ്‌ കാഗിലാരിക്ക്‌ മുന്നില്‍ രണ്ട്‌ ഗോളുകളാണ്‌ വാങ്ങിയത്‌. മറ്റൊരു ശക്തരായ ഏ.സി മിലാന്‍ രണ്ട്‌ ഗോളിന്‌ കറ്റാനിയയെ തോല്‍പ്പിച്ചു. ഡച്ച്‌ താരം ജാന്‍ ക്ലാസ്‌ ഹണ്ടലറായിരുന്നു മിലാന്റെ രണ്ട്‌ ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌.
പോയന്‍ര്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1-ഇന്റര്‍ മിലാന്‍ 35
2-ഏ.സി മിലാന്‍ 28
3-യുവന്തസ്‌ 27
4-സാംപദോറിയോ 24
5-പാര്‍മ 24

ഫ്രാന്‍സില്‍ ബോറോഡോക്‌സ്‌
പാരീസ്‌: ഫ്രഞ്ച്‌ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബോറോഡ്‌ക്‌ മുന്നേറുന്നു. 28 പോയന്റാണ്‌ ചാമ്പ്യന്മാരുടെ സമ്പാദ്യം. 26 പോയന്റുമായി ലിയോണ്‍, ഓക്‌സിറെ എന്നിവര്‍ പിറകിലുണ്ട്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ ബോറോഡോക്‌സ്‌ മൂന്ന്‌ ഗോളിന്‌ നാന്‍സിയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണിനെ റെനസ്സ 1-1 ല്‍ കുരുക്കി.
പോയന്‍ര്‌ ടേബിള്‍
(എല്ല ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബോറോഡോക്‌സ്‌ 28
2- ലിയോണ്‍ 26
3-ഓക്‌സിറെ 26
4-ലോറിന്റ്‌ 25
5-മോണ്ട്‌പെലാര്‍ 24

എസ്‌.ബി.ടിയുടെ ഗോള്‍മഴ
കോഴിക്കോട്‌: ഗോള്‍ വേട്ടയോടെ എസ്‌.ബി.ടി തിരുവനന്തപുരം ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ തൊട്ടരികിലെത്തി. ഇന്നലെ നടന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട്‌ സെമി ഫൈനലില്‍ അവര്‍ ഒന്നിനെതിരെ ഏഴ്‌ ഗോളുകള്‍ക്ക്‌ ക്ക്‌ പോണ്ടിച്ചേരിയില്‍ നിന്നുമെത്തിയ യംഗ്‌ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കി. ആദ്യ പകുതിയില്‍ നാല്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ബാങ്ക്‌ ടീം ഒരു ഘട്ടത്തിലും വെല്ലുവിളിക്കപ്പെട്ടില്ല. ഗോള്‍ക്കീപ്പര്‍ ഹര്‍ഷല്‍ റഹ്‌മാന്‌ പൂര്‍ണ്ണസമയ വിശ്രമമായിരുന്നു. ആദ്യ മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ്‌ എഫ്‌.സി യില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട എസ്‌.ബി.ടിക്ക്‌ ഇന്നലെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. അഞ്ചാം മിനുട്ടില്‍ നായകന്‍ അബ്ദുള്‍ നൗഷാദാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. സ്വന്തം പെനാല്‍ട്ടി ബോക്‌സിലെത്തിയ പന്ത്‌ അടിച്ചകറ്റുന്നതില്‍ പോണ്ടി പ്രതിരോധം സമയമെടുത്തപ്പോള്‍ നൗഷാദിന്റെ ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ മുത്തുരാമന്‌ തടയാനായില്ല. മുപ്പത്തിനാലാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. ഇവിടെയും പ്രതിരോധത്തിനാണ്‌ പിഴച്ചത്‌. ആസിഫ്‌ സഹീറിന്റെ വലത്‌ വിംഗില്‍ നിന്നുളള ക്രോസ്‌ തടയാന്‍ ആരുമുണ്ടായിരുന്നില്ല. മുന്നോട്ട്‌ കയറിയ മാര്‍ട്ടിന്‍ ജോണിന്റെ ഹെഡ്ഡര്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലുടെ വലയില്‍. ആസിഫിന്റെ ഊഴമായിരുന്നു പിന്നെ. ആദ്യ മല്‍സരത്തില്‍ ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന മമ്പാട്‌ മറഡോണ രണ്ട്‌ മിനുട്ടിനിടെ രണ്ട്‌ വട്ടം വല ചലിപ്പിച്ചു. പാഴായി പോയ ഒരു സിസര്‍ കട്ടിന്‌ ശേഷം മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. നൗഷാദിന്റെ ക്രോസില്‍ നിന്നുമുളള ഹെഡ്ഡര്‍. രണ്ട്‌ മിനുട്ടിനിടെ ഒരു ഗ്രൗണ്ടറിലുടെ ആസിഫ്‌ വീണ്ടും വല ചലിപ്പിച്ചു.
രണ്ടാം പകുതിയില്‍ പൊരുതാനുള്ള ഊര്‍ജ്ജം പോണ്ടിക്കാര്‍ക്കുണ്ടായിരുന്നില്ല. ഗോളടിക്കാനുളള താല്‍പ്പര്യം ബാങ്കുക്കാര്‍ക്കും. പക്ഷേ മുഹമ്മദ്‌ ഷാഫി അമ്പത്തിമൂന്നാം മിനുട്ടിലും അബ്ദുള്‍ ഹക്കീം എഴുപതാം മിനുട്ടിലും രാകേഷ്‌ എണ്‍പത്തിയൊന്നാം മിനുട്ടിലും വല ചലിപ്പിച്ചു. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പു്‌ പത്താം നമ്പറുകാരന്‍ ഫെര്‍ണാണ്ടോ ഫ്രിഡോണ്‍ പോണ്ടിക്കാരുടെ മാനം കാത്തു. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ ടൈറ്റാനിയം തിരുവനന്തപുരം ബാംഗ്ലൂര്‍ എച്ച്‌. ഏ.എല്ലിനെ എതിരിടും. രണ്ട്‌ ആഫ്രിക്കന്‍ താരങ്ങളുമായി എത്തിയിരിക്കുന്ന ബാംഗ്ലൂര്‍ ശക്തരാണ്‌. ആദ്യ റൗണ്ടില്‍ അവര്‍ കളിച്ചിട്ടില്ല. ബൈ ആയാണ്‌ സെമി ടിക്കറ്റ്‌ നേടിയത്‌. നാളെ മല്‍സരമില്ല. വ്യാഴാഴ്‌ച്ചയാണ്‌ ഫൈനല്‍.
രണ്ടാം ടെസ്റ്റിന്‌ നാളെ തുടക്കം
മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മല്‍സരം നാളെ ഇവിടെ ആരംഭിക്കും. കാണ്‍പ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കുകയാണ്‌. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ കളിക്കില്ല. സഹോദരിയുടെ വിവാഹം പ്രമാണിച്ച്‌ അദ്ദേഹം നാട്ടിലാണ്‌. പകരം മുരളി വിജയ്‌ ആയിരിക്കും വിരേന്ദര്‍ സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുക.

BARCA DAY

ബാര്‍സക്ക്‌ ജയം
ബാര്‍സലിലോണ: നുവോ കാമ്പിലെ ബാര്‍സിലോണയുടെ മൈതാനം.... ഒരൊറ്റ ഇരിപ്പിടം പോലും ഒഴിവില്ല. ഒരു ലക്ഷത്തിലോളം സീറ്റുകളിലും നിറയെ ഫുട്‌ബോള്‍ പ്രേമികള്‍.... മൈതാനത്ത്‌ ലോക ഫുട്‌ബോളിലെ രണ്ട്‌ പ്രബലര്‍. സ്വന്തം മൈതാനത്തിന്റെ പരിചയക്കരുത്തില്‍ ബാര്‍സിലോണ. അവരുടെ നിരയില്‍ കളിക്കാന്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസി, സ്വീഡന്‍കാരന്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, ഫ്രഞ്ചുകാരന്‍ തിയറി ഹെന്‍ട്രി തുടങ്ങിയവര്‍. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകന്റെ കരുത്തില്‍ എന്തും നേരിടാന്‍ തയ്യാറായാണ്‌ ബാര്‍സ രംഗത്തിറങ്ങിയത്‌. മറുഭാഗത്ത്‌ സ്‌പാനിഷ്‌ ലീഗില്‍ ഒന്നാം സ്ഥാനത്തുളള റയല്‍ മാഡ്രിഡ്‌. പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സില്‍ നിന്നും വന്‍ തുകക്ക്‌ വന്ന കരീം ബെന്‍സാമ, ഡച്ചുകാരന്‍ റുഡ്‌വാന്‍ നിസ്റ്റര്‍ റൂയി, അനുഭവ സമ്പന്നനായ നായകന്‍ റൗള്‍ ഗോണ്‍സാലസ്‌ അങ്ങനെ എല്ലാവരും...
ആര്‍പ്പുവിളികള്‍ക്കിടെ കിക്കോഫ്‌. ആദ്യ നീക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ കുതിപ്പ്‌. പക്ഷേ ബാര്‍സ തളര്‍ന്നില്ല. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ കാണികള്‍ക്ക്‌ സ്വന്തം കാശ്‌ മുതലായ നിമിഷങ്ങള്‍. പരസ്‌പരം വിട്ടുകൊടുക്കാതെയുളള പ്രകടനത്തില്‍ അല്‍പ്പം മുന്‍ത്തൂക്കം ആതിഥേയര്‍ക്കായിരുന്നു. ഇബ്രാഹീമോവിച്ചായിരുന്നു അവരുടെ തുരുപ്പുചീട്ട്‌. മെസിയെ റയല്‍ ഡിഫന്‍സ്‌ കാര്യമായി നോട്ടമിട്ടതിനാല്‍ സ്വീഡന്‍കാരനായിരുന്നു മുന്നേറ്റങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഒന്നാം പകുതിയിലെ 45 മിനുട്ടുകള്‍ക്ക്‌ റഫറി അന്ത്യമിടുമ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബലാബല പോരാട്ടത്തില്‍ ആരും ഗോള്‍ സ്‌ക്കോര്‍ ചെയ്‌തില്ല.
രണ്ടാം പകുതിയിലും റയലാണ്‌ ഗോള്‍ നീക്കവുമായി തുടങ്ങിയത്‌. ഹെന്‍ട്രിയെ പിന്‍വലിച്ച്‌ ബാര്‍സ ഇബ്രാഹീമോവിച്ചിനെ രംഗത്തിറക്കുന്നു. അമ്പത്തിയൊമ്പതാം മിനുട്ട്‌- ഡാനി ആല്‍വസിന്റെ കാലില്‍ പന്ത്‌. അദ്ദേഹം കുതിച്ചു കയറി പെനാല്‍ട്ടി ബോക്‌സിന്റെ വലത്‌ ഭാഗത്ത്‌ എത്തുന്നു. അവിടെ നിന്നും റയല്‍ ഡിഫന്‍ഡറുടെ ഇടപെടലില്‍ പന്ത്‌ ഇബ്രാഹീമോവിച്ചിന്‌ കൈമാറുന്നു. ഞൊടിയിടയില്‍ പന്തുമായി ഒന്ന്‌ മുന്നോട്ട്‌ നീങ്ങിയ ഇബ്രാഹീമോവിച്ച്‌ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയാസിനെ നോക്കി. അദ്ദേഹത്തിന്റെ വലത്‌ ഭാഗത്തേക്ക്‌ ചാട്ടുളി കണക്കെ പായിച്ച ഷോട്ട്‌ അതിവേഗതയിലായിരുന്നു-ഗോള്‍....! റയലിനും ബാര്‍സ ആരാധകര്‍ക്കും അത്‌ വിശ്വസിക്കാനായില്ല. കാലില്‍ പരുക്കുള്ള ഇബ്രാഹീമോവിച്ചിന്റെ ആഘോഷങ്ങളില്‍ മെസിയും സംഘവും പങ്കെടുത്തപ്പോഴാണ്‌ അത്‌ ഗോളാണെന്ന്‌ കാണികളും തിരിച്ചറിഞ്ഞത്‌. പിന്നെയായിരുന്നു യഥാര്‍ത്ഥ ആഘോഷം...
തുടര്‍ന്നുള്ള നിമിഷങ്ങളില്‍ തിരിച്ചടിക്കാനുളള റയലിന്റെ നെട്ടോട്ടമായിരുന്നു. പക്ഷേ സമീപകാലത്ത്‌ അവര്‍ക്ക്‌ പറ്റിയ ആഘാതം പോലെ ഗോള്‍മുഖം വരെ പന്ത്‌ എത്തിച്ച്‌ നിരാശരായി മടങ്ങുന്ന പതിവ്‌ കാഴ്‌ച്ച. അതിനിടെ മല്‍സരത്തിലെ രണ്ടാം മഞ്ഞകാര്‍ഡുമായി സെര്‍ജിയോ ബാസ്‌ക്കിറ്റസ്‌ പുറത്ത്‌. ബാര്‍സയുടെ നിരയില്‍ പത്ത്‌ പേര്‍ മാത്രം. രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ കരീം പാഴാക്കുന്നു. കൃസ്‌റ്റിയാനോക്കും തുറന്ന നെറ്റില്‍ പന്ത്‌ എത്തിക്കാനായില്ല. അതിനിടെ മാര്‍സിലോയുടെ ഒറ്റയാന്‍ നീക്കത്തിന്‌ കാര്‍ലോസ്‌ പുയോള്‍ തടയിടുന്നു. പെലിഗ്രിനി എന്ന കോച്ചിന്റെ തന്ത്രങ്ങളില്‍ രക്ഷയില്ല എന്ന്‌ ഒരിക്കല്‍കൂടി റയല്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ ലോംഗ്‌ വിസില്‍.... ജയം ബാര്‍സക്ക്‌. ജയം മാത്രമല്ല അത്‌ വഴി പോയന്റ്‌ ടേബിളില്‍ വ്യക്തമായ ലീഡും.
ഇതാണ്‌ ഇപ്പോഴത്തെ പോയന്റ്‌ നില: ബാര്‍സിലോണ 30, റയല്‍ മാഡ്രിഡ്‌ 28, സെവിയെ 26. ഈ മൂന്ന്‌ പേരും മുന്നില്‍ നില്‍ക്കുമ്പോള്‍ അവസാന സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ മലാഗയും റേസിംഗ്‌ സാന്‍ഡറും സിറെക്‌സുമാണ്‌. ഇവര്‍ക്കെല്ലാം ഏഴ്‌ പോയന്റാണുള്ളത്‌. ഗോള്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമന്‍ ഡേവിഡ്‌ വിയയാണ്‌. പത്ത്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരിക്കുന്നത്‌. എട്ട്‌ ഗോളുകളുമായി സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ഏഴ്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌ത്‌ ലൂയിസ്‌ ഫാബിയാനോ, ലയണല്‍ മെസി, റോബര്‍ട്ടോ സോല്‍ഡാഡോ എന്നിവര്‍ മൂന്നാമതുമാണ്‌.

