Tuesday, February 23, 2010

IPL CONFUSION

ഓസി ഭയം, വേദി മാറ്റമില്ലെന്ന്‌ മോഡി
മുംബൈ: ഭീകര ഭീഷണി ഹോക്കി ലോകകപ്പിനെ കൂടാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിനെയും ബാധിക്കുന്നു. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്നലെ കൂടുതല്‍ സുരക്ഷയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അതിനിടെ തന്നെ ഐ.പി.എല്‍ വേദിയില്‍ മാറ്റമുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്‌. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന്‌ ഐ.പിഎല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡി വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്നലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ്‌ അസോസിയേഷന്റെ യോഗമുണ്ടായിരുന്നു. ഭീകര ഭീഷണിയില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ താരങ്ങള്‍ക്ക്‌ പ്രയാസമുണ്ട്‌. പക്ഷേ ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണ്‌. അതില്‍ മാറ്റമുണ്ടാവില്ല. ഇന്ത്യയിലെ സുരക്ഷ സംബന്ധിച്ച്‌ ഓസ്‌ട്രേലിയന്‍ വിദഗ്‌ദ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ആശാവഹമല്ലെന്നാണ്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന്‌ സിഡ്‌നിയില്‍ നടന്ന താരങ്ങളുടെ യോഗത്തിന്‌ ശേഷം സംസാരിക്കവെ ചീഫ്‌ എക്‌സിക്യൂട്ടിവായ പോള്‍ മാര്‍ഷ്‌ പറഞ്ഞു.
ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റേഴ്‌സ്‌ അസോസിയേഷനും ഭീകരവാദികളുടെ മുന്നറിയിപ്പില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. 12 വേദികളിലായാണ്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌. ഈ വേദികളില്ലെല്ലാം കനത്ത സുരക്ഷ വാഗ്‌ദാനം ചെയ്‌താലും അനിഷ്ട സംഭവങ്ങള്‍ക്ക്‌ സാധ്യതയുണ്ടെന്നാണ്‌ കിവി പ്ലെയേഴ്‌സ്‌ അസോസിയേഷന്‍ ഹീത്ത്‌ മില്‍സ്‌ പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പ്‌ വേദി മാറ്റുന്ന പ്രശ്‌നമില്ലെന്ന്‌ ലളിത്‌ മോഡി മുംബൈയിലാണ്‌ വ്യക്തമാക്കിയത്‌. ചില മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഒരു തരത്തിലും ചാമ്പ്യന്‍ഷിപ്പ്‌ വേദികള്‍ മാറ്റില്ല. ഒരു ചാമ്പ്യന്‍ഷിപ്പിലും എല്ലാ താരങ്ങളുടെയും സമ്പൂര്‍ണ്ണ സുരക്ഷ ആര്‍ക്കും വാഗ്‌ദാനം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ ഐ.പി.എല്ലില്‍ കളിക്കുന്നവര്‍ക്ക്‌ എല്ലാ സുരക്ഷയും ഉറപ്പാണെന്നും മോഡി വ്യക്തമാക്കി.

ലീ വിരമിക്കുന്നു
സിഡ്‌നി: ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ എന്ന ഇംഗ്ലീഷ്‌ ഓള്‍റൗണ്ടറുടെ വഴിയില്‍ ഓസ്‌ട്രേലിയയുടെ അതിവേഗക്കാരനായ സീമര്‍ ബ്രെട്ട്‌ ലീയും. കൈക്കുഴയിലെ പരുക്ക്‌ കാരണം സമീപകാലത്തായി നിരവധി തവണ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ലീ ടെസ്റ്റ്‌ ക്രിക്കറ്റിനോട്‌ ഇന്ന്‌ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ന്‌ സ്വന്തം നഗരമായ സിഡ്‌നിയില്‍ ലീ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്‌. ഏകദിന, 20-20 ക്രിക്കറ്റില്‍ ലീ തൂടരുമോ എന്ന്‌ വ്യക്തമല്ല. 76 ടെസ്‌റ്റുകളില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുള്ള ലീ 310 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. 2011 ല്‍ ഇന്ത്യന്‍ ഉപഭൂഖണ്‌ഠത്തില്‍ ലോകകപ്പ്‌ ക്രിക്കറ്റ്‌ നടക്കാനിരിക്കെ ആ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ 31 കാരന്‌ താല്‍പ്പര്യമുണ്ട്‌. 1999 ല്‍ ഇന്ത്യക്കെതിരെയാണ്‌ ലീ ടെസ്റ്റ്‌ അരങ്ങേറ്റം കുറിച്ചത്‌. അതിന്‌ ശേഷം നിരവധി തവണ പരുക്കില്‍ അദ്ദേഹം തളര്‍ന്നിരുന്നു.

അപരാജിതര്‍
സിഡ്‌നി: സ്വന്തം നാട്ടില്‍ അപരാജിതരായി ഓസട്രേലിയ വിലസുന്നു. വിന്‍ഡീസിനെതിരായ 20-20 പരമ്പരയിലെ രണ്ടാം മല്‍സരത്തിലും കങ്കാരുക്കള്‍ വിജയിച്ചു. എട്ട്‌ വിക്കറ്റിനായിരുന്നു മൈക്കല്‍ ക്ലാര്‍ക്കിന്റെ സംഘം വിജയം വരിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ഏഴ്‌ വിക്കറ്റിന്‌ 138 റണ്‍സ്‌ നേടിയപ്പോള്‍ ഓസ്‌ട്രേലിയ പന്ത്രണ്ടാം ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 142 റണ്‍സ്‌ സ്വന്തമാക്കി എളുപ്പത്തില്‍ വിജയം വരിച്ചു. 29 പന്തില്‍ നിന്നും 67 റണ്‍സ്‌ നേടിയ ഡേവിഡ്‌ വാര്‍ണറും 33 പന്തില്‍ പുറത്താവാതെ 62 റണ്‍സ്‌ നേടിയ ഷെയിന്‍ വാട്ട്‌സണും ചേര്‍ന്നാണ്‌ ഓസീസ്‌ വിജയം എളുപ്പമാക്കിയത്‌. പാക്കിസ്‌താനെതിരായ ടെസ്റ്റ്‌, ഏകദിന, 20-20 പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കിയ ഓസ്‌ട്രേലിയ വിന്‍ഡീസിനെതിരെ നടന്ന നാല്‌ ഏകദിനങ്ങളിലും 20-20 പരമ്പരയിലെ ആദ്യ മല്‍സരത്തിലും അനായാസം ജയിച്ചിരുന്നു.

ഇന്ന്‌ ഗ്വാളിയോറില്‍
ഗ്വാളിയോര്‍: ജയ്‌പ്പൂരിലെ മാന്‍സിംഗ്‌ സ്‌റ്റേഡിയത്തില്‍ അവസാന പന്തില്‍ രക്ഷപ്പെട്ട ഇന്ത്യക്ക്‌ മൂന്ന്‌ മല്‍സര ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ന്‌ കനകാവസരം. മൂന്ന്‌ മല്‍സര പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കുന്ന ആതിഥേയര്‍ക്ക്‌ ഇന്ന്‌ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ബാറ്റിംഗ്‌ ട്രാക്കാണ്‌ ഇന്നത്തെ പകല്‍ രാത്രി മല്‍സരത്തിനായി ഒരുക്കിയിരിക്കുന്നത്‌. ജയ്‌പ്പൂരില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ മൂന്നൂറിനടുത്ത്‌ സ്‌ക്കോര്‍ സ്വന്തമാക്കിയെങ്കില്‍ തുടകത്തിലെ തകര്‍ച്ചക്ക്‌ ശേഷം ആ സ്‌ക്കോറിന്‌ വളരെ അരികിലെത്തിയിരുന്നു ദക്ഷിണാഫ്രിക്ക. ജാക്‌ കാലിസ,്‌ വെയിന്‍ പാര്‍നല്‍ എന്നിവരുടെ കൂട്ടുകെട്ട്‌ ഒരു ഘട്ടത്തില്‍ മല്‍സരം റാഞ്ചുമെന്ന്‌ കരുതിയിരുന്നു. പക്ഷേ അവസാനത്തില്‍ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു.
ബൗളിംഗാണ്‌ ഇന്ത്യക്ക്‌ പ്രശ്‌നം. സഹീര്‍ഖാന്‌ പരുക്കേറ്റതിനാല്‍ പകരക്കാരായി വരുന്നവര്‍ക്ക്‌ ടീമിന്‌ നല്ല തുടക്കം നല്‍കാന്‍ കഴിയുന്നില്ല. മാന്‍സിംഗ്‌ സ്റ്റേഡിയത്തില്‍ ശ്രീശാന്തിന്‌ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരാണ്‌ ടീമിനെ വിജയത്തിരത്തേക്ക്‌ ആനയിച്ചത്‌. മാന്‍ ഓഫ്‌ ദ മാച്ച്‌ ആയിരുന്ന രവീന്ദു ജഡേജയുടെ മികവ്‌ നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ സഹായിച്ചു. ഇന്നും പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരിലാണ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി പ്രതീക്ഷയര്‍പ്പിക്കുന്നത്‌. സഹോദരിയുടെ വിവാഹത്തിനായി ടീം വിട്ട ഹര്‍ഭജന്‍സിംഗിന്റെ സ്ഥാനത്തേക്ക്‌ യൂസഫ്‌ പത്താനാണ്‌ വരുന്നത്‌.
ആഫ്രിക്കന്‍ സംഘത്തില്‍ ടെസ്റ്റ്‌ പരമ്പരയിലെ കേമന്‍ ഹാഷിം അംല വരുമെന്നാണ്‌ കരുതപ്പെടുന്നത്‌. മല്‍സരം ഉച്ചതിരിഞ്ഞ്‌ 2-30 മുതല്‍ നിയോ ക്രിക്കറ്റില്‍ തല്‍സമയം.

ലോകകപ്പ്‌ ടെന്‍ സ്‌പോര്‍ട്‌സില്‍
ഞായറാഴ്‌ച്ച ഡല്‍ഹിയിലെ ധ്യാന്‍ചന്ദ്‌ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ലോകകപ്പ്‌ ഹോക്കി മല്‍സരങ്ങളുടെ തല്‍സമയ സംപ്രേഷണാവകാശം ടെന്‍ സ്‌പോര്‍ട്‌സ്‌ സ്വന്തമാക്കി. 12 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ മുഴുവന്‍ മല്‍സരങ്ങളും ടെന്‍ സ്‌പോര്‍ട്‌സ്‌ തല്‍സമയം സംപ്രേഷണം ചെയ്യും.

മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌
ന്യൂഡല്‍ഹി: ലോകകപ്പിനെത്തിയിരിക്കുന്ന ടീമുകളുടെ പരിശീലനം കാണാനും റിപ്പോര്‍ട്ട്‌ ചെയ്യാനും മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌. മീഡിയ അക്രഡിറ്റേഷന്‍ ജോലികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ്‌ 27 വരെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിശീലന വിലക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. അക്രഡിറ്റേഷന്‍ ഇത്‌ വരെ പൂര്‍ത്തിയായിട്ടില്ല എന്ന രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്‌. ഹോക്കി ഇന്ത്യയുടെ തലവനായ സുരേഷ്‌ കല്‍മാഡി മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നെങ്കിലു ഭീകര ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അക്രഡിറ്റേഷന്‍ കാര്‍ഡ്‌ വിതരണം ചെയ്‌തതിന്‌ ശേഷം മാത്രമേ ധ്യാന്‍ചന്ദ്‌്‌ സ്‌റ്റേഡിയത്തിലേക്ക്‌ പ്രവേശനം നല്‍കാവു എന്നാണ്‌ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

ലോകകപ്പ്‌ ഇനി നാല്‌ ദിവസം
ന്യൂഡല്‍ഹി: നാലേ നാല്‌ ദിവസങ്ങള്‍ മാത്രമാണ്‌ ഇനി ലോകകപ്പ്‌ ഹോക്കിക്ക്‌ ബാക്കി.... ആതിഥേയരായ ഇന്ത്യയെ കൂടാതെ പതിനൊന്ന്‌ ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്കായി സുരക്ഷാ പ്രശ്‌നങ്ങളിലും ടീമുകളെല്ലാം എത്തി. കനത്ത സുരക്ഷയാണ്‌ എല്ലാ ടീമുകള്‍ക്കും ഒരുക്കിയിരിക്കുന്നത്‌. ടീമുകളുടെ പരിശീലനം നടക്കുന്ന ധ്യാന്‍ചന്ദ്‌ സ്റ്റേഡിയത്തിലും താമസിക്കുന്ന ഹോട്ടലിലും കനത്ത സുരക്ഷയാണ്‌ നല്‍കിയിരിക്കുന്നത്‌. ടീമുകളുടെ പരിശീലനം കാണാന്‍ ആര്‍ക്കും അനുമതിയില്ല. മാധ്യമ പ്രവര്‍ത്തകരെ പോലും ചിത്രമെടുക്കുന്നതില്‍ നിന്ന്‌ വിലക്കിയിരിക്കയാണ്‌. അല്‍ ഖായിദക്കാര്‍ ലോകകപ്പ്‌ അട്ടിമറിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തുള്ള സാഹചര്യത്തില്‍ ഒരു പഴുതും നല്‍കാതെയാണ്‌ ഡല്‍ഹി പോലീസ്‌ നീങ്ങുന്നത്‌.
പാക്കിസ്‌താന്‍ ടീമിനാണ്‌ ഉയര്‍ന്ന സുരക്ഷ നല്‍കുന്നത്‌. മുംബൈ സംഭവത്തിന്‌ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന പാക്കിസ്‌താനില്‍ നിന്നുളള ആദ്യ സംഘമാണിത്‌. അതിനാല്‍ തന്നെ ടീമിന്‌ ഹോട്ടലും മൈതാനവും മാത്രമാണ്‌ സന്ദര്‍ശന പരിധി. ഹോട്ടലില്‍ നിന്നും പുറത്ത്‌ പോവാന്‍ ഒരു താരത്തെയും അനുവദിക്കുന്നില്ല. റോഡ്‌ മാര്‍ഗ്ഗമാണ്‌ പാക്കിസ്‌താന്‍ ടീം കഴിഞ്ഞ ദിവസം ഇവിടെയെത്തിയത്‌. വാഗാ അതിര്‍ത്തിയിലുടെ വന്ന പാക്‌ സംഘത്തില്‍ സുഹൈല്‍ അബാസ്‌ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുണ്ട്‌.
അതിനിടെ ലോകകപ്പ്‌ ഹോക്കി ഒരുക്കങ്ങളില്‍ ഇപ്പോഴും പൂര്‍ണ്ണ സംതൃപ്‌തി വന്നിട്ടില്ലെന്ന്‌ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട്‌ ലിയാന്‍ഡ്‌ നോഗെ പറഞ്ഞത്‌ ഇന്ത്യന്‍ സംഘാടകര്‍ക്കു തിരിച്ചടിയായി. ലോകകപ്പിന്‌ ഇനി ദിവസങ്ങള്‍ മാത്രമാണ്‌ ബാക്കി. പക്ഷേ ഇപ്പോഴും മല്‍സരങ്ങളുടെ കാര്യത്തില്‍ പൂര്‍ണ്ണ സംതൃപ്‌തി വന്നിട്ടില്ലെന്ന്‌ ലിയാന്‍ഡോ പറഞ്ഞു.

Monday, February 22, 2010

TROUBLED HOCKEY

ലോകകപ്പ്‌ പ്രതിസന്ധി തന്നെ
ന്യൂഡല്‍ഹി: നാല്‌ ദിവസങ്ങള്‍ മാത്രമാണ്‌ ഇനി ലോകകപ്പിന്‌ ബാക്കി. പക്ഷേ സംശയങ്ങളും പ്രതിസന്ധികളും അവസാനിക്കുന്നില്ല. പാക്കിസ്‌താന്‍ ടീം ഇവിടെയെത്തിയിട്ടുണ്ട്‌. ഓസ്‌ട്രേലിയന്‍ ടീമും എത്തിയിരിക്കുന്നു. പക്ഷേ ന്യൂസിലാന്‍ഡ്‌ ടീമില്‍ നിന്നും അവരുടെ ഒരു സൂപ്പര്‍ താരം സുരക്ഷാ ഭയത്തില്‍ പിന്മാറിയിരിക്കുന്നു. ധ്യാന്‍ചന്ദ്‌ സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്‌. കനത്ത സുരക്ഷ കേന്ദ്രസര്‍ക്കരും ഉറപ്പ്‌ നല്‍കുന്നുണ്ട്‌. പക്ഷേ അല്‍ഖായിദക്കാരുടെ ഭീഷണി കാരണം പല ടീമുകളും പിന്നോക്കം നില്‍ക്കുകയാണ്‌. മല്‍സരങ്ങല്‍ മുന്‍നിശ്ചയ പ്രകാരം 28ന്‌ തന്നെ ആരംഭിക്കുമെന്ന്‌ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഫെഡറേഷന്റെ സമുന്നതരായ ഭാരവാഹികളെല്ലാം ഡല്‍ഹിയിലുണ്ട്‌.
തകര്‍പ്പന്‍ പ്രകടനമാണ്‌ പാക്കിസ്‌താന്‍ ടീം വാഗ്‌ദാനം ചെയ്യുന്നത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ലോക ഹോക്കിയില്‍ പാക്കിസ്‌താന്‍ ടീമിന്റെ കാര്യമായ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്നാല്‍ ലോകകപ്പോടെ ടീം നഷ്‌ടപ്രതാപം വീണ്ടെടുത്ത്‌ തിരിച്ചുവരുമെന്ന്‌ നായകന്‍ സിഷാന്‍ അഷ്‌റഫ്‌ വ്യക്തമാക്കി. ലോക ഹോക്കിയില്‍ വ്യക്തമായ സാന്നിദ്ധ്യമുള്ള ടീമാണ്‌ പാക്കിസ്‌താന്‍. എന്നാല്‍ അല്‍പ്പകാലമായി ടീമില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്‌ മാറിയിട്ടുണ്ട്‌. ടീമിന്റെ ഘടനയിലും മാറ്റമുണ്ടെന്ന്‌ ഫുള്‍ ബാക്ക്‌ കൂടിയായ സീഷാന്‍ പറഞ്ഞു. 28ന്‌ നടക്കുന്ന ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താന്‍ നേരിടുന്നത്‌ പരമ്പരാഗത പ്രതിയോഗികളായ ഇന്ത്യയെയാണ്‌. ഇന്ത്യക്കെതിരായ മല്‍സരമാണ്‌ നിര്‍ണ്ണായകം. ആദ്യ മല്‍സരത്തില്‍ നല്ല വിജയം നേടാനായാല്‍ അത്‌ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഇന്ത്യക്കെതിരെ ഒരു വിജയമെന്നത്‌ ടീമിന്‌ ലഭിക്കുന്ന വലിയ ഗുണമായിരിക്കുമെന്നും നായകന്‍ കരുതുന്നു. ഇന്ത്യയെ മാത്രമല്ല ലോക ഹോക്കിയിലെ എല്ലാ പ്രതിയോഗികളെയും നേരിടാനുളള മാനസിക കരുത്ത്‌ കഴിഞ്ഞ ഒരു വര്‍ഷത്തെ പരിശീലനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും നാല്‌ തവണ ലോകകപ്പില്‍ മുത്ത മിട്ട്‌ ടീമിന്റെ നായകന്‍ പറഞ്ഞു.
ക്രിക്കറ്റിലെന്ന പോലെ ഹോക്കിയിലും ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്‌ ടീമിനെ വേട്ടയാടുന്നത്‌. ക്രിക്കറ്റില്‍ താരങ്ങള്‍ ഒന്നിലധികം ഗ്രൂപ്പുകളുമായി പോരടിക്കുകയാണ്‌. ഹോക്കിയില്‍ ഗ്രൂപ്പിസം അത്ര ശക്തമല്ല. എങ്കിലും 1994 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ ശേഷം ടീമിന്‌ വലിയ നേട്ടങ്ങളില്ല. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ എട്ടാം സ്ഥാനത്താണ്‌ ടീം ഫിനിഷ്‌ ചെയ്‌തത്‌. ഒളിംപിക്‌സ്‌ ചരിത്രത്തില്‍ പാക്കിസ്‌താന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്‌. ലോക ഹോക്കിയിലെ ഏഷ്യന്‍ ആധിപത്യം തിരിച്ചുപിടിക്കുന്ന ലോകകപ്പായിരിക്കും ഡല്‍ഹിയില്‍ നടക്കുകയെന്നാണ്‌ പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷന്‍ സെക്രട്ടറിയും ടീം മാനേജരുമായ ആസിഫ്‌ ബാജ്വ അഭിപ്രായപ്പെട്ടു. ഏഷ്യന്‍ ഹോക്കിയിലെ രണ്ട്‌ പ്രതാപികളാണ്‌ ഇന്ത്യയും പാക്കിസ്‌താനും. രണ്ട്‌ ടീമുകളും ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്‌ദ്ധനായ സുഹൈല്‍ അബ്ബാസാണ്‌ പാക്കിസ്‌താന്റെ തുരുപ്പ്‌ ചീട്ട്‌. ഏത്‌ എതിരാളികളും ഭയപ്പെടുന്ന താരമാണ്‌ സുഹൈല്‍. ഇന്ത്യന്‍ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ പാക്കിസ്‌താന്‍ ടീമിന്‌ എങ്ങനെ കഴിയുമോ എന്നത്‌ മാത്രമാണ്‌ മാനേജരെ അലട്ടുന്നത്‌. കാരണം 2006 ന്‌ ശേഷം പാക്കിസ്‌താന്‍ താരങ്ങള്‍ ഇന്ത്യയില്‍ വന്നിട്ടില്ല. ഇപ്പോള്‍ ടീം വരുന്നത്‌ ലോകകപ്പില്‍ പങ്കെടുക്കാന്‍ മാത്രമല്ല സമാധാനത്തിന്റെ ദൂതന്മാരായാണ്‌. ഒരു ഇന്ത്യ-പാക്കിസ്‌താന്‍ മല്‍സരമെന്നാല്‍ താരങ്ങള്‍ക്ക്‌ മാത്രമല്ല ആരാധകര്‍ക്കും ഹോക്കി ലോകത്തിനുമുണ്ടാവുന്ന ആവേശമായിരിക്കും ലോകകപ്പിന്റെ സവിശേഷതയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2008 നവംബറില്‍ മുംബൈയില്‍ നടന്ന ആക്രമണത്തിന്‌ ശേഷം ഇന്ത്യയും പാക്കിസ്‌താനും തമ്മിലുള്ള രാഷ്‌ട്രീയ ബന്ധം മോശമാണ്‌. ഇതേ തുടര്‍ന്നാണ്‌ രണ്ട്‌ രാജ്യങ്ങളും തമ്മിലുള്ള കായികബന്ധവും മോശമായത്‌. ഹോക്കിയിലും ക്രിക്കറ്റിലുമുണ്ടായിരുന്ന പരസ്‌പര പരമ്പരകള്‍ റദ്ദാക്കപ്പെട്ടു. നയതന്ത്ര തലത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പോലും നിര്‍ത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിച്ചിരുന്നില്ല. അടുത്ത മാസം നടക്കുന്ന ഐ.പി.എല്‍ മൂന്നാം സീസണിലും പാക്കിസ്‌താന്‍ താരങ്ങള്‍ കളിക്കുന്നില്ല. മുംബൈ സംഭവത്തിന്‌ ശേഷം ആദ്യമായി രാജ്യത്ത്‌ വരുന്ന പാക്കിസ്‌താന്‍ സംഘമാണ്‌ ഹോക്കി ടീം. പൂള്‍ ബി യില്‍ 28 ന്‌ ഇന്ത്യയുമായി കളിക്കുന്ന പാക്കിസ്‌താന്‍ മാര്‍ച്ച്‌ 2ന്‌ സ്‌പെയിനിനെയും 4ന്‌ ഇംഗ്ലണ്ടിനെയും 6ന്‌ ദക്ഷിണാഫ്രിക്കയയെയും 8ന്‌ ഓസ്‌ട്രേലിയയെയും നേരിടും.

കിവി താരം പിന്‍വാങ്ങി
വെല്ലിംഗ്‌ടണ്‍: ലോകകപ്പ്‌ ഹോക്കി ഇന്ത്യ ഒരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളില്‍ ന്യൂസിലാന്‍ഡ്‌ ഹോക്കി ഫെഡറേഷന്‍ സംതൃപ്‌തി പ്രകടിപ്പിച്ചുവെങ്കിലും ടീമിലെ മുന്‍നിരക്കാരനായ സൈമണ്‍ ചൈല്‍ഡ്‌ അല്‍ഖായിദാ ഭീഷണിയെ തുടര്‍ന്ന്‌ ടീമില്‍ നിന്നും പിന്‍വാങ്ങി. കനത്ത സുരക്ഷാ സമ്മര്‍ദ്ദത്തില്‍ തനിക്ക്‌ കളിക്കാന്‍ കഴിയില്ലെന്നാണ്‌ അദ്ദേഹം വ്യക്തമാക്കുന്നത്‌. രാജ്യത്തിന്‌ വേണ്ടി മികച്ച പ്രകടനം നടത്താന്‍ ഏത്‌ ഹോക്കി താരവും ആഗ്രഹിക്കും. എന്നാല്‍ സുരക്ഷയും പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോള്‍ എറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയില്ല. ഒരു കളിക്കാരന്‌ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ അനുയോജ്യമായ സാഹചര്യമാണ്‌ വേണ്ടത്‌. സാഹചര്യം പ്രതികൂലമായത്‌ കൊണ്ടാണ്‌ ജീവിതത്തിലെ തന്നെ ഏറ്റവും വിഷമകരമായ തീരുമാനം എടുക്കേണ്ടി വന്നതെന്നും 21 കാരനായ താരം പറഞ്ഞു. അഞ്ച്‌ വര്‍ഷത്തെ രാജ്യാന്തര കരിയറില്‍ രാജ്യത്തിന്‌ വേണ്ടി 119 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌ ചൈല്‍ഡ്‌. ലോകകപ്പ്‌ മുന്‍നിര്‍ത്തി കിവി ടീം ഓസ്‌ട്രേലിയയില്‍ നടത്തിയ പര്യടന സംഘത്തില്‍ ചൈല്‍ഡ്‌ കളിച്ചിരുന്നു. അല്‍ഖായിദയുടെ ഭീഷണി താരങ്ങളെ മാനസികമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ടീമിന്റെ കോച്ച്‌ ഷെയിന്‍ മക്‌ലോഡ്‌ പറഞ്ഞു.

പാക്കിസ്‌താന്‍ ടീമിന്‌ ഒരു കോടി
ലാഹോര്‍: ഹോക്കി ലോകകപ്പില്‍ പങ്കെടുക്കുന്ന പാക്കിസ്‌താന്‍ ടീമിന്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനിയുടെ വക വന്‍ പ്രതിഫലം. ഒരു കോടി രൂപയാണ്‌ ടീമിന്‌ പാരിതോഷികമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്‌. ടീമിന്റെ പ്രകട
നം എത്ര മോശമായാലും തുകക്ക്‌ പ്രശ്‌നമല്ല. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ പാക്കിസ്‌താന്‍ ടീമിന്‌ കളിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. പാക്കിസ്‌താന്റെ യഥാര്‍ത്ഥ പ്രതിനിധികളാണ്‌ ഹോക്കി താരങ്ങള്‍. ഇന്ത്യയില്‍ പാക്കിസ്‌താന്റെ അംബാസിഡര്‍മാരായി യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ കളിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഏകോപന ചുമതല സഫറിന്‌
ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കിയിലെ മുഴുവന്‍ മല്‍സരങ്ങളും ആസ്വദിക്കാന്‍ മുന്‍കാല ഒളിംപ്യന്മാരെ സംഘാടക സമിതി ക്ഷണിക്കുന്നു. ഇന്ത്യക്ക്‌ ഒളിംപ്‌കിസുകളിലും ലോക വേദികളിലും മെഡലുകള്‍ സമ്മാനിച്ച മുഴുവന്‍ മുന്‍കാല താരങ്ങളെയും ഏകോപിപ്പിക്കാനുളള ചുമതല നല്‍കിയിരിക്കുന്നത്‌ ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ഹോക്കി താരങ്ങളില്‍ ഒരാളായ സഫര്‍ ഇഖ്‌ബാലിന്‌. ലോകകപ്പ്‌ സംഘാടക സമിതി ചെയര്‍മാനായ സുരേഷ്‌ കല്‍മാഡിയാണ്‌ എല്ലാ ഒളിംപ്യന്മാരെയും ചാമ്പ്യന്‍ഷിപ്പിലേക്ക്‌ ക്ഷണിക്കാനും ഇവരുടെ സേവനങ്ങളെ ഉപയോഗപ്പെടുത്താനും സഫറിനെ ചുമതലപ്പെടുത്തിയത്‌.

സംഘാടകര്‍ക്കെതിരെ പര്‍ഗത്‌
ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കി സംഘാടകര്‍ക്കെതിരെ തുറന്ന വിമര്‍ശനവുമായി മുന്‍ ക്യാപ്‌റ്റന്‍ പര്‍ഗത്‌സിംഗ്‌. ലോകകപ്പ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌ ലക്കും ലഗാനുമില്ലാതെയാണെന്നാണ്‌ അദ്ദേഹത്തിന്റെ പരാതി. ഇന്ത്യന്‍ ഹോക്കി ഭരണം ഏറ്റെടുത്തിരിക്കുന്ന ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനാണ്‌ പ്രശ്‌നത്തിലെ പ്രതി. ഇപ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങളാണ്‌ ചാമ്പ്യന്‍ഷിപ്പിനെ ബാധിച്ചിരിക്കുന്നത്‌. എന്നാല്‍ മൊത്തത്തില്‍ പ്രശ്‌നങ്ങളാണ്‌. ആരും ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നില്ല. ഇത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും പര്‍ഗത്‌ പറഞ്ഞു. സുരേഷ്‌ കല്‍മാഡിയാണ്‌ സംഘാടക സമിതിയെ നയിക്കുന്നത്‌. അദ്ദേഹം ഉത്തരവാദിത്ത്വം ഏറ്റെടുക്കണമെന്നും പര്‍ഗത്‌ ആവശ്യപ്പെട്ടു.