പോയന്റ്‌ നില
(എല്ലാ ടീമുകളും 12 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1- ബാര്‍സിലോണ-30
2-റയല്‍ മാഡ്രിഡ്‌-28
3- സെവിയെ-26
4-വലന്‍സിയ-25
5-ഡിപ്പോര്‍ട്ടീവോ-25

ചെല്‍സി കുതിക്കുന്നു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെല്‍സിയുടെ നീലപ്പട കുതികുതിക്കുകയാണ്‌..... ഞായറിന്റെ അവധി ദിവസത്തില്‍ അവര്‍ തരിപ്പണമാക്കിയത്‌ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലിനെ-അതും മൂന്ന്‌ ഗോളിന്‌...! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളുമായി കാര്‍ലോസ്‌ അന്‍സലോയിട്ടുടെ സംഘം മുന്നേറുമ്പോള്‍ അത്‌ വിഷമത്തോടെ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കയാണ്‌ നിലവിലെ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌. രണ്ട്‌ പ്രബലരും തമ്മിലുളള പോയന്റ്‌്‌ അന്തരം ഓരോ മല്‍സരം കഴിയും തോറും കൂടുകയാണ്‌. ഗോള്‍ ശരാശരിയിലും ചെല്‍സിക്കാരാണ്‌ ബഹുദൂരം മുന്നില്‍. 36 പോയന്റാണ്‌ ചെല്‍സിയുടെ ഇത്‌ വരെയുളള സമ്പാദ്യം. ആകെ ഒരു തോല്‍വി മാത്രം. അതേ സമയം മാഞ്ചസ്‌റ്ററിന്റെ ചെമ്പടക്ക്‌ 31 പോയന്റാണുള്ളത്‌. ചെല്‍സി രണ്ട്‌ കളികള്‍ തോറ്റാലും മാഞ്ചസ്‌റ്ററിന്‌ ഒപ്പമെത്താന്‍ മാത്രം കഴിയുന്ന അവസ്ഥ.
ദിദീയര്‍ ദ്രോഗ്‌ബെ എന്ന ഐവറി കോസ്‌റ്റുകാരനായിരുന്നു ഞായറിലെ ചെല്‍സി ഹീറോ. രണ്ട്‌ സുന്ദര ഗോളുകളുമായി ദ്രോഗ്‌ബെ തന്റെ കരുത്ത്‌ തെളിയിച്ചപ്പോള്‍ ഒരു ഗോള്‍ ആഴ്‌സനലുകാരുടെ വകയായിരുന്നു. ആഷ്‌ലി കോളിന്റെ ക്രോസില്‍ നിന്നായിരുന്നു ദ്രോഗ്‌ബെയുടെ ആദ്യ ഗോള്‍. കോള്‍ തന്നെയായിരുന്നു രണ്ടാം ഗോളിന്റെ വഴികാട്ടി. അദ്ദേഹത്തിന്റെ ക്രോസ്‌ അബദ്ധത്തില്‍ ആഴ്‌സനല്‍ ഡിഫന്‍ഡര്‍ തോമസ്‌ വെര്‍മുലാന്റെ കാലില്‍ത്തട്ടി വലയില്‍ കയറി. 25 വാര അകലെനിന്നും പായിച്ച തട്ടുതകര്‍പ്പന്‍ ഫ്രീകിക്കിലാണ്‌ ദ്രോഗ്‌ബെ ടീമിന്റെ മൂന്നാം ഗോളും തന്റെ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയോട്‌ കളിച്ചപ്പോഴെല്ലാം വിറച്ചിട്ടുളള ഗണ്ണേഴ്‌സിന്‌ ഇത്‌ വലിയ ആഘാതമാണ്‌. സ്വന്തം മൈതാനത്താണ്‌ അവര്‍ മൂന്ന്‌ ഗോളുകള്‍ വാങ്ങിയത്‌. അവസാനമായി സ്വന്തം മൈതാനത്ത്‌ വെച്ച്‌ ഗണ്ണേഴ്‌സ്‌ തോല്‍വിയറിഞ്ഞതും ചെല്‍സിയില്‍ നിന്ന്‌ തന്നെയായിരുന്നു. കഴിഞ്ഞ മെയിലായിരുന്നു ഇത്‌.
പോയ വാരം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ മോശമായിരുന്നില്ല. അവര്‍ 4-1ന്‌ പോര്‍ട്‌സ്‌മൗത്തിനെ തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ താരം വെയിന്‍ റൂണി ഹാട്രിക്കും സ്വന്തമാക്കി. പക്ഷേ ചെല്‍സി ഈ വിധം കുതിക്കുമ്പോള്‍ അവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ആശയക്കുഴപ്പത്തിലാണ്‌. ടോട്ടന്‍ഹാമും ആസ്‌റ്റണ്‍വില്ലയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ലിവര്‍പൂള്‍ പക്ഷേ എവര്‍ട്ടണെ തോല്‍പ്പിക്കാന്‍ വിയര്‍പ്പൊഴുകി. ടേബിളിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: 1-ചെല്‍സി 36, 2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 31, 3-ടോട്ടന്‍ഹം 26. പതിനൊന്ന്‌ ഗോളുകളുമായി ജെറമൈന്‍ ഡെഫോ, ദിദീയര്‍ ദ്രോഗ്‌ബെ എന്നിവരാണ്‌ ഒന്നാം സ്ഥാനത്ത്‌. ഫെര്‍ണാണ്ടോ ടോറസ്‌, വെയിന്‍ റൂണി എന്നിവര്‍ പത്ത്‌ വീതം ഗോളുകളുമായി പിറകിലുണ്ട്‌. ടേബിളിലെ അവസാന സ്ഥാനക്കാര്‍ ഇവരാണ്‌: ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്‌, വോള്‍വര്‍ഹാംടണ്‍, പോര്‍ട്‌സ്‌മൗത്ത്‌.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും പതിനാല്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ചെല്‍സി 36
2-മാഞ്ചസ്‌റ്റര്‍ 31
3-ടോട്ടന്‍ഹാം 26
4-ആഴ്‌സനല്‍ 25
5-ലിവര്‍പൂള്‍ 23

ബഡാ ബയര്‍
ബോണ്‍: ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയര്‍ ലെവര്‍കൂസണ്‍ കുതിക്കുന്നു.... ലീഗില്‍ ഇത്‌ വരെ തോല്‍വിയറിഞ്ഞിട്ടില്ല അവര്‍. ഇപ്പോള്‍ പോയന്റ്‌്‌ ടേബിളിലെ സമ്പാദ്യം 30. തൊട്ടരികില്‍ ആരുമില്ല. 27 ല്‍ നില്‍ക്കുന്ന വെര്‍ഡര്‍ ബ്രെഹ്മനാണ്‌ ചെറിയ വെല്ലുവിളി. ഷാല്‍ക്കെ 25 പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌. സൂപ്പര്‍ താരങ്ങളുമായി കളിക്കുന്ന ബയേണ്‍ മ്യൂണിച്ച്‌ പിറകിലാണ്‌. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്ന കാര്യത്തിലും ഗോളുകള്‍ കുറച്ച്‌ വാങ്ങുന്നതിലും ലെവര്‍കൂസണ്‍ തന്നെയാണ്‌ മുന്നില്‍. ഇന്നലെയവര്‍ തോല്‍പ്പിച്ചത്‌ സ്റ്റട്ട്‌ഗര്‍ട്ടിനെ, അതും നാല്‌ ഗോളിന്‌. അതേ സമയം വെര്‍ഡര്‍ ബ്രെഹ്‌്‌മന്‌ സ്വന്തം മൈതാനത്ത്‌ 2-2 സമനില വഴങ്ങേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ വോള്‍വ്‌സ്‌ബര്‍ഗാണ്‌ ബ്രെമനെ തളച്ചത്‌. ഹാംബര്‍ഗും മെയിന്‍സും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ ഷാല്‍ക്കെ ഒരു ഗോളിന്‌ മോന്‍ചാലാബാച്ചിനോട്‌ തോറ്റു.
പോയന്റ്‌്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബയര്‍ ലെവര്‍കൂസണ്‍ 30
2-വെര്‍ഡര്‍ ബ്രെഹ്‌മന്‍ 27
3-ഷാല്‍ക്കെ 25
4-ബയേണ്‍ മ്യൂണിച്ച്‌ 24
5-ഹാംബര്‍ഗ്ഗ്‌ 24

ഇന്റര്‍ മുന്നില്‍
റോം: ഇറ്റാലിയന്‍ സിരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ വ്യക്തമായ വിജയവുമായി മുന്നേറുമ്പോള്‍ യുവന്തസിന്‌ സീസണിലെ മൂന്നാം തോല്‍വി. പൊരുതിക്കളിച്ച ഫിയോന്റീനയെ മല്‍സരം അവസാനിക്കാന്‍ അഞ്ച്‌ മിനുട്ടുളളപ്പോള്‍ നേടിയ ഗോളിലാണ്‌ ഇന്റര്‍ തോല്‍പ്പിച്ചത്‌. ഇതോടെ ഇന്ററിന്‌ 35 പോയന്റായി. 28 പോയന്റുമായി ഏ.സി മിലാന്‍ രണ്ടാം സ്ഥാനത്തും 27 പോയന്റുമായി യുവന്തസ്‌ മൂന്നാം സ്ഥാനത്തുമാണ്‌. ഫിയോറന്റീനക്ക്‌ മുന്നില്‍ ഇന്‍ര്‍ വിറച്ചിരുന്നു. എന്നാല്‍ ലോംഗ്‌ വിസിലിന്‌ അഞ്ച്‌ മിനുട്ട്‌ മുമ്പ്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ചാമ്പ്യന്മാര്‍ക്ക്‌ തുണയായി. അര്‍ജന്റീനക്കാരന്‍ ഡിയാഗോ മീലീഷ്യോയാണ്‌ സ്‌പോട്ട്‌ കിക്ക്‌ പായിച്ചത്‌. അദ്ദേഹത്തിന്‌ പിഴച്ചില്ല. അതേ സമയം യുവന്തസ്‌ കാഗിലാരിക്ക്‌ മുന്നില്‍ രണ്ട്‌ ഗോളുകളാണ്‌ വാങ്ങിയത്‌. മറ്റൊരു ശക്തരായ ഏ.സി മിലാന്‍ രണ്ട്‌ ഗോളിന്‌ കറ്റാനിയയെ തോല്‍പ്പിച്ചു. ഡച്ച്‌ താരം ജാന്‍ ക്ലാസ്‌ ഹണ്ടലറായിരുന്നു മിലാന്റെ രണ്ട്‌ ഗോളും സ്‌ക്കോര്‍ ചെയ്‌തത്‌.
പോയന്‍ര്‌ ടേബിള്‍
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍)
1-ഇന്റര്‍ മിലാന്‍ 35
2-ഏ.സി മിലാന്‍ 28
3-യുവന്തസ്‌ 27
4-സാംപദോറിയോ 24
5-പാര്‍മ 24

ഫ്രാന്‍സില്‍ ബോറോഡോക്‌സ്‌
പാരീസ്‌: ഫ്രഞ്ച്‌ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബോറോഡ്‌ക്‌ മുന്നേറുന്നു. 28 പോയന്റാണ്‌ ചാമ്പ്യന്മാരുടെ സമ്പാദ്യം. 26 പോയന്റുമായി ലിയോണ്‍, ഓക്‌സിറെ എന്നിവര്‍ പിറകിലുണ്ട്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ ബോറോഡോക്‌സ്‌ മൂന്ന്‌ ഗോളിന്‌ നാന്‍സിയെ തോല്‍പ്പിച്ചപ്പോള്‍ ലിയോണിനെ റെനസ്സ 1-1 ല്‍ കുരുക്കി.
പോയന്‍ര്‌ ടേബിള്‍
(എല്ല ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍)
1-ബോറോഡോക്‌സ്‌ 28
2- ലിയോണ്‍ 26
3-ഓക്‌സിറെ 26
4-ലോറിന്റ്‌ 25
5-മോണ്ട്‌പെലാര്‍ 24

എസ്‌.ബി.ടിയുടെ ഗോള്‍മഴ
കോഴിക്കോട്‌: ഗോള്‍ വേട്ടയോടെ എസ്‌.ബി.ടി തിരുവനന്തപുരം ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ തൊട്ടരികിലെത്തി. ഇന്നലെ നടന്ന ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട്‌ സെമി ഫൈനലില്‍ അവര്‍ ഒന്നിനെതിരെ ഏഴ്‌ ഗോളുകള്‍ക്ക്‌ ക്ക്‌ പോണ്ടിച്ചേരിയില്‍ നിന്നുമെത്തിയ യംഗ്‌ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കി. ആദ്യ പകുതിയില്‍ നാല്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ബാങ്ക്‌ ടീം ഒരു ഘട്ടത്തിലും വെല്ലുവിളിക്കപ്പെട്ടില്ല. ഗോള്‍ക്കീപ്പര്‍ ഹര്‍ഷല്‍ റഹ്‌മാന്‌ പൂര്‍ണ്ണസമയ വിശ്രമമായിരുന്നു. ആദ്യ മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ്‌ എഫ്‌.സി യില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട എസ്‌.ബി.ടിക്ക്‌ ഇന്നലെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. അഞ്ചാം മിനുട്ടില്‍ നായകന്‍ അബ്ദുള്‍ നൗഷാദാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. സ്വന്തം പെനാല്‍ട്ടി ബോക്‌സിലെത്തിയ പന്ത്‌ അടിച്ചകറ്റുന്നതില്‍ പോണ്ടി പ്രതിരോധം സമയമെടുത്തപ്പോള്‍ നൗഷാദിന്റെ ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ മുത്തുരാമന്‌ തടയാനായില്ല. മുപ്പത്തിനാലാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. ഇവിടെയും പ്രതിരോധത്തിനാണ്‌ പിഴച്ചത്‌. ആസിഫ്‌ സഹീറിന്റെ വലത്‌ വിംഗില്‍ നിന്നുളള ക്രോസ്‌ തടയാന്‍ ആരുമുണ്ടായിരുന്നില്ല. മുന്നോട്ട്‌ കയറിയ മാര്‍ട്ടിന്‍ ജോണിന്റെ ഹെഡ്ഡര്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലുടെ വലയില്‍. ആസിഫിന്റെ ഊഴമായിരുന്നു പിന്നെ. ആദ്യ മല്‍സരത്തില്‍ ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന മമ്പാട്‌ മറഡോണ രണ്ട്‌ മിനുട്ടിനിടെ രണ്ട്‌ വട്ടം വല ചലിപ്പിച്ചു. പാഴായി പോയ ഒരു സിസര്‍ കട്ടിന്‌ ശേഷം മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. നൗഷാദിന്റെ ക്രോസില്‍ നിന്നുമുളള ഹെഡ്ഡര്‍. രണ്ട്‌ മിനുട്ടിനിടെ ഒരു ഗ്രൗണ്ടറിലുടെ ആസിഫ്‌ വീണ്ടും വല ചലിപ്പിച്ചു.
രണ്ടാം പകുതിയില്‍ പൊരുതാനുള്ള ഊര്‍ജ്ജം പോണ്ടിക്കാര്‍ക്കുണ്ടായിരുന്നില്ല. ഗോളടിക്കാനുളള താല്‍പ്പര്യം ബാങ്കുക്കാര്‍ക്കും. പക്ഷേ മുഹമ്മദ്‌ ഷാഫി അമ്പത്തിമൂന്നാം മിനുട്ടിലും അബ്ദുള്‍ ഹക്കീം എഴുപതാം മിനുട്ടിലും രാകേഷ്‌ എണ്‍പത്തിയൊന്നാം മിനുട്ടിലും വല ചലിപ്പിച്ചു. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പു്‌ പത്താം നമ്പറുകാരന്‍ ഫെര്‍ണാണ്ടോ ഫ്രിഡോണ്‍ പോണ്ടിക്കാരുടെ മാനം കാത്തു. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ ടൈറ്റാനിയം തിരുവനന്തപുരം ബാംഗ്ലൂര്‍ എച്ച്‌. ഏ.എല്ലിനെ എതിരിടും. രണ്ട്‌ ആഫ്രിക്കന്‍ താരങ്ങളുമായി എത്തിയിരിക്കുന്ന ബാംഗ്ലൂര്‍ ശക്തരാണ്‌. ആദ്യ റൗണ്ടില്‍ അവര്‍ കളിച്ചിട്ടില്ല. ബൈ ആയാണ്‌ സെമി ടിക്കറ്റ്‌ നേടിയത്‌. നാളെ മല്‍സരമില്ല. വ്യാഴാഴ്‌ച്ചയാണ്‌ ഫൈനല്‍.
രണ്ടാം ടെസ്റ്റിന്‌ നാളെ തുടക്കം
മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മല്‍സരം നാളെ ഇവിടെ ആരംഭിക്കും. കാണ്‍പ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കുകയാണ്‌. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ കളിക്കില്ല. സഹോദരിയുടെ വിവാഹം പ്രമാണിച്ച്‌ അദ്ദേഹം നാട്ടിലാണ്‌. പകരം മുരളി വിജയ്‌ ആയിരിക്കും വിരേന്ദര്‍ സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുക.