തേര്‍ഡ്‌ ഐ
സുരക്ഷയിലെ ഉറപ്പ്‌
ലോകകപ്പ്‌ ഹോക്കിയില്‍ പങ്കെടുക്കാനെത്തുന്ന ടീമുകളും താരങ്ങളും കരുതിയിരിക്കണമെന്ന അല്‍ഖായിദ മുന്നറിയിപ്പ്‌ വന്നിട്ട്‌ ദിവസങ്ങളായി. കാശ്‌മീരിലെ ഒരു വെബ്‌ പത്രത്തിലൂടെയാണ്‌ അല്‍ഖായിദക്കാര്‍ മുന്നറിയിപ്പ്‌ നല്‍കിയത്‌. മുന്നറിയിപ്പിന്‌ വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചപ്പോഴാണ്‌ ലോകകപ്പ്‌ ഹോക്കിക്ക്‌ വരുന്ന കാര്യത്തില്‍ പലരും നെറ്റിചുളിച്ചത്‌. ഇത്തരം ഭീഷണികള്‍ ഏത്‌ സംഘാടകര്‍ക്കുമെതിരെയും ഉന്നയിക്കാം. 2012 ലെ ഒളിംപിക്‌സ്‌ നടക്കുന്നത്‌ ലണ്ടനിലാണ്‌. അതിന്‌ മുമ്പ്‌ ചൈനയിലെ ഗുവാന്‍ഷൂവില്‍ ഏഷ്യന്‍ ഗെയിംസ്‌ നടക്കാനുണ്ട്‌. മാസങ്ങള്‍ മാത്രം അരികെയാണ്‌ ദക്ഷിണാഫ്രിക്കയിലെ ഫുട്‌ബോള്‍ ലോകകപ്പ്‌. ഇത്തരം വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ക്കു നേരെ ആരെങ്കിലും ഉണ്ടയില്ലാ വെടി പായിക്കുമ്പോഴേക്കും ടീമുകള്‍ വിരണ്ടാല്‍ പിന്നെ ലോകത്ത്‌ കായിക മാമാങ്കങ്ങളുണ്ടാവില്ല. 2008 ല്‍ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സ്‌്‌ തകര്‍ക്കുമെന്ന്‌ പറഞ്ഞത്‌ ചൈനയിലെ തന്നെ തീവ്രവാദി ഗ്രൂപ്പുകളായിരുന്നു. എല്ലാ സുരക്ഷയും ചൈന ഒരുക്കി. സുരക്ഷാപാലനക്കാര്‍ അറിയാതെ ഒരു ഈച്ച പോലും പറക്കാത്ത അവസ്ഥയായിരുന്നു ചൈനയില്‍. മുഖ്യ മല്‍സരവേദിയായ പക്ഷിക്കൂടിന്‌ മുകളിലൂടെ വിമാനം പോലും പറക്കാന്‍ അനുവദിച്ചില്ല. ഇതേ പോലുള്ള വന്‍ സുരക്ഷയാണ്‌ ഇന്ത്യയും വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ചൈന നല്‍കിയ ഉറപ്പില്‍ വിദേശ രാജ്യങ്ങള്‍ വിശ്വാസമര്‍പ്പിച്ചെങ്കില്‍ അതേ വിശ്വാസം ഇന്ത്യന്‍ ഭരണക്കൂടത്തോടും കാണിക്കണം. ഒരു വലിയ മേള സംഘടിപ്പിക്കുക എന്നത്‌ ചെറിയ കാര്യമല്ല. ലോകകപ്പിന്റെ സുരക്ഷക്ക്‌ മാത്രം കോടികളാണ്‌ ചെലവാക്കിയിരിക്കുന്നത്‌. ലോകകപ്പിന്‌ ശേഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കാര്യത്തിലും സുരക്ഷാ പാലനത്തിനായാണ്‌ ഏറ്റവുമധികം മുതല്‍മുടക്ക്‌. ഇന്ത്യയില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളും സ്വന്തം ബജറ്റില്‍ സുരക്ഷക്കായാണ്‌ ഇപ്പോള്‍ വലിയ തുക മാറ്റിവെക്കുന്നത്‌.
ലോകകപ്പിനെത്തുന്ന ടീമുകള്‍ക്ക്‌ കുറ്റമറ്റ സുരക്ഷയാണ്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ആഭ്യന്തരകാര്യ മന്ത്രാലയവും വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. അതിനെ വിശ്വസിക്കാന്‍ ടീമുകള്‍ക്ക്‌ കഴിയണം. ഒരു രാജ്യത്തിന്റെ ഭരണക്കൂടം നല്‍കുന്ന വാഗ്‌ദാനത്തെ അവിശ്വസിക്കേണ്ടതില്ല. ലോകകപ്പ്‌ മനോഹരവും ഭദ്രവുമായി നടത്തേണ്ടത്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭിമാന പ്രശ്‌നമാണ്‌. ഇന്ത്യയില്‍ ഇത്‌ വരെ നടന്ന വലിയ മാമാങ്കങ്ങളെല്ലാം അട്ടിമറിക്കാന്‍ പലരും നടന്നിട്ടുണ്ട്‌. പക്ഷേ അവരൊന്നും വിജയിച്ചിട്ടില്ല. കാശ്‌മീരിന്റെ പേര്‌ പറഞ്ഞ്‌ ഭരണക്കൂടത്തെ വിറപ്പിക്കാനുള്ള പുതിയ നീക്കങ്ങളെ മുള്ളയിലെ നുള്ളേണ്ടതുണ്ട്‌. അതിന്‌ ഭരണക്കൂടത്തിന്‌ പിന്തുണ നല്‍കേണ്ടത്‌ വിദേശ ടീമുകളും രാജ്യങ്ങളുമാണ്‌.

Saturday, February 20, 2010

HOCKEY DAYS

ലോകകപ്പ്‌ ഹോക്കി
പൂള്‍ എ
ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്‌, കൊറിയ, ന്യൂസിലാന്‍ഡ്‌, കാനഡ, അര്‍ജന്റീന
പൂള്‍ ബി
ഓസ്‌ട്രേലിയ, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, പാക്കിസ്‌താന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക
ഫിക്‌സ്‌ച്ചര്‍
പൂള്‍ എ
മാര്‍ച്ച്‌ 1: ന്യൂസിലാന്‍ഡ്‌-കാനഡ
ജര്‍മനി-കൊറിയ
നെതര്‍ലാന്‍ഡ്‌സ്‌-അര്‍ജന്റീന
മാര്‍ച്ച്‌ 3: കാനഡ-ജര്‍മനി
അര്‍ജന്റീന-കൊറിയ
ന്യൂസിലാന്‍ഡ്‌-നെതര്‍ലാന്‍ഡ്‌സ്‌
മാര്‍ച്ച്‌ 5: കൊറിയ-ന്യൂസിലാന്‍ഡ്‌
നെതര്‍ലാന്‍ഡ്‌സ്‌-കാനഡ
ജര്‍മനി-അര്‍ജന്റീന
മാര്‍ച്ച്‌ 7 : കൊറിയ-കാനഡ
ന്യൂസിലാന്‍ഡ്‌-അര്‍ജന്റീന
ജര്‍മനി-നെതര്‍ലാന്‍ഡ്‌സ്‌
മാര്‍ച്ച്‌ 9: ജര്‍മനി-ന്യൂസിലാന്‍ഡ്‌
നെതര്‍ലാന്‍ഡ്‌സ്‌-കൊറിയ
കാനഡ-അര്‍ജന്റീന

പൂള്‍ ബി
ഫെബ്രുവരി 28: ദക്ഷിണാഫ്രിക്ക-സ്‌പെയിന്‍
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്‌
ഇന്ത്യ-പാക്കിസ്‌താന്‍
മാര്‍ച്ച്‌ 2: ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട്‌
പാക്കിസ്‌താന്‍-സ്‌പെയിന്‍
ഇന്ത്യ-ഓസ്‌ട്രേലിയ
മാര്‍ച്ച്‌ 4: ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ
ഇംഗ്ലണ്ട്‌-പാക്കിസ്‌താന്‍
ഇന്ത്യ-സ്‌പെയിന്‍
മാര്‍ച്ച്‌ 6: ഓസ്‌ട്രേലിയ-സ്‌പെയിന്‍
ദക്ഷിണാഫ്രിക്ക-പാക്കിസ്‌താന്‍
ഇന്ത്യ-ഇംഗ്ലണ്ട്‌
മാര്‍ച്ച്‌ 8: സ്‌പെയിന്‍-ഇംഗ്ലണ്ട്‌
ഓസ്‌ട്രേലിയ-പാക്കിസ്‌താന്‍
ഇന്ത്യ-ദക്ഷിണാഫ്രിക്ക
പ്ലേ ഓഫ്‌ മല്‍സരങ്ങള്‍
മാര്‍ച്ച്‌ 11- പതിനൊന്ന്‌, പന്ത്രണ്ട്‌ സ്ഥാനങ്ങള്‍ക്കായി
മാര്‍ച്ച്‌ 12-ഒമ്പത്‌, പത്ത്‌ സ്ഥാനങ്ങള്‍ക്കായി
ഏഴ്‌, എട്ട്‌ സ്ഥാനങ്ങള്‍ക്കായി
അഞ്ച്‌, ആറ്‌ സ്ഥാനങ്ങള്‍ക്കായി
മാര്‍ച്ച്‌ 11- സെമി ഫൈനലുകള്‍
മാര്‍ച്ച്‌ 13-ലൂസേഴ്‌സ്‌ ഫൈനല്‍
മാര്‍ച്ച്‌ 13-ഫൈനല്‍

ലോകം വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യ ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്ന രണ്ട്‌ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യത്തേത്‌ ഇതാ തുടങ്ങുകയായി.. രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ നേതൃത്ത്വം നല്‍കുന്ന പന്ത്രണ്ടാമത്‌ ലോകകപ്പ്‌ ഹോക്കിക്ക്‌ അടുത്ത ഞായറാഴ്‌ച്ച ഇവിടെ ധ്യാന്‍ചന്ദ്‌ ഹോക്കി സ്‌റ്റേഡിയത്തില്‍ തുടക്കം. രണ്ടാഴ്‌ച്ച ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക്‌ ടീമുകള്‍ ഈ വാരം മുതല്‍ എത്തും. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ചില ടീമുകള്‍ എത്തുന്നത്‌ വൈകുമെങ്കിലും ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക്കിസ്‌താന്‍ അനുകൂല തീവ്രവാദി ഗ്രൂപ്പുകള്‍ ലോകകപ്പ്‌ ഹോക്കിക്ക്‌ എത്തുന്ന ടീമുകള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയ സാഹചര്യത്തില്‍ ഒരു തരത്തിലും പിഴവില്ലാത്ത സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. തീവ്രവാദികളുടെ ഭീഷണിയുണ്ടെങ്കിലും ഇന്ത്യ ഉറപ്പ്‌ നല്‍കുന്ന സുരക്ഷയില്‍ എല്ലാ ടീമുകളും സംതൃപ്‌തരാണ്‌. ഓസ്‌ട്രേലിയയും പാക്കിസ്‌താനും സുരക്ഷാ ഒരുക്കങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്‌.
രണ്ട്‌ പൂളുകളിലായി ലോക ഹോക്കിയെ പ്രബലരെല്ലാം ഇവിടെ കളിക്കുന്നുണ്ട്‌. പൂള്‍ എ യില്‍ ശക്തരായ ഹോളണ്ടിനൊപ്പം ജര്‍മനി, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്‌, കാനഡ, അര്‍ജന്റീന എന്നിവരാണുള്ളത്‌. ഇന്ത്യ കളിക്കുന്നത്‌ പൂള്‍ ബി യിലാണ്‌. പാക്കിസ്‌താനെ കൂടാതെ ഓസ്‌ട്രേലിയ, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക എന്നിവരാണ്‌ ഈ ഗ്രൂപ്പില്‍ കളിക്കുന്നത്‌. ഇന്ത്യയുടെ ആദ്യ മല്‍സരം 28ന്‌ പരമ്പരാഗത വൈരികളായ പാക്കിസ്‌താനുമായാണ്‌ എന്നതാണ്‌ സവിശേഷമായ കാര്യം.
ലോകകപ്പ്‌ ഹോക്കിക്ക്‌ പുറമെ ഒക്ടോബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസാണ്‌ രാജ്യം ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്ന വലിയ മേള. ലോകകപ്പ്‌ ഹോക്കിക്ക്‌ ഒരുക്കിയ സുരക്ഷയും ഒരുക്കങ്ങളും കോമണ്‍വെല്‍ത്ത്‌ ഗെയിംസിനും ഉപയോഗപ്പെടുത്തും. വിവാദ കാലത്തിന്‌ ശേഷമാണ്‌ ലോക ഹോക്കി ഫെഡറേഷന്‍ ഇന്ത്യക്ക്‌ ലോകകപ്പ്‌ വേദി നല്‍കിയത്‌. ലോകകപ്പ്‌ വേദി ലഭിച്ച ശേഷം ഒരുക്കങ്ങള്‍ സംബന്ധമായും പിന്നെ ഇന്ത്യന്‍ ടീമിലെ പ്രശ്‌നങ്ങള്‍ കാരണവും ഇവിടെ നിന്ന്‌ ചാമ്പ്യന്‍ഷിപ്പ്‌ അകലുമോ എന്ന സംശയമുണ്ടായിരുന്നു. ഇപ്പോഴാണ്‌ സുരക്ഷാ പ്രശ്‌നങ്ങള്‍ വെല്ലുവിളിയായിരിക്കുന്നത്‌. 2007 ലാണ്‌ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ ഇന്ത്യക്ക്‌ ലോകകപ്പ്‌ അനുവദിച്ചത്‌. എന്നാല്‍ പ്രശ്‌നങ്ങള്‍ കാരണം ലോകകപ്പ്‌ വേദി അന്തിമമായി ഇന്ത്യക്ക്‌ നല്‍കാന്‍ വീണ്ടും ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനിലെ പടലപിണക്കവും പ്രശ്‌നങ്ങളുമായി അവരെ പുറത്താക്കിയതിന്‌ ശേഷം ഇപ്പോള്‍ നടക്കുന്ന ലോകകപ്പിന്‌ നേതൃത്ത്വം നല്‍കുന്നത്‌ ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനുമാണ്‌.
ആതിഥേയരായ ഇന്ത്യയെയും വന്‍കരാ ചാമ്പ്യന്മാരെയും മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാം ടീമുകളും യോഗ്യതാ റൗണ്ട്‌ പിന്നിട്ടാണ്‌ ഇവിടെ എത്തിയിരിക്കുന്നത്‌. മൂന്ന്‌ യോഗ്യതാ ചാമ്പ്യന്‍ഷിപ്പുകളാണ്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളിലായി നടന്നത്‌. ഫ്രാന്‍സിലെ ലില്ലിയില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലൂടെയാണ്‌ പാക്കിസ്‌താന്‍ ലോകകപ്പ്‌ എന്‍ട്രി സ്വന്തമാക്കിയത്‌. ന്യൂസിലാന്‍ഡിലെ ഇന്‍വര്‍കാര്‍ഗിലില്‍ നടന്ന യോഗ്യതാ മല്‍സരങ്ങളില്‍ നിന്നാണ്‌ കിവീസില്‍ എത്തിയത്‌. അര്‍ജന്റീനയില്‍ നടന്ന മൂന്നാം യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയും കരുത്ത്‌ കാട്ടി. ലോകകപ്പിലേക്കുള്ള യോഗ്യതാ വന്‍കരാടിസ്ഥാനത്തിലാണ്‌. എല്ലാ വന്‍കരയില്‍ നിന്നും അതത്‌ വന്‍കരാ ചാമ്പ്യന്മാരുണ്ടാവും. യൂറോപ്പിനും മൂന്ന്‌ ബെര്‍ത്താണുള്ളത്‌. ആഫ്രിക്കയെ പ്രതിനിധീകരിച്ച്‌ ദക്ഷിണാഫ്രിക്കയും ഏഷ്യയിലെ ചാമ്പ്യന്മാരായി കൊറിയയും യൂറോപ്പില്‍ നിന്ന്‌ ഇംഗ്ലണ്ടും ജര്‍മനിയും ഹോളണ്ടും സ്‌പെയിനും പാന്‍ അമേരിക്കയില്‍ നിന്ന്‌ കാനയും ഓഷ്യാനയില്‍ നിന്ന്‌ ഓസ്‌ട്രേലിയയും യോഗ്യതാ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി പാക്കിസ്‌താനും ന്യൂസിലാന്‍ഡും അര്‍ജന്റീനയും ആതിഥേയരെന്ന നിലയില്‍ ഇന്ത്യയും പൊരുതുമ്പോള്‍ ഒരു ദിവസം മൂന്ന്‌ മല്‍സരങ്ങളാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. അതത്‌ ഗ്രൂപ്പില്‍ നിന്ന്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ സെമി കളിക്കും. മാര്‍ച്ച്‌ പതിനൊന്നിനാണ്‌ സെമി. പതിമൂന്നിനാണ്‌ ഫൈനല്‍.

തേര്‍ഡ്‌ ഐ-കമാല്‍ വരദൂര്‍
തിരിച്ചുവരുമോ ഇന്ത്യ
ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകന്‍ ആരാണ്‌...? ഈ ചോദ്യത്തിന്‌ വളരെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ ഇന്ത്യന്‍ ഹോക്കിയെ വിടതെ പിന്തുടരുന്നവര്‍ക്കല്ലാതെ കഴിയില്ല. ഇന്ത്യയില്‍ അടുത്തയാഴ്‌ച്ച മുതല്‍ പന്ത്രണ്ടാമത്‌ ലോകകപ്പ്‌ ഹോക്കി ചാമ്പ്യന്‍ഷിപ്പ്‌ നടക്കാന്‍ പോവുന്നതായും അധികമാര്‍ക്കുമറിയില്ല. ഇന്ത്യന്‍ ഹോക്കിയെ യുവതലമുറ ശരിക്കും മറക്കുമായിരുന്നു ചക്‌ദേ ഇന്ത്യ എന്ന ആ ഷാറുഖ്‌ ഖാന്‍ സിനിമ ഇല്ലായിരുന്നുവെങ്കില്‍....
നമ്മുടെ കായിക വര്‍ത്തമാനങ്ങളില്‍ ദേശീയ ഗെയിം വരുന്നതേയില്ല.. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആവേശപ്പോരാട്ടത്തില്‍ തോല്‍പ്പിച്ചതും ഐ.സി.സി റാങ്കിംഗില്‍ ആദ്യസ്ഥാനം നിലനിര്‍ത്തിയതും ചില മലയാള പത്രങ്ങള്‍ പോലും പ്രധാന വാര്‍ത്തയാക്കി. മാറുന്ന കാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ ദിശാസൂചികയായി ഇതിനെ വിശേഷിപ്പിക്കാനും മാധ്യമ കുലപതികള്‍ മറക്കുന്നില്ല. പക്ഷേ ലോകകപ്പ്‌ ഹോക്കി പോലെ വലിയ മേള അരികിലെത്തിയിട്ടും സ്‌പോര്‍ട്‌സ്‌ പേജില്‍ ഒരു വരി പോലും നല്‍കാത്ത മാധ്യമസിംഹങ്ങള്‍ ഇവിടെയുണ്ട്‌.
ഇന്ത്യന്‍ ഹോക്കിയുടെ ദുരവസ്ഥയില്‍ ദേശീയ ഗെയിമിന്റെ നിലനില്‍പ്പ്‌ പോലും ചോദ്യം ചെയ്യപ്പെടുകയാണിന്ന്‌... ഒളിംപിക്‌സ്‌ ചരിത്രത്തില്‍ എട്ട്‌ വണ, അതും തുടര്‍ച്ചയായി രണ്ട്‌ ഹാട്രിക്കുമായി സ്വര്‍ണ്ണം സ്വന്തമാക്കിയവരാണ്‌ ഇന്ത്യന്‍ ടീമെന്നത്‌ പലര്‍ക്കും ഇന്ന്‌ വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണ്‌... മഹാനായ ധ്യാന്‍ചന്ദ്‌ 28 ലെ ലോസാഞ്ചലസ്‌ ഗെയിംസില്‍ എതിര്‍ വലയില്‍ ഗോള്‍വേട്ട നടത്തിയതും എതിര്‍ ടീം ധ്യാനിന്റെ സ്റ്റിക്കിനെക്കുറിച്ച്‌ പരാതിപ്പെട്ടതും ധ്യാന്‍ ആ സ്റ്റിക്ക്‌ എതിരാളികള്‍ക്ക്‌ നല്‍കിയതുമെല്ലാം ഇന്നത്തെ തലമുറക്ക്‌ വിശ്വസിക്കാനാവാത്ത കഥകളാണ്‌....
ഹോക്കിയെ നശിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും നമ്മുടെ കായിക മേലധികാരികള്‍ക്കമുളള പങ്ക്‌ ചെറുതല്ല. ദേശീയ ഗെയിമിനെ കൊന്ന്‌ കൊല വിളിച്ചവരുടെ പ്രതിനിധിയായി ഇപ്പോള്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കെ.പി.എസ്‌ ഗില്ലുണ്ട്‌. പക്ഷേ അവസാനമായി പറഞ്ഞു കേള്‍ക്കുന്നത്‌ ഇന്ത്യന്‍ ഹോക്കിയെ രക്ഷിക്കാന്‍ ഗില്ലിന്‌ കീഴെ പഞ്ചാബികളെല്ലാം ഒരുമിക്കുന്നു എന്നാണ്‌. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ പിരിച്ചുവിട്ടത്‌ സുരേഷ്‌ കല്‍മാഡിയെന്ന വ്യക്തിയുടെ താല്‍പ്പര്യത്തിലാണെന്നും പഞ്ചാബികളെ ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഇതെന്നുമെല്ലാം പറഞ്ഞ്‌ പ്രചരിപ്പിക്കുന്നു. മാട്ടു എന്ന ഹോക്കി ഇന്ത്യ തലവന്‍ രാജിവെച്ചത്‌ പോലും ഇതിന്റെ ഭാഗമായാണത്രെ... കല്‍മാഡിയെ ഒറ്റപ്പെടുത്താന്‍ ഇപ്പോള്‍ രണ്‍ധീര്‍സിംഗിനെ പോലുള്ളവര്‍ പഞ്ചാബി ബാനറില്‍ ഒരുമിക്കാനും പോവുകയാണത്രെ....
എന്തായാലും നമ്മുടെ ഹോക്കിയിലെ ഭരണപടലപിണക്കം അവസാനിക്കില്ല. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഇപ്പോള്‍ രാജ്‌പാല്‍ സിംഗാണ്‌. പക്ഷേ കോച്ചിന്റെ നായകന്‍ പ്രഭജ്യോത്‌ സിംഗും. പണ്ട്‌ ഇന്ത്യന്‍ ഹോക്കി താരങ്ങളുടെ പേരുകള്‍ എല്ലാവര്‍ക്കും സുപരിചിതമായിരുന്നു. സഫര്‍ ഇഖ്‌ബാലും മെര്‍വിന്‍ ഫെര്‍ണാണ്ടസും പര്‍ഗത്‌സിംഗും ധന്‍രാജ്‌ പിള്ളയും ദിലിപ്‌ ടീര്‍ക്കെയുമെല്ലാം നമ്മുടെ വിരേന്ദര്‍ സേവാഗ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ പേരുകള്‍ പോലെ എല്ലാവര്‍ക്കുമറിയാവുന്ന വ്യക്തികളായിരുന്നു. ഇന്ത്യന്‍ ഹോക്കി ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സഹാറ പോലെ വമ്പന്‍ ഗ്രൂപ്പുകള്‍ വന്നിരുന്നിരുന്നു. ചക്‌ദേ ഇന്ത്യ എന്ന ബോളിവുഡ്‌ സിനിമ വന്നപ്പോള്‍ ഹോക്കി ചര്‍ച്ചകള്‍ സജീവമായി. പക്ഷേ കെ.പി.എസ്‌ ഗില്ലും ജ്യോതികുമാരുനമെല്ലാം സെലക്ഷന്‍ കാര്യത്തില്‍ പോലും പണം വാങ്ങിയ നേര്‍ക്കാഴ്‌ച്ചയില്‍ ഹോക്കിയെന്ന ഗെയിമിനെ സപ്പോര്‍ട്ട്‌ ചെയ്യാന്‍ പിന്നെ ആരുമില്ലാതായി.
ഇന്ത്യക്ക്‌ അനുവദിക്കപ്പെട്ട ലോകകപ്പ്‌ പോലും ഇല്ലാതാവുമെന്ന ഘട്ടത്തില്‍, സുരേഷ്‌ കല്‍മാഡിയെ പോലുള്ളവരാണ്‌ രക്ഷകരായത്‌. പ്രതിഫലം തേടി സമരത്തിനിറങ്ങിയ താരങ്ങള്‍ക്ക്‌ അദ്ദേഹമാണ്‌ സഹാറയില്‍ നിന്നും ഒരു കോടി വാങ്ങി നല്‍കിയത്‌. ഇതിപ്പോള്‍ പഴയ പ്രതാപകാലം വീണ്ടെടുക്കാനുള്ള കനകാവസരമാണ്‌ നമ്മുടെ സംഘാടകര്‍ക്കും താരങ്ങള്‍ക്കും. ലോകകപ്പില്‍ കളിക്കുന്നവരെല്ലാം ശക്തരാണ്‌. ഇപ്പോള്‍ അര്‍ജന്റീനയെ പോലും തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവുമെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയാത്ത അവസ്ഥയാണ്‌. പക്ഷേ രാജ്‌പാല്‍സിംഗിന്റെ സംഘത്തില്‍ ജൂനിയര്‍ തലത്തില്‍ മികവ്‌ പ്രകടിപ്പിച്ച ധാരാളം താരങ്ങളുണ്ട്‌. രാജ്യാന്തര മല്‍സര പരിചയക്കുറവാണ്‌ ഇവര്‍ക്ക്‌ പ്രശ്‌നം. പാക്കിസ്‌താനെതിരെ നടക്കാന്‍ പോവുന്ന ആദ്യ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ച്‌ വിജയിച്ചാല്‍ ആ ആത്മവിശ്വാസത്തെ സ്റ്റിക്കിലേക്ക്‌ ആവാഹിച്ച്‌ മുന്നേറാന്‍ കഴിയും. എല്ലാം മറന്ന്‌ ആദ്യ മല്‍സരത്തിനിറങ്ങുക-വിജയിക്കുക. വിജയം വഴി പിന്തുണയും പ്രോല്‍സാഹനവുമെല്ലാം വരും. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ യോഗ്യത നേടാന്‍ കഴിയാത്ത നാണക്കേടും കഴിഞ്ഞ ലോകകപ്പില്‍ പതിനൊന്നാം സ്ഥാനത്തായതുമെല്ലാം തല്‍ക്കാലം മറക്കാം.

കപ്പിന്‌ മലയാളവും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളത്തിനൊരു എന്‍.പി പ്രദീപുണ്ട്‌, ക്രിക്കറ്റില്‍ ഒരു ശ്രീശാന്തും... ഇപ്പോഴിതാ ഹോക്കിയിലും ഒരു മലയാള സാന്നിദ്ധ്യം-പി.ശ്രീജേഷ്‌..... ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രധാന ഗോള്‍ക്കീപ്പറാണ്‌ ഈ കൊച്ചിക്കാരന്‍. ആറാമത്‌ ഏഷ്യന്‍ ജൂനിയര്‍ ഹോക്കിയില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയപ്പോള്‍ വല കാക്കുകയും ഏറ്റവും മികച്ച ഗോള്‍ക്കീപ്പറായി അംഗീകരിക്കപ്പെടുകയും ചെയ്‌ത കൊച്ചു താരമിപ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളാണ്‌. എരുമേലിയിലെ കിഴക്കമ്പലത്ത്‌ സ്വദേശിയായ ശ്രീജേഷ്‌ ഹൈദരാബാദില്‍ നടന്ന ലോകകപ്പില്‍ എല്ലാവരെയും വിസ്‌മയിപ്പിച്ചിരുന്നു. ഒരു ഷോട്ട്‌ പുട്ടറായി ജി.വി രാജ സ്‌ക്കൂളില്‍ ചേര്‍ന്ന ശ്രീജേഷ്‌ എങ്ങനെ ഒരു ഹോക്കി ഗോള്‍ക്കീപ്പറായി എന്നത്‌ രസകരമായ കാര്യമാണ്‌. എട്ടാം ക്ലാസ്‌ വരെ അത്‌ലറ്റായും ഷോട്ട്‌പുട്ടറായും മിന്നിയ ശ്രീജേഷിലെ ഹോക്കി താരത്തെ കണ്ടെത്തിയത്‌ ഇപ്പോള്‍ ഹോക്കി കേരളയുടെ സെക്രട്ടറിയായ രമേഷ്‌ കോലപ്പയും ജയകുമാറുമാണ്‌. 2003 ല്‍ ചണ്ഡിഗറില്‍ നടന്ന സീനിയര്‍ ക്യാമ്പിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ വഴിയാണ്‌ ശ്രീജേഷ്‌്‌ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌. പാക്കിസ്‌താനെതിരായ പരമ്പരക്ക്‌ മുന്നോടിയായാണ്‌ ആ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. എന്നാല്‍ ദേശീയ ടീമില്‍ ശ്രീജേഷിന്‌ സ്ഥാനം ലഭിച്ചില്ലെങ്കിലും ആ ക്യാമ്പ്‌ വലിയ സഹായമായിരുന്നുവെന്ന്‌ ശ്രീജേഷ്‌ പറയുന്നു. പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്‌റ്റ്‌ പരമ്പരയില്‍ ജൂനിയര്‍ ഇന്ത്യക്കായി കളിച്ചാണ്‌ അദ്ദേഹം രാജ്യാന്തര രംഗത്ത്‌ അരങ്ങേറിയത്‌. പാക്കിസ്‌താന്‍, മലേഷ്യ പര്യടനങ്ങളിലും ശ്രീജേഷ്‌ കളിച്ചിരുന്നു. പാക്കിസ്‌താനെതിരെ അവരുടെ തട്ടകത്ത്‌ കളിക്കാനായതാണ്‌ ശ്രീജേഷിലെ ഗോള്‍ക്കീപ്പറെ കരുത്തനാക്കിയത്‌.
ഇപ്പോള്‍ ഇതാ ലോകകപ്പ്‌- രാജ്യത്തിന്‌ വലിയ കിരീടം സമ്മാനിക്കാന്‍ ശ്രീജേഷ്‌ റെഡിയാണ്‌.. അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്‌ മലയാളത്തിന്റെ പ്രാര്‍ത്ഥനയാണ്‌.