Saturday, November 21, 2009

AGAIN KERALA

വീണ്ടും കേരളം
വാറങ്കല്‍ (ആന്ധ്രപ്രദേശ്‌): തമിഴ്‌നാടിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച കേരളം ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി പതിമൂന്നാം തവണയും കിരീടം സ്വന്തമാക്കി. ഇവിടെ പ്രതികൂല കാലാവസ്ഥയിലും കഴിഞ്ഞ അഞ്ച്‌ ദിവസങ്ങളായി നടക്കുന്ന മീറ്റില്‍ 24 സ്വര്‍ണ്ണമാണ്‌ കേരളം സ്വന്തമാക്കിയത്‌. തൊട്ട്‌ പിറകില്‍ 22 സ്വര്‍ണ്ണവുമായി അയല്‍ക്കാരായ തമിഴ്‌നാട്‌ രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ ചാമ്പ്യന്‍ഷിപ്പ്‌ അവസാന ദിവസത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ കേരളത്തിനൊപ്പം 22 സ്വര്‍ണ്ണവുമായി തമിഴ്‌നാടുമുണ്ടായിരുന്നു. ആദ്യ മൂന്ന്‌ നാളുകളില്‍ (രണ്ടാം നാള്‍ മഴ കാരണം മല്‍സരങ്ങള്‍ നടന്നിരുന്നില്ല) കേരളത്തിന്റെ ഏകാധിപത്യം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്‌ച്ച അഞ്ച്‌ സ്വര്‍ണ്ണവുമായി തമിഴ്‌നാട്‌ കുതിച്ചുകയറുകയായിരുന്നു. ഇന്നലെ അവസാനദിവസത്തില്‍ കേരളം രണ്ട്‌ സ്വര്‍ണ്ണം സ്വന്തമാക്കി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജംമ്പില്‍ മരിയയും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലുമാണ്‌ ഇന്നലെ കേരളത്തിന്‌ സ്വര്‍ണ്ണം സ്വന്തമാക്കാന്‍ കഴിഞ്ഞത്‌.
ഇത്‌ വരെ കാര്യമായി വെല്ലുവിളിക്കപ്പെടാതിരുന്ന കേരളത്തിന്‌ ഇത്തവണ കനത്ത വെല്ലുവിളി ഉയരാന്‍ കാരണങ്ങള്‍ രണ്ടാണ്‌- ഒന്ന്‌ പ്രതികൂല കാലാവസ്ഥയും മോശം മൈതാനവും. രണ്ട്‌ ദേശീയ സ്‌ക്കൂള്‍ മീറ്റില്‍ പങ്കെടുക്കാനായി കേരളത്തിന്റെ മിക്ക താരങ്ങളും അമൃത്‌സറിലേക്ക്‌ തിരിച്ചു. നാളെയാണ്‌ അമൃത്‌സറില്‍ സ്‌ക്കൂള്‍ മീറ്റ്‌ ആരംഭിക്കുന്നത്‌.
പരമ്പരാഗതമായി കേരളത്തിന്റെ ആധിപത്യം കണ്ടിരുന്ന പല ഇനങ്ങളിലും കേരളം പിറകോട്ട്‌ പോയതും പ്രശ്‌നമായി. സ്‌പ്രിന്റ്‌്‌ ഇനങ്ങളില്‍ സാധാരണ ഗതിയില്‍ കേരളത്തെ മാത്രമാണ്‌ കാണാറുളളത്‌. എന്നാല്‍ ഇത്തവണ തമിഴ്‌നാടും പഞ്ചാബും വെല്ലുവിളി ഉയര്‍ത്തി. റിലേ ഇനങ്ങളില്‍ കേരളത്തിന്റെ ആധിപത്യം സമ്പൂര്‍ണ്ണമായിരുന്നു. ഇന്നലെ മീറ്റിന്റെ അവസാന ഇനമായി നടന്ന പെണ്‍കുട്ടികളുടെ (അണ്ടര്‍ 20) സ്‌പ്രിന്റ്‌്‌ റിലേയില്‍ അനായാസമായാണ്‌ കേരളം സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. ഈ സ്വര്‍ണ്ണമാണ്‌ കേരളത്തിന്റെ ഓവറോള്‍ കിരീടം ഉറപ്പിച്ചതും. നടത്തത്തില്‍ കേരളം ആധിപത്യം നിലനിര്‍ത്തി. പാലക്കാട പറളി സ്‌ക്കൂളിലെ കുട്ടികള്‍ തന്നെയാണ്‌ ഇത്തവണയും നടത്തത്തില്‍ തങ്ങളെ പിറകിലാക്കാന്‍ ആരുമില്ലെന്ന്‌ തെളിയിച്ചത്‌. കെ.എം മീഷ്‌മ, കെ.ടി നീന എന്നിവര്‍ സ്വന്തം ഇനങ്ങളില്‍ സ്വര്‍ണ്ണം നേടി. 18ന്‌ താഴെയുളള പെണ്‍കുട്ടികളുടെ നടത്തത്തില്‍ മീഷ്‌മ തുടക്കം മുതല്‍ കൈവരിച്ച ലീഡ്‌ അവസാനം വരെ നിലനിര്‍ത്തിയപ്പോള്‍ സ്വന്തം സ്‌ക്കൂളിലെ എന്‍.സി ഷീബ രണ്ടാം സ്ഥാനത്ത്‌ വന്നു. 3000 മീറ്ററിലായിരുന്നു നീനയുടെ നേട്ടം.

വാറങ്കലിലെ ചൂടില്‍ നിന്ന്‌ ഇനി അമൃത്‌സറിലെ തണ്ണുപ്പിലേക്ക്‌
കോഴിക്കോട്‌: ഇത്‌ വരെ കേരളത്തിന്റെ കൗമാരതാരങ്ങള്‍ വാറങ്കലിലെ കൊടും ചൂടിലായിരുന്നു. ഇനി അമൃത്‌സറിലെ കൊടും തണ്ണുപ്പിലേക്കാണ്‌ അവരുടെ യാത്രയും മല്‍സരങ്ങളും. നാളെ അമൃത്‌സറില്‍ ആരംഭിക്കുന്ന ദേശീയ സ്‌ക്കൂള്‍ മീറ്റില്‍ പങ്കെടുക്കേണ്ട കേരളത്തിന്റെ ആദ്യ സംഘം പഞ്ചാബില്‍ എത്തിയിട്ടുണ്ട്‌. ഇന്നലെ വാറങ്കലില്‍ പൂര്‍ത്തിയായ ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത സ്‌ക്കൂള്‍ താരങ്ങളാണ്‌ ക്ഷീണം തീരും മുമ്പ്‌ പഞ്ചാബിലേക്ക്‌ തിരിച്ചിരിക്കുന്നത്‌. ജൂനിയര്‍ മീറ്റില്‍ കേരളം ശക്തമായ വെല്ലുവിളിയില്‍ അകപെട്ടിരുന്നു. തമിഴ്‌നാടാണ്‌ പ്രധാന വെല്ലുവിളിയായത്‌. അമൃത്‌സറിലും പ്രശ്‌നങ്ങളുണ്ടാവും. കാലാവസ്‌ഥ തന്നെ പ്രശ്‌നം. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ നല്ല തണ്ണുപ്പാണ്‌. തണ്ണുപ്പില്‍ മല്‍സരിക്കുമ്പോള്‍ അത്‌ താരങ്ങളെ ബാധിക്കുമെന്ന്‌ പരിശീലകര്‍ ഭയപ്പെടുന്നുണ്ട്‌. വാറങ്കലില്‍ നിന്നും പോയ താരങ്ങള്‍ക്കാണ്‌ വലിയ ആഘാതമുണ്ടാവുക. ആന്ധ്രയിലെ കൊടും ചൂടിലാണ്‌ ഇവരെല്ലാം മല്‍സരിച്ചത്‌. ഇടക്ക്‌ ഒരു ദിവസം പെയ്‌ത മഴ മാത്രമായിരുന്നു വാറങ്കലില്‍ വലിയ ആശ്വാസമായതെങ്കില്‍ അമൃത്‌സറില്‍ നല്ല തണ്ണുപ്പാണ്‌.
കേരളത്തിന്റെ കായിക കുത്തക തകര്‍ക്കുക എന്ന ലക്ഷ്യത്തിലാണ്‌ ദേശീയ സ്‌ക്കൂള്‍ മീറ്റ്‌ നേരത്തെയാക്കിയിരിക്കുന്നത്‌. സംസ്ഥാന കായിക മേള ഇത്‌ വരെ നടന്നിട്ടില്ല. അതിന്‌ മുമ്പാണ്‌ താരങ്ങള്‍ ദേശീയ മീറ്റില്‍ പങ്കെടുക്കുന്നത്‌. പഞ്ചാബില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ വരുന്ന പശ്ചാത്തലത്തിലാണ്‌ മേള നേരത്തെ നടത്തുന്നത്‌ എന്നാണ്‌ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന്‌ കേരളം വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി കേരളത്തിന്റെ കുത്തകയാണ്‌ സ്‌ക്കൂള്‍ മീറ്റില്‍. കഴിഞ്ഞ വര്‍ഷം കൊച്ചിയിലാണ്‌ മല്‍സരങ്ങള്‍ നടന്നത്‌. അന്ന്‌ 42 സ്വര്‍ണ്ണ മെഡലുകളാണ്‌ കേരളത്തിന്റെ കായിക പ്രതിഭകള്‍ നേടിയത്‌. ഇത്തവണ അത്രയും മെഡലുകള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ടാവുമോ എന്ന കാര്യം സംശയമാണ്‌. സംസ്ഥാന സ്‌ക്കൂള്‍ മീറ്റ്‌ നടക്കാത്ത സാഹചര്യത്തില്‍ വലിയ തയ്യാറെടുപ്പ്‌ ആര്‍ക്കും ലഭിച്ചിട്ടില്ല. വെള്ളിയാഴ്‌ച്ചയാണ്‌ കേരളാ ടീം അമൃത്‌സറിലെത്തിയത്‌. രണ്ട്‌ നാള്‍ അവര്‍ക്ക്‌ കാലാവസ്ഥയുമായി പരിചയിക്കാന്‍ അവസരമുണ്ട്‌. വാറങ്കലില്‍ നിന്നും വരുന്നവര്‍ക്കാണ്‌ ഒരു സൗകര്യവും ലഭിക്കാതെ വരുക. പരിശീലനമോ തയ്യാറെടുപ്പോ കൂടാതെയാവും ഇവര്‍ മല്‍സരിക്കാനിറങ്ങുക.

വിദേശികള്‍ പുറത്ത്‌
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ പതിനാലാം സ്ഥാനത്ത്‌ വിയര്‍ത്തു നില്‍ക്കുന്ന വിവ കേരളാ സംഘത്തില്‍ നിന്നും രണ്ട്‌ വിദേശികള്‍ പുറത്ത്‌. ടീമിന്റെ ഏഷ്യന്‍ റിക്രൂട്ടായ തായ്‌ലാന്‍ഡുകാരന്‍ വിസൂത്‌ ബുന്‍പെംഗ്‌, മധ്യനിരക്കാരനായ ഇംഗ്ലീഷുകാരന്‍ പാട്രിക്‌ ശിശുപാലന്‍ എന്നിവരാണ്‌ പുറത്താക്കപ്പെടുന്നത്‌. പരുക്ക്‌ മറച്ചുവെച്ചു എന്നതാണ്‌ തായ്‌ലാന്‍ഡുകാരന്റെ പേരിലുളള കുറ്റം. പാട്രിക്‌ ശിശുപാലനാവട്ടെ ഇത്‌ വരെ ടീമിന്റെ കൊച്ചി ക്യാമ്പില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.
ഐ ലീഗ്‌ ഫുട്‌ബോളില്‍ തപ്പിതടയുകയാണ്‌ കേരളാ ടീം. ടീമിന്റെ വലിയ പ്രശ്‌നമായി മാറിയത്‌ മുന്‍നിരയില്‍ അപകടകാരികള്‍ ഇല്ലത്താതായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ്‌ വന്‍വില നല്‍കി തായ്‌ലാന്‍ഡില്‍ നിന്നും വിസൂതിനെ രംഗത്തിറക്കിയത്‌. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ ആദ്യ ഹോം മല്‍സരങ്ങളില്‍ തന്നെ വിസൂതിന്‌ കളിക്കാനാവുമെന്നാണ്‌ കരുതപ്പെട്ടത്‌. എന്നാല്‍ ഇവിടെ എത്തിയ ശേഷം കടലാസ്‌ ജോലികളിലെ പ്രശ്‌നങ്ങള്‍ മൂലം പുറത്തിരിക്കേണ്ടി വന്നു. ഒരു ഹോം മല്‍സരത്തില്‍ മാത്രമാണ്‌ വിസൂതിന്‌ കളിക്കാനായത്‌. ഈ മല്‍സരത്തിലാവട്ടെ കാര്യമായി ഒന്നും ചെയ്യാനും കഴിഞ്ഞില്ല. മുംബൈയില്‍ മഹീന്ദ്രക്കെതിരെ നടന്ന ഡ്രോ മല്‍സരത്തില്‍ വിസൂത്‌ ടീമിനായി ഗോള്‍ നേടിയിരുന്നു. എന്നാല്‍ മഡ്‌ഗാവില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവക്കെതിരെ നടന്ന മല്‍സരത്തിനിടെ പരുക്കേറ്റ താരത്തെ ആദ്യപകുതിയില്‍ തന്നെ പിന്‍വലിക്കുകയായിരുന്നു. പരുക്ക്‌ മറച്ചുവെച്ചാണ്‌ വിസൂത്‌ ക്ലബില്‍ അംഗമായതെന്നാണ്‌ കോച്ച്‌ ഏ.എം ശ്രീധരന്‍ പുറയുന്നത്‌. ഡെംപോക്കെതിരായ മല്‍സരത്തിനിടെ പരുക്കേറ്റപ്പോള്‍ നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു വീസുത്‌. ഇന്ന്‌ അദ്ദേഹം തായ്‌ലാന്‍ഡിലേക്ക്‌ മടങ്ങും. വിസൂത്‌ ഒരിക്കലും 100 ശതമാനം ശാരീരിക യോഗ്യത നേടിയിരുന്നില്ലെന്ന്‌ കോച്ച്‌ പറഞ്ഞു. പരുക്കുമായാണ്‌ അദ്ദേഹം വന്നത്‌. ഈ കാര്യം ടീമിനെ അറിയിച്ചുമില്ല. വിസൂതിന്റെ നഷ്ടം വിവക്ക്‌ പ്രശ്‌നമാവില്ല എന്നാണ്‌ ശ്രീധരന്‍ വിലയിരുത്തുന്നത്‌. മുന്‍നിരയില്‍ അദ്ദേഹത്തിന്‌ പകരം സാബിത്തിന്‌ കളിക്കാനാവും. വിവയുടെ മുന്‍നിരക്കാരില്‍ പ്രമുഖനായ സാബിത്ത്‌ ഇപ്പോള്‍ പരുക്കുമായി ചികില്‍സയിലാണ്‌. ഇന്ത്യന്‍ അണ്ടര്‍ 23 ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സാബിത്ത്‌ ജനുവരിയോടെ ടീമിനൊപ്പമെത്തും. ഐ ലീഗില്‍ ഇനി വിവയുടെ മല്‍സരങ്ങള്‍ ജനുവരിയില്‍ മാത്രമാണ്‌. ജനുവരി മൂന്നിന്‌ ജെ.സി.ടിക്കെതിരെയാണ്‌ ടീമിന്റെ ആദ്യ മല്‍സരം വരുന്നത്‌. അത്‌ വരെ ടീം കൊച്ചിയില്‍ പരിശീലനം നടത്തും.
ഇന്ത്യന്‍ വംശജനായ പാട്രിക്‌ ശിശുപാലന്‍ ടീം ഗോവയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. അദ്ദേഹത്തിന്‌ കഴിഞ്ഞ ഒരു മാസത്തെ പ്രതിഫലം നല്‍കാനുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന്‌ ക്ലബ്‌ സെക്രട്ടറി ലിയാഖത്ത്‌ അലി വ്യക്തമാക്കി. എല്ലാ താരങ്ങള്‍ക്കും അവരുടെ പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ട്‌. ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ ശിശുപാലന്‍ ക്യാമ്പ്‌ വിട്ടത്‌. ടീമിനൊപ്പം ക്യാമ്പില്‍ പോലും അദ്ദേഹമെത്തിയിട്ടില്ല.
ഇവര്‍ക്ക്‌ പകരം കെ.പി നിഷാദ്‌, അഹമ്മദ്‌ മാലിക്‌ എന്നിവരെ ടീമിലെടുക്കാനാണ്‌ നീക്കം.

ഗദ്ദാഫിക്ക്‌ അമ്പത്‌
ലാഹോര്‍: ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ വേദികളില്‍ ഒന്നായ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിന്‌ രാജ്യാന്തര ക്രിക്കറ്റില്‍ അമ്പത്‌ വയസ്സ്‌. 1959 ല്‍ പാക്കിസ്‌താനും ഓസ്‌ട്രേലിയയും തമ്മില്‍ ടെസ്‌റ്റിലുടെ രാജ്യാന്തര വേദിയായി മാറിയ ഈ കളിമുറ്റത്തിന്‌ 1974 ലാണ്‌ ലിബിയന്‍ നേതാവ്‌ മുഅമര്‍ ഗദ്ദാഫിയുടെ പേരിട്ടത്‌. അമ്പത്‌ വര്‍ഷത്തെ ആഘോഷത്തില്‍ പക്ഷേ വേദനയും ഗദ്ദാഫി സ്‌റ്റേഡിയത്തിനുണ്ട്‌. അമ്പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ്‌ സ്‌റ്റേഡിയത്തില്‍ രക്തം വീണത്‌. കഴിഞ്ഞ മാര്‍ച്ചില്‍ ഇവിടെ നടന്ന പാക്കിസ്‌താന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ലങ്കന്‍ താരങ്ങള്‍ യാത്ര ചെയ്‌ത ബസ്‌ ആക്രമിക്കപ്പെടുകയും പല താരങ്ങള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഈ പ്രശ്‌നത്തോടെ 2011 ലെ ലോകകപ്പിന്‌ വേദിയൊരുക്കാനുളള അവസരവും ഗദ്ദാഫി സ്‌റ്റേഡിയത്തിന്‌ നഷ്‌ടമായി. 1996 ലെ ലോകകപ്പ്‌ ഫൈനല്‍ ഇവിടെയാണ്‌ നടന്നിരുന്നത്‌. 1959 മുതല്‍ ഇന്ന്‌ വരെ ഇവിടെയുളള സ്റ്റാഫില്‍ അംഗമായ ഗ്രൗണ്ട്‌സ്‌മാന്‍ ഹാജി ബഷീര്‍ പറയുന്നത്‌ ലോക ക്രിക്കറ്റില്‍ ഇത്ര മികച്ച മൈതാനമില്ലെന്നാണ്‌. ലോക ക്രിക്കറ്റിന്റെ പല ഗതിവിഗതികള്‍ക്കും ഗദ്ദാഫി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌്‌. 1978 ല്‍ ഇവിടെ ഇന്ത്യ കളിച്ചിരുന്നു ആവേശകരമായ ടെസ്റ്റിന്റെ അവസാന ദിവസത്തില്‍ പാക്കിസ്‌താന്‍ എട്ട്‌ വിക്കറ്റിന്‌ വിജയിച്ചു. ഇതാണ്‌ എന്നും താന്‍ ഓര്‍മ്മിക്കുന്ന വിജയമെന്നും ബഷീര്‍ ഓര്‍ക്കുന്നു.

കാലിസ്‌ പുറത്ത്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ ജാക്‌ കാലിസിന്‌ നഷ്ടമാവും. കാലിലെ പരുക്കാണ്‌ പ്രശ്‌നം. സെഞ്ചൂറിയന്‍ പാര്‍ക്കില്‍ ഡിസംബര്‍ 16ന്‌ നടക്കുന്ന ഒന്നാം ടെസ്റ്റും കാലിസിന്‌ നഷ്ടമാവാനാണ്‌ സാധ്യതകള്‍. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം കഴിഞ്ഞ ദിവസം കനത്ത മഴ കാരണം ഉപേക്ഷിച്ചിരുന്നു. കാലിസിന്‌ പരുക്കേറ്റത്‌ കഴിഞ്ഞ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കിടെയായിരുന്നു. എന്നാല്‍ പരുക്കിന്റെ ഗുരുതരാവസ്ഥ ഇപ്പോഴാണ്‌ ബോധ്യമായതെന്ന്‌ ടീം മാനേജ്‌മെന്റ്‌്‌ അറിയിച്ചു. കാലിസിന്റെ പരുക്കും അഭാവവും ടീമിന്‌ വലിയ ആഘാതമാണ്‌. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ്‌ നിരയിലും ബൗളിംഗ്‌ നിരയിലും വ്യക്തമായ സാന്നിദ്ധ്യമുളളയാളാണ്‌ കാലിസ്‌. ഏകദിന മല്‍സരങ്ങളില്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിനൊപ്പം ഇന്നിംഗ്‌സ്‌ തുടങ്ങാന്‍ നിയോഗിക്കപ്പെട്ടയാളാണ്‌ കാലിസ്‌. കാലിസിന്‌ പകരം ഹാഷിം അംല ടീമിന്റെ ഓപ്പണറാവും.

ദില്‍ഷാന്‌ പരുക്ക്‌
കാണ്‍പ്പൂര്‍: ചൊവാഴ്‌ച്ച ഇവിടെ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ തിലക രത്‌നെ ദില്‍ഷാന്‍ കളിക്കുന്ന കാര്യം സംശയത്തില്‍. അഹമ്മദാബാദില്‍ സമനിലയില്‍ അവസാനിച്ച ഒന്നാം ടെസ്‌റ്റിനിടെ പരിശീലനം നടത്തുമ്പോള്‍ മൂക്കിന്‌ പരുക്കേറ്റ ദില്‍ഷാന്‍ ഇന്നലെ സ്‌കാനിംഗിന്‌ വിധേയനായി. പരുക്ക്‌ ഗുരുതരമല്ലെങ്കിലും ദില്‍ഷാന്‍ കാണ്‍പ്പൂര്‍ ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തമായ ഉറപ്പ്‌ നല്‍കാന്‍ ടീം മാനേജര്‍ ബ്രെന്‍ഡന്‍ കുറുപ്പ്‌ തയ്യാറായില്ല. പരിശീലന ഫുട്‌ബോളില്‍ കളിക്കവെ സഹതാരവുമായി കൂട്ടിയിടിച്ചാണ്‌ പരുക്ക്‌. മൂക്കില്‍ വേദനയുണ്ടെങ്കിലും ദില്‍ഷാന്‌ പ്രശ്‌നങ്ങളില്ലെന്ന്‌ നായകന്‍ കുമാര്‍ സങ്കക്കാരയും പറഞ്ഞു. അഹമ്മദാബാദ്‌ ടെസ്‌റ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ദില്‍ഷാന്‍ ലങ്കന്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. അദ്ദേഹം നല്‍കിയ തുടക്കമാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ മഹേല ജയവര്‍ദ്ധനയും വിക്കറ്റ്‌ കീപ്പര്‍ പ്രസന്ന ജയവര്‍ദ്ധനയുമെല്ലാം ഉപയോഗപ്പെടുത്തിയത്‌.

ശ്രീശാന്ത്‌ വേണം
മുംബൈ: കാണ്‍പ്പൂരില്‍ ശ്രീലങ്കക്കെതിരെ ചൊവാഴ്‌ച്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുളള ആദ്യ ഇലവനില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തണമെന്ന്‌ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ നിര്‍ദ്ദേശിച്ചു. സ്വന്തം കോളത്തിലാണ്‌ ഗവാസ്‌ക്കര്‍ ശ്രീശാന്തിന്‌ വേണ്ടി ബാറ്റ്‌ ചെയ്‌തത്‌. എവേ സ്വിംഗറുകള്‍ പായിക്കാന്‍ ശ്രീശാന്ത്‌ മിടുക്കനാണെന്നാണ്‌ ഗവാസ്‌ക്കറുടെ വിലയിരുത്തല്‍. അഹമ്മദാബാദ്‌ ടെസ്‌റ്റില്‍ ബൗളര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇഷാന്ത്‌ ശര്‍മ്മയുടെ പ്രകടനമായിരുന്നു വലിയ നിരാശ സമ്മാനിച്ചത്‌. ഇഷാന്തിന്‌ പകരം ശ്രീശാന്തിനെ ഉള്‍പ്പെടുത്തന്നതാണ്‌ നല്ലതെന്ന്‌ ഗവാസ്‌ക്കര്‍ പറയുന്നു. എന്നാല്‍ ടീം കോമ്പിനേഷന്‍ തീരുമാനിച്ചിട്ടില്ലെന്ന്‌ നായകന്‍ എം.എസ്‌ ധോണി അറിയിച്ചു. ചൊവാഴ്‌ച്ച രാവിലെ മാത്രമേ അന്തിമ ഇലവനെ തീരുമാനിക്കു.

Friday, November 20, 2009

BORAN DRAW

വിരസ സമനില
അഹമ്മദാബാദ്‌: ബാറ്റ്‌സ്‌മാന്മാരുടെ പറുദീസയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്‌റ്റ്‌്‌ പ്രതീക്ഷിക്കപ്പെട്ട പോലെ വിരസമായ സമനിലയില്‍ അവസാനിച്ചു. ഒന്നം ഇന്നിംഗ്‌സില്‍ വലിയ ലീഡ്‌ വഴങ്ങിയ ഇന്ത്യ പതറുമോ എന്ന അവസാന ദിവസത്തെ ചോദ്യത്തിന്‌ മുന്നില്‍ ഗൗതം ഗാംഭീറും സച്ചിന്‍ ടെണ്ടുല്‍ക്കറും സെഞ്ച്വറികളോടെ മറുപടി നല്‍കിയപ്പോള്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വെറുതെ വിയര്‍പ്പൊഴുക്കി. ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 341 റണ്‍സ്‌ എന്ന നിലയിലെത്തിയപ്പോള്‍ ഇരു നായകന്മാരും സമനിലക്ക്‌ സമ്മതിക്കുകയായിരുന്നു. ഇന്നലെ മല്‍സരത്തിന്റെ അവസാന ദിവസത്തില്‍ ഇന്ത്യ ബാറ്റേന്തുമ്പോള്‍ 144 റണ്‍സിന്റെ കമ്മിയുണ്ടായിരുന്നു. ഇതായിരുന്നു ലങ്കയുടെ പ്രതീക്ഷ. പക്ഷേ രണ്ട്‌ വിക്കറ്റുകള്‍ മാത്രമാണ്‌ ഇന്നലെ വീണത്‌. അതിലൊന്ന്‌ നൈറ്റ്‌വാച്ച്‌മാന്‍ അമിത്‌ മിശ്രയുടേതായിരുന്നു. സെഞ്ച്വറി സ്വന്തമാക്കിയ ശേഷം ലങ്കാന്‍ ഹെറാത്തിനെതിരെ കൂറ്റന്‍ ഷോട്ടിന്‌ മുതിര്‍ന്ന്‌ സ്വന്തം പിഴവില്‍ പുറത്തായ ഗൗതം ഗാംഭീറിന്റേതായിരുന്നു രണ്ടാമത്തെ പതനം. ഈ വര്‍ഷമാദ്യം നേപ്പിയറില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സിലെ ഉറച്ച പ്രകടനം വഴി ടീമിന്‌ സമനില സമ്മാനിച്ച ഗാംഭീര്‍ അതേ പ്രകടനമാണ്‌ ആവര്‍ത്തിച്ചത്‌. 114 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. മിശ്രക്ക്‌ പകരം വന്ന സച്ചിനും സാഹസത്തിനൊത്തും മുതിര്‍ന്നില്ല. അനുഭവസമ്പത്തിന്റെ പക്വതയില്‍ ഒരു തരത്തിലും അദ്ദേഹം സ്വന്തം താല്‍പ്പര്യത്തിനായി കളിച്ചില്ല. അവസാനത്തില്‍ സച്ചിന്റെ സെഞ്ച്വറിക്കായി മാത്രം മല്‍സരം ദീര്‍ഘിപ്പിച്ചപ്പോള്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ക്ക്‌ തന്റെ രാജ്യാന്തര കരിയറിന്റെ ഇരുപതാം വാര്‍ഷികത്തിലെ ആദ്യ മല്‍സരത്തില്‍ തന്നെ ക്ലാസ്‌ ആവര്‍ത്തിക്കാനായി. നാല്‍പ്പത്തിമൂന്നാം ടെസ്റ്റ്‌ സെഞ്ച്വറിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്‍ 30,000 റണ്‍സും പൂര്‍ത്തിയാക്കി.
ബൗളര്‍മാരെ ഒരു തരത്തിലും പിച്ച്‌ പിന്തുണച്ചില്ല. വെലിഗിഡാര, മുത്തയ്യ മുരളീധരന്‍, ലങ്കാന ഹെറാത്ത്‌ എന്നിവര്‍ക്കൊപ്പം ആഞ്ചലോ മാത്യൂസും ദിവസം മുഴുവന്‍ പന്തെറിഞ്ഞിട്ടും മന്ദഗതിയില്‍ പ്രതികരിച്ച പിച്ചിലെ രാജാക്കന്മാരാവാന്‍ കഴിഞ്ഞില്ല. രാവിലെ ആദ്യ മണിക്കൂറായിരുന്നു നിര്‍ണ്ണായകം. ഈ സമയത്ത്‌ കാര്യമായി ഒന്നും സംഭവിച്ചില്ല. ലഞ്ചിന്‌ ശേഷം ഗാംഭീറും സച്ചിനുമായിരുന്നു ക്രീസില്‍. രണ്ട്‌ പേരും സ്വന്തം ദൗത്യത്തില്‍ വിജയിച്ചു. മൂന്നാം സെഷനില്‍ സച്ചിനൊപ്പം ലക്ഷ്‌മണായിരുന്നു. അദ്ദേഹത്തിനും പ്രശ്‌നങ്ങളുണ്ടായില്ല. സ്‌ക്കോര്‍ അവസാനത്തില്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌-426 (ദ്രാവിഡ്‌ 177, ധോണി -110, വെലിഗിഡാര 87 ന്‌ 4). ശ്രീലങ്ക-ഒന്നാം ഇന്നിംഗ്‌സ്‌-ഏഴ്‌ വിക്കറ്റിന്‌ 760 ഡിക്ലയേര്‍ഡ്‌. (മഹേല 275, പ്രസന്ന പുറത്താവാതെ 154, ദില്‍ഷാന്‍ 112). ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌-നാലിന്‌ 341 (ഗാംഭീര്‍ 114, സച്ചിന്‍ പുറത്താവാതെ 100).

സോറീ...
സൂറിച്ച്‌: റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡിന്റെ പ്രതീക്ഷയാവുന്ന റീപ്ലേ ആവശ്യങ്ങള്‍ക്ക്‌ മുന്നില്‍ ഫിഫ വാതില്‍ കൊട്ടിയടച്ചു. ഫ്രാന്‍സിനെതിരായ ലോകകപ്പ്‌ പ്ലേ ഓഫ്‌ രണ്ടാം പാദ മല്‍സരം ഒരിക്കല്‍കൂടി നടത്തണമെന്ന ഐറിഷ്‌ വാദം ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ നിഷ്‌കരുണം തള്ളി. ഒരു തരത്തിലും പുനര്‍ മല്‍സരം എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാട്‌ വളരെ വ്യക്തമായാണ്‌ ഫിഫ പ്രഖ്യാപിച്ചത്‌. ബുധനാഴ്‌ച്ച രാത്രി പാരീസിലെ സ്‌റ്റഡെ ഡി ഫ്രാന്‍സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ്‌ പ്ലേ ഓഫ്‌ രണ്ടാം പാദം അധിക സമയത്തേക്ക്‌ ദീര്‍ഘിച്ചപ്പോള്‍ പിറന്ന വിവാദ ഗോളിലാണ്‌ ഫ്രാന്‍സ്‌ അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചത്‌. ഡിഫന്‍ഡര്‍ വില്ല്യം ഗല്ലാസാണ്‌ ഗോള്‍ നേടിയത്‌. എന്നാല്‍ ഗോളിലേക്ക്‌ പന്ത്‌ നല്‍കുന്നതിന്‌ മുമ്പ്‌്‌ ക്യാപ്‌റ്റന്‍ തിയറി ഹെന്‍ട്രിയുടെ കൈപാദത്തില്‍ വ്യക്തമായും പന്ത്‌ തട്ടിയിരുന്നു. ടെലിവിഷന്‍ റിപ്ലേകളില്‍ ഇത്‌ വ്യക്തമായിരുന്നു. മല്‍സരത്തിന്‌ ശേഷം ഹെന്‍ട്രി ഇത്‌ സമ്മതിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ അയര്‍ലാന്‍ഡ്‌ ടീം ഔദ്യോഗികമായി മല്‍സരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട്‌ ഫിഫക്ക്‌്‌ പരാതി നല്‍കിയത്‌. അയര്‍ലാന്‍ഡ്‌ ഭരണക്കൂടവും പ്രശ്‌നത്തില്‍ ഇടപ്പെട്ട്‌്‌ ഫിഫക്ക്‌ കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ ഒരു തരത്തിലും റിപ്ലേ നടത്താന്‍ കഴിയില്ല എന്നാണ്‌ ഫിഫ വ്യക്തമാക്കിയത്‌. മല്‍സരം വീണ്ടും നടത്താന്‍ ഫ്രഞ്ച്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ താല്‍പ്പര്യമെടുത്താല്‍ മാത്രമാണ്‌ എന്തെങ്കിലും സാധ്യത അവശേഷിച്ചിരുന്നത്‌. എന്നാല്‍ അങ്ങനെയൊരു നീക്കത്തിന്‌ തങ്ങള്‍ക്ക്‌ താല്‍പ്പര്യമില്ല എന്ന്‌ ഫ്രഞ്ച്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്‌.എഫ്‌.എഫ്‌) അറിയിച്ചതോടെ ആ വാതിലും അടഞ്ഞു.
പൂര്‍ണ്ണമായ ഒരു മല്‍സരം ഒരിക്കലും ഇത്‌ വരെ വീണ്ടും നടത്തിയിട്ടില്ല. അത്‌ തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നാണ്‌ ഫിഫ കേന്ദ്രങ്ങള്‍ പറയുന്നത്‌. ഒരു മല്‍സരം വീണ്ടും നടത്തിയാല്‍ പിന്നെ അത്തരം ആവശ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. മല്‍സരത്തില്‍ റഫറിയുടെ തീരുമാനം അന്തിമമാണ്‌. ചിലപ്പോള്‍ റഫറിക്ക്‌ തെറ്റ്‌ പറ്റിയേക്കാം. എന്നാല്‍ റഫറിയുടെ തീരുമാനം മല്‍സരത്തില്‍ അന്തിമവും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതുമാണ്‌-ഫിഫ വ്യക്തമാക്കി. ഫുട്‌ബോളിന്റെ അന്തസ്സ്‌ ഉയര്‍ത്തിപിടിക്കാന്‍ ഒരിക്കല്‍കൂടി മല്‍സരം നടത്തണമെന്നാണ്‌ ഫ്രാന്‍സിന്റെ ആവശ്യം. ഐറിഷ്‌ പ്രധാനമന്ത്രി ബ്രയന്‍ കോവന്‍ ഈ കാര്യത്തില്‍ ഫ്രഞ്ച്‌ പ്രസിഡണ്ട്‌ നിക്കോളാസ്‌ സര്‍ക്കോസിയുമായി കൂടികാഴ്‌ച്ചക്ക്‌ പോലും തയ്യാറായിരുന്നു. എന്നാല്‍ കളിക്കളത്തിലെ കാര്യങ്ങള്‍ക്ക്‌ രാഷ്ട്രീയ പരിഹാരം തേടരുതെന്ന്‌ ഫ്രഞ്ച്‌ പ്രധാനമന്ത്രി ഫ്രാന്‍കോയിസ്‌ ഫിലോണ്‍ അയര്‍ലാന്‍ഡിനോട്‌ പറഞ്ഞിട്ടുണ്ട്‌.
അതേ സമയം ഒരു തവണ അവസാനിച്ച മല്‍സരം ഏതൊരു സാഹചര്യത്തിലും വീണ്ടും നടത്തുകയില്ലെന്ന വിശ്വാസം തനിക്കുണ്ടെന്ന്‌ അയര്‍ലാന്‍ഡ്‌ കോച്ച്‌ ജിയോവന്നി ട്രപ്പറ്റോണി പറഞ്ഞു. റഫറിയുടെ തീരുമാനം അന്തിമമാണ്‌. അദ്ദേഹം വിസിലൂതിയാല്‍ പിന്നെ മല്‍സരമില്ല. എന്നാല്‍ വലിയ മല്‍സരങ്ങളില്‍ റഫറിമാര്‍ തെറ്റുകള്‍ ചെയ്യുന്നതെന്ന്‌ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. പാരീസില്‍ നടന്ന രണ്ടാം പാദ മല്‍സരത്തില്‍ തന്റെ ടീമിന്‌ വ്യക്തമായ സാധ്യതയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഡുബ്ലിനില്‍ നടന്ന ആദ്യ പാദത്തിലെ തോല്‍വിയില്‍ നിന്നും മുക്തി തേടിയാണ്‌ കളിച്ചത്‌. എല്ലാവരും നന്നായി കളിച്ചു. റോയ്‌ കീന്‍ നേടിയ ഗോള്‍ ടീമിന്റെ കരുത്തായിരുന്നു. മല്‍സരം അധികസമയത്തേക്ക്‌ ദീര്‍ഘിച്ചപ്പോള്‍ വിവാദ ഗോളെത്തി. എന്നാല്‍ മല്‍സരത്തില്‍ നീതി തന്റെ ടീമിന്‌ ലഭിച്ചില്ല എന്ന കാര്യത്തില്‍ രണ്ട്‌ അഭിപ്രായമില്ലെന്ന്‌ കോച്ച്‌ പറഞ്ഞു.
ഫിഫ അച്ചടക്കസമിതിക്ക്‌ പരാതി നല്‍കാന്‍ അയര്‍ലാന്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. 2005 ല്‍ ഫിഫ അച്ചടക്കസമിതി കൈകൊണ്ട ഒരു തീരുമാനത്തിലാണ്‌ അയര്‍ലാന്‍ഡിന്റെ പ്രതീക്ഷ. ആ വര്‍ഷം ഉസ്‌ബെക്കിസ്ഥാനും ബഹറൈനും തമ്മിലുളള ലോകകപ്പ്‌ യോഗ്യതാ മല്‍സരം ഫിഫ റദ്ദാക്കിയിരുന്നു. ആ മല്‍സരത്തില്‍ റഫറിക്ക്‌ സംഭവിച്ച സാങ്കേതിക പിഴവിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന്‌ കളി റദ്ദാക്കിയത്‌. തിയറി ഹെന്‍ട്രിയെ പോലെ ഒരു താരം വിവാദ ഗോളിന്റെ പേരില്‍ അറിയപ്പെടുന്നത്‌ ഫ്രാന്‍സിനും ആ താരത്തിനും ദോഷം ചെയ്യുമെന്നും അയര്‍ലാന്‍ഡ്‌ പറയുന്നു.