സേവാഗ്‌ നമ്പര്‍ വണ്‍
കൊല്‍ക്കത്ത: ഐ.സി.സി പുതിയ റാങ്കിംഗില്‍ ടെസ്റ്റ്‌ ബാറ്റ്‌സ്‌മാന്‍ പട്ടത്തില്‍ ഒന്നാമന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്‌. ദക്ഷിണാഫ്രിക്കക്കെതിരെ നാഗ്‌പ്പൂരിലും കൊല്‍ക്കത്തയിലും നടന്ന ടെസ്റ്റുകളില്‍ സെഞ്ച്വറി സ്വന്തമാക്കിയാണ്‌ സേവാഗ്‌ ഒന്നാമനായത്‌. 863 പോയന്റാണ്‌ സേവാഗിനിപ്പോള്‍ സ്വന്തം. അദ്ദേഹം പിറകിലിക്കായിത്‌ അടുത്ത മിത്രമായ ഗൗതം ഗാംഭീറിനെയാണ്‌. ഗാംഭീറിനിപ്പോള്‍ 824 പോയന്റാണുള്ളത്‌. ഇന്ത്യക്കെതിരായ പരമ്പരയില്‍ തട്ടുതകര്‍പ്പന്‍ പ്രകടനം നടത്തി മാന്‍ ഓഫ്‌ ദ സീരിസ്‌ പട്ടം സ്വന്തമാക്കിയ ഹാഷിം അംലയാണ്‌ സേവാഗിന്‌ പിറകില്‍ രണ്ടാമത്‌. 842 പോയന്റാണ്‌ അംലക്ക്‌. പരമ്പരയില്‍ രണ്ട്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 805 പോയന്റുമായി ആറാമതാണ്‌. ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണിയാണ്‌ ഒന്നാമത്‌.

വീണ്ടും പാക്കിസ്‌താന്‍ വീണു
ദുബായ്‌: തോല്‍വികളില്‍ നിന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്‌ മോചനമില്ല. 20-20 ലോകകപ്പ്‌ ജേതാക്കളായ സംഘം ഇന്നലെ ഇംഗ്ലണ്ടിനോട്‌ ഏഴ്‌ വിക്കറ്റിന്‌ പരാജയപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ എട്ട്‌ വിക്കറ്റിന്‌ 129 റണ്‍സാണ്‌ നേടിയത്‌. ഒമ്പത്‌ പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. മോര്‍ഗന്‍-പീറ്റേഴ്‌സണ്‍ സഖ്യം നേടിയ 112 റണ്‍സാണ്‌ ഇംഗ്ലണ്ടിന്‌ കരുത്തായത്‌. ബൗളിംഗില്‍ 23 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ സ്വന്തമാക്കിയ സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡാണ്‌ പാക്കിസ്‌താനെ തകര്‍ത്തത്‌. പാക്‌ ബാറ്റ്‌സ്‌മാന്മാരില്‍ 33 റണ്‍സ്‌ നേടിയ നായകന്‍ ഷുഹൈബ്‌ മാലിക്കാണ്‌ ടോപ്‌ സ്‌ക്കോറര്‍.

ഇന്ന്‌ ആദ്യ ഏകദിനം
ജയ്‌പ്പൂര്‍: അത്യാവേശകരമായ ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരക്ക്‌ ഇന്ന്‌ ഇവിടെ തുടക്കം. മൂന്ന്‌ മല്‍സരങ്ങളുളള പരമ്പരയിലെ ആദ്യ മല്‍സരം മാന്‍സിംഗ്‌ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ്‌ നടക്കുന്നത്‌. ഗ്രയീം സ്‌മിത്തിന്‌ പരുക്കേറ്റത്‌ കാരണം ജാക്‌ കാലിസാണ്‌ ദക്ഷിണാഫ്രിക്കന്‍ സംഘത്തെ നയിക്കുന്നത്‌. കൊല്‍ക്കത്താ ടെസ്റ്റില്‍ കരുത്ത്‌ പ്രകടിപ്പിച്ച ഇന്ത്യക്ക്‌ ബാറ്റിംഗ്‌ തന്നെയാണ്‌ കരുത്ത്‌. സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ ആര്‌ തുടക്കമിടുമെന്ന്‌ വ്യക്തമല്ല. ഗൗതം ഗാംഭീര്‍ പരുക്ക്‌ കാരണം കളിക്കാത്ത സാഹചര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ അവസരം നല്‍കാനാണ്‌ സാധ്യത. സുരേഷ്‌ റൈന, വിരാത്‌ കോഹ്‌ലി, യൂസഫ്‌ പത്താന്‍ എന്നിവര്‍ മധ്യനിരക്ക്‌ കരുത്ത്‌ പകരും. സഹീര്‍ഖാന്‌ പകരം ടീമിലെത്തിയ ശ്രീശാന്തിനും ഇഷാന്ത്‌ ശര്‍മ്മയുമായിരിക്കും പുതിയ പന്ത്‌ പങ്കിടുക. മല്‍സരം നിയോ ക്രിക്കറ്റിലും ദൂരദര്‍ശനിലും ഉച്ചക്ക്‌ 2-30 മുതല്‍ തല്‍സമയം.

ഹോക്കി താരങ്ങള്‍ കോടികള്‍ ചോദിച്ചുവെന്ന്‌
ചണ്ഡിഗര്‍: ഇന്ത്യന്‍ ഹോക്കി താരങ്‌ഹളെ ചുറ്റിപ്പറ്റി മറ്റൊരു വിവാദം കൂടി... ഇന്നലെ ഇവിടെ നടക്കേണ്ടിയിരുന്ന പ്രദര്‍ശന മല്‍സരത്തിന്‌ തൊട്ട്‌ മുമ്പ്‌ രാജ്‌പാല്‍സിംഗിന്‍രെ ഇന്ത്യന്‍ ഹബോക്കി ടീം കളഇക്കണമെങഅകില്‍ അഞ്ച്‌ കോടി ചോദിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ചാരിറ്റി മല്‍സരത്തില്‍ കളഇക്കാന്‍ ബോളിവുഡ്‌ താരങ്ങളെത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സംഘത്തിലെ ആറ്‌ പേരുള്‍പ്പെടുന്ന താരങ്ങളുടെ ടീമാണത്രെ വലിയ തുക പ്രതിഫലമായി ചോദിച്ചത്‌. ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ ക്യാപ്‌റ്റന്‍ രാജ്‌ പാല്‍ വ്യക്തമാക്കി.

ഷൂട്ടിംഗില്‍ സ്വര്‍ണ്ണ വേട്ട
ന്യൂഡല്‍ഹി: ഗഗന്‍ നരാഗ്‌ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും സ്വര്‍ണ്ണം സ്വന്തമാക്കിയ കോമണ്‍വെല്‍ത്ത്‌ ഷൂട്ടിംഗില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ കുതിപ്പ്‌. ഒരു മീറ്റ്‌ റെക്കോര്‍ഡ്‌ ഉള്‍പ്പെടെ നാല്‌ സ്വര്‍ണ്ണവും രണ്ട്‌ വെള്ളിയും ഒരു വെങ്കലവുമാണ്‌ ഇന്ത്യ നേടിയത്‌. മൊത്തം പതിനൊന്ന്‌ മെഡലുകള്‍ ഇപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്‌. പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ആദ്യദിവസം സ്വര്‍ണ്ണം നേടിയ ഗഗന്‍ ഇന്നലെ ഇതേ ഇനത്തില്‍ വ്യക്തിഗത സ്വര്‍ണ്ണമാണ്‌ സ്വന്തമാക്കിത്‌. ടീം ഇനത്തില്‍ ഗഗനൊപ്പം സ്വര്‍ണ്ണം നേടിയ മലയാളിയായ രഘുനാഥ്‌ വ്യക്തിഗത ഇനത്തില്‍ നാലാമതാണ്‌ വന്നത്‌. 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ജസ്‌പാല്‍ റാണയുടെ അഞ്ച്‌ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ത്ത അമന്‍ പ്രീത്‌ സിംഗ്‌ 657.4 പോയന്റ്‌്‌ നേടി സ്വര്‍ണ്ണം സ്വന്തമാക്കി.

Friday, February 19, 2010

great aussi

ഓസീസ്‌ 5-0
മെല്‍ബണ്‍:റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ കുതികുതിക്കുന്നു.... ഇന്നലെ നടന്ന അഞ്ചാം ഏകദിനത്തിലും അവര്‍ വിന്‍സീഡിനെ തരിപ്പണമാക്കി. ആദ്യ മൂന്ന്‌ മല്‍സരങ്ങളിലും വിജയം വരിച്ച്‌ നേരത്തെ തന്നെ ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. ഒരു മല്‍സരം മഴയില്‍ മുടങ്ങി. അവസാന മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ അഞ്ച്‌ വിക്കറ്റിന്‌ 324 റണ്‍സ്‌ നേടിയപ്പോള്‍ തന്നെ ചിത്രം വ്യക്തമായിരുന്നു. വിന്‍ഡീസിന്‌ 199 റണ്‍സ്‌ നേടാനാണ്‌ കഴിഞ്ഞത്‌. 47 റണ്‍സ്‌ നേടിയ ഡാരല്‍ സാമി മാത്രമാണ്‌ ചെറുത്തുനിന്നത്‌. 125 റണ്‍സ്‌ വിജയത്തിന്‌ ഓസീസിനെ സഹായിച്ച ബൗളര്‍ ഡഫ്‌ ബൊളീഗ്നറാണ്‌. 33 റണ്‍സിന്‌ അദ്ദേഹം മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കി. പരമ്പരയില്‍ ഇനി രണ്ട്‌ 20-20 മല്‍സരങ്ങളുണ്ട്‌. നാളെ ആദ്യ മല്‍സരം നടക്കും.

കടുവകള്‍ പൊരുതി വീണു
ഹാമില്‍ട്ടണ്‍: സിദാന്‍ പാര്‍ക്കില്‍ ബംഗ്ലാദേശ്‌ ന്യൂസിലാന്‍ഡിനെ വിറപ്പിച്ചിരുന്നു. പക്ഷേ അവസാന ദിവസത്തില്‍ അന്തിമ വിജയം കിവീസിനൊപ്പം നിന്നു. 121 റണ്‍സിന്റെ വിജയമാണ്‌ ഏക ടെസ്റ്റ്‌ മല്‍സരത്തില്‍ കിവസ്‌ സ്വന്തമാക്കിയത്‌. നായകന്‍ ഷക്കീബ്‌ അല്‍ ഹസന്റെ കന്നി സെഞ്ച്വറിയില്‍ പൊരുതിനിന്ന കടുവകള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 282 റണ്‍സാണ്‌ നേടിയത്‌. ആവേശകരമായിരുന്നു അഞ്ച്‌ ദിവസ മല്‍സരം. ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (189), ബ്രെന്‍ഡന്‍ മക്കുലം (185) എന്നിവരുടെ മികവില്‍ ഏഴ്‌ വിക്കറ്റിന്‌ 553 റണ്‍സ്‌ നേടിയപ്പോള്‍ ബംഗ്ലാദേശ്‌ മഹമൂദുല്ല (115), ഷാക്കിബ്‌ (87), തമീം (68
) എന്നിവരുടെ കരുത്തില്‍ 408 റണ്‍സ്‌ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ കിവീസ്‌ അഞ്ച്‌ വിക്കറ്റിന്‌ 258 റണ്‍സ്‌ നേടി ഡിക്ലയര്‍ ചെയ്‌തു. വിജയിക്കാന്‍ 403 റണ്‍സ്‌ ആവശ്യമായ കടുവകള്‍ 282 പുറത്തായി.

സ്‌മിത്തിന്‌ നിരാശ
കൊല്‍ക്കത്ത: ഒരിക്കക്കൂടി പരുക്കുമായി നിര്‍ണ്ണായകമായ പരമ്പര നഷ്‌മാവുന്നതിന്റെ നിരാശയിലാണ്‌ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്ത്‌. കൊല്‍ക്കത്ത ടെസ്റ്റിനിടെ കൈവിരലിന്‌ പരുക്കേറ്റ സ്‌മിത്ത്‌ ഏകദിന പരമ്പരയില്‍ കളിക്കാതെ ഇന്ന്‌ നാട്ടിലേക്ക്‌ മടങ്ങും. പത്ത്‌ ദിവസത്തെ വിശ്രമമാണ്‌ അദ്ദേഹത്തിന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സ്‌മിത്തിന്‌ പകരം ജാക്‌ കാലിസാണ്‌ ടീമിനെ നയിക്കുന്നത്‌. സ്‌മിത്തിന്റെ ബാറ്റിംഗ്‌ സ്ഥാനം ഫോമിലുള്ള ഹാഷിം അംലക്ക്‌ നല്‍കും.

ഒന്നാം ഏകദിനം നാളെ
ജയ്‌പ്പൂര്‍: പിങ്ക്‌ സിറ്റിയില്‍ ഇന്ന്‌ തകര്‍പ്പന്‍ പകല്‍ രാത്രി പോരാട്ടം. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നാളെ ഇവിടെ നടക്കും. രണ്ട്‌ ടീമുകളും ഇവിടെ എത്തിയിട്ടുണ്ട്‌. രണ്ടാം ഏകദിനം 24ന്‌ ഗ്വാളിയോറിലും അവസാന ഏകദിനം 27ന്‌ അഹമ്മദാബാദിലും നടക്കും.

സനത്‌ രാഷ്‌ട്രീയം
കൊളംബോ: ക്രിക്കറ്റ്‌ ക്രീസില്‍ സിക്‌സറുകളുടെ പേമാരി പെയ്യിക്കാറുള്ള സനത്‌ ജയസൂര്യ ഇതാ ക്രിക്കറ്റ്‌ വിടാതെ തന്നെ രാഷ്‌ട്രീയത്തിലേക്കും. ലങ്കന്‍ പ്രസിഡണ്ട്‌ മഹേന്ദ്ര രാജപക്‌സെയുടെ പാര്‍ട്ടിയില്‍ അംഗമായാണ്‌ സനത്‌ വരാനിരിക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്‌. നാല്‍പ്പതുകാരനായ സനത്‌ അടുത്ത ലോകകപ്പോടെ കളം വിടാന്‍ ഒരുങ്ങുകയാണ്‌. അതിന്‌ മുമ്പ്‌ തന്നെയാണ്‌ അദ്ദേഹം സ്വന്തം തട്ടകത്ത്‌ രാഷഅട്രീയ ഇന്നിംഗ്‌സിന്‌ തുടക്കമിടുന്നത്‌.
നാനസ്‌ വിരമിച്ചു
സിഡ്‌നി: രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം വളരെ വൈകിയ ഡിര്‍ക്ക്‌ നാനസ്‌ എന്ന സീമര്‍ ഇനി പ്രാദേശിക, ഐ.പി.എല്‍ ക്രിക്കറ്റില്‍ മാത്രം. നാനസ്‌ രാജ്യാന്തര രംഗത്ത്‌ നിന്ന്‌ വിരമിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കുപ്പായത്തില്‍ അദ്ദേഹത്തെ കാണാം.

സഫര്‍ ആഖ ചന്ദ്രികയില്‍
കോഴിക്കോട്‌: ഇന്ത്യ ടുഡേ എഡിറ്ററായിരുന്ന പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനും സാമുഹിക പ്രവര്‍ത്തകനുമായ സഫര്‍ ആഖ ചന്ദ്രികയില്‍ സന്ദര്‍ശനം നടത്തി. മുസ്ലിം യൂത്ത്‌ ലീഗ്‌ നാഷണല്‍ യൂത്ത്‌ മീറ്റില്‍ പങ്കെടുക്കാനെത്തിയ ആഖ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ മുസ്ലിംലീഗും ചന്ദ്രികയും നടത്തുന്ന പ്രവര്‍ത്തനത്തെ ശ്ലാഘിച്ചു. എക്‌സിക്യൂട്ടിവ്‌ എഡിറ്റര്‍ കെ. മൊയ്‌തീന്‍ കോയ, ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍, അസി. ന്യൂസ്‌ എഡിറ്റര്‍ കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സ്വീകരിച്ചു.

ഇന്ത്യക്ക്‌ രണ്ട്‌ സ്വര്‍ണ്ണം
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക്‌ രണ്ട്‌ സ്വര്‍ണ്ണം. പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഗഗന്‍ നരാംഗ്‌-പി.ടി രഘുനാഥ്‌ സഖ്യമാണ്‌ സ്വര്‍ണ്ണം നേടിയത്‌. മലയാളിയായ രഘുനാഥിന്റെ കരുത്താണ്‌ ഗഗന്‌ തുണയായത്‌. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീസ സയദ്‌-അനുരാഗ്‌ സിംഗ്‌ സഖ്യവും സ്വര്‍ണ്ണം നേടി.

വരുന്നു
ട്രാവന്‍കൂര്‍ ടൈഗേഴ്‌സ്‌
കോഴിക്കോട്‌: മോഹന്‍ലാലിന്റെ ക്രിക്കറ്റ്‌ തല്‍പ്പരതയില്‍ ഇതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലേക്ക്‌ മലയാള ടീം വരുന്നു. ബോളിവുഡിലെ വന്‍ തോക്കുകളും വ്യവസായ ലോകവും നോട്ടമിട്ടിരിക്കുന്ന കോടികളുടെ കസേരയിലേക്ക്‌ മോഹന്‍ലാലിനൊപ്പം സംവിധായകന്‍ പ്രിയദര്‍ശന്‍, മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌, പ്രവാസി ബിസിനസുകാര്‍ എന്നിവരൊക്കൊണ്‌ വരുന്നത്‌. 1500 കോടിയാണ്‌ നിക്കിയിരിപ്പായി വേണ്ടത്‌. ആയിരം കോടിയെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ്‌ ടീമിനായി അപേക്ഷ നല്‍കാന്‍ കഴിയുക. അപേക്ഷ നല്‍കാന്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ടീമിന്റെ പേരുകള്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. ട്രാവന്‍കൂര്‍ ടൈഗേഴ്‌സ്‌ എന്നാണത്രെ ടീമിന്‌ പേരു വാരന്‍ പോവുന്നത്‌.

great aussi

ഓസീസ്‌ 5-0
മെല്‍ബണ്‍:റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ കുതികുതിക്കുന്നു.... ഇന്നലെ നടന്ന അഞ്ചാം ഏകദിനത്തിലും അവര്‍ വിന്‍സീഡിനെ തരിപ്പണമാക്കി. ആദ്യ മൂന്ന്‌ മല്‍സരങ്ങളിലും വിജയം വരിച്ച്‌ നേരത്തെ തന്നെ ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. ഒരു മല്‍സരം മഴയില്‍ മുടങ്ങി. അവസാന മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ അഞ്ച്‌ വിക്കറ്റിന്‌ 324 റണ്‍സ്‌ നേടിയപ്പോള്‍ തന്നെ ചിത്രം വ്യക്തമായിരുന്നു. വിന്‍ഡീസിന്‌ 199 റണ്‍സ്‌ നേടാനാണ്‌ കഴിഞ്ഞത്‌. 47 റണ്‍സ്‌ നേടിയ ഡാരല്‍ സാമി മാത്രമാണ്‌ ചെറുത്തുനിന്നത്‌. 125 റണ്‍സ്‌ വിജയത്തിന്‌ ഓസീസിനെ സഹായിച്ച ബൗളര്‍ ഡഫ്‌ ബൊളീഗ്നറാണ്‌. 33 റണ്‍സിന്‌ അദ്ദേഹം മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കി. പരമ്പരയില്‍ ഇനി രണ്ട്‌ 20-20 മല്‍സരങ്ങളുണ്ട്‌. നാളെ ആദ്യ മല്‍സരം നടക്കും.

കടുവകള്‍ പൊരുതി വീണു
ഹാമില്‍ട്ടണ്‍: സിദാന്‍ പാര്‍ക്കില്‍ ബംഗ്ലാദേശ്‌ ന്യൂസിലാന്‍ഡിനെ വിറപ്പിച്ചിരുന്നു. പക്ഷേ അവസാന ദിവസത്തില്‍ അന്തിമ വിജയം കിവീസിനൊപ്പം നിന്നു. 121 റണ്‍സിന്റെ വിജയമാണ്‌ ഏക ടെസ്റ്റ്‌ മല്‍സരത്തില്‍ കിവസ്‌ സ്വന്തമാക്കിയത്‌. നായകന്‍ ഷക്കീബ്‌ അല്‍ ഹസന്റെ കന്നി സെഞ്ച്വറിയില്‍ പൊരുതിനിന്ന കടുവകള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 282 റണ്‍സാണ്‌ നേടിയത്‌. ആവേശകരമായിരുന്നു അഞ്ച്‌ ദിവസ മല്‍സരം. ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (189), ബ്രെന്‍ഡന്‍ മക്കുലം (185) എന്നിവരുടെ മികവില്‍ ഏഴ്‌ വിക്കറ്റിന്‌ 553 റണ്‍സ്‌ നേടിയപ്പോള്‍ ബംഗ്ലാദേശ്‌ മഹമൂദുല്ല (115), ഷാക്കിബ്‌ (87), തമീം (68
) എന്നിവരുടെ കരുത്തില്‍ 408 റണ്‍സ്‌ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ കിവീസ്‌ അഞ്ച്‌ വിക്കറ്റിന്‌ 258 റണ്‍സ്‌ നേടി ഡിക്ലയര്‍ ചെയ്‌തു. വിജയിക്കാന്‍ 403 റണ്‍സ്‌ ആവശ്യമായ കടുവകള്‍ 282 പുറത്തായി.

സ്‌മിത്തിന്‌ നിരാശ
കൊല്‍ക്കത്ത: ഒരിക്കക്കൂടി പരുക്കുമായി നിര്‍ണ്ണായകമായ പരമ്പര നഷ്‌മാവുന്നതിന്റെ നിരാശയിലാണ്‌ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്ത്‌. കൊല്‍ക്കത്ത ടെസ്റ്റിനിടെ കൈവിരലിന്‌ പരുക്കേറ്റ സ്‌മിത്ത്‌ ഏകദിന പരമ്പരയില്‍ കളിക്കാതെ ഇന്ന്‌ നാട്ടിലേക്ക്‌ മടങ്ങും. പത്ത്‌ ദിവസത്തെ വിശ്രമമാണ്‌ അദ്ദേഹത്തിന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സ്‌മിത്തിന്‌ പകരം ജാക്‌ കാലിസാണ്‌ ടീമിനെ നയിക്കുന്നത്‌. സ്‌മിത്തിന്റെ ബാറ്റിംഗ്‌ സ്ഥാനം ഫോമിലുള്ള ഹാഷിം അംലക്ക്‌ നല്‍കും.

ഒന്നാം ഏകദിനം നാളെ
ജയ്‌പ്പൂര്‍: പിങ്ക്‌ സിറ്റിയില്‍ ഇന്ന്‌ തകര്‍പ്പന്‍ പകല്‍ രാത്രി പോരാട്ടം. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നാളെ ഇവിടെ നടക്കും. രണ്ട്‌ ടീമുകളും ഇവിടെ എത്തിയിട്ടുണ്ട്‌. രണ്ടാം ഏകദിനം 24ന്‌ ഗ്വാളിയോറിലും അവസാന ഏകദിനം 27ന്‌ അഹമ്മദാബാദിലും നടക്കും.

സനത്‌ രാഷ്‌ട്രീയം
കൊളംബോ: ക്രിക്കറ്റ്‌ ക്രീസില്‍ സിക്‌സറുകളുടെ പേമാരി പെയ്യിക്കാറുള്ള സനത്‌ ജയസൂര്യ ഇതാ ക്രിക്കറ്റ്‌ വിടാതെ തന്നെ രാഷ്‌ട്രീയത്തിലേക്കും. ലങ്കന്‍ പ്രസിഡണ്ട്‌ മഹേന്ദ്ര രാജപക്‌സെയുടെ പാര്‍ട്ടിയില്‍ അംഗമായാണ്‌ സനത്‌ വരാനിരിക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്‌. നാല്‍പ്പതുകാരനായ സനത്‌ അടുത്ത ലോകകപ്പോടെ കളം വിടാന്‍ ഒരുങ്ങുകയാണ്‌. അതിന്‌ മുമ്പ്‌ തന്നെയാണ്‌ അദ്ദേഹം സ്വന്തം തട്ടകത്ത്‌ രാഷഅട്രീയ ഇന്നിംഗ്‌സിന്‌ തുടക്കമിടുന്നത്‌.
നാനസ്‌ വിരമിച്ചു
സിഡ്‌നി: രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം വളരെ വൈകിയ ഡിര്‍ക്ക്‌ നാനസ്‌ എന്ന സീമര്‍ ഇനി പ്രാദേശിക, ഐ.പി.എല്‍ ക്രിക്കറ്റില്‍ മാത്രം. നാനസ്‌ രാജ്യാന്തര രംഗത്ത്‌ നിന്ന്‌ വിരമിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കുപ്പായത്തില്‍ അദ്ദേഹത്തെ കാണാം.

സഫര്‍ ആഖ ചന്ദ്രികയില്‍
കോഴിക്കോട്‌: ഇന്ത്യ ടുഡേ എഡിറ്ററായിരുന്ന പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനും സാമുഹിക പ്രവര്‍ത്തകനുമായ സഫര്‍ ആഖ ചന്ദ്രികയില്‍ സന്ദര്‍ശനം നടത്തി. മുസ്ലിം യൂത്ത്‌ ലീഗ്‌ നാഷണല്‍ യൂത്ത്‌ മീറ്റില്‍ പങ്കെടുക്കാനെത്തിയ ആഖ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ മുസ്ലിംലീഗും ചന്ദ്രികയും നടത്തുന്ന പ്രവര്‍ത്തനത്തെ ശ്ലാഘിച്ചു. എക്‌സിക്യൂട്ടിവ്‌ എഡിറ്റര്‍ കെ. മൊയ്‌തീന്‍ കോയ, ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍, അസി. ന്യൂസ്‌ എഡിറ്റര്‍ കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സ്വീകരിച്ചു.

ഇന്ത്യക്ക്‌ രണ്ട്‌ സ്വര്‍ണ്ണം
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക്‌ രണ്ട്‌ സ്വര്‍ണ്ണം. പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഗഗന്‍ നരാംഗ്‌-പി.ടി രഘുനാഥ്‌ സഖ്യമാണ്‌ സ്വര്‍ണ്ണം നേടിയത്‌. മലയാളിയായ രഘുനാഥിന്റെ കരുത്താണ്‌ ഗഗന്‌ തുണയായത്‌. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീസ സയദ്‌-അനുരാഗ്‌ സിംഗ്‌ സഖ്യവും സ്വര്‍ണ്ണം നേടി.

വരുന്നു
ട്രാവന്‍കൂര്‍ ടൈഗേഴ്‌സ്‌
കോഴിക്കോട്‌: മോഹന്‍ലാലിന്റെ ക്രിക്കറ്റ്‌ തല്‍പ്പരതയില്‍ ഇതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലേക്ക്‌ മലയാള ടീം വരുന്നു. ബോളിവുഡിലെ വന്‍ തോക്കുകളും വ്യവസായ ലോകവും നോട്ടമിട്ടിരിക്കുന്ന കോടികളുടെ കസേരയിലേക്ക്‌ മോഹന്‍ലാലിനൊപ്പം സംവിധായകന്‍ പ്രിയദര്‍ശന്‍, മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌, പ്രവാസി ബിസിനസുകാര്‍ എന്നിവരൊക്കൊണ്‌ വരുന്നത്‌. 1500 കോടിയാണ്‌ നിക്കിയിരിപ്പായി വേണ്ടത്‌. ആയിരം കോടിയെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ്‌ ടീമിനായി അപേക്ഷ നല്‍കാന്‍ കഴിയുക. അപേക്ഷ നല്‍കാന്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ടീമിന്റെ പേരുകള്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. ട്രാവന്‍കൂര്‍ ടൈഗേഴ്‌സ്‌ എന്നാണത്രെ ടീമിന്‌ പേരു വാരന്‍ പോവുന്നത്‌.