അസംബന്ധം
ലണ്ടന്‍: വിധി നിര്‍ണ്ണയിക്കപ്പെട്ട ഒരു മല്‍സരം വീണ്ടും നടത്തണമെന്നാവശ്യപ്പെടുന്നത്‌ അസംബന്ധമാണെന്ന്‌ അയര്‍ലാന്‍ഡിന്റെ മുന്‍ ക്യാപ്‌റ്റനും ഇപ്പോള്‍ ഐപ്‌സ്‌വിച്ച്‌ കോച്ചുമായ റോയ്‌ കീന്‍. മല്‍സരം അവസാനിച്ചുകഴിഞ്ഞു. ഫ്രാന്‍സാണ്‌ വിജയികള്‍. അവര്‍ ലോകകപ്പ്‌ കളിക്കണം. അതില്‍ മാറ്റമില്ല. രാജ്യത്തിന്‌ വേണ്ടി 65 മല്‍സരങ്ങള്‍ കളിച്ച റോയ്‌ ഐറിഷ്‌ ഫുട്‌ബോള്‍ അധികാരികളുടെ നീക്കത്തില്‍ അസംതൃപ്‌തനാണ്‌. ഞാന്‍ ഡ്രസ്സിംഗ്‌ റൂമിലുണ്ടായിരുന്നെങ്കില്‍ അത്തരം ഒരു ചര്‍ച്ചക്ക്‌ തന്നെ അവസരം നല്‍കില്ല. എന്തായിരുന്നു ഐറിഷ്‌ ഡിഫന്‍ഡര്‍മാര്‍ ഗല്ലാസിന്റെ ഗോള്‍ സമയത്ത്‌ ചെയ്‌തത്‌. അവര്‍ പന്ത്‌ അടിച്ചകറ്റേണ്ടവരല്ലേ, അല്ലെങ്കില്‍ ഗോള്‍ക്കീപ്പര്‍ ആ സമയത്ത്‌ എവിടെയായിരുന്നു-റോയ്‌ ചോദിക്കുന്നു. അയര്‍ലാന്‍ഡിന്‌ അവസരങ്ങള്‍ ധാരാളം ലഭിച്ചിരുന്നു. അത്‌ ഉപയോഗപ്പെടുത്തിയിട്ടില്ല. അവസാനത്തില്‍ തങ്ങള്‍ വഞ്ചിതരായി എന്ന്‌ പറയുന്നതില്‍ കാര്യമില്ല-റോയ്‌ തുറന്നടിച്ചു.

കേണല്‍ വന്നില്ല
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡുമായും മുംബൈ ക്രിക്കറ്റ്‌ അസോസിയേഷനുമായും അകന്ന്‌ നില്‍ക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനും കോച്ചും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ദീലിപ്‌ വെംഗ്‌സാര്‍ക്കര്‍ അധികാരികളുമായി അകന്ന്‌ തന്നെ നില്‍ക്കുന്നു. കേണലിനെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാന്‍ സുനില്‍ ഗവാസ്‌ക്കര്‍ ഒരു ശ്രമം നടത്തിയിരുന്നു. മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ ക്രിക്കറ്റ്‌ ഇംപ്രൂവ്‌മെന്റ്‌്‌ കമ്മിറ്റിയില്‍ അദ്ദേഹത്തെ അംഗമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം ഈ കമ്മിറ്റിയുടെ ആദ്യ യോഗം നടന്നപ്പോള്‍ ആ ഭാഗത്തേക്ക്‌ തന്നെ കേണല്‍ വന്നില്ല. പലവിധ പ്രശ്‌നങ്ങളാലാണ്‌ കേണല്‍ അകന്നുനില്‍ക്കുന്നത്‌. അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്ത്‌ കൈകൊണ്ട പല തീരുമാനങ്ങളും വിവാദത്തിലായിരുന്നു.

ഇന്ത്യ 135
സൂറിച്ച്‌: ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യക്ക്‌ സ്ഥാനക്കയറ്റം. മൂന്ന്‌ സ്ഥാനം കയറി ഇന്ത്യ ഇപ്പോള്‍ 135 ലെത്തി. കഴിഞ്ഞ റാങ്കിംഗില്‍ ഇന്ത്യ 138 ലായിരുന്നു. ഇന്ത്യന്‍ ദേശീയ ടീം കഴിഞ്ഞ മാസങ്ങളില്‍ രാജ്യാന്തര ഫുട്‌ബോള്‍ കളിച്ചിട്ടെലെങ്കിലും ഇന്ത്യക്ക്‌ മുന്നിലായിരുന്ന ഹോംഗ്‌കോംഗ്‌, സുരിനാം, കിര്‍ഗിസ്ഥാന്‍ എന്നിവര്‍ക്ക്‌ കൂടുതല്‍ പോയന്റുകള്‍ നഷ്ടമായതാണ്‌ ഇന്ത്യക്ക്‌ ഗുണം ചെയ്‌തത്‌. മൂന്ന്‌ പോയന്റാണ്‌ ഇന്ത്യക്ക്‌ കൂടുതല്‍ ലഭിച്ചത്‌. ഇപ്പോഴത്തെ പോയന്റ സമ്പാദ്യം 163. ഏഷ്യയില്‍ ഇന്ത്യ 23 ല്‍ തന്നെ നില്‍ക്കുന്നു. ദേശീയ സീനിയര്‍ ടീമിന്‌ അടുത്തൊന്നും മല്‍സരങ്ങളില്ലാത്ത സാഹചര്യത്തില്‍ റാങ്കിംഗില്‍ ഇന്ത്യ ഇനി മുന്നേറാന്‍ സാധ്യതയില്ല. അടുത്ത മാസം നടക്കുന്ന സാഫ്‌ കപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്‌ അണ്ടര്‍ 23 ടീമാണ്‌. ലോക റാങ്കിംഗില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍ സ്‌പെയിന്‍, ബ്രസീല്‍, ഹോളണ്ട്‌ എന്നിവരാണ്‌. ഏഷ്യന്‍ ടീമുകളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ 21 ലുള്ള ഓസ്‌ട്രേലിയയാണ്‌.

സംശയം തന്നെ
ലണ്ടന്‍: ലിംഗ വിവാദത്തില്‍ അകപ്പെട്ട ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ്‌ കാസ്‌റ്റര്‍ സെമന്യയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്‌ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍സ്‌ വ്യക്തമാക്കി. ഓഗസ്‌റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം 800 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ സെമന്യയുടെ ലിംഗ നിര്‍ണ്ണയ പരിശോധനാ ഫലങ്ങള്‍ ഇനിയും പുറത്ത്‌ വന്നിട്ടില്ലെന്നും സെമന്യ നിരപരാധിയാണെന്ന ദക്ഷിണാഫ്രിക്കന്‍ വാദം പൂര്‍ണ്ണമല്ലെന്നും ഫെഡറേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക സെമന്യയുടെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായതായി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെമന്യ കുറ്റമുക്തയായതായുളള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രസീദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സെമന്യ സംശയക്കൂട്ടില്‍ തന്നെയാണെന്നാണ്‌ ലോക അത്‌ലറ്റിക്‌സിനെ ഭരിക്കുന്ന സംഘടന വ്യക്തമാക്കിയിരിക്കുന്നത്‌.

ലീഗുകള്‍ പുനരാരംഭിക്കുന്നു
ലണ്ടന്‍: ഫിഫ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ യൂറോപ്പില്‍ വീണ്ടും ലീഗ്‌ ഫുട്‌ബോള്‍ ആരവങ്ങള്‍. ഇന്നും നാളെയുമായി എല്ലാ മേജര്‍ ലീഗുകളിലും തകര്‍പ്പന്‍ മല്‍സരങ്ങള്‍ തിരിച്ചുവരുകയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ തകര്‍പ്പനൊരു മല്‍സരമുണ്ട്‌. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍. ലീഗില്‍ തപ്പിതടയുകയാണ്‌ റാഫേല്‍ ബെനിറ്റസിന്റെ ലിവര്‍പൂള്‍. നിരവധി പരാജയങ്ങളുമായി ടേബിളില്‍ പിറകിലുളള ടീമിന്‌ മുന്നില്‍ വരുന്ന സിറ്റിക്കാരാവട്ടെ അട്ടിമറിക്കാരാണ്‌. ഇത്‌ വരെ 12 മല്‍സരങ്ങളാണ്‌ ലിവര്‍ ലീഗില്‍ കളിച്ചത്‌. ഇതില്‍ അഞ്ചിലും തോറ്റു. അതിനിടെ ടീമിന്റെ സൂുപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസിനെ വില്‍ക്കാനുള്ള നീക്കവും നടക്കുന്നു. ചാമ്പ്യന്മാരായ മാഞ്ചസറ്റര്‍ യുനൈറ്റഡും നിലവില്‍ ഒന്നാം സ്ഥാനത്തുളള ചെല്‍സിയുമെല്ലം ഇന്ന്‌ കളിക്കുന്നുണ്ട്‌. പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മല്‍സരങ്ങള്‍: ബിര്‍മിംഗ്‌ഹാം-ഫുള്‍ഹാം, ബേര്‍ണ്‍ലി-ആസ്റ്റണ്‍വില്ല, ചെല്‍സി-വോള്‍വര്‍ഹാംടണ്‍, ഹള്‍സിറ്റി-വെസ്റ്റ്‌്‌ഹാം, ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-എവര്‍ട്ടണ്‍, സുതര്‍ലാന്‍ഡ്‌-ആഴ്‌സനല്‍.
സ്‌പാനിഷ്‌ ലീഗില്‍ ഇന്ന്‌ റയലും ബാര്‍സയും അരങ്ങേറുന്നുണ്ട്‌. റയലിന്റെ പ്രതിയോഗികള്‍ റേസിംഗ്‌ സാന്‍ഡറും ബാര്‍സയുടേത്‌ അത്‌ലറ്റികോ ബില്‍ബവോയുമാണ്‌. സ്‌പാനിഷ്‌ ലീഗിലെ ഇന്നത്തെ മല്‍സരങ്ങള്‍: അത്‌ലറ്റികോ ബില്‍ബാവോ-ബാര്‍സ, ഡിപ്പോര്‍ട്ടീവോ-അത്‌ലറ്റികോ മാഡ്രിഡ്‌, റയല്‍-റേസിംഗ്‌ സാന്‍ഡര്‍, ടെനറിഫെ-സെവിയ.
ഇറ്റലിയില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ ബോളോഗ്‌നയുമായി കളിക്കുന്നു. ഇറ്റാലിയന്‍ സീരിയ എ യില്‍ ഇന്ന്‌: ബോളോഗ്‌ന-ഇന്റര്‍ മിലാന്‍, ഫിയോറന്റീന-പാര്‍മ.
ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ഇന്നത്തെ എല്ലാ മല്‍സരങ്ങള്‍ക്കും മുമ്പ്‌ മരണപ്പെട്ട ഗോള്‍ക്കീപ്പര്‍ റോബര്‍ട്ട്‌ എങ്കെയോടുളള ആദരസൂചകമായി ഒരു മിനുട്ട്‌ മൗനം പാലിക്കും. എങ്കെയുടെ ക്ലബായ ഹാനോവര്‍ ഇന്ന്‌ ഷാല്‍ക്കെ 04 നെ നേരിടുന്നത്‌ പ്രിയപ്പെട്ട നായകനെ കൂടാതെയാണ്‌.

കേരളം കിരിടം ഉറപ്പിച്ചു
വാറങ്കല്‍: ഇന്ന്‌ ഇവിടെ അവസാനിക്കുന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളം കിരീടം ഉറപ്പാക്കി. പതിമൂന്ന്‌ വര്‍ഷമായി ജൂനിയര്‍ മീറ്റില്‍ ആധിപത്യം തുടരുന്ന കേരളം ഇതിനകം 25 സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. 200, 400 മീറ്ററുകളില്‍ കേരളം നിരാശ നല്‍കിയപ്പോള്‍ റിലേ ഇനങ്ങളിലാണ്‌ ടീമിന്‌ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്‌. 22 വെള്ളിയും 21 വെങ്കലവും കേരളത്തിനുണ്ട്‌. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ സ്‌പ്രിന്റില്‍ അബ്ദുള്‍ സമദ്‌ ഇരട്ട സ്വര്‍ണ്ണം നേടി.