Wednesday, February 17, 2010

CLIMATE GAME

ഹിഡിങ്ക്‌ ഇനി തുര്‍ക്കിയില്‍
ആംസ്റ്റര്‍ഡാം: ലോകകപ്പിന്റെ ആവേശത്തിലേക്ക്‌ പന്ത്‌ തട്ടാന്‍ ഇത്തവണ തുര്‍ക്കിയില്ല. പക്ഷേ തുര്‍ക്കിക്ക്‌ ഇപ്പോള്‍ ലോകകപ്പ്‌ അടിച്ചത്‌ പോലെ ഭാഗ്യം ലഭിച്ചിരിക്കുന്നു-ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ വിഖ്യാത കോച്ച്‌ ഗസ്‌ ഹിഡിങ്ക്‌ സമ്മതിച്ചിരിക്കുന്നു. നിലവില്‍ റഷ്യന്‍ ദേശീയ ടീമിന്റെ കോച്ചാണ്‌ ഹിഡിങ്ക്‌. ഈ വര്‍ഷം ജൂണ്‍ 30 ന്‌ ഹിഡിങ്കും റഷ്യയും തമ്മിലുള്ള കരാര്‍ അവസാനിക്കും. അതിന്‌ ശേഷം അദ്ദേഹം തുര്‍ക്കിയില്‍ ചുമതലയേല്‍ക്കും. രണ്ട്‌ വര്‍ഷത്തേക്കാണ്‌ കരാര്‍. ഹിഡിങ്കിന്‌ താല്‍പ്പര്യമുണ്ടങ്കില്‍ രണ്ട്‌ വര്‍ഷം കൂടി തുടരാം. ദക്ഷിണ കൊറിയ ഉള്‍പ്പെടെ നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്‌ അദ്ദേഹം. 2002 ല്‍ ഏഷ്യയില്‍ ആദ്യമായി നടന്ന ലോകകപ്പില്‍ കൊറിയ സെമി കളിച്ചപ്പോള്‍ പരിശീലക സ്ഥാനത്ത്‌ ഹിഡിങ്കായിരുിന്നു. ഇത്തവണ റഷ്യയെ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിലെത്തിക്കാന്‍ അദ്ദേഹത്തിന്‌ പക്ഷേ കഴിഞ്ഞില്ല. റയല്‍ മാഡ്രിഡ്‌, ചെല്‍സി തുടങ്ങിയ പ്രബല ക്ലബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌.

ഐ.പി.എല്‍ കട്ടക്കില്‍
ഭുവനേശ്വര്‍: ഇതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ ആവേശം ഒറീസ്സയിലേക്കും.
ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ രണ്ട്‌ മല്‍സരങ്ങളാണ്‌ കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ അനുവദിച്ചിരിക്കുന്നത്‌. ഹൈദരാബാദിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ മല്‍സരക്രമത്തില്‍ നേരത്തെ തന്നെ സംഘാടകര്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ ഷെഡ്യൂള്‍ പ്രകാരം മാര്‍ച്ച്‌ 19 നും 21 നുമാണ്‌ കട്ടക്കിലെ മല്‍സരങ്ങള്‍. 19ന്‌ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബും, 21ന്‌ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമാണ്‌ പ്രതിയോഗികള്‍.

വാര്‍ത്താ ചാനലുകള്‍ക്ക്‌ നിയന്ത്രണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങളുടെ ആവേശമുഖം വാര്‍ത്താ ചാനലുകളിലുടെ ലഭിക്കാന്‍ സാധ്യതയില്ല. സംഘാടകര്‍ ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണം കാരണം ഐ.പി.എല്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കാനാണ്‌ പ്രമുഖ വാര്‍ത്താ ചാനലുകള്‍ ആലോചിക്കുന്നത്‌. വാര്‍ത്തകളില്‍ കേവലം 30 സെക്കന്‍ഡുകള്‍ മാത്രമായിരിക്കണം മല്‍സര സംപ്രേഷണമെന്നതാണ്‌ പുതിയ നിയന്ത്രണം. നേരത്തെ വാര്‍ത്തകളില്‍ നാല്‌ മിനുട്ട്‌ സംപ്രേഷണ സമയം അനുവദിച്ചിരുന്നു. മല്‍സരം കഴിഞ്ഞ്‌ അഞ്ച്‌ മിനുട്ടിന്‌ ശേഷം പ്രസ്‌കതഭാഗങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ നേരത്തെ നല്‍കിയ അനുമതിയിലും മാറ്റം വരുത്തിയിട്ടുണ്ട്‌. മല്‍സരം കഴിഞ്ഞ്‌ മുപ്പത്‌ മിനുട്ടിന്‌ ശേഷം മാത്രമായിരിക്കണം പുതിയ നിയന്ത്രണത്തില്‍ സംപ്രേഷണം. ഇത്തരത്തിലുള്ള നിയന്ത്രണങ്ങളില്‍ വാര്‍ത്തകളില്‍ പോലും മല്‍സരചിത്രം നല്‍കാന്‍ കഴിയില്ലെന്നാണ്‌ ദി ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ അസോസിയേഷന്‍ (എന്‍.ബി.എ ) വ്യക്തമാക്കിയിരിക്കുന്നത്‌.

സ്‌ക്കോര്‍ബോര്‍ഡ്‌
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ്‌: സ്‌മിത്ത്‌-എല്‍.ബി-ഡബ്ല്യൂ-ബി-മിശ്ര-20, പീറ്റേഴ്‌സണ്‍-സി-ബദരീനാഥ്‌-ബി-ഹര്‍ഭജന്‍-21, അംല-നോട്ടൗട്ട്‌-49, കാലിസ്‌-സി-ധോണി-ബി-മിശ്ര-20, പ്രിന്‍സ്‌-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-5, ആകെ 35 ഓവറില്‍ മൂന്ന്‌ വിക്കറ്റിന്‌ 115. വിക്കറ്റ്‌ പതനം: 1-36 (സ്‌മിത്ത്‌), 2-54 (പീറ്റേഴ്‌സണ്‍), 3-111 (കാലിസ്‌). ബൗളിംഗ്‌: സഹീര്‍ 6-0-32-0, ഹര്‍ഭജന്‍ 13-3-31-1, ഇഷാന്ത്‌-8-1-36-0, മിശ്ര 7-3-15-2, സേവാഗ്‌ 1-0-1-0

ചതിക്കരുത്‌ കാലാവസ്ഥേ...
കൊല്‍ക്കത്ത: എംഎസ്‌ ധോണിയും അദ്ദേഹത്തിന്‍രെ സംഘത്തിലെ പതിനൊന്ന്‌ ുപേരും ഇന്ത്യന്‍ ക്രിക്കറ്റ്‌ പേരിമകലും പ്രാരക്‌#ത്ഥിക്കുന്നത്‌ മഴ മേഘങ്ങളെ അകറ്റാനാണ്‌...! ഗ്രയീം സ്‌മിത്തും ദക്ഷിണാഫഅരിക്കയും ്ര്രപാ#ത്ഥിക്കുന്നത്‌ മഴ കനത്ത്‌ പെയ്യാനും. രണ്ടാം ടെസ്റ്റിന്‍രെ ഇന്നത്തെ അവസാന ദിവസത്തില്‍ മഴയും കാലാവസ്ഥയുമാണ്‌ താരം.... മാനം തെളിഞ്ഞ്‌ നിന്നാല്‍ ജയിക്കാമെന്ന വ്യക്തമായ പ്രതീക്ഷ ഇന്ത്യക്കുണ്ട്‌. മാനം കറുത്താല്‍ കടിച്ചുതുങ്ങാമെന്ന വിശഅവാസത്തിലാണ്‌ സന്ദര്‍ശകര്‍. ഇന്നലെ ചാറ്റല്‍ മഴയും കാര്‍മേഘങഅങളും ഇന്ത്യയെ തടഞ്ഞിരുന്നു. ആകെ 157 മിനുട്ട്‌ മാത്രമാണ്‌ കളി നടന്നത്‌. ആ സമയത്ത്‌ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയിലെ മൂന്ന്‌ വിക്കറ്റുകല്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്‌. 3 വിക്കറ്റിന്‌ 115 റണ്‍സാണ്‌ അവരുടെസക്കോര്‍. ഇന്ത്യക്കൊപ്പമെത്താന്‍ ഇനിയും 232 റണ്‍സ്‌ നേടണം. പുറത്തായ വര്‍ സ്‌മിത്തും പീറ്റഏഴ്‌സണും കാലിസുമാണ്‌. പക്ഷേ വില്ലനായി ഹാഷഇം അംല ക്രീസിലുണ്ട്‌. 49 റണ്‍സാണ്‌ അദ്ദേഹത്തിന്‍രെ സ്‌ക്കോര്‍. പരമ്പരയിലെ രണ്ട്‌ ടെസ്റ്റിലെ നാല്‌ ഇന്നിംഗ്‌സിലുകലില്‍ നിന്നായി 367 റണ്‍സാണ്‌ ഇതിനകം അംല നേടിയിരിക്കുന്നതക്‌. തന്‍രെ പ്രതിരോധ ആവനാഴഇയില എല്ലാ അസ്‌ത്രങ്ങളും അദ്ദേഹം ഇതിനകം പ്രയോഗിച്ചിട്ടുണ്ട്‌. അതിനിടെ ഉയര്‍ന്ന ഒരു ക്യാച്ച്‌ ബാക്വാര്‍ഡ്‌ ഷഓട്ട്‌ ലെഗ്ഗില്‍ മുരലി വിജയ്‌ വിട്ടിട്ടുമുണ്ട്‌.
ഇന്നലെ നടന്ന രണ്ടര മണിക്കൂര്‍ പോരാട്ടത്തില്‍ സ്‌പിന്നര്‍നമാരാ.ിരുന്നു ഇന്ത്യയുടെ ആയുധങ്ങള്‍. സ്‌മിത്തും പീറ്റഏഴ്‌സണും പൊരുതിനില്‍ക്കാന്‍ തന്നെ വന്നത്‌. മഴ കാരണം വൈകതിയ മല്‍സരത്തിന്‍രെ ആദ്യ മണിക്കൂറഇല്‍ ഓപ്പണര്‍മാര്‍ പിടിച്ചുപൊരുതി. പക്ഷേ ലഞ്ചിന്‌ തൊട്ട്‌ മുമ്പ്‌ സ്‌മിത്തിനെ പുറത്താക്കി മിശഅര പരമ്പരയില്‍ തന്‍രെ ആദ്യ വിക്കറ്റ്‌ സ്വന്തമാക്കി. രണ്ടാം സെഷനില്‍ ഹര്‍ഭജനാണ്‌ കൂചുതല്‍ അപകടകാരിയായത്‌. പീറ്റേഴഅസണാണ്‌ ഹര്‍ഭജന്‌ ആദ്യംകീഴടങ്ങിയത്‌. ഉടന്‍ തന്നെ അംലയെയും അദ്ദേഹത്തിന്‌ ലഭഇക്കുമായിരുന്നു. പക്ഷേ മുരളിക്ക്‌ അവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. പീറ്റേഴ്‌സണ്‌ പകരം വന്ന കാലിസിനെ പെട്ടെന്ന്‌ പുറത്താക്കുന്നതചില്‍ മിശഅര വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആവേശഷമായി. പക്ഷേ അചുത്ത്‌ നാല്‌ പന്തിനിടെ വീണ്ടും മേഘം കനത്തു. അപ്പോള്‍ സമയം ഉച്ചതിരിഞ്ഞ്‌ 1.44. ചായ സെഷന്‌ 41 മിനുട്ട്‌ ബാക്കി. തുടര്‍ന്ന്‌ മഴയും പെയ്‌തപ്പോള്‍ കലി പിന്നെയാരംഭിച്ചത്‌ 3.20ന്‌. പക്ഷേ മൂന്ന്‌ മിനുട്ട്‌ മാത്രമായിരുന്നു ആയുസ്‌. വീണ്ടും മഴ വന്നതോടെ കളി അവസാനിപ്പിക്കുകയായിരുന്നു. ഇന്നും മഴകക്‌ സാധ്യതയുള്ളതിനാല്‍ മല്‍സരത്തിലെ താരം കാലാവസ്ഥ തന്നെയായിരിക്കും.

തേര്‍ഡ്‌ ഐ
സ്‌പിന്‍ തന്നെ ആയുധം

കൊച്ചി: പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ അച്ചടക്കനടപടിയുടെ വാള്‍ തിലകനു നേരെ. താര സംഘടനായ അമ്മ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കാനുള്ള നടപടി ആരംഭിച്ചതിന്‌ പിറകെ സിനിമാ സംഘടനകളുടെ ഏകോപനഘടകമായ ഫെഫ്‌ക്ക തിലകനെ സ്വന്തം സിനിമകളില്‍ സഹകരിപ്പിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചിരിക്കുന്നു. ഇതോടെ മലയാള സിനിമയില്‍ നിന്നും തിലകന്‍ ഒറ്റപ്പെടുമെന്ന്‌ വ്യക്തമായി. മമ്മുട്ടിക്കെതിരെ തിലകന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടി ഒരാഴ്‌ച്ച മുമ്പ്‌ അമ്മ തിലകന്‌ ഷോക്കോസ്‌ നല്‍കിയിരുന്നു. ഏഴ്‌ ദിവസത്തിനകം മറുപടി നല്‍കാനായിരുന്നു കത്തില്‍ നിര്‍ദ്ദേശിച്ചത്‌. നിശ്ചിത ദിവസങ്ങളില്‍ തന്നെ തിലകന്‍ മറുപടി നല്‍കിയെങ്കിലും അമ്മ മറുപടിയില്‍ സംതൃപ്‌തരല്ല. അമ്മക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ സഹായിക്കാന്‍ ഇത്‌ വരെ അമ്മ തയ്യാറായിട്ടില്ലെന്നുമാണ്‌ തിലകന്‍ മറുപടി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. കൃസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന സിനിമയില്‍ നിന്നും തന്നെ തഴഞ്ഞപ്പോള്‍ അതില്‍ ഇടപെടാന്‍ അമ്മ തയ്യാറായിരുന്നില്ല. ആ പ്രശ്‌നമാണ്‌ താന്‍ ഉന്നയിച്ചത്‌. മമ്മുട്ടിക്കെതിരെ സംസാരിച്ചിട്ടില്ല. ഏകപക്ഷീയമായാണ്‌ അമ്മ നീങ്ങുന്നതെന്ന സംശയവും തിലകന്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. തിലകന്‍ ഖേദം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കാനായി അമ്മയുടെ പ്രവര്‍ത്തക സമിതി ചേരുന്നുണ്ട്‌. ഫെഫ്‌ക്കയുടെ പ്രവര്‍ത്തക സമിതി പ്രസിഡണ്ട്‌ സിബി മലയിലിന്റെ അദ്യക്ഷതയില്‍ ചേര്‍ന്നാണ്‌ തിലകനുമായി സഹകരിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌.

ROONEY DEFEAT BECKHAM


മാഞ്ചസ്‌റ്റര്‍ ജയിച്ചപ്പോള്‍ റയല്‍ തോറ്റു
മിലാന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ നോക്കൗട്ട്‌ റൗണ്ടിന്‌ സംഭവബഹുലമായ തുടക്കം. സാന്‍സിറോയില്‍ വെച്ച്‌ ഡേവിഡ്‌ ബെക്കാം കളിച്ച ഏ.സി മിലാനെ വെയിന്‍ റൂണിയുടെ പിന്‍ബലത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 2-3ന്‌ വീഴ്‌ത്തിയപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡിനെ സ്വന്തം മൈതാനത്ത്‌ ഫ്രഞ്ച്‌ ക്ലബായ ഒളിംപിക്‌ ലിയോണ്‍ നാണം കെടുത്തി. ഡേവിഡ്‌ ബെക്കാമും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട തകര്‍പ്പന്‍ അങ്കത്തിന്റെ തുടക്കത്തില്‍ മിലാനായിരുന്നു ചിത്രത്തില്‍. ബ്രസീലുകാരനായ മധ്യനിരക്കാരന്‍ റൊണാള്‍ഡിഞ്ഞോയുടെ ഗോളില്‍ മുന്നേറിയ മിലാനെ രണ്ടാം പകുതിയുടെ കരുത്തില്‍ റൂണിയുടെ ഇരട്ട ഗോളുകളിലാണ്‌ മാഞ്ചസ്‌റ്റര്‍ മറികടന്നത്‌.
ദീര്‍ഘകാലം മാഞ്ചസ്‌റ്ററിനായി കളിച്ച ബെക്കാം എതിര്‍നിരയില്‍ വന്നപ്പോള്‍ മല്‍സരത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിരുന്നു. തന്റെ പഴയ ടീമിനെതിരെ മികച്ച പ്രകടനം നടത്തുമെന്നും ബെക്കാം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മികവ്‌ പുലര്‍ത്താന്‍ ബെക്കാമിന്‌ കഴിയാതെ വന്നപ്പോള്‍ മാഞ്ചസ്‌റ്റര്‍ നിരയില്‍ അല്‍പ്പസമയമാണെങ്കിലും അപാര ഫോമാണ്‌ റൂണി പ്രകടിപ്പിച്ചത്‌. മൂന്നാം മിനുട്ടില്‍ തന്നെ ഞെട്ടിക്കുന്ന ഗോളില്‍ ആതിഥേയര്‍ മുന്നില്‍കയറിയപ്പോള്‍ അന്ധാളിച്ചുനില്‍ക്കുകയായിരുന്നു മാഞ്ചസ്‌റ്റര്‍ ഡിഫന്‍സ്‌. ബ്രസീല്‍ ദേശീയ സംഘത്തിലേക്ക്‌ തിരിച്ചുവരാന്‍ കൊതിക്കുന്ന റൊണാള്‍ഡിഞ്ഞോ വെട്ടിത്തിരിഞ്ഞ്‌ പായിച്ച ഷോട്ടിന്‌ മുന്നില്‍ മാഞ്ചസ്‌റ്റര്‍ ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍സര്‍ നിസ്സഹായനായി നോക്കി നില്‍ക്കുകയായിരുന്നു. മുപ്പത്തിയാറാം മിനുട്ടില്‍ പോള്‍ ഷോള്‍സിന്റെ ഭാഗ്യ ഗോളില്‍ മാഞ്ചസ്‌റ്റര്‍ ഒപ്പമെത്തി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 1-1 ലായിരുന്നു കളി. ഞെട്ടിക്കുന്ന പ്രകടനം നടത്തിയ റൂണി അറുപത്തിയാറാം മിനുട്ടില്‍ ടീമിന്‌ ലീഡ്‌ സമ്മാനിച്ചു. എട്ട്‌ മിനുട്ടിനകം റൂണിി വീണ്ടും സ്‌ക്കോര്‍ ചെയ്‌തപ്പോല്‍ മല്‍സരം ഏകപക്ഷീയമാവുമെന്ന്‌ കരുതി. പക്ഷേ വെറ്ററന്‍ മുന്‍നിരക്കാരന്‍ ക്ലിയറന്‍സ്‌ സീഡ്രോഫ്‌ എണ്‍പത്തിയഞ്ചാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയപ്പോള്‍ ബലാബലത്തിന്റെ സൂചനയാണ്‌ വന്നത്‌. പക്ഷേ അവസാന സമ്മര്‍ദ്ദ സെക്കന്‍ഡുകള്‍ മാഞ്ചസ്റ്റര്‍ അതിജയിച്ചു. രണ്ടാം പാദ മല്‍സരം സ്വന്തം മൈതാനത്ത്‌ നടക്കുന്നതിനാല്‍ മാഞ്ചസ്റ്ററിന്‌ ക്വാര്‍ട്ടര്‍ സാധ്യതയാണ്‌ കൈവന്നിരിക്കുന്നത്‌.
ഒന്നാം പകുതിയില്‍ വിജയം അര്‍ഹിക്കുന്ന പ്രകടനമായിരുന്നില്ല അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘം നടത്തിയത്‌. പഴയ കരുത്തിന്റെ നിഴലായി മാറിയ സൂപ്പര്‍ നിര മിലാന്റെ ആക്രമണത്തിന്‌ മുന്നില്‍ ചൂളുകയായിരുന്നു. മല്‍സരത്തിന്‌ മുമ്പ്‌ സംസാരിച്ച ഫെര്‍ഗൂസണ്‍ ബെക്കാമിനെതിരെ വ്യക്തമായ തന്ത്രം തന്റെ ടീമിനുണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കളത്തില്‍ ബെക്കാമിനെതിരെ വലിയ പ്ലാനുണ്ടായിരുന്നില്ല ചുവപ്പന്‍ സംഘത്തിന്‌. മൂന്നാം മിനുട്ടില്‍ മിലാന്‍ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ അതിന്‌ തുടക്കമിട്ടത്‌ ബെക്കാമായിരുന്നു. ബെക്കാം പായിച്ച ഫ്രീകിക്കില്‍ നിന്നും വന്ന പന്തിനെ അടിച്ചകറ്റുന്നതില്‍ പാട്രിക്‌ ഇവാരക്ക്‌ കഴിയാതെ വന്നപ്പോള്‍ കാത്തുനില്‍ക്കുകയായിരുന്ന റൊണാള്‍ഡിഞ്ഞോ വെട്ടിത്തിരിഞ്ഞ്‌്‌ പായിച്ച ഷോട്ട്‌ വല ചലിപ്പിച്ചു. ലോകകപ്പ്‌ സീസണില്‍ ബ്രസീല്‍ ദേശീയ സംഘത്തില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന റൊ മറ്റ്‌ രണ്ട്‌ ്‌അവസരങ്ങളിലും തന്റെ പ്രതിഭ തെളിയിച്ചു. പക്ഷേ വാന്‍ഡര്‍ സര്‍ കൂടുതല്‍ അപകടങ്ങളില്‍ നിന്ന്‌ മാഞ്ചസ്റ്ററിനെ രക്ഷിച്ചു.
രണ്ടാം പകുതിയിലാണ്‌ റിയോ ഫെര്‍ഡിനാന്‍ഡും വെയിന്‍ റൂണിയും സ്വന്തം വിലാസത്തിന്‌ അനുസൃതമായ ഗെയിം പുറത്തെടുത്തത്‌. സബ്‌സ്റ്റിറ്റിയൂട്ട്‌ അന്റേണിയോ വലന്‍സിയയുടെ ക്രോസില്‍ നിന്നായിരുന്നു റൂണിയുടെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ ഫ്‌ളെച്ചറിന്റെ ക്രോസില്‍ നിന്നായിരുന്നു.
സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണക്ക്‌ വെല്ലുവിളി ഉയര്‍ത്തി മുന്നേറുന്ന റയലിന്റെ സൂപ്പര്‍ സംഘത്തിന്‌ പാരീസ്‌ കാറ്റ്‌ വിനയായി.നിരവധി അവസരങ്ങളിലുടെ മല്‍സരത്തില്‍ മുന്‍കൈ നേടിയ സൂപ്പര്‍ സംഘത്തിന്‌ പക്ഷേ ഒരു തവണ പോലും പന്തിനെ വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല. നാല്‍പ്പത്തിയേഴാം മിനുട്ടില്‍ ലഭിച്ച മല്‍സരത്തിലെ ഏക സുവര്‍ണ്ണാവസരം പക്ഷേ ലിയോണിന്റെ കാമറൂണുകാരനായ താരം ജീന്‍ മാകൂണ്‍ ഉപയോഗപ്പെടുത്തി. മാര്‍ച്ച്‌ ഒമ്പതിനാണ്‌ രണ്ടാം ലഗ്ഗ്‌ മല്‍സരങ്ങള്‍.

Saturday, February 13, 2010

INDIA IN BACK WATER

നമ്പര്‍ വണ്‍
കൊല്‍ക്കത്ത: ഇത്‌ ഈഡന്‍ ഗാര്‍ഡന്‍സ്‌.... ഇന്ത്യയുടെ ക്രിക്കറ്റ്‌ മക്ക... പച്ചപ്പിന്റെ പ്രിയ വേദിയാണിത്‌. രാജ്യാന്തര നിലവാരത്തിലുളള ഈ കളിമുറ്റത്തിന്റെ പ്രശോഭിതയില്‍ ഇന്ത്യ എത്രയോ വിജയങ്ങള്‍ ഇവിടെ നേടിയിട്ടുണ്ട്‌. ഒരു ലക്ഷത്തോളം പേര്‍ക്കാണ്‌ ഇരിപ്പിടം. ഇവിടെ മല്‍സരങ്ങള്‍ നടന്നപ്പോഴെല്ലാം അത്‌ ആസ്വാദനത്തിന്റെ ഉയര്‍ന്ന തലങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വസീം അക്രം നയിച്ച പാക്കിസ്‌താന്‍ ഏഷ്യന്‍ ടെസ്‌റ്റ്‌ പരമ്പരയുടെ ഭാഗമായി വന്നപ്പോഴുണ്ടായി അനിഷ്‌ട സംഭവത്തെ മാറ്റിനിര്‍ത്തിയാല്‍ കൊല്‍ക്കത്താ ഈഡന്‍ ഗാര്‍ഡന്‍സ്‌ എന്നും ക്രിക്കറ്റിന്റെ മാന്യതക്ക്‌ വിത്തും വളവും നല്‍കിയ മണ്ണാണ്‌..
ഈ പ്രിയപ്പെട്ട വേദിയിലാണ്‌ ഇന്ന്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള നിര്‍ണ്ണായകവും അവസാനത്തേതുമായ ടെസ്റ്റ്‌ നടക്കുന്നത്‌. ഇന്റര്‍നാഷണ്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ടെസ്‌റ്റ്‌ റാങ്കിംഗിലെ പുതിയ രാജാക്കന്മാര്‍ ആരാണെന്ന്‌ ഈഡനിലെ അടുത്ത അഞ്ച്‌ ദിവസങ്ങള്‍ തീരുമാനിക്കും. നിലവില്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുളള ഇന്ത്യക്ക്‌ ഇവിടെ ജയിച്ചാല്‍ മാത്രമാണ്‌ രക്ഷ. സമനില പോലും മഹേന്ദ്രസിംഗ്‌ ധോണിയുടെ സംഘത്തെ തുണക്കില്ല. സമനില സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്ക റാങ്കിംഗില്‍ ഒന്നാമത്‌ വരും. നാഗ്‌പ്പൂരില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയ ഗ്രയീം സ്‌മിത്തിന്റെ സംഘം തകര്‍പ്പന്‍ ഫോമിലാണ്‌. ഇന്ത്യന്‍ മണ്ണില്‍ വെച്ച്‌ ഇന്ത്യക്കെതിരെ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കുക എന്ന വലിയ ലക്ഷ്യത്തിലാണ്‌ അവര്‍ വിജയിച്ചിരിക്കുന്നത്‌. ഗ്രീന്‍പാര്‍ക്കിലെ മല്‍സരത്തില്‍ ഇന്ത്യക്ക്‌ ഒരു അവസരവും നല്‍കാതെയാണ്‌ നാല്‌ ദിവസത്തിനുള്ളില്‍ അവര്‍ മല്‍സരം നേടിയത്‌. ബാറ്റിംഗില്‍ ജാക്‌ കാലിസും ഹാഷിം അംലയും നല്‍കിയ വലിയ ആനുകൂല്യത്തെ ഉപയോഗപ്പെടുത്തി സീമര്‍ ഡാലെ സ്‌റ്റെനും സ്‌പിന്നര്‍ പോള്‍ ഹാരീസും തകര്‍ത്തപ്പോള്‍ ബാക്‌ അപ്പ്‌ ബൗളര്‍മാരായ പാര്‍നലും മോര്‍ക്കലും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കൈകള്‍ സ്വതന്ത്രമാക്കാന്‍ അവസരം തന്നെ നല്‍കിയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നായിരുന്നു ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ എത്തിയത്‌. അവിടെ ക്രിക്കറ്റിലെ പ്രശ്‌നങ്ങളില്‍ കോച്ച്‌ മിക്കി ആര്‍തറിന്‌ മാത്രമല്ല സെലക്ഷന്‍ കമ്മിറ്റിയുടെ തല തന്നെ തെറിച്ചിരുന്നു. ടീമില്‍ വീണ്ടും വര്‍ണ്ണ വിവേചനത്തിന്റെ ഭീകരരൂപം പ്രക്ഷ്യക്ഷപ്പെട്ടതായി ആരോപണമുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ മണ്ണില്‍ കാലെടുത്ത്‌ വെച്ച ശേഷം രണ്ടേ രണ്ട്‌ ദിവസം മാത്രം ദീര്‍ഘിച്ച പരിശീലന മല്‍സരത്തിന്‌ ശേഷമാണ്‌ അവര്‍ നാഗ്‌പ്പൂരിലെത്തിയത്‌.
ആദ്യ ടെസ്റ്റിന്റെ തുടക്കത്തില്‍ സഹീര്‍ഖാന്റെ തകര്‍പ്പന്‍ സ്‌പെല്ലോടെ ഇന്ത്യ ഇല്ലാതായി. ആറ്‌ റണ്‍സിന്‌ മാത്രം രണ്ട്‌ വിക്കറ്റ്‌ സ്വന്തമാക്കി സഹീര്‍ നല്‍കിയ തുടക്കം ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കായില്ല. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ തകര്‍ന്ന കാഴ്‌ച്ചയില്‍ മല്‍സരം വളരെ പെട്ടെന്ന്‌ അവസാനിച്ചു.
ഇന്ത്യക്ക്‌ ടെസ്റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനം സമ്മാനിച്ചത്‌ ബാറ്റ്‌സ്‌മാന്മാരാണ്‌. പക്ഷേ നാഗ്‌പ്പൂരില്‍ തകര്‍ന്ന ബാറ്റ്‌സ്‌മാന്മാര്‍ ഇവിടെ കനത്ത സമ്മര്‍ദ്ദത്തിലാണ്‌. ടീം സെലക്ഷന്‍ മുതല്‍ നാഗ്‌പ്പൂരില്‍ ഇന്ത്യ പ്രശ്‌നക്കൂട്ടിലായിരുന്നു. വി.വി.എസ്‌ ലക്ഷ്‌മണ്‍, രാഹുല്‍ ദ്രാവിഡ്‌, യുവരാജ്‌ സിംഗ്‌ എന്നീ മുഖ്യന്മാരുടെ അസാന്നിദ്ധ്യത്തില്‍ ഉറച്ച മധ്യനിര ബാറ്റ്‌സ്‌മാന്മാരെ രംഗത്തിറക്കേണ്ടതിന്‌ പകരം വിക്കറ്റ്‌ കീപ്പര്‍ വൃദിമാന്‍ സാഹയെ പോലെ ഒരു കന്നിക്കാരനെ മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സ്‌മാനാക്കി നിയോഗിച്ചത്‌ മുതല്‍ ഇന്ത്യ പരാജയമുഖത്തായിരുന്നു. നാഗ്‌പ്പൂരില്‍ ടീം തകര്‍ന്നപ്പോള്‍ സാഹയും യുവനിരയും പുറത്തായി.
ലക്ഷ്‌മണും ദിനേശ്‌ കാര്‍ത്തിക്കും സുരേഷ്‌ റൈനയും ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്‌്‌. ഇവരില്‍ ലക്ഷ്‌മണ്‍ ഇന്ന്‌ കളിക്കുമെന്നുറപ്പാണ്‌. കാര്‍ത്തിക്കിനെ സ്‌പെഷ്യല്‍ ബാറ്റ്‌സ്‌മാനായി കളിപ്പിക്കാനും ധാരണയായിട്ടുണ്ട്‌. ഇത്‌ കൊണ്ട്‌ പ്രശ്‌നം അവസാനിക്കുന്നില്ല. ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരായ ഗൗതം ഗാംഭീറും വിരേന്ദര്‍ സേവാഗും നാഗ്‌പ്പൂരില്‍ മങ്ങിയിരുന്നു. നാഗ്‌പ്പൂരിലെ ഒന്നാം ഇന്നിംഗ്‌സില്‍ സേവാഗ്‌ പൊരുതികളിച്ച്‌ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ എളുപ്പത്തില്‍ കീഴടങ്ങി. സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ ടീമിലെ വിശ്വസ്‌തന്‍. പക്ഷേ വലിയ ഇന്നിംഗ്‌സ്‌ കളിക്കുന്നതില്‍ സച്ചിനും പരാജയപ്പെടുന്നു.
ബൗളിംഗില്‍ സഹീര്‍ വിശ്വസ്‌തനാണ്‌. പക്ഷേ ഡാലെ സ്റ്റെനിനെ പോലെ ബാറ്റിംഗ്‌ നിരയിലുടെ തുളച്ചു കയറാന്‍ സഹീറിന്‌ കഴിയുന്നില്ല. സഹീറിന്‌ പിന്തുണ നല്‍കുന്നിതല്‍ ഇഷാന്ത്‌ ശര്‍മ്മ പരാജയമായിരുന്നു. സ്‌പിന്നര്‍മാരായ ഹര്‍ഭജന്‍ സിംഗിനും അമിത്‌ മിശ്രക്കും കാര്യമായി ഒന്നും ചെയ്യാനുമായില്ല. അതേ സമയം തകര്‍പ്പന്‍ ഫോമിലാണ്‌ ദക്ഷിണാഫ്രിക്ക. ബാറ്റിംഗില്‍ കാലിസിനപ്പം അംലയും ഫോമിലാണ്‌. നാഗ്‌പ്പൂരില്‍ മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടം സ്വന്തമാക്കിയ അംല വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ മിടുക്കനാണ്‌. മാര്‍ക്ക്‌ ബൗച്ചര്‍, ജെ.പി ഡുമിനി തുടങ്ങിയ വിശ്വസ്‌തരായ ധാരാളം ബാറ്റ്‌സ്‌മാന്മാര്‍ ടീമിലുണ്ട്‌. ബൗളിംഗിലെ മൂന്ന്‌ പേര്‍-ഡാലെ സ്‌റ്റെന്‍, മോര്‍ണി മോര്‍ക്കല്‍, വെയിന്‍ പാര്‍നല്‍ മിടുക്കരാണ്‌. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പോള്‍ ഹാരീസുമുണ്ട്‌.
ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിന്റെ തല്‍സമയം ആവേശങ്ങള്‍ നിയോ ക്രിക്കറ്റില്‍ രാവിലെ 9-30 മുതല്‍.