THIRD EYE- KAMAL VARADOOR




തേര്‍ഡ്‌ ഐ- കമാല്‍ വരദൂര്‍
ചത്ത പിച്ച്‌
ഇത്തരം പിച്ചിലാണ്‌ മല്‍സരങ്ങളെങ്കില്‍ ടെസ്റ്റ്‌ ക്രിക്കറ്റിന്‌ ഭാവിയില്ല... ഇന്നലെ ഒന്നാം ടെസ്‌റ്റിന്റെ അവസാനദിവസത്തില്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ ആയിരങ്ങളെത്തി എന്നത്‌ സത്യം. അത്‌ ഇന്ത്യയില്‍ മല്‍സരം നടന്നത്‌ കൊണ്ടും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിംഗ്‌ കാണാനുളള താല്‍പ്പര്യവും കൊണ്ടാണ്‌. ഒന്നാം ഇന്നിംഗ്‌സില്‍ സച്ചിന്‍ പെട്ടെന്ന്‌ പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെങ്കിലും മാസ്‌റ്ററുടെ ക്ലാസ്‌ കാണാനുളള മോഹത്തിലാണ്‌ പലരുമെത്തിയത്‌. കുട്ടി ക്രിക്കറ്റിന്റെ കടന്നുവരവോടെ ടെസ്റ്റ്‌ മല്‍സരങ്ങള്‍ക്ക്‌ ആളില്ലാത്ത അവസ്ഥയില്‍ പഞ്ചദിന മല്‍സരങ്ങളുടെ നടത്തിപ്പില്‍ പല മാറ്റങ്ങളും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ആലോചിക്കുന്ന സമയത്താണ്‌ അഹമ്മദാബാദിലെ പോരാട്ടം നടന്നത്‌ എന്നതാണ്‌ ശ്രദ്ധേയം. ഈ മല്‍സരത്തെ പോരാട്ടം എന്ന്‌ വിശേഷിപ്പിക്കാനില്ല. ചത്ത പിച്ചില്‍ നടന്ന ബാറ്റിംഗ്‌ മല്‍സരമായിരുന്നു. അഞ്ച്‌ ദിവസത്തില്‍ ഏഴ്‌ സെഞ്ച്വറികള്‍, ആകെ വീണത്‌ 21 വിക്കറ്റുകളും. മുത്തയ്യ മുരളീധരന്‍ എന്ന ലോകത്തിലെ ഏറ്റവും മികച്ച സ്‌പിന്നറെ നോക്കുക-അദ്ദേഹം രണ്ടാം ഇന്നിംഗ്‌സില്‍ എറിഞ്ഞത്‌ 38 ഓവറുകള്‍. ഒരു വിക്കറ്റ്‌ പോലും ലഭിച്ചില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാട്‌ എന്ന നിലയിലാണ്‌ ബാറ്റ്‌സ്‌മാന്മാര്‍ കളിച്ചത്‌. രാത്രി കാവല്‍ക്കാരന്‍ അമിത്‌ മിശ്ര പോലും മണിക്കൂറുകള്‍ ബാറ്റ്‌ പിടിച്ചതില്‍ നിന്ന്‌ പിച്ചിന്റെ അവസ്ഥ വ്യക്തം. രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ്‌ വേട്ടക്ക്‌ മിടുക്കനാണ്‌ മുരളി. അദ്ദേഹത്തിന്റെ ലോക റെക്കോര്‍ഡ്‌ പ്രകടനങ്ങള്‍ മിക്കതും രണ്ടാം ഇന്നിംഗ്‌സിലായിരുന്നു. അത്രയും അപകടകാരിയായ ഒരു ബൗളര്‍ക്ക്‌ ഇവിടെ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ്‌ പോലും ലഭിച്ചില്ല എന്ന വാസ്‌തവത്തില്‍ പിച്ചിന്റെ നിര്‍മ്മാണ ചുമതല വഹിച്ച ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഗ്രൗണ്ട്‌സ്‌ ആന്‍ഡ്‌ പിച്ച്‌ കമ്മിറ്റിക്കും, ഗുജറാത്ത്‌ ക്രിക്കറ്റ്‌ അസോസിയേഷനും നാണിക്കേണ്ടി വരും. അഞ്ച്‌ ദിവസ മല്‍സരത്തിന്റെ ആദ്യ ദിവസത്തെ അര മണിക്കൂറില്‍ മാത്രമാണ്‌ പിച്ചില്‍ ബൗളര്‍മാര്‍ക്ക്‌ എന്തെങ്കിലും ചെയ്യാനായത്‌. അതിന്‌ ശേഷം പേസും ബൗണ്‍സും ടേണുമൊന്നുമില്ലാതെ നിര്‍ജീവമായ പിച്ചില്‍ പാവം ബൗളര്‍മാര്‍ പന്തെറിഞ്ഞ്‌ അവശരാവുകയായിരുന്നു. ലങ്കന്‍ സീമര്‍ ധാമിക പ്രസാദിന്‌ പേശീ വലിവ്‌ അനുഭവപ്പെട്ടതില്‍ അല്‍ഭുതപ്പെടാനില്ല.
ഇന്നലെ അവസാന ദിവസത്തെ അവസാന സെഷന്‍ ഇന്ത്യ വലിച്ചൂനീട്ടിയത്‌ സച്ചിന്റെ സെഞ്ച്വറിക്ക്‌ വേണ്ടിയാണ്‌. ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല മല്‍സരം അവസാനം വരെ തുടരാന്‍. സച്ചിന്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ നാല്‍പ്പത്തിമൂന്നാമത്തെ സെഞ്ച്വറി നേടാനാവുകയും മല്‍സരത്തില്‍ ഇന്ത്യക്ക്‌ സമനില നല്‍കാനും കഴിഞ്ഞു എന്നത്‌ മാറ്റിനിര്‍ത്തിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ വിരസമായിരുന്നു അഹമ്മദാബാദ്‌ അങ്കം. രാഹുല്‍ ദ്രാവിഡും എം.എസ്‌ ധോണിയുമായിരുന്നു ആദ്യ ദിനത്തെ ഹീറോകള്‍. രണ്ടാം ദിവസം അത്‌ തിലകരത്‌നെ ദില്‍ഷാന്‍ ഏറ്റെടുത്തു. മൂന്നാം ദിവസം മഹേല ജയവര്‍ദ്ധനയുടെ ഊഴമായിരുന്നു. നാലാം ദിവസത്തില്‍ മഹേലക്കൊപ്പം പ്രസന്ന ജയവര്‍ദ്ധനയും തിളങ്ങിയപ്പോള്‍ അവസാന ദിവസത്തില്‍ ഗൗതം ഗാംഭീറും സച്ചിനും ബൗളര്‍മാരെ പ്രഹരിച്ചു. രണ്ട്‌ ഇന്നിംഗ്‌സിലുമായി അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കിയ ലങ്കന്‍ സീമര്‍ വെലിഗിഡാരയാണ്‌ ശരിക്കും മല്‍സരത്തിലെ ഹീറോ.
ബാറ്റ്‌സ്‌മാനും ബൗളര്‍ക്കും തുല്യസാധ്യതയുള്ള പിച്ചുകളാണ്‌ ടെസ്റ്റിന്‌ ഒരുക്കേണ്ടത്‌. എന്നാല്‍ പരമ്പരാഗതമായി ഇന്ത്യ ഒരുക്കാറുളളത്‌ സ്‌പിന്‍ കുഴികളാണ്‌. ഇടക്കാലത്ത്‌ ഇതില്‍ ചെറിയ മാറ്റം വന്നിരുന്നു. മൊഹാലിയിലും നാഗ്‌പ്പൂരിലും ജീവനുളള പിച്ചുകളില്‍ നടന്ന ടെസ്റ്റ്‌ മല്‍സരങ്ങള്‍ ആവേശകരവുമായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തില്‍ ടെസ്‌റ്റില്‍ മാനം കാക്കേണ്ട ബാധ്യത ടീമിനൊപ്പം ക്രിക്കറ്റ്‌ ബോര്‍ഡിനുമുണ്ടായിരുന്നു. ഇത്‌ കാരണമാണ്‌ അവര്‍ ചത്ത പിച്ച്‌്‌ ഒരുക്കിയത്‌. കാണ്‍പ്പൂരില്‍ നാല്‌ ദിവസത്തിനകം രണ്ടാം ടെസ്റ്റ്‌ ആരംഭിക്കുമ്പോള്‍ തീര്‍ച്ചയായും ആളുകള്‍ കുറയും. കാരണം കാണ്‍പ്പൂര്‍ പിച്ചും അഹമ്മദാബാദ്‌ പരമ്പര്യമുളളതാണ്‌. പരമ്പരയില്‍ എന്തെങ്കിലും ആവേശമുണ്ടാവണമെങ്കില്‍ മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ്‌ വരെ കാത്തിരിക്കേണ്ടി വരും.

THIRD EYE-KAMAL VARADOOR

Thursday, November 19, 2009

YES, THE FINAL PICTURE IS READY

ഫൈനല്‍ റൗണ്ട്‌ കളിക്കുന്നവര്‍ ഇവര്‍
യൂറോപ്പ്‌: ഡെന്മാര്‍ക്ക്‌, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ജര്‍മനി, ഗ്രീസ്‌, ഇറ്റലി, ഹോളണ്ട്‌, പോര്‍ച്ചുഗല്‍, സെര്‍ബിയ, സ്ലോവാക്യ, സ്ലോവേനിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്‌
ഏഷ്യ: ഓസ്‌ട്രേലിയ, ജപ്പന്‍, ഉത്തര കൊറിയ, ദക്ഷിണ കൊറിയ
ആഫ്രിക്ക: ദക്ഷിണാഫ്രിക്ക (ആതിഥേയര്‍), അള്‍ജീരിയ, കാമറൂണ്‍, ഘാന, ഐവറി കോസ്‌റ്റ്‌, നൈജീരിയ.
ലാറ്റിനമേരിക്ക: അര്‍ജന്റീന, ബ്രസീല്‍, ചിലി, പരാഗ്വേ, ഉറുഗ്വേ
കോണ്‍കാകാഫ്‌: ഹോണ്ടുറാസ്‌, മെക്‌സിക്കോ, അമേരിക്ക.
ഓഷ്യാന: ന്യൂസിലാന്‍ഡ്‌.

അതെ, ചിത്രമായിരിക്കുന്നു
ലണ്ടന്‍: അതെ, അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിനുള്ള 32 ടീമുകളുമായിരിക്കുന്നു. ഇന്നലെ നടന്ന പ്ലേ ഓഫ്‌ മല്‍സരങ്ങളില്‍ നിന്നായി ആറ്‌ ടീമുകള്‍ കൂടി യോഗ്യത നേടിയതോടെയാണ്‌ ചിത്രം വ്യക്തമായിരിക്കുന്നത്‌. യൂറോപ്യന്‍ പ്ലേ ഓഫില്‍ നിന്ന്‌ നിലവിലുളള റണ്ണേഴ്‌സ്‌ അപ്പ്‌ ഫ്രാന്‍സ്‌,പോര്‍ച്ചുഗല്‍,സ്ലോവേനിയ, ഗ്രീസ്‌ എന്നിവര്‍ ടിക്കറ്റ്‌ നേടിയപ്പോള്‍ ആഫ്രിക്കയിലെ അതിശക്ത പോരാട്ടത്തില്‍ ഈജിപ്‌തിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ അള്‍ജീരിയ ടിക്കറ്റ്‌ നേടി. കോണ്‍കാകാഫിലെ നാലാം സ്ഥാനക്കാരായ കോസ്‌റ്റാറിക്കയും ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരായ ഉറുഗ്വേയും തമ്മിലുളള അങ്കത്തിലെ മേല്‍കൈയുമായി ആദ്യ രണ്ട്‌ ലോകകപ്പിലെ ജേതാക്കളായ ലാറ്റിനമേരിക്കക്കാര്‍ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ നേടി. പ്ലേ ഓഫ്‌ പോരാട്ടങ്ങളിലെ നാടകീയതയിലുടെ:

ഫ്രാന്‍സിന്‌ ദൈവത്തിന്റെ കൈ
പാരീസ്‌: ഫ്രാന്‍സ്‌ നന്ദി പറയേണ്ടത്‌ റഫറിയോടാണ്‌.... അധിക സമയത്തേക്ക്‌ ദീര്‍ഘിച്ച പ്ലേ ഓഫ്‌ രണ്ടാം പാദത്തില്‍ വില്ല്യം ഗലാസിന്റെ ഗോളില്‍ ആതിഥേയര്‍ യോഗ്യത നേടിയതിന്‌ പിറകില്‍, മല്‍സരത്തിലെ കളിയേക്കാള്‍ കളത്തിന്‌ പുറത്തെ കളിയാണെന്ന്‌ അയര്‍ലാന്‍ഡ്‌ ആരോപിക്കുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഗല്ലാസ്‌ നേടിയ ഗോളിന്‌ പന്ത്‌ നല്‍കിയ ഹെന്‍ട്രിയുടെ കൈകളിലുടെയാണ്‌ പന്ത്‌ ഗല്ലാസിലേക്ക്‌ വന്നത്‌. ഐറിഷ്‌ നഗരമായ ഡുബ്ലിനില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ നേടിയ ഒരു ഗോളിന്റെ ലീഡുമായി സ്വന്തം മൈതാനത്ത്‌ രണ്ടാം പാദത്തിനിറങ്ങിയ ഫ്രാന്‍സിന്‌ തന്നെയായിരുന്നു മല്‍സരത്തില്‍ വ്യക്തമായ സാധ്യതകള്‍. എന്നാല്‍ ഐറിഷുകാര്‍ രണ്ടും കല്‍പ്പിച്ചാണ്‌ കളിച്ചത്‌. മുപ്പത്തിരണ്ടാം മിനുട്ടില്‍ നായകന്‍ റോബി കീനിലുടെ അവര്‍ സമനില നേടിയതോടെ മല്‍സരം അത്യാവേശകരമായി. ഒരു തരത്തിലും വിട്ടുകൊടുക്കാത്ത പ്രകടനമായിരുന്നു അയര്‍ലാന്‍ഡിന്റേത്‌. ആദ്യ പാദത്തിലെ തോല്‍വിക്ക്‌ ശക്തമായ മറുപടി അവര്‍ നല്‍കിയതോടെ ഫ്രാന്‍സ്‌ വിറച്ചു. നിശ്ചിത 90 മിനുട്ടില്‍ ഗോള്‍ മടക്കാന്‍ ഫ്രാന്‍സിന്‌ കഴിയാതെ വന്നതോടെ പോരാട്ടം അധികസമയത്തേക്ക്‌ ദീര്‍ഘിച്ചു. ഇവിടെയാണ്‌ ഹെന്‍ട്രി പണ്ട്‌ മറഡോണയുടെ ദൈവത്തിന്റെ ഗോള്‍ പോലെ കൈ കൊണ്ട്‌ വിവാദ ഗോളിന്‌ വഴിയൊരുക്കിയത്‌. നായകന്‍ തിയറി ഹെന്‍ട്രിയിലേക്ക്‌്‌ വന്ന ക്രോസ്‌ വ്യക്തമായും അദ്ദേഹത്തിന്റെ കൈകളില്‍ തട്ടിയാണ്‌ വലയിലെത്തിയത്‌. ടെലിവിഷന്‍ റിപ്ലേകളില്‍ ഇത്‌ വ്യക്തമായിരുന്നു. എന്നാല്‍ റഫറി അനുവദിച്ചില്ല. തുടര്‍ച്ചയായ നാലാം ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലെത്തിയ ആഹ്ലാദത്തിലും ഫ്രാന്‍സിന്‌ അഹങ്കരിക്കാന്‍ ഒന്നുമില്ല. യോഗ്യതാ ഘട്ടത്തില്‍ തട്ടിമുട്ടിയ ടീമിന്‌ പ്ലേ ഓഫിലും അതേ പ്രകടനമാണ്‌ നടത്താന്‍ കഴിഞ്ഞത്‌. തോല്‍വിയില്‍ നിന്ന്‌ ഫ്രാന്‍സിനെ രക്ഷിച്ചത്‌ ഗോള്‍ക്കീപ്പര്‍ ഹൂഗോ ലോറസാണ്‌. അദ്ദേഹം തന്നെയാണ്‌ കളിയിലെ കേമനും.

പോര്‍ച്ചുഗല്‍ ആധികാരികമായി
കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തിലും ആധികാരിക പ്രകടനവുമായാണ്‌ പോര്‍ച്ചുഗല്‍ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ സ്വന്തമാക്കിയത്‌. സ്വന്തം നഗരമായ ലിസ്‌ബണില്‍ ഒരാഴ്‌ച്ച മുമ്പ്‌ ഒരു ഗോള്‍ മാര്‍ജിനില്‍ മുന്നിലെത്തിയ ടീം ഇന്നലെ ബോസ്‌നിയക്കാരുടെ മൈതാനത്തും അതേ പ്രകടനം ആവര്‍ത്തിച്ചു. അമ്പത്തിയാറാം മിനുട്ടില്‍ റൗള്‍ മിയര്‍ലെസാണ്‌ വിജയഗോള്‍ നേടിയത്‌. ഇതോടെ രണ്ട്‌ പാദങ്ങളിലായി രണ്ട്‌ ഗോളിന്റെ വിജയമാണ്‌ പറങ്കിപ്പട കരസ്ഥമാക്കിയത്‌. പോര്‍ച്ചുഗലിന്റെ മുന്‍നിരക്കാരന്‍ നാനിയാണ്‌ കളിയിലെ കേമന്‍.
പാവം റഷ്യ
ഇത്‌ റഷ്യയും ലോകവും പ്രതീക്ഷിച്ചതല്ല. സ്വന്തം മൈതാനത്ത്‌ നടന്ന ആദ്യപാദ മല്‍സരത്തില്‍ 2-1 ന്റെ വിജയം നേടിയിട്ടും പുറത്താവേണ്ടി വന്നതിന്റെ വേദനയിലാണ്‌ റഷ്യക്കാര്‍. ഇന്നലെ നടന്ന രണ്ടാം പാദ മല്‍സരത്തില്‍ ഒരു ഗോളിനാണ്‌ സ്ലോവേനിയക്കാര്‍ ജയിച്ചത്‌. ഇരുപാദങ്ങളിലായി നോക്കുമ്പോള്‍ 2-2 ലാണ്‌ മല്‍സരം. പക്ഷേ സ്ലോവേനിയക്കാരെ തുണച്ചത്‌ എവേ ഗോള്‍ നിയമം. റഷ്യക്കാര്‍ക്കെതിരെ ആദ്യ പാദത്തില്‍ അവരുടെ മൈതാനത്ത്‌ നേടാനായ ഗോളാണ്‌ സ്ലോവേനിയന്‍ ടിക്കറ്റിന്‌ ആധാരം. നാല്‍പ്പത്തിനാലാം മിനുട്ടില്‍ സാള്‍ഡെക്‌ ഡെകിച്ചാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌.

കടന്നുകയറി ഗ്രീസ്‌
ഓട്ടോ റാഗേല്‍ വീണ്ടും അല്‍ഭുത കോച്ചായി. ഉക്രൈനെതിരെ യോഗ്യതാ പോരാട്ടത്തിന്റെ രണ്ടാം പാദത്തില്‍ ഒരു ഗോളിന്റെ വിജയവുമായാണ്‌ ഗ്രീസ്‌ ടിക്കറ്റ്‌ സ്വന്തമാക്കിയത്‌. ഇരുവരും തമ്മിലുളള ആദ്യപാദ മല്‍സരത്തില്‍ ഗോള്‍ പിറന്നിരുന്നില്ല. ഏതന്‍സിലെ രണ്ടാം പാദത്തില്‍ നാട്ടുകാരുടെ സജീവ പിന്തുണയില്‍ കളിച്ച ഗ്രീസ്‌ മുപ്പത്തിയൊന്നാം മിനുട്ടില്‍ ഡിമിത്രോസ്‌ സാല്‍പിഗിനിലുടെയാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌.

വീണ്ടും ഉറുഗ്വേ
ആദ്യ പാദത്തില്‍ നേടിയ ഒരു ഗോള്‍ വിജയത്തിന്‌ പിറകെ രണ്ടാം പാദത്തില്‍ 1-1 സമനിലയുമായി ആകെ 2-1 ന്റെ ആനുകൂല്യത്തില്‍ ഉറുഗ്വേ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ ഒരിക്കല്‍ക്കൂടി യോഗ്യത നേടിയപ്പോള്‍ കരയാനായിരുന്നു കോസ്‌റ്റാറിക്കക്കാരുടെ വിധി. സാന്‍ജോസില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ ഒരു ഗോളിന്‌ വിജയിക്കാന്‍ കഴിഞ്ഞതാണ്‌ ഉറുഗ്വേക്ക്‌ കരുത്തായത്‌. ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ സെബാസ്റ്റ്യന്‍ അബ്രുവിന്റെ ഗോളില്‍ തുടക്കത്തില്‍ തന്നെ ഉറുഗ്വേ മുന്നിലെത്തി. എന്നാല്‍ വാള്‍ട്ടര്‍ സെനിറ്റോ ഗോള്‍ തിരിച്ചടിച്ചതോടെ കോസറ്റാറിക്കന്‍ ക്യാമ്പില്‍ പ്രതീക്ഷയായി. പക്ഷേ സ്വന്തം ഡിഫന്‍സ്‌ ഭദ്രമാക്കി അപകടരഹിതമായി കളിക്കുന്നതില്‍ ഉറുഗ്വേ രണ്ടാം പകുതിയില്‍ വിജയിച്ചു.

ഫറോവമാര്‍ ഇല്ല
ഒംദുര്‍മാന്‍ (സുഡാന്‍): കരയുകയാണ്‌ ഈജിപ്‌ത്‌..... വലിയ പ്രതീക്ഷകളുമായി ലോകകപ്പിന്റെ പ്ലേ ഓഫില്‍അള്‍ജീരിയക്കെതിരെ രംഗത്തിറങ്ങിയവര്‍ക്ക്‌ മുന്നില്‍ നിര്‍ഭാഗ്യം വില്ലനായി. ഒരു ഗോളിന്റെ വിജയവുമായി അള്‍ജീരിയ ടിക്കറ്റും സ്വന്തമാക്കി. ആദ്യാവസാനം നാടകീയത നിറഞ്ഞ മല്‍സരം ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു. അയല്‍ക്കാരുടെ പോരാട്ടത്തിന്‌ കിക്കോഫ്‌ മുതല്‍ വര്‍ദ്ദിതവീര്യമായിരുന്നു. ഒന്നാം പകുതിയുടെ അവസാനത്തില്‍ സെന്റര്‍ ബാക്‌ അന്‍താര്‍ യാഹിയയാണ്‌ രണ്ട്‌ ടീമുകളും തമ്മിലുളള വിത്യാസമായത്‌. ഗോള്‍ തിരിച്ചടിക്കാന്‍ ഈജിപ്‌ത്‌ രണ്ടും കല്‍പ്പിച്ച്‌ അവസാന സെക്കന്‍ഡ്‌ വരെ പൊരുതിയെങ്കെിലും ഗോള്‍ക്കീപ്പര്‍ ഫവാസി ജോവാച്ചി അള്‍ജീരിയയുടെ അഭിമാനമായി. മല്‍സരത്തിന്‌ ശേഷം കരഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായാണ്‌ ഈജിപ്‌ത്‌ ആരാധകര്‍ സുഡാന്‍ വിട്ടത്‌.
രണ്ട്‌ രാജ്യങ്ങളിലെയും ഫുട്‌ബോള്‍ പ്രേമികളെ കൊണ്ട്‌ നിറഞ്ഞ്‌ കവിഞ്ഞിരുന്നു സ്‌റ്റേഡിയം. ഈജിപ്‌തുകാരായിരുന്നു വര്‍ദ്ധിത പ്രതീക്ഷയില്‍. ലോകകപ്പ്‌ യോഗ്യതാ റൗണ്ടിന്റെ ആദ്യഘട്ടത്തില്‍ പിറകിലായിരുന്ന ഈജിപ്‌ത്‌ നിര്‍ണ്ണായകമായ അവസാന യോഗ്യതാ മല്‍സരത്തില്‍ അള്‍ജീരിയയെ രണ്ട്‌്‌ ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതോടെയാണ്‌ പ്ലേ ഓഫിന്‌ അവസരമൊരുങ്ങിയത്‌. ഒരാഴ്‌ച്ച മുമ്പ്‌ നടന്ന അവസാന യോഗ്യതാ പോരാട്ടത്തില്‍ രണ്ട്‌ ഗോളിന്റെ വ്യക്തമായ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമായിരുന്നു ഈജിപ്‌തിന്‌ പ്ലേ ഓഫ്‌ സാധ്യത. രണ്ട്‌ ഗോളിന്‌ അവര്‍ ജയിച്ചതോടെ പ്ലേ ഓഫ്‌ നിര്‍ബന്ധമായി. അങ്ങനെയാണ്‌ നിഷ്‌പക്ഷ വേദിയില്‍ പ്ലേ ഓഫ്‌ നിശ്ചയിച്ചത്‌.
1986 ലാണ്‌ അള്‍ജീരിയ അവസാനമായി ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട്‌ കളിച്ചത്‌. അന്ന്‌ ടീമിന്റെ പരിശീലകനായിരുന്ന റബാ സദാന തന്നെയാണ്‌ ഇത്തവണയും ടീമിന്റെ അമരത്ത്‌. സ്വന്തം വന്‍കരയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ ഈജിപ്‌തിന്‌ വലിയ മോഹമുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ട്‌ തവണ വന്‍കരയിലെ ചാമ്പ്യന്മാരായിട്ടും പക്ഷേ അവര്‍ നിര്‍ഭാഗ്യവാന്മാരായിരുന്നു. ലോകോത്തര താരങ്ങളുണ്ടായിട്ടും യോഗ്യതാ റൗണ്ടിലെ ആലസ്യമാണ്‌ ടീമിനെ ചതിച്ചത്‌.
മുഹമ്മദ്‌ അബ്ദുറിക്ക എന്ന സൂപ്പര്‍ താരത്തിലായിരുന്നു ഈജിപ്‌തിന്റെ പ്രതീക്ഷകള്‍. ആദ്യ പകുതിയില്‍ അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ രണ്ട്‌ ഫ്രീ കിക്കുകള്‍ അള്‍ജീരിയന്‍ ഗോല്‍ക്കീപ്പര്‍ കുത്തിയകറ്റിയത്‌ അവിശ്വസനീയമായ മെയ്‌വഴക്കത്തിലായിരുന്നു. നാല്‍പ്പതാം മിനുട്ടില്‍ പായിച്ച ഫ്രീകിക്കില്‍ നിന്നും തല കൊണ്ട്‌ പന്ത്‌ ചെത്തിയാണ്‌ യാഹിയ വിജയഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. രണ്ടാം പകുതിയില്‍ ഫറോവമാര്‍ ലോംഗ്‌ പാസുകളിലുടെ രംഗത്ത്‌ വന്നു. ഒട്ടേറെ അവസരങ്ങളും അവര്‍ക്ക്‌ ലഭിച്ചു. പക്ഷേ ഗോള്‍ക്കീപ്പര്‍ മല പോലെ എല്ലാ നീക്കങ്ങള്‍ക്കും തടസ്സമായി.

ഇത്‌ ചതി....
പാരീസ്‌: ഫ്രാന്‍സ്‌ ചതിയിലുടെയാണ്‌ തങ്ങളെ ലോകകപ്പില്‍ നിന്നും പുറത്താക്കിയതെന്ന്‌ അയര്‍ലാന്‍ഡിന്റെ ശക്തമായ ആരോപണം. പ്ലേ ഓഫ്‌ മല്‍സരത്തിന്റെ രണ്ടാം പാദം അധികസമയത്തേക്ക്‌ ദീര്‍ഘിച്ച ഘട്ടത്തില്‍ ഫ്രാന്‍സിന്‌ അനുകൂലമായി വിധിക്കപ്പെട്ട ഗോള്‍ നിമയലംഘനമാണെന്നാണ്‌ ടീമിന്റെ നായകന്‍ റോബി കീനും കോച്ച്‌ ട്രപ്പറ്റോണിയുമെല്ലാം വ്യക്തമാക്കുന്നത്‌. ഗോളിലേക്ക്‌ ഗല്ലാസ്‌ പായിച്ച പന്ത്‌ ഫ്രഞ്ച്‌ ക്യാപ്‌റ്റന്‍ തിയറി ഹെന്‍ട്രിയുടെ കൈകളില്‍ തട്ടിയാണ്‌ വന്നത്‌. വളരെ വ്യക്തമായും കൈപാദത്തില്‍ പന്ത്‌ തട്ടി. ഹെന്‍ട്രി തന്നെ ഇത്‌ സമ്മതിച്ചു. പക്ഷേ റഫറി മാത്രം വഴങ്ങിയില്ലെന്നാണ്‌ ഐറിഷുകാര്‍ കുറ്റപ്പെടുത്തുന്നത്‌.
ഞാന്‍ റഫറിയല്ലല്ലോ..
പാരീസ്‌: ഫ്രഞ്ച്‌ ക്യാപ്‌റ്റന്‍ തിയറി ഹെന്‍ട്രി സത്യം തുറന്ന്‌ സമ്മതിക്കുന്നു. വില്ല്യം ഗല്ലാസ്‌ നേടിയ ഗോളിലേക്ക്‌ പോയ പന്ത്‌ തന്റെ കൈകളില്‍ തട്ടിയിരുന്നു. വ്യക്തമായും കൈപാദത്തില്‍ തട്ടി. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചതിനാല്‍ തനിക്ക്‌ പരാതിയില്ലെന്നാണ്‌ ഹെന്‍്‌ട്രി പറയുന്നത്‌. ഞാന്‍ റഫറിയല്ല. തെറ്റ്‌ പറ്റിയിട്ടുണ്ടെന്ന്‌ കണ്ടെത്തേണ്ടത്‌ റഫറിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സമ്മര്‍ദ്ദക്കൂട്ടില്‍
അഹമ്മദാബാദ്‌: ഇന്ത്യന്‍ മണ്ണില്‍ ശ്രീലങ്ക ആദ്യമായി ഒരു ടെസ്‌റ്റ്‌ വിജയം സ്വന്തമാക്കുമോ..? അതിനുളള സാധ്യതയാണ്‌ ഇന്ന്‌ മുന്നില്‍. ഒന്നാം ടെസ്‌റ്റിനെ രക്ഷിക്കാന്‍ ഒരു ദിവസും 90 ഓവറുകളും ഒപ്പം മാന്‍ഡേറ്ററി ഓവറുകളും നിലനില്‍ക്കവെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പൊരുതേണ്ടി വരും. 334 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ വഴങ്ങിയ ഇന്ത്യ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 190 റണ്‍സ്‌ എന്ന നിലയിലാണ്‌. ഇപ്പോഴും 144 റണ്‍സ്‌ പിറകില്‍ നില്‍ക്കുമ്പോള്‍ സമ്മര്‍ദ്ദക്കൂട്ടില്‍ ടീമിനെ രക്ഷിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ്‌സിംഗ്‌, ഗൗതം ഗാംഭീര്‍, എം.എസ്‌ ധോണി എന്നിവര്‍ക്ക്‌ കഴിയണം. 51 റണ്‍സ്‌ നേടിയ ഓപ്പണര്‍ വിരേന്ദര്‍ സേവാഗും 385 റണ്‍സുമായി രാഹുല്‍ ദ്രാവിഡും പുറത്തായിക്കഴിഞ്ഞു. 74 റണ്‍സുമായി ക്രീസിലുളള ഗംഭീറിനൊപ്പം നൈറ്റ്‌വാച്ച്‌മാന്‍ അമിത്‌ മിശ്രയാണുള്ളത്‌. മോയിത്രയിലെ പിച്ച്‌ വില്ലനല്ല എന്നതാണ്‌ ഇന്ത്യക്ക്‌ ആശ്വാസം. പിച്ച്‌ ഏറ്റവും പതുക്കെയാണ്‌ പ്രതികരിക്കുന്നത്‌. അതിനാല്‍ തന്നെ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വലിയ വെല്ലുവിളിയില്ല. മുത്തയ്യ മുരളീധരന്‍, ലങ്കാന ഹെറാത്ത്‌ എന്നീ ലങ്കന്‍ സ്‌പിന്നര്‍മാരെ ധൈര്യസമേതം നേരിടാനായാല്‍ സമനിലയുമായി ഇന്ത്യക്ക്‌ മുഖം രക്ഷിക്കാം.
പുതിയ ലോക റെക്കോര്‍ഡുമായി, ഏഴ്‌ വിക്കറ്റിന്‌ 760 റണ്‍സ്‌ എന്ന പടുകൂറ്റന്‍ സ്‌ക്കോറുമായാണ്‌ ലങ്ക ഒന്നാം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തത്‌. മഹേല ജയവര്‍ദ്ദനെ 275 റണ്‍സ്‌ നേടിയപ്പോള്‍ വിക്കറ്റ്‌ കീപ്പര്‍ പ്രസന്ന ജയവര്‍ദ്ദനെ 154 റണ്‍സുമായി പുറത്താവാതെ നിന്നു. ആറാം വിക്കറ്റില്‍ ഇരുവരും നേടിയ 351 റണ്‍സിന്റെ ലോക റെക്കോര്‍ഡാണ്‌ നാലാം ദിവസത്തെ സവിശേഷത. വര്‍ഷങ്ങള്‍ പഴക്കമുളള ഡോണ്‍ ബ്രാഡ്‌മാന്റെ റെക്കോര്‍ഡാണ്‌ ഇവിടെ തകര്‍ന്നത്‌.
വലിയ സമ്മര്‍ദ്ദത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങിയ ഇന്ത്യ പലപ്പോഴും രക്ഷപ്പെടുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സേവാഗ്‌ അര്‍ദ്ധശതകം പിന്നിട്ടെങ്കിലും മൂന്ന്‌ തവണ അദ്ദേഹം ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌. ആദ്യ ഓവറില്‍ തന്നെ ഫീല്‍ഡര്‍ക്ക്‌ സേവാഗ്‌ പിടി നല്‍കിയപ്പോള്‍ പന്ത്‌ നോബോളായിരുന്നു. രണ്ടാം തവണ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത്‌ വിക്കറ്റ്‌ കീപ്പര്‍ക്കും ഒന്നാം സ്ലിപ്പിനും മധ്യേ പാഞ്ഞു. മറ്റൊരു ഘട്ടത്തില്‍ ഇല്ലാത്ത സിംഗിളിനായി ഓടി വിക്കറ്റ്‌ തുലക്കുമായിരുന്നു. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ അകമ്പടിയില്‍ കളിച്ചിട്ടും നാലാം ദിവസത്തെ അതിജയിക്കാന്‍ സേവാഗിന്‌ കഴിഞ്ഞില്ല. ഹെറാത്തിന്റെ പന്തില്‍ അദ്ദേഹം പിടി നല്‍കി. പക്ഷേ ഇന്ത്യക്ക്‌ ആഘാതമായത്‌ ദ്രാവിഡ്‌ പുറത്തായതാണ്‌. ഗാംഭീര്‍ മനോഹരമായി കളിക്കുന്നുണ്ട്‌. സച്ചിനും യുവരാജും ധോണിയും വരാനിരിക്കെ അതിസാഹസികമായി കളിക്കാത്തപക്ഷം ഇന്ത്യക്ക്‌ സമനില നേടാനാവും.
ഇന്ത്യ: ഒന്നാം ഇന്നിംഗ്‌സ്‌. ഗാംഭീര്‍-ബി-വെലിഗിഡാര-1, സേവാഗ്‌-എല്‍.ബി.ഡബ്ല്യു-ബി-വെലിഗിഡാര-16, രാഹുല്‍ ബി-വെലിഗിഡാര-177, സച്ചിന്‍-ബി-വെലിഗിഡാര-4, ലക്ഷ്‌മണ്‍-ബി-പ്രസാദ്‌-0, യുവരാജ്‌സിംഗ്‌-സി-ദില്‍ഷാന്‍-ബി-മുരളി-68, ധോണി-സി-പ്രസന്ന-ബി-പ്രസാദ്‌-110, ഹര്‍ഭജന്‍-ബി-മുരളി-22, സഹീര്‍-എല്‍.ബി.ഡബ്ല്യു-ബി-ഹാറാത്ത്‌-12, അമിത്‌ മിശ്ര-നോട്ടൗട്ട്‌-7, ഇഷാന്ത്‌-സ്‌റ്റംമ്പ്‌ഡ്‌ പ്രസന്ന-ബി-മുരളി-0,എക്‌സ്‌ട്രാസ്‌-9, ആകെ 104.5 ഓവറില്‍ 426. വിക്കറ്റ്‌ പതനം: 1-14 (ഗാംഭീര്‍), 2-27 (സേവാഗ്‌), 3-31 (സച്ചിന്‍), 4-32 (ലക്ഷ്‌മണ്‍), 5-157 (യുവി), 6-381 (ധോണി), 7-389 (ദ്രാവിഡ്‌), 8-414 (സഹീര്‍), 9-426 (ഹര്‍ഭജന്‍), 10-426 (ഇഷാന്ത്‌). ബൗളിംഗ്‌: വെലിഗിഡാര 22-4-87-4, ധാമിക പ്രസാദ്‌ 22-1-106-2, മാത്യൂസ്‌ 12-1-50-0, മുരളി 25.5-4-97-3 22-2-79-1, ദില്‍ഷാന്‍ 1-0-3-0.
ലങ്ക, ഒന്നാം ഇന്നിംഗ്‌സ്‌: ദില്‍ഷാന്‍-സി-ദ്രാവിഡ്‌-ബി-സഹീര്‍-112, പരനവിതാന-സി-ധോണി-ബി-ഇഷാന്ത്‌-35, സങ്കക്കാര-സി-സച്ചിന്‍-ബി-സഹീര്‍-31, ജയവര്‍ദ്ധനെ-ബി-മിശ്ര-275, സമരവീര-സി-യുവരാജ്‌ സിംഗ്‌-ബി-ഇഷാന്ത്‌-70, ആഞ്ചലോ മാത്യൂസ്‌-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-17, പ്രസന്ന ജയവര്‍ദ്ധനെ-നോട്ടൗട്ട്‌-154, ധാമിക പ്രസാദ്‌-സി-മിശ്ര-ബി-ഹര്‍ഭജന്‍-21 എക്‌സ്‌ട്രാസ്‌-45, ആകെ 202.4 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 760 ഡിക്ലയേര്‍ഡ്‌ . വിക്കറ്റ്‌ വീഴ്‌ച്ച: 1-74 (പരനവിതാന), 2-189 (ദില്‍ഷാന്‍), 3-194 (സങ്കക്കാര), 4-332 (സമരവീര), 5-375 (മാത്യൂസ്‌്‌). 6-726 (മഹേല), 7-760 (പ്രസാദ്‌) ബൗളിംഗ്‌: സഹീര്‍ 36-6-109-2 ഇഷാന്ത്‌ 33-0-135-2, ഹര്‍ഭജന്‍ 48.4-4-189-2,അമിത്‌ മിശ്ര 58-6-203-1,യുവരാജ്‌ 16-1-64-0 , സച്ചിന്‍ 7-0-20-0, സേവാഗ്‌ 4-1-19-0
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-74, സേവാഗ്‌-സി-മാത്യൂസ്‌-ബി-ഹെറാത്ത്‌-51, ദ്രാവിഡ്‌-എല്‍.ബി.ഡബ്ല്യൂ-ബി-വെലിഗിഡാര-38, മിശ്ര-നോട്ടൗട്ട്‌-12, എക്‌സ്‌ട്രാസ്‌-15, ആകെ 45 ഓവറില്‍ രണ്ട വിക്കറ്റിന്‌ 190. വിക്കറ്റ്‌ പതനം : 1-81 (സേവാഗ്‌), 2-169 (ദ്രാവിഡ്‌). ബൗളിംഗ്‌: വെലിഗിഡാര 9-0-31-1, പ്രസാദ്‌ 9-0-49-0, ഹെറാത്ത്‌ 13-0-47-1, മുരളി 14-0-56-0.