തേര്‍ഡ്‌ ഐ
ലക്ഷ്‌മണ്‍ മൂന്നില്‍ വരട്ടെ
സമ്മര്‍ദ്ദത്തെ അതിജയിക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം എന്നും തോറ്റിട്ടേയുള്ളു.... സമ്പൂര്‍ണ്ണ പ്രൊഫഷണലിസത്തെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ വലിയ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ കവാത്ത്‌ മറക്കുന്ന അമേച്വറിസമാണ്‌ ടീം പ്രകടിപ്പിക്കാറുള്ളത്‌. ബംഗ്ലാദേശിനെ പോലെ ദുര്‍ബലരായ ടീമിനെതിരെ നേടിയ വിജയത്തിന്റെ അഹങ്കാരം ശക്തരായ ദക്ഷിണാഫ്രിക്കക്കെതിരെ പ്രകടിപ്പിച്ചതിലെ പ്രൊഫഷണലിസത്തിന്റെ വ്യാപ്‌തിയെക്കുറിച്ച്‌ സംസാരിക്കാന്‍ ഇന്ത്യന്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‌ പോലും കഴിയുന്നില്ല. ലോക റാങ്കിംഗിലെ ഒന്നാമന്മാര്‍ എന്ന വലിയ സ്ഥാനത്ത്‌ നിന്ന്‌ പക്വതയോടെ കളിക്കുന്നതിന്‌ പകരം ഞങ്ങള്‍ക്കെല്ലാം പുല്ല്‌ എന്ന അലസഭാവത്തില്‍ കളിച്ചതിനുള്ള തിരിച്ചടിയാണ്‌ ഇന്ത്യക്ക്‌ നാഗ്‌പ്പൂരില്‍ ലഭിച്ചത്‌. ഇപ്പോള്‍ അടിമുടി സമ്മര്‍ദ്ദത്തിന്റെ പുകപടലത്തിലാണ്‌ ടീം. കളത്തിന്‌ പുറത്ത്‌ നിന്നായിരുന്നു ഇത്‌ വരെ സമ്മര്‍ദ്ദം. ഇന്ന്‌ മുതല്‍ സമ്മര്‍ദ്ദം കളത്തില്‍ നിന്നാവും.
പിച്ച്‌ ഒരുക്കുന്നത്‌ മുതല്‍ തുടങ്ങുന്നു സമ്മര്‍ദ്ദപ്പനി. ഈഡനില്‍ ഇന്ത്യ ജയിച്ചാല്‍ അത്‌ കളത്തിന്‌ പുറത്തെ കളിയാണെന്ന്‌ വളരെ വ്യക്തമായി പറയും. തോറ്റാലും പ്രശ്‌നമാണ്‌. റാങ്കിംഗിലെ ആദ്യ സ്ഥാനം നഷ്‌ടമാവുന്നതിനൊപ്പം സ്വന്തം പിച്ച്‌ ഒരുക്കിയിട്ടും ഒന്നും ചെയ്യാനായില്ല എന്ന വാദമുയരും. പിച്ചിന്‌ മല്‍സരത്തില്‍ വ്യക്തമായ റോളുണ്ട്‌. സ്‌പിന്‍ ട്രാക്കാണ്‌ ഇന്ത്യ ഒരുക്കിയതെങ്കില്‍ അഞ്ച്‌ ദിവസത്തോളം പൊട്ടി പൊളിയാതെ പിച്ച്‌ നിലനില്‍ക്കാന്‍ പ്രയാസമായിരിക്കും. സ്‌പോര്‍ട്ടിംഗ്‌ പിച്ചിനെക്കുറിച്ച്‌ ക്യൂറേറ്റര്‍ പറയുന്നുവെങ്കിലും അത്തരം പിച്ചുകള്‍ ഇന്ത്യന്‍ ബാറ്റിംഗിലെ വിളളലുകള്‍ പകല്‍ പോലെ വ്യക്തമാക്കും.
ഇന്ത്യക്ക്‌ ബാറ്റിംഗ്‌ ലൈനപ്പില്‍ വ്യക്തമായ മാറ്റം വരുത്താന്‍ കഴിയണം. വി.വി.എസ്‌ ലക്ഷ്‌മണ്‍ കളിക്കുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം. ബാറ്റിംഗ്‌ ഓര്‍ഡറില്‍ ഇത്‌ വരെ അഞ്ചാമനാണ്‌ ലക്ഷ്‌മണ്‍. മൂന്നാം സ്ഥാനം രാഹുല്‍ ദ്രാവിഡിന്റേതാണ്‌. ദ്രാവിഡ്‌ പരുക്കുമായി പുറത്ത്‌ നില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായകമായ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ഏറെ അനുയോജ്യന്‍ ലക്ഷ്‌മണാണ്‌. മുമ്പ്‌ സ്‌റ്റീവ്‌ വോ നയിച്ച ഓസ്‌ട്രേലിയക്കെതിരെ ഇതേ മൈതാനത്ത്‌ നടന്ന ടെസ്‌റ്റില്‍ ഇന്ത്യയെ രക്ഷിച്ചിരുന്നത്‌ മൂന്നാം നമ്പറില്‍ ബാറ്റ്‌ ചെയ്‌ത ലക്ഷ്‌മണായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അതിവേഗക്കാരായ ബൗളര്‍മാരുളളത്‌ കൊണ്ട്‌ പന്തിന്റെ മിനുസം പോവുന്നത്‌ വരെ പ്രതിരോധ ജാഗ്രതയാണ്‌ ബുദ്ധി. വിരേന്ദര്‍ സേവാഗിനെ പോലെ ഒരാള്‍ക്ക്‌ ഇതിന്‌ കഴിയില്ല. സേവാഗ്‌ അല്‍പ്പസമയം ക്രീസില്‍ നിന്നാല്‍ അത്‌ സ്‌ക്കോറിംഗിനെ സഹായിക്കും. പക്ഷേ സ്‌ക്കോറിംഗിനേക്കാള്‍ തുടക്കത്തിലെ അതിജീവന തന്ത്രമാണ്‌ നല്ലത്‌. കൊല്‍ക്കത്തയിലിപ്പോള്‍ തണ്ണുപ്പാണ്‌. രാവിലെയുളള ഒരു മണിക്കൂര്‍ തീര്‍ച്ചയായും ബൗളര്‍മാരെ സഹായിക്കുമെന്നിരിക്കെ ബാറ്റ്‌സ്‌മാന്മാര്‍ ജാഗ്രത പാലിക്കണം. മൂന്നാം നമ്പറില്‍ ലക്ഷ്‌മണ്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിനെ പ്രയോജനപ്പെടുത്താന്‍ കഴിയും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടുത്ത നമ്പറിലും വരണം. മുരളി വിജയ്‌ ആണ്‌ നാഗ്‌പ്പൂരില്‍ മൂന്നാം നമ്പറില്‍ വന്നത്‌. അനുഭവസമ്പത്തിന്റെ കുറവാണ്‌ മുരളി പലപ്പോഴും പ്രകടമാക്കുന്നത്‌. എസ്‌.ബദരീനാഥിനും മധ്യനിരയിലെ ജോലി ദുഷ്‌ക്കരമാണ്‌. ബൗളിംഗ്‌ ലൈനപ്പില്‍ ശ്രീശാന്ത്‌ വരുന്നത്‌ നന്നായിരിക്കും. നാഗ്‌പ്പൂരില്‍ ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ തിരിച്ചുവരവ്‌ നടത്തിയ ശ്രീശാന്ത്‌ ആക്രമണകാരിയാണ്‌. വിക്കറ്റ്‌ എടുക്കാനും അദ്ദേഹത്തിനറിയാം. സഹീര്‍ഖാന്‌ പിന്തുണ നല്‍കുന്നതില്‍ ഇഷാന്ത്‌ ശര്‍മ്മ നാഗ്‌പ്പൂരില്‍ പരാജയമായിരുന്നു. സ്‌പിന്നര്‍മാരും നിരാശയാണ്‌ സമ്മാനിച്ചത്‌. നല്ല തുടക്കത്തെ പ്രയോജനപ്പെടുത്തുന്നതില്‍ ശരിയായ പ്രൊഫഷണലിസം കാണിക്കണം.
മല്‍സരത്തിന്റെ ആദ്യ ദിവസത്തെ തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയുമ്പോള്‍ അത്‌ വഴി ലഭിക്കുന്ന ആത്മവിശ്വാസത്തില്‍ അടുത്ത ദിവസങ്ങളെ ധൈര്യസമേതം നേരിടാനാവും. നാഗ്‌പ്പൂരില്‍ ദക്ഷിണാഫ്രിക്കയെ തുണച്ചത്‌. ആദ്യ ദിവസം ജാക്‌ കാലിസും ഹാഷിം അംലയും നടത്തിയ ബാറ്റിംഗാണ്‌. ഇന്ന്‌ ഇന്ത്യക്കാണ്‌ ബാറ്റിംഗ്‌ എങ്കില്‍ സേവാഗിന്‌ വ്യക്തമായ ബാധ്യതയുണ്ട്‌. ബൗളിംഗാണ്‌ എങ്കില്‍ സഹീറിനാണ്‌ ബാധ്യത. രണ്ട്‌ പേരും ടീമിലെ സീനിയര്‍ താരങ്ങളാണ്‌. സീനിയര്‍മാര്‍ തന്നെ ടീമിന്‌ വേണ്ടി മുന്നിട്ടിറങ്ങട്ടെ....

ജഡേജ പുറത്ത്‌
മുംബൈ: അനധികൃതമായി ഐ.പി.എല്‍ ടീമുകളുമായി ബന്ധം പുലര്‍ത്തിയ കുറ്റത്തിന്‌ ഇന്ത്യന്‍ താരം രവീന്ദു ജഡേജക്ക്‌ ഐ.പി.എല്‍ മൂന്നാം പതിപ്പില്‍ നിന്ന്‌ വിലക്ക്‌. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജഡേജ മറ്റ്‌ ടീമുകളുമായി ബന്ധപ്പെട്ടിരുന്നു. റോയല്‍സുമായുളള അദ്ദേഹത്തിന്റെ രണ്ട്‌ വര്‍ഷ കരാര്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ്‌ ജഡേജ പുതിയ കരാറിനായി ശ്രമിച്ചത്‌. എന്നാല്‍ സ്വന്തം ടീമിനെ അറിയിക്കാതെ നടത്തിയ വിലപേശല്‍ നിയമവിരുദ്ധമാണെന്ന്‌ വ്യക്തമാക്കിയാണ്‌ ജഡേജയെ വിലക്കിയതെന്ന്‌ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത്‌ മോഡി പറഞ്ഞു.

മാലിക്‌ തുറന്നടിക്കാന്‍
ലാഹോര്‍: മുഹമ്മദ്‌ യൂസഫ്‌ എന്ന പാക്കിസ്‌താനി ക്യാപ്‌റ്റനെതിരെ തുറന്നടിക്കാന്‍ തയ്യാറായി മുന്‍ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌. ഇംഗ്ലണ്ടിനെതിരായ 20-20 പരമ്പരക്ക്‌ രാജ്യത്തെ നയിക്കാനുളള നിര്‍ദ്ദേശം നിരസിച്ച മാലിക്‌ തനിക്കെതിരെ പരസ്യമായി രംഗത്ത്‌ വന്ന യൂസഫിനെ വെറുതെ വിടില്ലെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. എന്നാല്‍ മാലിക്കിനെ അനുനയിപ്പിക്കാന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉന്നതര്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. ടീമിലെ വിഴുപ്പലക്കല്‍ പൊതു ജനത്തെ അറിയിക്കേണ്ടെന്നാണ്‌ പി.സി.ബി പറയുന്നത്‌.

ഐ.പി.എല്‍ ഹൈദരാബാദില്‍ ഇല്ല
ഹൈദരാബാദ്‌: സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചില മല്‍സരങ്ങള്‍ ഹൈദരാബാദില്‍ നിന്നും മാറ്റാനുള്ള ഐ.പി.എല്‍ സംഘാടകരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ആന്ധ്ര സര്‍ക്കാര്‍ രംഗത്ത്‌ വന്നു. ഐ.പി.എല്‍ മൂന്നാം സീസണിലെ ഒരു മല്‍സരവും ഇനി ഹൈദരാബാദില്‍ വേണ്ടെന്നാണ്‌ പുതിയ നിലപാട്‌. തെലുങ്കാന പ്രക്ഷോഭകരെ ഭയന്നാണ്‌ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഹോം സിറ്റിയായ ഹൈദരാബാദില്‍ നിന്നും മല്‍സരങ്ങള്‍ മാറ്റിയത്‌. എന്നാല്‍ ആന്ധ്രയെ അപമാനിക്കുന്നതിന്‌ തുല്യമായ നടപടിയാണിതെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌.

Friday, February 12, 2010

OLY CRICKET

ഇനി ഒളിംപിക്‌സ്‌ ക്രിക്കറ്റ്‌
ലണ്ടന്‍: ഇന്ത്യക്കിതാ ഒരു സമ്പൂര്‍ണ്ണ സന്തോഷ വാര്‍ത്ത...! ക്രിക്കറ്റ്‌ ഇനി ഒളിംപിക്‌സിലും...
ദീര്‍ഘകാല ആവശ്യത്തിന്‌ ഇന്നലെ ഇവിടെ ചേര്‍ന്ന്‌ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിയാണ്‌ പച്ചകൊടി കാട്ടിയിരിക്കുന്നത്‌. എന്നാല്‍ തല്‍ക്കാലം പെട്ടെന്ന്‌ ക്രിക്കറ്റിനെ മല്‍സര ഇനമാക്കി മാറ്റാന്‍ കഴിയില്ല. 2020 ലെ ഒളിംപിക്‌സ്‌ മുതലായിരിക്കും ക്രിക്കറ്റിന്‌ ഒളിംപിക്‌സ്‌ എന്‍ട്രി. 20-20 ക്രിക്കറ്റിനാണ്‌ ഒളിംപിക്‌സ്‌ ഭാഗ്യം ലഭിച്ചിരിക്കുന്നത്‌. 1900 ത്തില്‍ പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റ്‌ മല്‍സര ഇനമായിരുന്നു. അതിന്‌ ശേഷം വിസ്‌മൃതിയിലേക്ക്‌ പോയ ഗെയിമിന്‌ വേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ഭഗീരഥ പ്രയത്‌നമാണ്‌ ഐ.ഒ.സിയുടെ കണ്ണ്‌ തുറപ്പിച്ചത്‌. ഐ.ഒ.സി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ ഭൂരിപക്ഷവും ക്രിക്കറ്റിന്‌ അനുകൂലമായി ശബ്ദിച്ചപ്പോള്‍ ജാക്വസ്‌ റോജിയുടെ കമ്മിറ്റി തലകുലുക്കി.
ലോക ക്രിക്കറ്റിനെ ഭരിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിനെ (ഐ.സി.സി) അംഗീകരിക്കാനുളള തീരുമാനമാണ്‌ ക്രിക്കറ്റ്‌ എന്ന ഗെയിമിനും ഒളിംപിക്‌സിലേക്ക്‌ വഴി തുറന്നിരിക്കുന്നത്‌. ഒളിംപിക്‌ കമ്മിറ്റിക്ക്‌ കീഴില്‍ ധാരാളം ഫെഡറേഷനുകളുണ്ട്‌. എന്നാല്‍ ഇത്‌ വരെ ഐ.സി.സിയെ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ അംഗീകാരം ലഭിച്ചതോടെ ഐ.ഒ.സിയുടെ എല്ലാ പരിപാടികള്‍ക്കും ഇനി ഐ.സി.സിക്ക്‌ ക്ഷണമുണ്ടാവും. ഇന്നലെ വാന്‍കൂവറില്‍ ആരംഭിച്ച ശൈത്യകാല ഒളിംപിക്‌സിന്‌ മുന്നോടിയായി ചേര്‍ന്ന ഐ.ഒ.സി യോഗത്തില്‍ ക്രിക്കറ്റിന്‌ അംഗീകാരം നല്‍കുന്നതിനോട്‌ കാര്യമായ എതിര്‍പ്പ്‌ ആരും പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ ഐ.ഒ.സി വാര്‍ത്താവിനിമയ വിഭാഗം ഡയരക്ടര്‍ മാര്‍ക്‌ ആഡംസ്‌ വ്യക്തമാക്കി.
ഒളിംപിക്‌ കുടുംബത്തില്‍ അംഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ ഐ.സി.സി ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഹാറൂണ്‌ ലോര്‍ഗാറ്റ്‌ പറഞ്ഞു. ഒളിംപിക്‌ കുടുംബത്തില്‍ അംഗമാവുക എന്ന്‌ പറഞ്ഞാല്‍ അത്‌ വലിയ നേട്ടമാണ്‌. ഇത്രയും കാലം ഞങ്ങള്‍ ആഗ്രഹിച്ചതും അതാണ്‌. ഒളിംപിക്‌ ഗെയിംസില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇത്‌ വരെ ഒരു തീരുമാനവുമെടുത്തിട്ടില്ല. എങ്കിലും പുതിയ നീക്കം ക്രിക്കറ്റിന്റെ ആഗോളീകരണം എളുപ്പത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വില്‍പ്പനക്ക്‌
ഐ.പി.എല്‍ ടീമുകള്‍
മുംബൈ: വില്‍പ്പനക്കുണ്ട്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ടീമുകള്‍....! കോടികളുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ സ്വന്തമാക്കാം ഐ.പി.എല്‍ ടീമുകളെ... തുടക്കത്തിലെ ആവേശത്തില്‍ നിന്നും ടീമുകള്‍ പതുക്കെ സത്യം മനസ്സിലാക്കുമ്പോള്‍ ലളിത്‌ മോഡിയുടെ കുട്ടി ക്രിക്കറ്റിന്‌ വലിയ ഡിമാന്‍ഡില്ലാത്ത അവസ്ഥ. നാല്‌ ടീമുകളാണ്‌ വില്‍പ്പനയുടെ പാതയില്‍. പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനെ ഏറ്റെടുക്കാന്‍ ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഹീറോ ഹോണ്ട താല്‍പ്പര്യം പ്രകടിപ്പിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ 1300 കോടി നല്‍കി ടീമിനെ വാങ്ങാന്‍ താല്‍പ്പര്യമില്ലെന്ന്‌ ഹീറോ ഹോണ്ട വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ഡെയര്‍ഡെവിള്‍സുമെല്ലാം ഇപ്പോള്‍ പുതിയ ഉടമയെ തേടുകയാണ്‌. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷേ സുരക്ഷാ പ്രശ്‌നത്തില്‍ രണ്ടാം സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തിയതോടെ കോടികളാണ്‌ പല ടീമുകള്‍ക്കും നഷ്ടമായത്‌. താരങ്ങളെ വില്‍പ്പനക്ക്‌ വാങ്ങുന്ന കാര്യത്തില്‍ നിയന്ത്രണം വന്നതും ടീമുകളെ ബാധിച്ചിരിക്കയാണ്‌. മൂന്നാം സീസണില്‍ ഓസ്‌ട്രേലിയ, പാക്കിസ്‌താന്‍ താരങ്ങള്‍ക്കെല്ലാം നിയന്ത്രണം വന്ന സാഹചര്യത്തില്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട്‌ പോവുമോ എന്ന സംശയവും ടീമുകള്‍ക്കുണ്ട്‌. ഇത്തരം പ്രശ്‌നങ്ങളിലാണ്‌ ടീം ഉടമകള്‍ വഴി മാറി ചിന്തിക്കുന്നത്‌.

മഴ വിന്‍ഡീസിനെ ചതിച്ചു
സിഡ്‌നി: 61 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ സ്വന്തമാക്കിയ രവി രാംപാലിന്റെ കരുത്തില്‍ വിന്‍ഡീസ്‌ പൊരുതിയിരുന്നു. പക്ഷേ മൂന്നാം ഏകദിനത്തില്‍ മഴ ഓസ്‌ട്രേലിയയെ തുണച്ചു. കനത്ത മഴയില്‍ മൂന്നാം ഏകദിനം ഉപേക്ഷിച്ചപ്പോള്‍ നഷ്‌ടം വിന്‍ഡിസിനാണ്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയക്കാരെ 225 ല്‍ നിയന്ത്രിച്ച വിന്‍ഡീസ്‌ ഒരു ഓവര്‍ മാത്രമാണ്‌ ബാറ്റ്‌ ചെയ്‌തത്‌. പരമ്പരയിലെ ആദ്യരണ്ട്‌ മല്‍സരത്തിലും തകര്‍ന്ന വിന്‍ഡീസിന്‌ ജയിക്കാന്‍ ലഭിച്ച കനകാവസരമായിരുന്നു ഇത്‌. രാംപാല്‍ പുതിയ പന്തില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. 46 റണ്‍സ്‌ നേടിയ മൈക്കല്‍ ക്ലാര്‍ക്കും 44 റണ്‍സ്‌ നേടിയ മൈക്‌ ഹസിയും മാത്രമായിരുന്നു ഓസീസ്‌ നിരയില്‍ പൊരുതിയത്‌.

പ്രശ്‌നക്കാര്‍ മൂന്നെന്ന്‌ യൂസഫ്‌
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ യൂസഫ്‌ വാക്ക്‌ മാറ്റി. ടീമിലെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണക്കാരന്‍ ഒരേ ഒരാളാണെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞ യൂസഫ്‌ ഇന്നലെ പറഞ്ഞത്‌ പ്രശ്‌നക്കാര്‍ മൂന്നാണെന്നാണ്‌. പക്ഷേ അവര്‍ ആരാണെന്ന്‌ യൂസഫ്‌ പറഞ്ഞില്ല. ഷുഹൈബ്‌ മാലിക്‌, ഷാഹിദ്‌ അഫ്രീദി, കമറാന്‍ അക്‌മല്‍ എന്നിവരെയാണ്‌ യൂസഫ്‌ ഉദ്ദേശിക്കുന്നത്‌. പാക്കിസ്‌താന്‍ ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തല്‍ക്കാലം ഇമ്രാന്‍ഖാന്‍ വിചാരിച്ചാല്‍ പോലും കഴിയില്ലെന്നും യൂസഫ്‌ പറഞ്ഞതോടെ അദ്ദേഹത്തിന്റെ തൊപ്പി തെറിക്കുമെന്ന്‌ വ്യക്തമായിട്ടുണ്ട്‌.

അല്ലു തകര്‍ക്കുന്നു
മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ അതിജീവനത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്നു പോവുമ്പോള്‍ ഇത്‌ അല്ലു അര്‍ജുന്‍ വീണ്ടും മലയാള വെള്ളിത്തിര കീഴടക്കുന്നു. തെലുങ്ക്‌ സൂപ്പര്‍ താരത്തിന്റെ പുത്തന്‍ സിനിമയായ ആര്യ-2 ബോക്‌സാഫിസില്‍ അരങ്ങ്‌ തകര്‍ക്കുകയാണ്‌. 65 സെന്ററുകളിലായി ഒരാഴ്‌ച്ച മുമ്പാണ്‌ സിനിമ റിലിസ്‌ ചെയ്‌തത്‌. എല്ലാ സെന്ററുകലിലും ഇപ്പോഴും ഹൗസ്‌ ഫുള്‍ കളക്ഷനാണ്‌. ആദ്യ മൂന്ന്‌ ദിവസത്തില്‍ മാത്രം 67 ലക്ഷം കളക്‌റ്റ്‌ ചെയ്‌ത ഈ ചിത്രം കോളജ്‌ വിദ്യാര്‍ത്ഥികളെയാണ്‌ കൂടുതല്‍ ആകര്‍ഷിക്കുന്നത്‌.