തേര്‍ഡ്‌ ഐ
സൂക്ഷിക്കുക മുരളിയെ
ഇന്ത്യക്ക്‌ ഇന്നലെ ആഘാതമായത്‌ രാഹുല്‍ ദ്രാവിഡിനെ നഷ്ടമായതാണ്‌. നാലാം ദിവസം കാര്യമായ ആഘാതമില്ലാതെ ഇന്ത്യ രക്ഷപ്പെടുമെന്ന ഘട്ടത്തിലാണ്‌ വെലിഗിഡാരയുടെ പന്തില്‍ ദ്രാവിഡ്‌ പുറത്തായത്‌. ഒന്നാം ഇന്നിംഗ്‌സില്‍ നന്നായി കളിച്ച താരമാണ്‌ ദ്രാവിഡ്‌. ഇന്ന്‌ അവസാന ദിവസത്തില്‍ ഇന്ത്യക്ക്‌ ഭീഷണിയുണ്ട്‌. പക്ഷേ സമചിത്തതയോടെ കളിക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കഴിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാവില്ല. ഇതിന്‌ വ്യക്തമായ ഉദാഹരണമാണ്‌ നമ്മുടെ രാത്രി കാവല്‍ക്കാരന്‍ അമിത്‌ മിശ്ര പതിനഞ്ച്‌ ഓവര്‍ പിടിച്ചുനിന്നത്‌. പിച്ച്‌ പൊട്ടി പൊളിഞ്ഞ്‌ ഏറ്റവും മന്ദഗതിയിലാണ്‌ പ്രതികരിക്കുന്നത്‌. ഈ മന്ദഗതിയെ പ്രയോജനപ്പെടുത്താന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ കഴിയുന്നുമില്ല. ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ 27 ഓവറുകളാണ്‌ സ്‌പിന്നര്‍മാര്‍ പന്തെറിഞ്ഞത്‌്‌. ഹെറാത്ത്‌ 13 ഓവര്‍ എറിഞ്ഞപ്പോള്‍ മുരളി 14 ഓവറുകള്‍ പായിച്ചു. രണ്ട്‌ പേര്‍ക്കും കാര്യമായ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പന്തിനെ വേഗത്തില്‍ സമീപിക്കാതെ, ഏറ്റവും അവസാനം പ്രതികരിക്കുന്നതാണ്‌ ഈ ഘട്ടത്തില്‍ നല്ലത്‌ എന്ന്‌ ദ്രാവിഡും ഗാംഭീറും തെളിയിച്ചിട്ടുണ്ട്‌. ഈ സമീപനമാണ്‌ നല്ലത്‌. തിടുക്കത്തില്‍ പന്തിനെ സമീപിച്ചാല്‍ കാര്യങ്ങള്‍ അപകടത്തിലാവും. ഇന്ത്യക്ക്‌ വിജയ പ്രതീക്ഷ തെല്ലുമില്ല. അതിനാല്‍ സമനിലക്കായി ക്ഷമയോടെ കളിക്കണം. ലങ്കന്‍ ആവനാഴിയിലെ വജ്രായുധമാണ്‌ മുരളി. കഴിഞ്ഞ നാല്‌ ദിവസങ്ങളില്‍ കണ്ട മുരളിയായിരിക്കില്ല ചിലപ്പോള്‍ അവസാന ദിവസത്തിലെ മുരളി. ബാറ്റ്‌സ്‌മാന്മാര്‍ സമ്മര്‍ദ്ദത്തില്‍ കളിക്കുമ്പോള്‍ മുരളിക്ക്‌ വിക്കറ്റ്‌ ലഭിക്കാന്‍ വ്യക്തമായ സാധ്യതകളുണ്ട്‌. സച്ചിനെ പോലെ അനുഭവസമ്പന്നരായ താരങ്ങളുളളപ്പോള്‍ സമ്മര്‍ദ്ദത്തിന്റെ പുതപ്പില്‍ പ്രതിരോധത്തെ മാത്രം ആയുധമാക്കുന്ന ബുദ്ധിശൂന്യത ആരും കാണിക്കില്ല എന്ന്‌ കരുതാം. ലങ്കയെ അഭിനന്ദിക്കാതെ വയ്യ. ഒന്നാം ദിവസം ഇന്ത്യ സ്വന്തമാക്കിയ ടെസ്‌റ്റാണ്‌ അവര്‍ അടുത്ത മൂന്ന്‌ ദിവസങ്ങളിലായി സ്വന്തം നിയന്ത്രണത്തിലാക്കിയത്‌. മഹേല ജയവര്‍ദ്ധനയെന്ന അനുഭവസമ്പന്നന്‍ 610 മിനുട്ടാണ്‌-അതായത്‌ രണ്ട്‌ ദിവസത്തോളമാണ്‌ ക്രീസില്‍ ക്ഷമയോടെ കളിച്ചത്‌. 435 പന്തുകള്‍ അദ്ദേഹം നേരിട്ടു. 27 ബൗണ്ടറികളും ഒരു സിക്‌സറും. പ്രസന്ന ജയവര്‍ദ്ധനെ എന്ന വിക്കറ്റ്‌ കീപ്പര്‍ ആദ്യമായാണ്‌ ഇന്ത്യയില്‍ ടെസ്റ്റ്‌ കളിക്കുന്നത്‌. അദ്ദേഹവും സ്വന്തം റോള്‍ മനോഹരമാക്കി.

ഫെഡറേഷന്‍ കപ്പ്‌ 27 മുതല്‍
കോഴിക്കോട്‌: ഫെഡറേഷന്‍ കപ്പ്‌ ദക്ഷിണ മേഖലാ യോഗ്യതാ മല്‍സരങ്ങള്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ 27 മുതല്‍ ആരംഭിക്കും. 23 ന്‌ തുടങ്ങാനിരുന്ന ചാമ്പ്യന്‍ഷിപ്പ്‌ സംഘാടകരുടെ അഭ്യര്‍ത്ഥന പ്രകാരം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരാഴ്‌ച്ച നീട്ടി നല്‍കുകയായിരുന്നു. ഫ്‌ളഡ്‌ലിറ്റിന്‌ കീഴിലാണ്‌ എല്ലാ മല്‍സരങ്ങളും. 27ന്‌ ആദ്യ മല്‍സരത്തില്‍ മലബാര്‍ യുനൈറ്റഡ്‌ എസ്‌.ബി.ടി തിരുവനന്തപുരത്തെ നേരിടും. 28ന്‌ തമിഴ്‌നാട്ടിലെ ചാമ്പ്യന്‍ ക്ലബായ നേതാജി സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പോണ്ടിച്ചേരി ടീമായ യംഗ്‌ ചാലഞ്ചേഴ്‌സിനെ എതിരിടും. 29ന്‌ കോഴിക്കോടന്‍ ടീമായ ചാന്ദ്‌നി എഫ്‌.സിയും തിരുവനന്തപുരത്തെ ടൈറ്റാനിയവും കളിക്കും. എച്ച്‌.എ.എല്‍ ബാംഗ്ലൂര്‍ ആദ്യ റൗണ്ട്‌ കളിക്കാതെ ബൈ ടീമായി സെമി കളിക്കും. ആദ്യ സെമി 30 നാണ്‌. രണ്ടാം സെമി ഡിസംബര്‍ ഒന്നിനും. രണ്ടിന്‌ കളിയില്ല. മൂന്നിന്‌ ഫൈനല്‍. ഫൈനലില്‍ വിജയിക്കുന്ന ടീമായിരിക്കും ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടുക. മല്‍സര ടിക്കറ്റ്‌്‌ നിരക്ക്‌- ഗ്യാലറി 20 രൂപ, സീസണ്‍ 100 രൂപ. ഗ്രാന്‍ഡ്‌ സ്‌റ്റാന്‍ഡ്‌ ടിക്കറ്റില്ലെന്ന്‌ കെ.ഡി.എഫ്‌.എ സെക്രട്ടറി പി.ഹരിദാസ്‌ അറിയിച്ചു.
കേരളം മുന്നോട്ട്‌
വാറങ്കല്‍: മഴ ഭീഷണിയിലും കേരളം കുതിക്കുന്നു. ഇവിടെ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റ്‌ ഫ്‌ളഡ്‌ലിറ്റിന്‌ കീഴെ രാത്രിയിലും നടക്കുമ്പോള്‍ ചാമ്പ്യന്മാരായ കേരളം ആറ്‌ സ്വര്‍ണ്ണവുമായി ഒന്നാം സ്ഥാനത്താണ്‌. മീറ്റിന്റെ ആദ്യദിവസം മൂന്ന്‌ സ്വര്‍ണ്ണമാണ്‌ കേരളം നേടിയത്‌. ഇന്നലെ മൂന്ന്‌ സ്വര്‍ണ്ണം കൂടി കേരളത്തിന്റെ കൂട്ടികള്‍ സ്വന്തമാക്കി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അബ്ദുള്‍ സമദ്‌, അണ്ടര്‍ 15 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മെര്‍ലിന്‍, പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ആര്‍.രമ്യ എന്നിവരാണ്‌ സ്വര്‍ണ്ണ ജേതാക്കള്‍. പത്ത്‌ വെളളിയും അഞ്ച്‌ വെങ്കലവും കേരളത്തിന്റെ സമ്പാദ്യ പെട്ടിയിലുണ്ട്‌.
കേരളം തകര്‍ന്നു.
ശ്രീനഗര്‍: രജ്ഞി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‌ ആദ്യ തോല്‍വി. പ്ലേറ്റ്‌ ഗ്രൂപ്പിലെ ആദ്യ മല്‍സരങ്ങളില്‍ ആന്ധ്ര പ്രദേശിനോടും മധ്യപ്രദേശിനോടും സമനില വഴങ്ങിയ കേരളം ദുര്‍ബലരെന്ന്‌ കരുതിയ ജമ്മു കാശ്‌മീരിന്‌ മുന്നിലാണ്‌ തകര്‍ന്നത്‌. ബാറ്റിംഗ്‌ തകര്‍ച്ച പ്രകടമായി കണ്ട പോരാട്ടത്തില്‍ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ്‌ 81 റണ്‍സില്‍ അവസാനിപ്പിച്ചാണ്‌ കാശ്‌മീര്‍ കരുത്ത്‌ കാട്ടിയത്‌. ബൗളിംഗിലും ബാറ്റിംഗിലും മികവു കാട്ടിയ മുന്‍ നായകന്‍ സോണി ചെറുവത്തൂര്‍ മാത്രമാണ്‌ പിടിച്ചുനിന്നത്‌. രണ്ടാം ഇന്നിംഗ്‌സില്‍ കാശ്‌മീര്‍ മികവ്‌ കാട്ടിയപ്പോള്‍ അതിന്റെ അയലത്തെത്താന്‍ കേരളത്തിനായില്ല.
ക്ലാര്‍ക്ക്‌ ടീമില്‍
ബ്രിസ്‌ബെന്‍: പരുക്കില്‍ നിന്നും മോചിതനായി മൈക്കല്‍ ക്ലാര്‍ക്ക്‌ തിരിച്ചുവരുന്നു. വിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ്‌ പരമ്പരക്കുള്ള ഓസീസ്‌ ടീമില്‍ വൈസ്‌ ക്യാപ്‌റ്റന്‍ തിരിച്ചെത്തി. ടീം ഇതാണ്‌: സൈമണ്‍ കാറ്റിച്ച്‌, ഷെയിന്‍ വാട്ട്‌സണ്‍, റിക്കി പോണ്ടിംഗ്‌, മൈക്കല്‍ ഹസി, മൈക്കല്‍ ക്ലാര്‍ക്ക്‌, മാര്‍ക്കസ്‌ നോര്‍ത്ത്‌, ബ്രാഡ്‌ ഹാദ്ദീന്‍, മിച്ചല്‍ ജോണ്‍സണ്‍, നതാന്‍ ഹൗറിറ്റ്‌സ്‌, പീറ്റര്‍ സിഡില്‍, ബെന്‍ ഹില്‍ഫാന്‍ഹസ്‌, ഡഫ്‌ ബൊളിഗ്നര്‍.