Thursday, February 11, 2010

KAMALS DRIVE

ഇനി രക്ഷ ചതികുഴി
കബഡി എന്ന ഗെയിമിലാണ്‌ രാജ്യാന്തര രംഗത്ത്‌ ഇന്ത്യന്‍ വിലാസം. കബഡിയെന്നാല്‍ കാലുവാരലാണ്‌... ദോഹയില്‍ നാല്‌ വര്‍ഷം മുമ്പ്‌ നടന്ന ഏഷ്യന്‍ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോള്‍ ഖലീഫ സ്‌റ്റേഡിയത്തില്‍ വെച്ച്‌ പരിചയപ്പെട്ട ചൈനീസ്‌ റിപ്പോര്‍ട്ടര്‍ വിംഗ്‌ മിഷ്‌ (പിപ്പിള്‍സ്‌ ഡെയ്‌ലി) കബഡിയുടെ നിയമാവലികളും വിശേഷങ്ങളും ചോദിച്ച്‌ മനസ്സിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം അവരുടെ ഒരു മെയിലുണ്ടായിരുന്നു-കാലുവാരാന്‍ ചൈനയും പഠിച്ചെന്ന്‌.... കബഡിയില്‍ ചൈന മുന്നോട്ട്‌ വരുമ്പോള്‍ നമ്മളിനി ക്രിക്കറ്റിലെ കാലുവാരല്‍ പരിചയപ്പെടണം. കാലുവാരാന്‍ ഇന്ത്യക്കാരെ പോലെ മിടുക്കരായവരായി മറ്റാരുമില്ല. ഈ സത്യം ലോകത്തിന്‌ അറിയാം. വിമാനത്തിന്‌ ഭാരം കുറക്കാന്‍ റഷ്യക്കാരും അമേരിക്കക്കാരും സ്വന്തം രാജ്യത്തിന്‌ മുദ്രാവാക്യം ചാടിയപ്പോള്‍ ഇന്ത്യക്കാരന്‍ സ്വന്തം രാജ്യത്തിന്റെ മുദ്രാവാക്യം വിളിച്ച്‌ അന്യ നാട്ടുകാരനെ തള്ളിയിട്ട കഥ പോലെ, കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ രാജ്യത്തിന്റെ മുദ്രാവാക്യം മുഴക്കി ചതിക്കുഴി ഒരുക്കുകയാണിപ്പോള്‍ നമ്മുടെ ക്രിക്കറ്റ്‌ ബോര്‍ഡും ക്യൂറേറ്ററും. നാഗ്‌പ്പൂരിലെ തോല്‍വിക്ക്‌ ബലിയാടുകളെ കണ്ടെത്തിയിട്ടുണ്ട്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌. മൂന്ന്‌ ജൂനിയര്‍ താരങ്ങളെ അദ്ദേഹം പടിക്ക്‌ പുറത്താക്കി. ഒരു മല്‍സരം പോലും കളിക്കാത്താവര്‍ പോലും എടുത്തെറിയപ്പെട്ടു. സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞത്‌ പോലെ വമ്പന്‍ സ്രാവുകളെ തൊടാന്‍ ശ്രീകാന്തിനല്ല അദ്ദേഹത്തിന്റെ നേതാവ്‌ ശരത്‌ പവാറിന്‌ പോലും ധൈര്യമില്ല. നാഗ്‌പ്പൂരിലെ തോല്‍വിക്ക്‌ കാരണക്കാര്‍ വൃദിമാന്‍ സാഹയും മിഥുനും ത്യാഗിയുമൊന്നുമല്ല. നമ്മുടെ മഹാ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗും, അതിവേഗക്കാരായ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും മുഖ്യ ബാറ്റ്‌സ്‌മാന്മാരുമെല്ലാമാണ്‌. പക്ഷേ ഇവരെ ആരെയും ആരും തൊടില്ല. ഹര്‍ഭജന്‍സിംഗ്‌ എന്ന സ്‌പിന്നര്‍ കൂറെ കാലമായി ടീമിനു ഭാരമാണ്‌. എന്നിട്ടും അദ്ദേഹത്തെയാണ്‌ മഹാനായി വാഴ്‌ത്തുന്നതും സ്ഥിരമായി ടീമില്‍ ഉള്‍പ്പെടുത്തുന്നതും. ക്യാപ്‌റ്റന്‍ ധോണിക്ക്‌ തന്റെ ഗ്രൂപ്പിലെ ആരെയും ഒഴിവാക്കാന്‍ കഴിയില്ല. ശ്രീകാന്തിനും സ്വന്തം താല്‍പ്പര്യമുണ്ട്‌. ഈ രണ്ട്‌ പ്രബല താല്‍പ്പര്യത്തിനൊപ്പം ക്രിക്കറ്റ്‌ ബോര്‍ഡിന്റെ വീതം വെക്കലുമാവുമ്പോള്‍ ടീം നിറയുന്നു.
ഈഡനില്‍ ജയിക്കണമെങ്കില്‍ സ്‌പിന്‍ കുഴികള്‍ തന്നെ വേണം. ക്യൂറേറ്റര്‍ സ്‌പോര്‍ട്ടിംഗ്‌ പിച്ചിനെക്കുറിച്ചെല്ലാം പറയുന്നുണ്ട്‌. സ്‌പോര്‍ട്ടിംഗ്‌ പിച്ചാണെങ്കില്‍ ഡാലെ സ്‌റ്റെന്‍, വെയില്‍ പാര്‍നല്‍, മോണി മോര്‍ക്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ ഇന്ത്യയെ ഇല്ലാതാക്കും. നാഗ്‌പ്പൂരിലെ പ്രതികൂല സാഹചര്യത്തില്‍ പോലും ഇന്‍സ്വിംഗറുകളും റിവേഴ്‌സ്‌ സ്വിംഗുകളും പായിച്ച്‌ സ്‌റ്റെന്‍ പതിനൊന്ന്‌ വിക്കറ്റുകളാണ്‌ നേടിയത്‌. പാര്‍നലിന്റെ പേസിന്‌ അനുയോജ്യമാണ്‌ ഈഡനിലെ കാലാവസ്ഥയെന്നിരിക്കെ സ്‌പിന്‍ കുഴികള്‍ മാത്രമാണ്‌ ടീമിന്‌ രക്ഷ. പണ്ട്‌ സ്റ്റീവ്‌ വോയുടെ ഓസീസ്‌ സംഘത്തെ മെരുക്കാന്‍ കുഴിച്ച കുഴികളുടെ അടയാളങ്ങള്‍ ഈഡനിലുള്ളത്‌ കൊണ്ട്‌ ക്യൂറേറ്റര്‍ക്ക്‌ പ്രയാസപ്പെടേണ്ടി വരില്ല. ഈഡനില്‍ ജയിക്കേണ്ടത്‌ ധോണിയെക്കാള്‍
ശ്രീകാന്തിനാണ്‌ നിര്‍ബന്ധം.

ഡല്‍ഹി റെഡി
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഇനി എട്ട്‌ മാസങ്ങള്‍ മാത്രം ബാക്കി. ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്‌. ഇന്നലെ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഏക അംഗം കേരളാ ഒളിംപിക്‌ കമ്മിറ്റി സെക്രട്ടറി ജനറല്‍ പി.എ ഹംസ ഒരുക്കങ്ങള്‍ വിശദീകരിക്കുന്നു

ഒക്ടോബറില്‍ ഇന്ത്യന്‍ തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംബന്ധിച്ചുള്ള ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്നതിന്‌ വ്യക്തമായ തെളിവായിരുന്നു കോമണ്‍വെല്‍ത്ത്‌ സംഘാടക സമിതി ഓഫീസില്‍ ഇന്നലെ ചേര്‍ന്ന യോഗം. സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡി ഉള്‍പ്പെടെ മൂന്ന്‌ സേനാ മേധാവികളും കേന്ദ്ര സര്‍ക്കാരിലെ മുഴുവന്‍ വകുപ്പ്‌ തലവന്മാരും കായിക മേധാവികളുമെല്ലാം പങ്കെടുത്ത യോഗത്തില്‍ ഗെയിംസിന്റെ പൂര്‍ണ്ണ ചിത്രമാണ്‌ നല്‍കപ്പെട്ടത്‌. ഒക്ടോബര്‍ മൂന്നിനാണ്‌ ഗെയിംസ്‌ ആരംഭിക്കുന്നത്‌. ഗെയിംസിന്‌ മുന്നോടിയായി ഡല്‍ഹി നഗരം മനോഹരമായി അലങ്കരിക്കുന്ന കാര്യത്തില്‍ സ്‌പാനിഷ്‌ നഗരമായ ബാര്‍സിലോണ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ബാര്‍സ സിറ്റി കൗണ്‍സില്‍ ഡയരക്ടറായ ജോസഫ്‌ റോകയും, 1992 ല്‍ ബാര്‍സിലോണ ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിച്ചപ്പോള്‍ നഗരവികസനത്തിന്റെ ചുമതലയുള്ള ഡയരക്ടര്‍ ജോസഫ്‌ അസിബില്ലോയും എല്ലാ സഹായവും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. സുരക്ഷയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നടപടി ക്രമങ്ങളെല്ലാം ചെയര്‍മാന്‍ തന്നെ വിശദീകരിച്ചു. 1982 ലെ ഏഷ്യന്‍ ഗെയിംസിന്‌ ശേഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം നൂറ്‌ ശതമാനം കുറ്റമറ്റതാക്കാനാണ്‌ പരിപാടികള്‍. സുരക്ഷക്ക്‌ മുഖ്യ പരിഗണന നല്‍കുമ്പോള്‍ ഡല്‍ഹി നഗരത്തില്‍ മാത്രമല്ല മല്‍സര വേദികളില്ലെല്ലാം ഉന്നത നിലവാരത്തിലുളള പോലീസ്‌-സൈനീക സുരക്ഷയാണ്‌ ഉറപ്പുവരുത്തുന്നത്‌. സുരക്ഷാ പ്രശ്‌നത്തില്‍ ചില ടീമുകള്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ വരില്ല എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്‌. ജമൈക്കയുടെ ലോക പ്രശസ്‌തനായ സ്‌പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്‌ വരുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. ഇന്നലെ ചേര്‍ന്ന സെറിമണിസ്‌ കമ്മിറ്റി ഉദ്‌ഘാടന-സമാപന ദിവസത്തെ കലാ സാംസ്‌കാരിക പരിപാടികള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ലോകത്തിന്‌ ഇന്ത്യയുടെ കലാ സാംസ്‌കാരിക പാരമ്പര്യം പരിചയപ്പെടുത്തുന്നതിനൊപ്പം രാഷ്‌ട്രീയമായും ചരിത്രപരമായും രാജ്യത്തിന്റെ ഉയരത്തിലേക്കുള്ള യാത്രയെ ചിത്രീകരിക്കാനും പരിപാടിയുണ്ട്‌.
വിവാദങ്ങളായിരുന്നു ഗെയിംസിനെ ചുറ്റപ്പറ്റി ഇത്‌ വരെ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഓരോ ദിവസും ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചുവരുകയാണ്‌. പുതിയ മല്‍സരവേദികളില്‍ താരങ്ങളെല്ലാം സംതൃപ്‌തരമാണ്‌. മേജര്‍ ധ്യാന്‍ചന്ദ്‌ നാഷണല്‍ സ്റ്റേഡിയം, ലുഡ്‌ലോ കാസില്‍ റസ്‌ലിംഗ്‌ ട്രെയിനിംഗ്‌ സെന്റര്‍, ഡോ.കര്‍മിസിംഗ്‌ ഷൂട്ടിംഗ്‌ റേഞ്ച്‌ തുടങ്ങിയവ ഉന്നത സൗകര്യങ്ങളുള്ളവയാണ്‌. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ശ്യാമ പ്രസാദ്‌ അക്വാറ്റിക്‌സ്‌ കോംപ്ലക്‌സ്‌ എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ജൂണോടെ പൂര്‍ത്തിയാവും. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ നെറ്റ്‌്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന ത്യാഗരാജ്‌ സ്‌റ്റേഡിയം ഇന്ത്യയുടെ ആദ്യ ഹരിത മൈതാനമായിരിക്കും. ഒരുക്കങ്ങളുടെ അന്തിമഘട്ടം നടക്കുകയാണ്‌. രാജ്യത്തിന്‌ തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഗെയിംസായിരിക്കും ഡല്‍ഹിയില്‍ നടക്കുന്നത്‌.

THE SAHA SHOW


സാഹ മുക്കി
ലണ്ടന്‍: മൂന്നേ മൂന്ന്‌ ദിവസം മുമ്പായിരുന്നു അത്‌-വിവാദ നായകനായ ജോണ്‍ ടെറിയുടെ പാസില്‍ നിന്നും ദിദിയര്‍ ദ്രോഗ്‌ബെ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നു, പ്രീമിയര്‍ ലീഗില്‍ ചെല്‍സി ശക്തരായ ആഴ്‌സനലിനെ തോല്‍പ്പിച്ച്‌ ഒന്നാം സ്ഥാനം പിടിച്ചെടുക്കുന്നു. പക്ഷേ എത്ര പെട്ടെന്നാണ്‌ തിരക്കഥയും റിസല്‍ട്ടുമെല്ലാം മാറിയത്‌. പ്രീമിയര്‍ ലീഗില്‍ ഇന്നലെ ചെല്‍സി തോറ്റു തൊപ്പിയിട്ടു. പ്രതിയോഗികള്‍ വന്‍കിടക്കാരായിരുന്നില്ല. ലൂയിസ്‌ സാഹയെന്ന ഫ്രഞ്ചുകാരന്റെ വിലാസത്തില്‍ കളിച്ച എവര്‍ട്ടണ്‍. 2-1 നാണ്‌ എവര്‍ട്ടണ്‍ ശക്തരെ വീഴ്‌ത്തിയത്‌. ഇവിടെ അവസാനിക്കുന്നില്ല കാര്യങ്ങള്‍. ചെല്‍സിക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനല്‍ പ്രബലരായ ലിവര്‍പൂളിനെ ഏക ഗോളിന്‌ മുക്കി പരാജയകാലത്തിന്‌ അന്ത്യമിട്ടു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ പക്ഷേ വിജയിക്കാനായില്ല. ആസ്‌റ്റണ്‍ വില്ലക്ക്‌ മുന്നില്‍ അവര്‍ സമനില വഴങ്ങി. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ ബ്ലാക്‌ബര്‍ണ്‍ ഒരു ഗോളിന്‌ ഹള്‍ സിറ്റിയെയും വെസ്‌റ്റ്‌ ഹാം യുനൈറ്റഡ്‌ രണ്ട്‌ ഗോളിന്‌ ബിര്‍മിംഗ്‌ഹാമിനെയും വോള്‍വ്‌സ്‌ ഒരു ഗോളിന്‌ ടോട്ടന്‍ഹാമിനെയും പരാജയപ്പെടുത്തി.
ടേബിളില്‍ ഇപ്പോഴും ചെല്‍സി തന്നെ മുന്നില്‍. 26 മല്‍സരങ്ങള്‍ എല്ലാ ടീമുകളലും പൂര്‍ത്തിയാക്കിയപ്പോള്‍ ചെല്‍സി 58 ലും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ 57 ലും ആഴ്‌സനല്‍ 52 ലും നില്‍ക്കുന്നു.
എവര്‍ട്ടണ്‍ ഇന്നലെ തോല്‍പ്പിച്ചത്‌ ചെല്‍സിയെയായിരുന്നില്ല-ജോണ്‍ ടെറിയെയായിരുന്നു. വിവാദം തന്റെ ഫുട്‌ബോളിനെ ബാധിച്ചിട്ടില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചാണ്‌ ആഴ്‌സനലിനെതിരെ തകര്‍പ്പന്‍ പ്രകടനം നായകന്‍ കാഴ്‌ച്ചവെച്ചത്‌. എന്നാല്‍ ഇന്നലെ എവര്‍ട്ടണ്‍ മുന്‍നിരക്കാരന്‍ സാഹ നേടിയ രണ്ട്‌ ഗോളുകളും ടെറിയുടെ കുറ്റകരമായ പിഴവുകളില്‍ നിന്നായിരുന്നു. സാഹ ആദ്യ ഗോള്‍ നേടിയത്‌ ഓട്ടത്തില്‍ ടെറിയെ തോല്‍പ്പിച്ചായിരുന്നു. രണ്ടാം ഗോള്‍ ടെറി പന്ത്‌ അടിച്ചകറ്റാന്‍ സമയമെടുത്തപ്പോഴായിരുന്നു.
മല്‍സരത്തില്‍ ചെല്‍സിക്കായിരുന്നു വ്യക്തമായ ആധിപത്യം. ഫ്രഞ്ച്‌ മധ്യനിരക്കാരന്‍ ഫ്‌ളോറന്‍ഡ്‌ മലൂഡയുടെ ഗോളില്‍ മുന്നിലെത്തുകയും ചെയ്‌തിരുന്നു അവര്‍. പക്ഷേ സാഹയുടെ അതിവേഗതയില്‍ സമനില വഴങ്ങി. പിന്നെ ഭാഗ്യത്തിന്‌ രക്ഷപ്പെടുന്നതും കണ്ടു. അമേരിക്കന്‍ നായകനും എവര്‍ട്ടണ്‍ മധ്യനിരയുടെ കുന്തമുനയുമായ ലെന്‍ഡാന്‍ ഡോണോവാനെ ചെല്‍സി പിന്‍നിരക്കാരന്‍ റെക്കാര്‍ഡോ കാര്‍വാലോ ബോക്‌സില്‍ വീഴ്‌ത്തിയപ്പോള്‍ നല്‍കപ്പെട്ട സ്‌പോട്ട്‌ കിക്ക്‌ സാഹക്ക്‌ ലക്ഷ്യത്തിലെത്തിക്കാനായില്ല. പ്രീമിയര്‍ ലീഗ്‌ മാനേജര്‍ എന്ന നിലയില്‍ തന്റെ മൂന്നൂറാമത്‌ മല്‍സരത്തില്‍ ജയിക്കാനായത്‌ വലിയ നേട്ടമാണെന്ന്‌ എവര്‍ട്ടണ്‍ പരിശീലകന്‍ ഡേവിഡ്‌ മോയെ പറഞ്ഞു. കാര്‍ലോസ്‌ അന്‍സലോട്ടി എന്ന ഇറ്റലിക്കാരന്‍ പരിശീലകനായ ശേഷം ചെല്‍സിക്ക്‌ പിഴച്ചിരുന്നില്ല. തുടര്‍ച്ചയായി പതിമൂന്ന്‌ മല്‍സരങ്ങള്‍ തോല്‍വിയറിയാത അവര്‍ കളിച്ചു.
മുന്‍നിരയില്‍ ദ്രോഗ്‌ബെയെ ആയുധമാക്കിയാണ്‌ പതിവ്‌ പോലെ ചെല്‍സി കളിച്ചത്‌. പക്ഷേ ഐവറിക്കാരനെ എവര്‍ട്ടണ്‍ പിന്‍നിര പ്രത്യേകം നോട്ടമിട്ടതോടെ അവരുടെ ആക്രമണത്തിന്റെ മുനയൊടിഞ്ഞു.
സ്വന്തം മൈതാനത്ത്‌ ആഴ്‌സനലിന്‌ അമൃതയായ വിജയം നല്‍കിയത്‌ അബു ദിയാബിയായിരുന്നു. കഴിഞ്ഞ ലീഗ്‌ മല്‍സരങ്ങളില്ലെല്ലാം ഗോളടിക്കാന്‍ മറന്നവരായിരുന്നു വെംഗറുടെ ടീം. പക്ഷേ നിര്‍ണ്ണായക മല്‍സരത്തില്‍ അവര്‍ അവസരത്തിനൊത്തുയര്‍ന്നു. 2004 ലാണ്‌ പ്രീമിയര്‍ ലീഗില്‍ അവസാനമായി ഗണ്ണേഴ്‌സ്‌ മുത്തമിട്ടത്‌. ആ നേട്ടത്തിന്‌ ശേഷം ഇത്തവണയാണ്‌ അവര്‍ക്ക്‌ നല്ല തുടക്കം ലഭിച്ചത്‌. പക്ഷേ വഴിമധ്യേ ലക്ഷ്യം നഷ്‌ടപ്പെട്ട ടീമിനിപ്പോള്‍ അര്‍ഷവനിലും ദിയാബിയിലും ഫാബ്രിഗസിലും മികച്ച മുന്‍നിരക്കാരുണ്ട്‌. ആഴ്‌സനലിന്റെ ശനിദശ മനലിലാക്കി എളുപ്പ വിജയം തേടിയാണ്‌ എമിറ്റേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ റാഫേല്‍ ബെനിറ്റസിന്റെ ചുവപ്പന്‍ സംഘമിറങ്ങിയത്‌. പക്ഷേ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഫോം പോലെ ടീം തളര്‍ന്നു.
ഈ മാസം അവസാനം നടക്കേണ്ട കാര്‍ലിംഗ്‌ കപ്പ്‌ ഫൈനല്‍ പോലെയായിരുന്നു മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-ആസ്‌റ്റണ്‍വില്ല മല്‍സരം. കാര്‍ലിംഗ്‌ കപ്പിനായി ഏറ്റുമുട്ടുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടം തുല്യ ശക്തികളുടേതായിരുന്നു. മല്‍സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടില്‍ തന്നെ മാഞ്ചസ്റ്റര്‍ മധ്യനിരക്കാരന്‍ നാനി ചുവപ്പു കാര്‍ഡുമായി പുറത്തായതിന്റെ ആനുകൂല്യം പക്ഷേ ടോട്ടന്‌ ഉപയോഗപ്പെടുത്താനായില്ല. സ്റ്റിലിയന്‍ പെട്രോവിനെ മാരകമായി ഫൗള്‍ ചെയ്‌തതിനാണ്‌ നാനിയെ പുറത്താക്കിയത്‌. അദ്ദേഹത്തിന്‌ അടുത്ത മൂന്ന്‌ മല്‍സരവും നഷ്ടമാവും. കാര്‍ഡലിംഗ്‌ കപ്പിന്റെ ഫൈനലിലും കളിക്കാനാവില്ല. പത്തൊമ്പതാം മിനുട്ടില്‍ കാര്‍ലോസ്‌ കുളറാണ്‌ വില്ലയുടെ ഗോള്‍ നേടിയത്‌. തുടര്‍ന്ന്‌ വില്ല ബോക്‌സിലെ പരിഭ്രാന്തി ഉപയോഗപ്പെടുത്തി നാനി തന്നെയാണ്‌ സമനില ഗോളിന്‌ അവസരമൊരുക്കിയത്‌.

Wednesday, February 10, 2010

500 STICKS

500 സ്‌റ്റിക്കുകള്‍ നല്‍കാന്‍ സുരേഷ്‌ ഗോപി
കോഴിക്കോട്‌:ഇതാ മെഗാസ്‌റ്റാര്‍ ഭരത്‌ സുരേഷ്‌ ഗോപിയെന്ന ഹോക്കി അംബാസിഡര്‍ കോഴിക്കോട്ടേക്കും വരുന്നു.... വെറുതെ വരുകയല്ല അദ്ദേഹം- ഹോക്കിയിലെ ഭാവി താരങ്ങള്‍ക്ക്‌ സ്‌റ്റിക്ക്‌ നല്‍കാനാണ്‌. ഹോക്കി കേരളയും കേരളാ ഒളിംപിക്‌ അസോസിയേഷനും സംഘടിപ്പിക്കുന്നതാണ്‌ ചടങ്ങ്‌. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‌ പകരം രൂപം കൊണ്ട ഹോക്കി ഇന്ത്യയുടെ സംസ്ഥാന ഘടകമാണ്‌ ഹോക്കി കേരള. സുനില്‍ കുമാറാണ്‌ സംഘടനയുടെ പ്രസിഡണ്ട്‌. രമേഷ്‌ കോലപ്പ സെക്രട്ടറിയും. കേരളത്തില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ഹോക്കിയെ സംരക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ്‌ ഹോക്കി കേരള ഒളിംപിക്‌ അസോസിയേഷനുമായി സഹകരിച്ച്‌ 5000 കുട്ടികള്‍ക്ക്‌ സംസ്ഥാന വ്യാപകമായി സ്റ്റിക്കുകള്‍ നല്‍കുന്നത്‌. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ സുരേഷ്‌ ഗോപിയെ ബ്രാന്‍ഡ്‌ അംബാസിഡറായി ലഭിച്ചത്‌ ഹോക്കിക്ക്‌്‌ ഗുണം ചെയ്യുമെന്നാണ്‌ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ പി.എ ഹംസ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌. രാജ്യത്ത്‌ ഹോക്കിയുടെ കരുത്ത്‌ തിരിച്ചുവരുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ല. സംസ്ഥാനത്ത്‌ ഇതിനകം രണ്ട്‌ ഘട്ടങ്ങളിലായി ഹോക്കി സ്‌റ്റിക്കുകള്‍ വിതരണം ചെയ്‌തു. മൂന്നാം ഘട്ടമാണ്‌ കോഴിക്കോട്ട്‌ നടക്കാന്‍ പോവുന്നതെന്നും അദ്ദേഹം അറിയിച്ചു.സ്‌റ്റിക്ക്‌ മാത്രമല്ല നല്‍കുന്നത്‌ കുട്ടികളെ പരിശീലിപ്പിക്കാന്‍ സീനിയര്‍ പരിശീലകരെയും നിയോഗിക്കുന്നുണ്ടെന്ന്‌ ഹോക്കി കേരളാ സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ എം.എ കരീം അറിയിച്ചു. സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ വര്‍ദ്ധിപ്പിച്ച പ്രൈസ്‌ മണിയാണ്‌ നല്‍കിയത്‌. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മികവ്‌ പ്രകടിപ്പിച്ച 60 കളിക്കാര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കും. മൈതാനത്തിന്റെ അപര്യപ്‌തത മാത്രമാണ്‌ നിലവില്‍ പ്രശ്‌നം. ഇത്‌ പരിഹരിക്കാന്‍ ഭരണത്തലത്തില്‍ ശ്രമം വേണമെന്ന്‌ ഇവര്‍ പറുന്നു. 13 ന്‌ സുരേഷ്‌ ഗോപി ഹോക്കി സ്‌റ്റിക്ക്‌ നല്‍കുന്നത്‌ നടക്കാവ്‌ ഗേള്‍സ്‌ ഹൈസ്‌ക്കൂളില്‍ വെച്ചാണ്‌. ചടങ്ങില്‍ പ്രമുഖ സ്‌പോര്‍ട്‌സ്‌ ലേഖകരായ കെ.അബൂബക്കര്‍, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും പി.എ ഹംസ അറിയിച്ചു.

ചാപ്പല്‍ ഇല്ല
മെല്‍ബണ്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനാവാന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരവും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ ഗ്രെഗ്‌ ചാപ്പലിന്‌ ക്ഷണം. എന്നാല്‍ പാക്കിസ്‌താന്റെ വഴിയിലേക്ക്‌ താനില്ലെന്ന്‌ വ്യക്തമാക്കി ചാപ്പല്‍ വാതിലടക്കുകയും ചെയ്‌തു. പാക്കിസ്‌താന്‍ ദേശിയ ടീമിന്റെ ദുരവസ്ഥയില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായാണ്‌ ചാപ്പലിനെ സമീപിച്ചത്‌. പക്ഷേ ഇന്ത്യയിലെ വിവാദ കാലത്തിന്‌ ശേഷം സ്വന്തം രാജ്യത്ത്‌ തന്നെ ശ്രദ്ധിക്കുന്ന ചാപ്പല്‍ പിടികൊടുത്തില്ല. പാക്കിസ്‌താന്‍കാരനായ ഇന്‍ത്തികാബ്‌ ആലമാണ്‌ ഇപ്പോള്‍ ദേശീയ ടീമിന്റെ കോച്ച്‌. എന്നാല്‍ ആലമിന്റെ സേവനത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ താല്‍പ്പര്യമില്ല. ഓസീസ്‌ പര്യടനത്തില്‍ പാക്കിസ്‌താന്‍ ടീം തകര്‍ന്നടിഞ്ഞിരുന്നു. കളിച്ച മൂന്ന്‌ ടെസ്റ്റിലും തകര്‍ന്നടിഞ്ഞപ്പോള്‍ അഞ്ച്‌ ഏകദിനങ്ങളിലും തോറ്റ്‌ തൊപ്പിയിടുകയായിരുന്നു. അവശേഷിച്ച പ്രതീക്ഷ 20-20 മല്‍സരമായിരുന്നു. അതിലും ടീം നാണംകെട്ടാണ്‌ നാട്ടിലേക്ക്‌ മടങ്ങിയത്‌. ഈ സാഹചര്യത്തില്‍ വിദേശ കോച്ചിന്‌ മാത്രമേ ടീമിനെ രക്ഷിക്കാനാവു എന്നാണ്‌ പി.സി.ബി ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ വസീം ബാരി പ്രഖ്യാപിച്ചിരിക്കുന്നത്‌.

കുറ്റസമ്മതം
ചെന്നൈ: ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ നാഗ്‌പ്പൂര്‍ ടെസ്‌റ്റില്‍ ഇന്നിംഗ്‌സിനും ആറ്‌ റണ്‍സിനും ദയനീയമായി തോറ്റതിന്റെ ഉത്തരവാദിത്ത്വം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷണമാചാരി ശ്രീകാന്ത്‌ ഏറ്റെടുത്തു.... സെലക്‌ഷന്‍ കമ്മിറ്റിക്ക്‌ പറ്റിയ ഭീമാബദ്ധമാണ്‌ തോല്‍വിക്ക്‌ കാരണമായതെന്ന്‌ ഇന്നലെ ഇവിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മുന്‍ ഇന്ത്യന്‍ ഓപ്പണറായ ശ്രീകാന്ത്‌ പറഞ്ഞു. പരുക്കില്‍ നിന്നും പൂര്‍ണ്ണ മുക്തി നേടാതെ തന്നെ വി.വി.എസ്‌ ലക്ഷ്‌മണെ ടീമിലെടുത്തതാണ്‌ വലിയ തെറ്റ്‌. ലക്ഷ്‌മണിന്റെ കാര്യത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ അവസാന നിമിഷത്തില്‍ രോഹിത്‌ ശര്‍മ്മയെ ടീമിലെടുത്തത്‌. എന്നാല്‍ നാഗ്‌പ്പൂര്‍ ടെസ്റ്റിന്റെ തലേദിവസം പരുക്കുമായി ശര്‍മ്മയും പുറത്തായി. അങ്ങനെയാണ്‌ ബാറ്റിംഗില്‍ കാര്യമായ വിലാസമില്ലാത്ത വൃദിമാന്‍ സാഹയെന്ന റിസര്‍വ്‌ വിക്കറ്റ്‌ കീപ്പറെ ടീമിലെടുത്തത്‌. ടീമില്‍ ഒരു സ്‌പെഷ്യലിസ്‌റ്റ്‌ ബാറ്റ്‌സ്‌മാന്‍ അത്യാവശ്യമായിരുന്നെന്നും ശ്രീകാന്ത്‌ സമ്മതിക്കുന്നു. തോല്‍വി ധാരാളം പാഠങ്ങള്‍ നല്‍കിയിട്ടുണ്ട്‌. അത്‌ ടീം മുഖവിലക്കെടുക്കണം. കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റില്‍ തീര്‍ച്ചയായും വി.വി.എസ്‌ ലക്ഷ്‌മണ്‍ കളിക്കും. അദ്ദേഹം പരുക്കില്‍ നിന്നും മുക്തനായിട്ടുണ്ട്‌. നൂറ്‌ ശതമാനം ആരോഗ്യവാനായതായി ലക്ഷ്‌മണ്‍ അറിയിച്ചിട്ടുണ്ട്‌. നാഗ്‌പ്പൂര്‍ ടെസ്റ്റില്‍ ആദ്യദിവസം എല്ലാം കൊണ്ടും മോശമായിരുന്നു. അതില്‍ ഞങ്ങള്‍ക്കെല്ലാം പങ്കുണ്ട്‌. ഒരു നിര്‍ണ്ണായക മല്‍സരത്തിന്റെ പതിനഞ്ച്‌ മിനുട്ട്‌ മുമ്പ്‌ ഒരു പ്രമുഖ താരത്തിന്‌ പരുക്കേല്‍ക്കുമ്പോള്‍ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ല. ഉളളവരെ കളിപ്പിക്കേണ്ടി വരും. ടീമില്‍ ഇനി മുതല്‍ നല്ല ഒരു ഓപ്പണറും മധ്യനിര ബാറ്റ്‌സമാനും സീമറും റിസര്‍വ്‌ പട്ടികയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

തേര്‍ഡ്‌ ഐ
കമാല്‍ വരദൂര്‍
ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ ഒടുവില്‍ കുറ്റസമ്മതം നടത്തിയത്‌ നന്നായി. പക്ഷേ നാണംകെട്ട വലിയ ഒരു തോല്‍വിക്ക്‌ ശേഷം നടത്തിയ ഈ കുറ്റസമതം കൊണ്ട്‌ ഇന്ത്യക്ക്‌ ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗ്‌ പോയന്റ്‌്‌ ടേബിളില്‍ ഒന്നും കിട്ടാനില്ല. സെലക്ടര്‍മാര്‍ മറുപടി നല്‍കട്ടെ എന്ന തലക്കെട്ടില്‍ എഴുതിയ ഈ പംക്തിയിലെ കഴിഞ്ഞ രണ്ട്‌ ദിവസത്തെ കോളത്തിലും ഇന്ത്യന്‍ സെലക്ടര്‍മാരുടെ അനീതിയെക്കുറിച്ചാണ്‌ പറഞ്ഞത്‌. ഇപ്പോള്‍ ശ്രീകാന്ത്‌ കുറ്റസമ്മതം നടത്തുമ്പോഴും ടീം സെലക്ഷനിലെ പാളിച്ചകള്‍ പകല്‍ പോലെ തെളിച്ചുനില്‍ക്കുകയാണ്‌. വി.വി.എസ്‌ ലക്ഷ്‌മണിന്‌ പരുക്കേറ്റിട്ടും അദ്ദേഹത്തെ ടീമിലെടുത്തത്‌ ചെയര്‍മാന്റെ വ്യക്തമായ രാഷ്ട്രീയത്തിലാണ്‌... അദ്ദേഹം മാപ്പ്‌ പറയുമ്പോഴും സുരേഷ്‌ റൈനയും മുഹമ്മദ്‌ കൈഫും ദിനേശ്‌ കാര്‍ത്തിക്കുമെല്ലാം എന്താണ്‌ പിഴച്ചത്‌ എന്ന്‌ വ്യക്തമാക്കിയിട്ടില്ല. നമ്മുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‌ ഇപ്പോഴാണ്‌ ടീമിന്റെ റിസര്‍വ്‌ ലിസ്‌റ്റിനെക്കുറിച്ച്‌ ബോധ്യമുണ്ടായിരിക്കുന്നത്‌. റിസര്‍വ്‌ പട്ടികയില്‍ ഒരു ഓപ്പണറും മധ്യനിരയില്‍ ഒരു ബാറ്റ്‌സ്‌മാനും ഒരു സിമറും സ്‌പിന്നറുമെല്ലാം റിസര്‍വ്‌ നിരയില്‍ വേണമെന്ന്‌ ഇപ്പോഴാണ്‌ അദ്ദേഹത്തിന്‌ ബോധ്യമായിരിക്കുന്നത്‌. ബംഗ്ലാദേശ്‌ പര്യടനത്തില്‍ അവസാന നിമിഷം നായകന്‍ ധോണിക്ക്‌ പരുക്കേറ്റപ്പോള്‍ കാര്‍ത്തിക്കിനെ കളിപ്പിക്കേണ്ടി വന്നത്‌ പോലും സെലക്ടര്‍മാരുടെ കണ്ണ്‌ തുറപ്പിച്ചിരുന്നില്ല. രോഹിത്‌ ശര്‍മ്മ എന്ന ബാറ്റ്‌സ്‌മാന്‌ സമീപകാല ആഭ്യന്തര ക്രിക്കറ്റില്‍ പോലും വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയെന്തിന്‌ അദ്ദേഹത്തെ അവസാന നിമിഷം പകരക്കാരനാക്കി...? ദിനേശ്‌ കാര്‍ത്തിക്‌ നല്ല നിലയില്‍ കളിക്കുമ്പോള്‍ എന്തിന്‌ അദ്ദേഹത്തെ മാറ്റി സാഹയെ റിസര്‍വ്‌ കീപ്പറാക്കി...? മധ്യനിരയില്‍ ലക്ഷ്‌മണും യുവരാജും ദ്രാവിഡും കളിക്കില്ലെന്ന്‌ വ്യക്തമായിട്ടും അനുഭവ സമ്പന്നനായ മുഹമ്മദ്‌ കൈഫിനെ എന്ത്‌ കൊണ്ട്‌ പരിഗണിച്ചില്ല...?
ഇപ്പോള്‍ അദ്ദേഹം പറയുന്നു ലക്ഷ്‌മണ്‍ കൊല്‍ക്കത്തയില്‍ കളിക്കുമെന്ന്‌. ഇന്ത്യന്‍ ടീമിനൊപ്പം ശക്തമായ സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫുണ്ട്‌. ഒരോ താരത്തിന്റെയും ആരോഗ്യം സംബന്ധിച്ച്‌ വ്യക്തമായ ചിത്രം ഇവര്‍ സെലക്ടര്‍മാര്‍ക്ക്‌ നല്‍കുന്നുണ്ട്‌. കൊല്‍ക്കത്താ ടെസ്‌റ്റിനുളള ടീമിലേക്ക്‌ റൈന, കാര്‍ത്തിക്‌ എന്നിവരെ അദ്ദേഹമെടുത്തു. അവിടെയും കൈഫ്‌ പുറത്തായി. കാര്‍ത്തിക്‌ ദുലിപ്‌ ട്രോഫി ഫൈനലില്‍ നല്ല രണ്ട്‌ ഇന്നിംഗ്‌സുകള്‍ കളിച്ചു. അതാണ്‌ സെലക്ഷന്‍ മാനദണ്ഡമെങ്കില്‍ കൈഫ്‌ ദുലിപ്‌ ട്രോഫി ക്വാര്‍ട്ടറില്‍ ഡബിള്‍ സെഞ്ച്വറിയും സെമിയില്‍ സെഞ്ച്വറിയും നേടി. ഓള്‍റൗണ്ടര്‍ ഗണത്തിലുളള യൂസഫ്‌ പത്താന്‍ ദുലിപ്‌ ട്രോപി ഫൈനലില്‍ തനിച്ചാണ്‌ സ്വന്തം ടീമിനെ വിജയത്തിലേക്ക്‌ നയിച്ചത്‌.... ആഭ്യന്തര ക്രിക്കറ്റിലെ ഈ മികവ്‌ സെലക്ടര്‍മാരാണ്‌ കാണേണ്ടത്‌... സെലക്ഷന്‍ പ്രക്രിയയില്‍ ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനും സ്ഥാനം നല്‍കരുത്‌. ഏറ്റവും മികച്ച പതിനൊന്ന്‌ പേരെ തെരഞ്ഞെടുക്കാനുളള ബുദ്ധിയും മനസ്സും സെലക്ടര്‍മാര്‍ക്കുണ്ടാവണം.

തിലകന്‍ പുറത്തേക്ക്‌
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും തിലകന്‍ പുറത്തേക്കുള്ള വഴിയില്‍. ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരില്‍ വിശദീകരണ നോട്ടീസ്‌ നല്‍കിയിരിക്കുന്ന തിലകനില്‍ നിന്ന്‌ അടുത്ത ഒരാഴ്‌ച്ചക്കിടെ എന്ത്‌ മറുപടി ലഭിച്ചാലും സംഘടനയില്‍ നിന്നും അദ്ദേഹം പുറത്താവാനാണ്‌ സാധ്യതകള്‍. കഴിഞ്ഞ ദിവസം ഇവിടെ നടന്ന അമ്മ എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ തിലകനെതിരെ അതിരൂക്ഷമായാണ്‌ അംഗങ്ങള്‍ പ്രതികരിച്ചത്‌. യോഗത്തിന്‌ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അമ്മയുടെ തലവന്‍ ഇന്നസെന്റ്‌്‌ യോഗത്തിന്റെ രോഷം പ്രകടിപ്പിക്കാനും മറന്നില്ല. അമ്മക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന തിലകന്‍ അമ്മ എല്ലാ മാസവും ഒന്നാം തിയ്യതി നല്‍കുന്ന കൈനീട്ടം (അവശ താരങ്ങള്‍ക്കുളള സഹായം) വാങ്ങാന്‍ മടി കാണിക്കാറില്ലെന്നും അമ്മയോട്‌ എതിര്‍പ്പുണ്ടെങ്കില്‍ കൈനീട്ടം അദ്ദേഹം സ്വീകരിക്കരുതെന്നുമാണ്‌ ഇന്നസെന്റ്‌്‌ പറഞ്ഞത്‌. മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ അമ്മയെയെും താരങ്ങളെയും പുഛിക്കുന്ന തിലകന്റെ നടപടി ഇനിയും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെ.ബി ഗണേഷ്‌ കുമാര്‍, ഇടവേള ബാബു തുടങ്ങിയവര്‍ തിലകനെതിരെ ശക്തമായാണ്‌ പ്രതികരിച്ചത്‌. മമ്മുട്ടിയും മോഹന്‍ലാലുമെല്ലാം യോഗത്തിനുണ്ടായിരുന്നു. തിലകന്‍ ദീര്‍ഘകാലമായി അമ്മകെതിരെ സംസാരിക്കുന്നു. ആദ്യം നെടുമുടി വേണുവിനെതിരെയായിരുന്നു. പിന്നെ അമ്മയില്‍ നായര്‍ സമുദായക്കാരുടെ അഹങ്കാരമാണെന്ന്‌ പറഞ്ഞു. ഇപ്പോള്‍ മമ്മുട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നു.
എന്നാല്‍ അമ്മയുടെ ശആനക്ക്‌ വനഴങഅങാന്‍ തന്നെ കിട്ടില്ലെന്നാണ്‌ തിലകന്‍ നല്‍കുന്ന സൂചന. അമ്മയുടെ നോട്ടീസ്‌ ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ്‌ അദ്ദേഹം ഇന്നലെ വ്യക്തമാക്കിയത്‌. അമ്മയുടെ കത്തില്‍ കഴമ്പുണ്ടെങ്കില്‍ മറുപടി നല്‍കും. അല്ലാത്തപക്ഷം തന്റെ നിലപാട്‌ വ്യക്തമാക്കുമെന്ന്‌ തിലകന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പുറത്തേക്കുള്ള വഴിയാണ്‌ തെളിയുന്നത്‌.

Tuesday, February 9, 2010

AMLA CLASS

നാഗ്‌പ്പൂര്‍: ഒറ്റനോട്ടത്തിലറിയാം ഹാഷിം അംലയിലെ വിശ്വാസിയെ..... യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസിയാണ്‌ 27 കാരനായ ഹാഷിം മഹമൂദ്‌ അംല. തന്റെ നേട്ടങ്ങളെല്ലാം ദൈവകൃപയായി വിശേഷിപ്പിക്കുന്ന അംലയുടെ ഏറ്റവും വലിയ സ്വപ്‌നം തന്റെ ജന്മനാടായ ഇന്ത്യയില്‍ വെച്ച്‌ ഒരു ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കുക എന്നതായിരുന്നു. നാഗ്‌പ്പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ വിറപ്പിച്ച കാഴ്‌ച്ചയില്‍ ടീമിന്‌ ശരിക്കും അമൃതായത്‌ ഡാലെ സ്റ്റെനിന്റെ ബൗളിംഗ്‌ വേഗതയെക്കാള്‍ അംലയുടെ കന്നി ടെസ്റ്റ്‌ ഡബിള്‍ സെഞ്ച്വറിയായിരുന്നു. ഇന്ത്യയിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ കൂട്ടുകാര്‍ക്ക്‌ അംല ഒരു വാക്ക്‌ കൊടുത്തിരുന്നു-തന്റെ ബാറ്റിംഗ്‌ ഇന്ത്യയില്‍ പുഷ്‌പിക്കുമെന്ന്‌. അത്‌ സത്യമായ സന്തോഷത്തിലും അദ്ദേഹം വാചാലനാവുന്നില്ല.
അംലയുടെ മാതാപിതാക്കള്‍ ഗുജറാത്തുകാരായിരുന്നു. സൂററ്റില്‍ നിന്നും ചെറിയ പ്രായത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക്‌ പറിച്ചുനടപ്പെട്ട ഹാഷിം കുടുംബത്തിന്‌ ക്രിക്കറ്റുമായി നല്ല ബന്ധമായിരുന്നു. അംലയുടെ മൂത്ത സഹോദരനായ അഹമ്മദ്‌ ദക്ഷിണാഫ്രിക്കയിലെ പ്രൊഫഷണല്‍ ക്രിക്കറ്ററായിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന ഡോള്‍ഫിന്‍സ്‌ ടീമിന്റെ നായകനായ അഹമ്മദാണ്‌ അനുജനെ ഈ രംഗത്തേക്ക്‌ കൊണ്ടുവന്നത്‌. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ വാണിജ്യവല്‍ക്കരണത്തിന്റെ ലക്കില്ലാത്ത പാത അംല സ്വീകരിക്കാറില്ല. ഒരിക്കല്‍ പോലും അദ്ദേഹം മദ്യത്തിന്റെ പരസ്യമുള്ള വസ്‌ത്രങ്ങളോ ബാറ്റോ ഉപയോഗിക്കാറില്ല. മദ്യത്തിനെതിരെ ഇസ്ലാം മതം അനുശാസിക്കുന്ന അതേ ജാഗ്രതയാണ്‌ അംല പുലര്‍ത്തുന്നത്‌. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റുമായി ബന്ധമുളള പല വന്‍കിട ബീവറേജസ്‌ കമ്പനികളും അംലയെ ബ്രാന്‍ഡ്‌ മോഡലാക്കാന്‍ കോടികള്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. പക്ഷേ ഒരിക്കല്‍ പോലും മദ്യ കമ്പനിക്ക്‌ മോഡലാവാന്‍ തന്നെ ലഭിക്കില്ല എന്ന ശക്തമായ നിലപാടില്‍ ഇത്‌ വരെ അദ്ദേഹം മാറ്റം വരുത്തിയിട്ടില്ല.
യഥാര്‍ത്ഥ വിശ്വാസിയുടെ വേഷ വിധാനമാണ്‌ അംലയുടേത്‌. 2006 ല്‍ ദക്ഷിണാഫ്രിക്കന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയ വേളയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററും കമന്റേററുമായിരുന്ന ഡീന്‍ ജോണ്‍സ്‌ നടത്തിയ ഒരു വിവാദ പരാമര്‍ശം അംലയെ ദീര്‍ഘകാലം വേദനിപ്പിച്ചിരുന്നു. ടെന്‍ സ്‌പോര്‍ട്‌സ്‌ ചാനലിന്‌ വേണ്ടി കളി പറയുകയായിരുന്ന ജോണ്‍സ്‌ അംല മല്‍സരത്തിലൊരു ക്യാച്ചെടുത്തപ്പോള്‍ ഭീകരവാദി അതാ ഒരു ക്യാച്ച്‌ എടുത്തിരിക്കുന്നു എന്നാണ്‌ പറഞ്ഞത്‌. ഇത്‌ കഴിഞ്ഞ്‌്‌ അംല മറ്റൊരു ക്യാച്ചെടുത്തപ്പോള്‍ ഇതേ വാക്കുകള്‍ ജോണ്‍സ്‌ ആവര്‍ത്തിച്ചു. ആ സമയത്ത്‌ ചാനലില്‍ കൊമ്മേഴ്‌സ്യല്‍ ബ്രേക്കിന്റെ സമയമായിരുന്നു. പക്ഷേ ജോണ്‍സിന്റെ പ്രയോഗങ്ങള്‍ പുറം ലോകം കേട്ടപ്പോള്‍ അത്‌ വലിയ വിവാദമായി. മുസ്ലി നാമധാരിയായതിനാലാണ്‌ അംലയെ ജോണ്‍സ്‌ ഭീകരവാദിയെന്ന്‌ വിളിച്ചത്‌. പ്രശ്‌നം വന്‍ വിവാദമായപ്പോള്‍ ജോണ്‍സ്‌ മാപ്പ്‌ പറഞ്ഞു. എന്ന്‌ മാത്രമല്ല ഓസ്‌ട്രേലിയക്കാരനുമായുള്ള കരാര്‍ ടെന്‍ സ്‌പോര്‍ട്‌സ്‌ റദ്ദാക്കുകയും ചെയ്‌തു.
ഒരു വിശ്വാസിയായത്‌ കൊണ്ട്‌ പലയിടത്തും താന്‍ വേട്ടയാടപ്പെടാറുണ്ടെന്ന്‌ വേദനയോടെ പലപ്പോഴും അംല പറഞ്ഞിട്ടുണ്ട്‌. ഡര്‍ബന്‍ ഹൈസ്‌ക്കൂളിലായിരുന്നു അംലയുടെ പഠനം. ചെറിയ പ്രായത്തില്‍ തന്നെ ക്വാസുലു നതാല്‍ പ്രവിശ്യാ ടീമില്‍ കളിച്ചിരുന്നു, 2002 ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ഐ.സി.സി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചാണ്‌ അദ്ദേഹം രാജ്യാന്തര രംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടത്‌. ഇരുപത്തിയൊന്നാം വയസ്സില്‍ അംല സ്വന്തം പ്രവിശ്യാ ടീമിന്റെ നായകനായി. 2004 ലെ പരമ്പരയില്‍ ഇന്ത്യക്കെതിരെയായിരുന്നു ടെസ്റ്റ്‌ അരങ്ങേറ്റം. അതും കൊല്‍ക്കത്തയിലെ ചരിത്ര പ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സില്‍. പക്ഷേ അരങ്ങേറ്റ പരമ്പരയില്‍ ടീമിനായി വലിയ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. 2008 വരെ കാത്തിരിക്കേണ്ടി വന്നു ഏകദിന അരങ്ങേറ്റത്തിന്‌.
2006 ല്‍ ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ എത്തിയപ്പോള്‍ കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ അംലയുടെ വകയായി പിറന്ന 149 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ കരിയറിന്‌ പുതുജീവന്‍ പകര്‍ന്നത്‌. അംലയുടെ ആ ഇന്നിംഗ്‌സിലാണ്‌ മല്‍സരത്തില്‍ പരാജയമേല്‍ക്കാതെ ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടത്‌. 2008 ല്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യന്‍ പര്യടനത്തിന്‌ വന്നപ്പോള്‍ ചെന്നൈ ടെസ്‌റ്റില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ പുറത്താവാതെ 159 റണ്‍സാണ്‌ അംല നേടിയത്‌. കഴിഞ്ഞ വര്‍ഷം ഓസീസ്‌ പര്യടനത്തില്‍ ടീമിന്‌ ചരിത്ര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചതും അംലയായിരുന്നു.
നാഗ്‌പ്പൂര്‍ ടെസ്റ്റില്‍ അംല ബാറ്റ്‌ ചെയ്യാന്‍ വരുമ്പോല്‍ രണ്ട്‌ മുന്‍നിര വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കക്ക്‌ നഷ്ടമായിരുന്നു. ആറ്‌ റണ്‍സ്‌ മാത്രമായിരുന്നു അപ്പോള്‍ സക്കോര്‍ബോര്‍ഡില്‍. ജാക്‌ കാലിസുമൊത്ത്‌ ഇവിടെ നിന്നും തുടങ്ങിയ അംല തട്ടുതകര്‍പ്പന്‍ പ്രകടനമാണ്‌ ഗ്രീന്‍ പാര്‍ക്കില്‍ നടത്തിയത്‌. സ്‌പിന്നര്‍മാരെ നേരിടാന്‍ അംലക്ക്‌ കഴയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഇന്ത്യയിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ പറഞ്ഞത്‌. എന്നാല്‍ ഗ്രീന്‍പാര്‍ക്കില്‍ ദക്ഷിണാഫ്രിക്ക ചിരിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റുമായി അംല മുന്നില്‍ നില്‍ക്കുകയാണ്‌. ഗ്രയീം സ്‌മിത്ത്‌ എന്ന നായകന്റെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന അംല ക്രിക്കറ്റിലെ പുതിയ ആദര്‍ശരൂപമായി നില്‍ക്കുമ്പോള്‍ അദ്ദേഹം പണകൊതിയന്മാരായ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ മുന്നില്‍ വെല്ലുവിളിയാണ്‌...

തേര്‍ഡ്‌ ഐ
ചിറ്റഗോംഗില്‍ നടന്ന ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യ വെള്ളം കുടിച്ചിരുന്നു-ആലസ്യത്തിന്‌. ഇപ്പോഴിതാ മുഖത്ത്‌ അടി തന്നെ കിട്ടിയിരിക്കുന്നു..... ഇങ്ങനെയൊരു ദയനീയ തോല്‍വിക്ക്‌ കാരണങ്ങള്‍ പലതും നിരത്താന്‍ എം.എസ്‌ ധോണിക്കാവും. പക്ഷേ അടിസ്ഥാനപരമായി ഇന്ത്യന്‍ സമീപനത്തിനു കിട്ടിയ ആഘാതമാണിത്‌. ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പ്പിക്കാന്‍ അധികമാര്‍ക്കും കഴിയില്ല എന്ന്‌ നാം അഹങ്കരിക്കുമ്പോഴും ദക്ഷിണാഫ്രിക്ക പലപ്പോഴും ഇന്ത്യന്‍ അഹങ്കാരതത്തിന്‌ മുഖത്തടി നല്‍കിയിട്ടുണ്ട്‌. നാഗ്‌പ്പൂരിലേത്‌ പുതിയ അനുഭവമല്ല. പക്ഷേ ഈ അനുഭവത്തില്‍ ഇന്ത്യക്ക്‌ വലിയ നഷ്ടമാണ്‌ സംഭവിക്കാന്‍ പോവുന്നത്‌. ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന്‌ ആ വലിയ സ്ഥാനമാണ്‌ നഷ്ടമാവുന്നത്‌. ബൗളിംഗിനെ തുണക്കുന്ന ഒരു ട്രാക്കിലാണ്‌ ഇന്ത്യ വീണതെങ്കില്‍ അതെങ്കിലും പറയാമായിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഇന്ത്യന്‍ പേസര്‍മാരെയും സ്‌പിന്നര്‍മാരെയും അനായാസം നേരിട്ട്‌ വലിയ സ്‌ക്കോര്‍ നേടിയ മൈതാനത്ത്‌ ഇന്ത്യന്‍ ബാറ്റിംഗ്‌ രണ്ട്‌ തവണയാണ്‌ വെള്ളം കുടിച്ചത്‌. പലപ്പോഴും ധോണി പറയാറുണ്ട്‌ ബാറ്റിംഗില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന്‌. സേവാഗിലും ഗാംഭീറിലും മികച്ച ഓപ്പണര്‍മാര്‍, സച്ചിന്‍, ദ്രാവിഡ്‌, ലക്ഷ്‌മണ്‍ തുടങ്ങിയ അനുഭവസമ്പന്നര്‍. തോല്‍വിക്ക്‌ കാരണമായി ദ്രാവിഡിന്റെയും ലക്ഷ്‌മണിന്റെയും അഭാവത്തെ ചൂണ്ടിക്കാട്ടിയാലും രക്ഷപ്പെടാനാവില്ല.
ദ്രാവിഡിനും ലക്ഷ്‌മണിനുമെല്ലാം ശക്തരായ പകരക്കാരെയാണല്ലോ നമ്മുടെ സെലക്ടര്‍മാര്‍ ടീമിലെടുത്തത്‌. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്വന്തം നാട്ടുകാരായ എസ്‌.ബദരിനാഥിനെയും വിജയ്‌ മുരളിയെയും ടെസ്റ്റ്‌ ക്രിക്കറ്റിന്‌ അനുയോജ്യരായ ബാറ്റ്‌സ്‌മാന്മാര്‍ എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. വൃദിമാന്‍ സാഹ എന്ന ബംഗാളുകാരനും ടെസ്റ്റിന്‌ അനുയോജ്യന്‍. ഈ മൂന്ന്‌ പേരും ചേര്‍ന്ന്‌ നാഗ്‌പ്പൂരില്‍ നേടിയ സ്‌ക്കോര്‍ നോക്കിയാല്‍ അറിയാം നമ്മുടെ സെലക്ഷനിലെ പുറം പൂച്ചുകള്‍. മേഖലാ സെലക്ഷന്‍ രീതി മാറ്റി, പ്രതിഫലം നല്‍കുന്ന സെലക്ടര്‍മാരെ രംഗത്തിറക്കിയിട്ടും ഇന്ത്യന്‍ സെലക്ഷനിലെ പരമ്പരാഗത വാദത്തിന്‌ അന്ത്യമായിട്ടില്ല എന്ന്‌ സമ്മതിക്കാന്‍ ശശാങ്ക്‌ മനോഹറോ ശരത്‌ പവാറോ തയ്യാറാവില്ല. പക്ഷേ ടെസ്റ്റ്‌ ക്രിക്കറ്റിന്‌ അനുയോജ്യരായ മുഹമ്മദ്‌ കൈഫും സുരേഷ്‌ റൈനയും എന്ത്‌ പിഴച്ചു...? ദിനേശ്‌അ കാര്‍ത്തിക്കിനെ ഒറ്റയടിക്കങ്ങനെ മാറ്റിനിര്‍ത്താന്‍ മാത്രം എന്ത്‌ തെറ്റാണ്‌ അദ്ദേഹം ചെയ്‌തത്‌... സൗരവ്‌ ഗാംഗുലി എന്ന നായകനോട്‌ നമ്മുടെ സെലക്ടര്‍മാര്‍ പറഞ്ഞത്‌ വിരമിക്കാന്‍ നല്‍കുന്ന അവസരം ഉപയോഗപ്പെടുത്താത്തപക്ഷം പുറത്താക്കുമെന്നാണ്‌. ഒരു സീനിയര്‍ താരത്തോട്‌ ഈ വിധം സംസാരിക്കാന്‍ ധൈര്യം കാട്ടിയ സെലക്ടര്‍മാര്‍ വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്ന താരത്തിന്‌ നാഗ്‌പ്പൂരില്‍ കളിക്കാനാവില്ല എന്ന്‌ വ്യക്തമായിട്ടും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തി. ധാക്ക ടെസ്റ്റില്‍ ധോണിയും സേവാഗും ഗ്രൂപ്പ്‌ കളിച്ചപ്പോള്‍ പാവം അമിത്‌ മിശ്രയാണ്‌ അതിന്‌ ഇരയായത്‌.
നാഗ്‌പ്പൂരിലെ ഇരയായി സാഹ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ തോല്‍വികളിലും വിവാദങ്ങളിലും ഇരകളെ കണ്ടെത്താനും അവരെ ഇല്ലായ്‌മ ചെയ്യാനും നമ്മുടെ ക്രിക്കറ്റില്‍ ധാരാളം പേരുണ്ട്‌. മുഹമ്മദ്‌ കൈഫിനെയും പത്താന്‍ സഹോദരന്മാരായെും അമ്പാട്‌ റായിഡുവിനെയുമെല്ലാം ഇത്തരത്തില്‍ മാറ്റിനിര്‍ത്തിയവരോട്‌ വിശദീകരണം തേടാന്‍ കെല്‍പ്പുള്ളവരായി കായിക മന്ത്രാലയത്തില്‍ ആരുമില്ല....

ശ്രീശാന്ത്‌ ടീമില്‍
നാഗ്‌പ്പൂര്‍: ആദ്‌ടയ ടെസ്റ്റഇല്‍ ഇന്നിംഗ്‌സ്‌ തോല്‍വി രുചിച്ച ഇന്ത്യ രണ്ടാം ടെസ്‌റ്റഇനുള്ള ടീമില്‍ മൂന്ന്‌ മാറ്റങ്ങള്‍ വരുത്തി. പേസര്‍ എസ്‌.ശ്രീശാന്ത്‌, വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്‌, സുരേഷ്‌ റൈന എന്നിവരെയാണ്‌ തിരിച്ചുവിളിച്ചിരിക്കുന്നത്‌. വൃദിമാന്‍ സാഹ, അഭഇമന്യ ു മിഥുന്‍, സുധീപ്‌ ത്യാഗി എന്നിവരാണ്‌ പുറത്തായത്‌. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്‌ അടുത്ത ടെസ്റ്റ്‌. ആഭ്യന്തര ക്രിക്കറ്റില്‍ തകരപ്‌#പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ മുഹമ്മദ്‌ കൈഫ്‌, ഇര്‍പാന്‍ പത്താന്‍ എന്നിവര്‍ ഒരിക്കല്‍ക്കൂടി അവഗണിക്കപ്പെട്ടു.

അല്‍ഭുതങ്ങളില്ല
നാഗ്‌പ്പൂര്‍: അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല... സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ സ്വന്തം കണക്ക്‌ പുസ്‌തകത്തില്‍ ഒരു സെഞ്ച്വറി കൂടി സ്വന്തമാക്കാനായത്‌ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ഇല്ലാതായി. ഇന്നിംഗ്‌സിനും ആറ്‌ റണ്‍സിനും ഇന്ത്യയെ നിലംപരിശാക്കി ദക്ഷിണാഫ്രിക്ക രണ്ട്‌ മല്‍സര ടെസ്റ്റ്‌ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിലെത്തി. ഇന്നിംഗ്‌സ്‌ പരാജയം ഒഴിവാക്കാന്‍ 325 റണ്‍സായിരുന്നു ഇന്ത്യക്കാവശ്യം. മല്‍സരത്തിന്റെ മൂന്നാം ദിവസം തന്നെ തോല്‍വി മുഖത്ത്‌ ഒറ്റപ്പെട്ട ഇന്ത്യക്ക്‌ നാലാം ദിവസത്തെ അതിജയിക്കാന്‍ അല്‍ഭുതങ്ങളുടെ സച്ചിന്‍ ഇന്നിംഗ്‌സ്‌ നിര്‍ബന്ധമായിരുന്നു. സച്ചിന്‍ കളിച്ചു. പക്ഷേ ഒരു രക്ഷകനാവാന്‍ അദ്ദേഹത്തിനായില്ല. സെഞ്ച്വറി പൂര്‍ത്തിയാക്കിയതും സച്ചിന്‍ കൂടാരം കയറി. പിറകെ ഘോഷയാത്ര കണ്ടില്ല. എങ്കിലും പൊരുതാനുള്ള ഊര്‍ജ്ജം അധികമാര്‍ക്കുമുണ്ടായിരുന്നില്ല. 319 റണ്‍സില്‍ ഇന്ത്യ മരണമടഞ്ഞപ്പോള്‍ ഒരു പൂര്‍ണ്ണ ദിവസം ബാക്കിനില്‍ക്കെ ഐ.സി.സി റാങ്കിംഗിലെ ഒന്നാം ടീമിനെ ഗ്രയീം സ്‌മിത്തിന്റെ സംഘം ഇല്ലാതാക്കി. മഹേന്ദ്രസിംഗ്‌ ധോണിയെന്ന നായകന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയില്‍ കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയത്‌ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിലെ ആണിക്കല്ലായ ഹാഷിം അംല.
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ഊതിനിറച്ച ബാറ്റിംഗ്‌ ബലൂണിന്റെ കാറ്റഴിക്കുന്നതില്‍ മുന്നില്‍ നിന്ന ഡാലെ സ്റ്റെന്‍ രണ്ടാ ം ഇന്നിംഗ്‌സിലും മൂന്ന്‌ ഇന്ത്യക്കാരെ കൂടാരം കയറ്റി ഒരൊറ്റ മല്‍സരത്തില്‍ നിന്ന്‌ പത്ത്‌ വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യയുടെ സ്‌പിന്‍ കൂടാരത്തില്‍ പരിചയത്തിന്റെ വിശ്വാസമില്ലാത വന്ന പോള്‍ ഹാരിസ്‌ എന്ന ആഫ്രിക്കന്‍ സ്‌പിന്നര്‍ക്കും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന്‌ വിക്കറ്റ്‌ കിട്ടി.
റാങ്കിംഗിലെ ഒന്നാമന്മാരെ പൂര്‍ണ്ണമായും കെട്ടിയിട്ടാണ്‌ സന്ദര്‍ശകര്‍ നാലാം ദിവസം തുടങ്ങിയത്‌. സച്ചിനിലെ ബാറ്റ്‌സ്‌മാന്‍ കീഴടങ്ങിയ കുതിരയെ പോലെയായിരുന്നു. പന്തിനെ തട്ടിമുട്ടി നീങ്ങിയ അദ്ദേഹത്തില്‍ സമ്മര്‍ദ്ദത്തിന്റെ അമിത ഭാരമുണ്ടായിരുന്നു. സച്ചിന്‍ പുറത്തായാല്‍ എല്ലാം പെട്ടന്ന്‌ അവസാനിക്കുമെന്നിരിക്കെ പ്രതിരോധത്തിന്റെ സമരമുഖത്ത്‌ സച്ചിന്‍ ഒറ്റപ്പെട്ടപ്പോള്‍ മല്‍സരം വിരസമായി. മുരളി വിജയ്‌, ബദരീനാഥ്‌, എം.എസ്‌ ധോണി എന്നിവരെല്ലാം വേഗം പുറത്തായപ്പോള്‍ ഹര്‍ഭജന്‍സിംഗ്‌ (39), സാഹ (36), സഹീര്‍ (33) എന്നിവര്‍ പൊരുതി നിന്നു. വിശ്വസ്‌തരായ ഓപ്പണര്‍മാര്‍-ഗൗതം ഗാംഭീറും (1), സേവാഗും (16) മൂന്നാം ദിവസം തന്നെ കൂടാരം കയറിയിരുന്നു. സച്ചിനൊപ്പം നിന്ന വിജയ്‌ 90 പന്തില്‍ 32 റണ്‍സ്‌ നേടി. ബദരീനാഥിന്റെ വിക്കറ്റും (6) പെട്ടെന്നാണ്‌ വീണത്‌. തനിക്കറിയാത്ത പ്രതിരോധത്തിന്റെ വഴിയില്‍ 112 പന്തുകള്‍ ധോണി കളിച്ചു. ഒടുവില്‍ ഹാരിസിന്‌ വിക്കറ്റും നല്‍കി.
സ്‌ക്കോര്‍കാര്‍ഡ്‌
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്‌ ആറ്‌ വിക്കറ്റിന്‌ 558 ഡിക്ലയേര്‍ഡ്‌. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 233. രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-ബി-മോര്‍ക്കല്‍-1, സേവാഗ്‌-സി-സ്‌മിത്ത്‌-ബി-സ്‌റ്റെന്‍-16, വിജയ്‌-സി-മോര്‍ക്കല്‍-ബി-ഹാരിസ്‌-32, സച്ചിന്‍-ബി-ഹാരിസ്‌-100, ബദരീനാഥ്‌-സി-ബൗച്ചര്‍-ബി-പാര്‍നല്‍-6, ധോണി-സി-ഡി വില്ലിയേഴ്‌സ്‌-ബി-ഹാരിസ്‌-25, സാഹ-എല്‍.ബി.ഡബ്ല്യൂ-ബി-സ്‌റ്റെന്‍-36, ഹര്‍ഭജന്‍-എല്‍.ബി.ഡബ്ല്യൂ-ബി-പാര്‍നല്‍-39,സഹീര്‍-സി-ഹാരിസ്‌-ബി-0-കാലിസ്‌-33, മിശ്ര-ബി-സ്‌റ്റെന്‍-0, ഇഷാന്ത്‌ -നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-31, ആകെ 107-1 ഓവറില്‍ 319 ന്‌ എല്ലാവരും പുറത്ത്‌. വിക്കറ്റ്‌ പതനം: 1-1 (ഗാംഭീര്‍), 2-24 (സേവാഗ്‌), 3-96 (വിജയ്‌), 4-122 (ബദരീനാഥ്‌), 5-192 (സച്ചിന്‍), 6-209 (ധോണി), 7-259 (ബാജി), 8-318 (സഹീര്‍),9-318 (സാഹ), 10-319 (മിശ്ര). ബൗളിംഗ്‌: സ്റ്റെന്‍ 18.1-1-57-3, മോര്‍ക്കല്‍ 21-6-65-1, പാര്‍നല്‍ 13-2-58-2, ഹാരിസ്‌ 38-17-76-3, കാലിസ്‌ 12-3-19-1, ഡുമിനി 5-0-21-0.

ഇന്ത്യ ചാമ്പ്യന്മാര്‍
ധാക്ക: പതിനൊന്നാമത്‌ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ആദ്യ ദിവസം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ പ്രതിയോഗികളെ ബഹുദൂരം പിറകിലാക്കി ഒന്നാമതെത്തി. ഇന്നലെ സമാപിച്ച ഗെയിംസില്‍ ഇന്ത്യ സ്വന്തമാക്കിയത്‌ 90 സ്വര്‍ണ്ണമാണ്‌. പാക്കിസ്‌താന്‍ രണ്ടാമതും ആതിഥേയരായ ബംഗ്ലാദേശ്‌ മൂന്നാമതും വന്നു.

വിന്‍ഡീസ്‌ വീണ്ടും തകര്‍ന്നു
അഡലെയ്‌ഡ്‌: ഓസ്‌ട്രലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വിന്‍ഡീസിന്‌ കൂറ്റന്‍ തോല്‍വി. മെല്‍ബണില്‍ നടന്ന ആദ്യ മല്‍സരത്തില്‍ 113 റണ്‍സിന്‌ പരാജയപ്പെട്ട ടീം ഇന്നലെ എട്ട്‌ വിക്കറ്റിന്‌ തോറ്റത്‌. ഇന്നലെ ആദ്യം ബാറ്റ്‌ ചെയ്‌ത സന്ദര്‍ശകര്‍ കേവലം 34.4 ഓവറില്‍ 170 റണ്‍സിന്‌ പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ 26.3 ഓവറില്‍ 171 റണ്‍സ്‌ നേടി. ഫാസ്റ്റ്‌ ബൗളര്‍ ഡഫ്‌ ബൊളീഗ്നര്‍ക്ക്‌ മുന്നിലാണ്‌ വിന്‍ഡീസ്‌ തരിപ്പണമായത്‌. 28 റണ്‍സ്‌ മാത്രം നല്‍കി അദ്ദേഹം നാല്‌ വിക്കറ്റ്‌ നേടി.

Monday, February 8, 2010

PACE WORRY INDIA

കഷ്ടം
നാഗ്‌പ്പൂര്‍: ഒരൊറ്റ ദിവസം പന്ത്രണ്ട്‌ വിക്കറ്റുകള്‍ ബലി നല്‍കി ഇന്ത്യ നാഗ്‌പ്പൂര്‍ ടെസ്റ്റില്‍ പരാജയത്തിന്റെ പടിവാതില്‍ക്കലില്‍... ഡാലെ സ്റ്റെന്‍ എന്ന അതിവേഗക്കാരന്‍ പഴയ പന്തിലും പുതിയ പന്തിലും ഫാസ്റ്റ്‌ ബൗളിംഗിന്റെ സമ്മേഹന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചപ്പോള്‍ ഇന്ത്യയുടെ പുകള്‍പെറ്റ ബാറ്റിംഗ്‌ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 51 റണ്‍സ്‌ മാത്രം നല്‍കി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ഏഴ്‌ വിക്കറ്റ്‌ നേടിയ സ്‌റ്റെന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 14 റണ്‍സ്‌ മാത്രം ഒരു വിക്കറ്റും നേടിയിട്ടുണ്ട്‌. വിരേന്ദര്‍ സേവാഗിന്റെ സെഞ്ച്വറിയിലും ഒന്നാം ഇന്നിംഗ്‌സില്‍ 233 റണ്‍സിന്‌ പുറത്തായി ഫോളോ ഓണ്‍ ചെയ്യുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട്‌ വിക്കറ്റിന്‌ 66 റണ്‍സ്‌ എന്ന ദയനീയ നിലയിലാണ്‌. മല്‍സരം രണ്ട്‌ ദിവസം പൂര്‍ണ്ണമായും ശേഷിക്കെ ഇന്ത്യ സമ്മര്‍ദ്ദത്തിന്റെ മുറ്റത്താണ്‌. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ്‌ ചെയ്യിക്കണമെങ്കില്‍ ഇന്ത്യ ഇനിയും 259 റണ്‍സ്‌ കൂടി നേടണം. സേവാഗും ഗാംഭീറുമാണ്‌ ചെറിയ സ്‌ക്കോറില്‍ പുറത്തായത്‌. സച്ചിന്‍ ടെണ്ടുല്‍ക്കറും മുരളി വിജയുമാണ്‌ ക്രീസില്‍.
വിക്കറ്റ്‌ പോവാതെ 25 റണ്‍സ്‌ എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ്‌ തുടങ്ങിയ ഇന്ത്യക്ക്‌ തുടക്കത്തില്‍ തന്നെ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മോണി മോര്‍ക്കലിന്റെ പന്തില്‍ ഗാംഭീര്‍ മടങ്ങിയപ്പോള്‍ സച്ചിന്‍ കാണികളെ നിരാശപ്പെടുത്തി. രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍, യുവരാജ്‌ സിംഗ്‌ എന്നീ അനുഭവസമ്പന്നരുടെ അഭാവത്തില്‍ മധ്യനിരയിലെ വിള്ളലുകള്‍ തുറന്ന്‌ കാട്ടാനായി സ്റ്റെനും സ്‌പിന്നര്‍ പോള്‍ ഹാരിസും നടത്തിയ ഭഗീരഥയത്‌നം ആദ്യ സെഷനിലും രണ്ടാം സെഷനിലും വിജയിച്ചിരുന്നില്ല. സ്വതസിദ്ധമായ തന്റെ ബാറ്റിംഗിന്‌ വിശ്രമം നല്‍കി സേവാഗ്‌ പന്തിനെ ബഹുമാനിച്ച്‌ കളിച്ചപ്പോള്‍ കന്നി ടെസ്‌റ്റ്‌ കളിക്കുന്ന തമിഴ്‌നാട്ടുകാരന്‍ എസ്‌.ബദരീനാഥ്‌ അദ്ദേഹത്തിന്‌ പിന്തുണയും നല്‍കി. സേവാഗിന്റെ സെഞ്ച്വറിയിലും ബദരീനാഥിന്റെ അര്‍ദ്ധസെഞ്ച്വറിയിലും രണ്ടാം സെഷനും ഇന്ത്യ അതിജീവിച്ചപ്പോള്‍ മല്‍സരത്തില്‍ ഇന്ത്യ കരകയറുമെന്ന്‌ തോന്നി. പക്ഷേ അവസാന സെഷനില്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ നാടകീയമായി തകരുകയായിരുന്നു.
നായകന്‍ ധോണിയാണ്‌ മടക്കയാത്രക്ക്‌ തുടക്കമിട്ടത്‌. സ്‌പിന്നര്‍ പോള്‍ ഹാരിസിന്റെ പന്തില്‍ ഇന്ത്യന്‍ നായകന്‍ കബളിപ്പിക്കപ്പെട്ടപ്പോള്‍ ബദരീനാഥിനും പിഴച്ചു. പിന്നെ ഒരു ഘോഷയാത്രയായിരുന്നു. ഒന്നിന്‌ പിറകെ ഒന്നായി നാല്‌ വിക്കറ്റുകള്‍. പുതിയ താരം സാഹ നേരിട്ട ആദ്യ പന്തില്‍ തന്നെ കൂടാരം കയറി. കേവലം 12 റണ്‍സിന്‌ മധ്യേയാണ്‌ ആറ്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ നിലം പതിച്ചത്‌. ഉടന്‍ തന്നെ ഗ്രയീം സ്‌മിത്ത്‌ ഇന്ത്യയെ ഫോളോ ഓണിന്‌ ക്ഷണിച്ചു. അപ്പോള്‍ കണ്ടതും ദുരന്തമായിരുന്നു. ഇന്നത്തെ ദിവസത്തില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. പിച്ച്‌ പൊട്ടി തുടങ്ങിയിട്ടുണ്ട്‌. ഇന്ത്യന്‍ നിരയിലെ വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ പ്രാപ്‌തനായി ആകെയുള്ളത്‌ സച്ചിന്‍ മാത്രമാണ്‌.

സ്‌ക്കോര്‍ബോര്‍ഡ്‌
ദക്ഷിണാഫ്രിക്ക-ഒന്നാം ഇന്നിംഗ്‌സ്‌: ആറ്‌ വിക്കറ്റിന്‌ 558 ഡിക്ലയേര്‍ഡ്‌. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-ബൗച്ചര്‍-ബി-മോര്‍ക്കല്‍-12, സേവാഗ്‌-സി-ഡുമിനി-ബി-പാര്‍നല്‍-109, മുരളി വിജയ്‌-ബി-സ്റ്റെന്‍-4, സച്ചിന്‍-സി-ബൗച്ചര്‍-ബി-സ്റ്റെന്‍-7, എസ്‌.ബദരീനാഥ്‌-സി-പ്രിന്‍സ്‌-ബി-സ്റ്റെന്‍-56, എം.എസ്‌ ധോണി-സി-കാലിസ്‌-ബി-ഹാരിസ്‌-6, സാഹ-ബി-സ്‌റ്റെന്‍-0, ഹര്‍ഭജന്‍-എല്‍.ബി.ഡബ്ല്യൂ-ബി-സ്‌റ്റെന്‍-8, സഹീര്‍-ബി-സ്‌റ്റെന്‍-2, മിശ്ര-ബി-സ്‌റ്റെന്‍-0, ഇഷാന്ത്‌ -നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌ 29, ആകെ 64.4 ഓവറുകളില്‍ 233 ന്‌ എല്ലാവരും പുറത്ത്‌. വിക്കറ്റ്‌ പതനം: 1-31 (ഗാംഭീര്‍), 2-40 (വിജയ്‌), 3-56 (സച്ചിന്‍), 4-192 (സേവാഗ്‌), 5-221 (ധോണി), 6-221 (ബദരീനാഥ്‌), 7-222 (സാഹ), 8-226 (സഹീര്‍), 9-228 (മിശ്ര), 10-233 (ഹര്‍ഭജന്‍). ബൗളിംഗ്‌:സ്‌റ്റെന്‍ 16.4-6-51-7, മോര്‍ക്കല്‍ 15-4-58-1, ഹാരിസ്‌ 17-2-39-1, പാര്‍നല്‍ 7--1-31-1, കാലിസ്‌ 6-0-14-0, ഡുമിനി 3-0-20-0.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-ബി-മോര്‍ക്കല്‍-1, സേവാഗ്‌-സി-സ്‌മിത്ത്‌-ബി-സ്‌റ്റെന്‍-16,

മാലിക്‌ നായകന്‍, കമറാന്‍ പുറത്ത്‌
ലാഹോര്‍: രണ്ട്‌ തെറ്റുകളാണ്‌ കമറാന്‍ അക്‌മല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചെയ്‌തത്‌. 1-പാക്കിസ്‌താന്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന സിഡ്‌നി ടെസ്‌റ്റില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ നാല്‌ ക്യാച്ചുകള്‍ നിലത്തിട്ടു. 2-സിഡ്‌നി ടെസ്റ്റിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അടുത്ത ടെസ്‌റ്റില്‍ താന്‍ കളിക്കുമെന്നും ആ കാര്യത്തില്‍ സംശയം വേണ്ടെന്നും തുറന്നടിച്ചു- ഈ രണ്ട്‌ തെറ്റുകള്‍ക്കുമുള്ള ശിക്ഷയായി ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ 20-20 പരമ്പരക്കുള്ള പാക്കിസ്‌താന്‍ സംഘത്തില്‍ നിന്നും കമറാന്‍ പുറത്തായിരിക്കുന്നു. ഇന്നലെ പ്രഖ്യാപിച്ച ടീമിന്റെ നായകന്‍ ഷുഹൈബ്‌ മാലിക്കാണ്‌. പാക്കിസ്‌താന്‍ 20-20 ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ഷാഹിദ്‌ അഫ്രീദിയാണ്‌. പക്ഷേ ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിനിടെ പന്തില്‍ കൃത്രിമത്വം കാണിച്ച പ്രശ്‌നത്തില്‍ രണ്ട്‌ മല്‍സര വിലക്ക്‌ നേരിടുന്ന അഫ്രീദിക്ക്‌ ആദ്യ മല്‍സരത്തില്‍ കളിക്കാന്‍ കഴിയില്ല. ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന മല്‍സരത്തിലും അഫ്രീദി കളിച്ചിരുന്നില്ല. ഈ മാസം 19 നാണ്‌ പരമ്പരയിലെ ആദ്യ മല്‍സരം. യു.എ.ഇയാണ്‌ മല്‍സര വേദി. ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന 20-20 മല്‍സരത്തില്‍ അമല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ അദ്ദേഹത്തിന്‌ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ടീം പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ്‌ കമറാന്‍ നിരാശനായത്‌.
പാക്കിസ്‌താന്‍ ടീം: ഷുഹൈബ്‌ മാലിക്‌ (ക്യാപ്‌റ്റന്‍), ഇംറാന്‍ ഫര്‍ഹാത്ത്‌, ഇംറാന്‍ നസീര്‍, ഖാലിദ്‌ ലത്തീഫ്‌, ഷാഹിദ്‌ അഫ്രീദി, ഫവാദ്‌ ആലം, ഉമര്‍ അക്‌മല്‍, അബ്ദുള്‍ റസാക്ക്‌, സര്‍ഫ്രാസ്‌ അഹമ്മദ്‌, യാസിര്‍ അറഫാത്ത്‌, സയദ്‌ അജ്‌മല്‍, മുഹമ്മദ്‌ തല്‍ഹ, വഹാബ്‌ റിയാസ്‌, ഉമര്‍ ഗുല്‍.

ബാര്‍സ മുന്നില്‍ തന്നെ
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗില്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ തലപ്പത്ത്‌ മാറ്റമില്ല. അഞ്ച്‌ പോയന്റിന്റെ വ്യക്തമായ ലീഡില്‍ (55) നിലവിലെ ചാമ്പ്യന്മാരായ ബാര്‍സ ഒന്നാമത്‌ നില്‍ക്കുമ്പോള്‍ റയല്‍ മാഡ്രിഡ്‌ 50 പോയന്റുമായി രണ്ടാമതാണ്‌. 42 പോയന്റുമായി വലന്‍സിയയാണ്‌ മൂന്നാമത്‌. എസ്‌പാനിയോളിനെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ റയല്‍ കരുത്ത്‌ കാട്ടിയതെങ്കില്‍ ബാര്‍സ 2-1 ന്‌്‌ ഗറ്റാഫെയെ വീഴ്‌ത്തി. ശക്തരായ വല്ലഡോളിഡിനെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തിയാണ്‌ വലന്‍സിയ കരുത്ത്‌ പ്രകടിപ്പിച്ചത്‌. പതിനാറ്‌ ഗോളുകളുമായി ബാര്‍സയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയാണ്‌ ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്‌.
ഇറ്റാലിയന്‍ സിരിയ എ യില്‍ 52 പോയന്റുമായി ഇന്റര്‍ മിലാനാണ്‌ ഒന്നാം സ്ഥാനത്ത്‌. കാഗിലാരിയെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ അവര്‍ തരിപ്പണമാക്കിയത്‌. അതേ സമയം ഇന്ററിന്‌ വെല്ലുവിളി ഉയര്‍ത്തി മൂന്നാമത്‌ നില്‍ക്കുന്ന ഏ.സി മിലാനെ ബോളോഗ്ന ഗോള്‍രഹിത സമനിലയില്‍ തളച്ചു. 44 പോയന്റുള്ള ഏ.എസ്‌ റോമയാണ്‌ മൂന്നാമത്‌.
ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ 45 പോയന്റുമായി ബയേണ്‍ മ്യൂണിച്ചും ബയര്‍ ലെവര്‍കൂസണും ഒപ്പത്തിനൊപ്പമാണ്‌.

ബിഗ്‌ ബി മലയാളത്തില്‍
കൊച്ചി: സിനിമാസ്വാദകര്‍ക്ക്‌ ഇതാ ഒരു സന്തോഷവാര്‍ത്ത....! ഇന്ത്യന്‍ സിനിമയിലെ ബിഗ്‌ ബി-സാക്ഷാല്‍ അമിതാഭ്‌ ബച്ചന്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നു.... മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പമാണ്‌ അമിതാഭ്‌ അഭിനയിക്കുന്നത്‌. ചിത്രത്തിന്റെ സംവിധായകന്‍ മേജര്‍ രവി. കാണ്ടഹാര്‍ എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. ഉദ്ദേശിച്ച പ്രകാരം ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കുന്ന പക്ഷം ഇത്തവണ ലാലിന്റെ ഓണചിത്രമായിരിക്കും ഈ ബിഗ്‌ ബി സിനിമ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അമിതാഭ്‌ സംവിധായകന്‍ മേജര്‍ രവി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അല്‍പ്പസമയം ചര്‍ച്ച നടത്തിയിരുന്നു. ലാലാണ്‌ അമിതാഭിനോട്‌ ഡേറ്റ്‌ ചോദിച്ചത്‌. അല്‍പ്പം ആലോചിച്ച ശേഷം, ചിത്രത്തിന്റെ വിശദാംശങ്ങളും കേട്ടാണ്‌ നാല്‌ ദിവസത്തെ ഡേറ്റ്‌ ബിഗ്‌ ബി നല്‍കിയിരിക്കുന്നത്‌. കേരളത്തിന്‌ പുറമെ നേപ്പാള്‍, കാശ്‌മീര്‍ എന്നിവിടങ്ങളില്‍ വെച്ചാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ എന്ന്‌ രവി പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ രണ്ട്‌ പ്രതിഭാസങ്ങളാണ്‌ അമിതാഭും ലാലും. ഇവരെ ഒരുമിച്ച്‌ ഒരു ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിന്റെ ത്രിലില്ലാണ്‌ താനെന്നാണ്‌ മിലിട്ടറി ചിത്രങ്ങളുടെ സംവിധായകനായ രവി പറയുന്നത്‌. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, മിഷന്‍ 90 ഡേയ്‌സ്‌ എന്നീ ചിത്രങ്ങളാണ്‌ രവി മലയാള സിനിമക്ക്‌ സമ്മാനിച്ചത്‌. ഇതില്‍ കീര്‍ത്തി ചക്ര വന്‍വിജയമായിരുന്നു.



തേര്‍ഡ്‌ ഐ
ഇന്ത്യന്‍ സെലക്ടര്‍മാര്‍ കണ്ണടച്ചതിനുള്ള ഉത്തരമാണ്‌ ഇന്നലെ നാഗ്‌പ്പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ ഇന്ത്യക്ക്‌ സംഭവിച്ചത്‌. ദക്ഷിണാഫ്രിക്കയെ പോലെ പ്രബലരായ ഒരു ടീമിനെതിരെ രണ്ട്‌ പേര്‍ക്ക്‌ അരങ്ങേറ്റം, ഒരാള്‍ താരതമ്യേന കന്നിക്കാരന്‍. ലോക റാങ്കിംഗിലെ ആദ്യ സ്ഥാനത്തിനുള്ള ബലാബലമായി കണ്ട പരമ്പരയില്‍ പുതിയ താരങ്ങള്‍ക്ക്‌ ഇന്ത്യ അവസരം നല്‍കിയപ്പോള്‍ ഡാലെ സ്‌റ്റെനിനെ പോലെ അതിവേഗതയില്‍ പന്തെറിയുന്ന ബൗളര്‍ക്കും മിന്നല്‍ ഫീല്‍ഡിംഗിന്‌ പേരു കേട്ട ദക്ഷിണാഫ്രിക്കക്കും കാര്യങ്ങള്‍ എളുപ്പമായിരിക്കുന്നു. അല്‍ഭുതങ്ങള്‍ സംഭവിക്കാത്തപക്ഷം ഇന്ത്യ ഇന്ന്‌ തന്നെ തോല്‍ക്കും. ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരക്കിടെയാണ്‌ രാഹുല്‍ ദ്രാവിഡ്‌, ലക്ഷ്‌മണ്‍, യുവരാജ്‌ എന്നിവര്‍ക്ക്‌ പരുക്കേറ്റത്‌. ബംഗ്ലാദേശിനെ പോലെ ദുര്‍ബലരായ ടീമിനെതിരെ ടീമിലെ എല്ലാവരെയും എന്തിന്‌ നിര്‍ബന്ധമായും കളിപ്പിച്ചു എന്ന ചോദ്യത്തിന്‌ ഇത്‌ വരെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ ഉത്തരം നല്‍കിയിട്ടില്ല. ബദരീനാഥിനും മുരളി വിജയിനും വൃദിമാന്‍ സാഹക്കുമെല്ലാം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അവസരം നല്‍കാമായിരുന്നു. അങ്ങനെ സീനിയര്‍ താരങ്ങള്‍ക്ക്‌ വിശ്രമിക്കാന്‍ അവസരവും നല്‍കിയിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയെ പോലെ പ്രബലര്‍ക്കെതിരെ ഇത്‌ സംഭവിക്കുമായിരുന്നില്ല. ഇത്‌ ചോദിച്ചു വാങ്ങിയ ദുരന്തമാവുന്നതിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. ദ്രാവിഡും ലക്ഷ്‌മണും യുവരാജുമെല്ലാം പുറത്തായ സാഹചര്യത്തില്‍ അനുഭവ സമ്പന്നര്‍ക്കായിരുന്നു അവസരം നല്‍കേണ്ടിയിരുന്നത്‌. ആഭ്യന്തര ക്രിക്കറ്റില്‍ മികവു പ്രകടിപ്പിച്ച മുഹമ്മദ്‌ കൈഫും സുരേഷ്‌ റൈനയുമെല്ലാമുണ്ടായിരുന്നു. അവര്‍ക്കൊന്നും അവസരം നല്‍കാതെയാണ്‌ സാഹയെയും ബദരീനാഥിനെയുമെല്ലാം ടീമിലെടുത്തത്‌. സാഹയെ പോലെ ഒരാള്‍ സ്‌റ്റെനിനും മോര്‍ക്കലിനും മുന്നിലെത്തിയാല്‍ എന്ത്‌ ചെയ്യാനാണ്‌...? ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിചതച്ച്‌ റണ്‍സ്‌ നേടിയ പിച്ചിലാണ്‌ ഇന്ത്യ തകര്‍ന്നടിഞ്ഞത്‌. ഇവിടെ പ്രതികള്‍ സെലക്ടര്‍മാര്‍ മാത്രമാണ്‌... പരുക്കുണ്ടായിട്ടും ലക്ഷ്‌മണെ ടീമില്‍ ഉള്‍പ്പെടുത്തിയത്‌ സെലക്ടര്‍മാരാണ്‌. ലക്ഷ്‌മണിന്‌ നാഗ്‌പ്പൂരില്‍ കളിക്കാനാവില്ല എന്ന്‌ മനസ്സിലായപ്പോള്‍ പകരം രോഹിത്‌ ശര്‍മ്മയെ വിളിച്ചതും സെലക്ടര്‍മാരാണ്‌. അവസാനം രോഹിതിനും പരുക്കേറ്റപ്പോള്‍ റിസര്‍വ്‌ വിക്കറ്റ്‌ കീപ്പര്‍ എന്ന സ്ഥാനം മാത്രമുണ്ടായിരുന്ന സാഹയെ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സ്‌മാനായി കളിപ്പിച്ചതും സെലക്ടര്‍മാരാണ്‌. സ്വന്തം നാട്ടില്‍ വലിയ ഒരു പരമ്പര നടക്കുമ്പോള്‍ അനുഭവസമ്പന്നര്‍ കാഴ്‌ച്ചക്കാരും പുതുമുഖങ്ങള്‍ കളിക്കാരും. കൈഫ്‌ മുമ്പ്‌ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച താരമാണ്‌-സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്‌. പക്ഷേ നമ്മുടെ സെലക്ഷന്‍ രാഷ്ട്രീയത്തില്‍ ഇത്തരം പാവങ്ങള്‍ എന്ത്‌ ചെയ്യാന്‍....!

താക്കറെ ശാന്തനാവുന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ശിവസേനാ ഭീഷണി ഇല്ലാതാവുന്നു... കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ഉന്നതനായ കേന്ദ്രമന്ത്രി ശരത്‌ പവാറും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ശശാങ്ക്‌ മനോഹറും ശിവസേനാ മേധാവി ബല്‍താക്കറെയെ കണ്ടിരുന്നു. താന്‍ രാജ്യ സ്‌നേഹിയാണെന്നും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കില്ലെന്നുമാണ്‌ താക്കറെ കൂടിക്കാഴ്‌ച്ചയില്‍ പറഞ്ഞത്‌.