Saturday, June 4, 2011

CHINEES REVOLUTION




ഫ്രഞ്ചു മണ്ണില്‍ ചൈനീസ്‌ വിപ്ലവം
പാരീസ്‌: യൂറോപ്പിന്റെ സാമൂഹ്യക്രമം തിരുത്തിക്കുറിച്ച ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മണ്ണില്‍ ശനിയാഴ്‌ച വൈകീട്ട്‌്‌്‌ ഇന്ത്യന്‍ സമയം 8.00ന്‌്‌്‌ പിറന്നത്‌ ചൈനീസ്‌ വിപ്ലവം. നിലവിലെ ജേത്രി ഇറ്റലിയുടെ ഫ്രാന്‍സിസ്‌ക ഷിയാവോണിനെ ഒരു സെറ്റ്‌ പോലും നേടാനനുവദിക്കാതെ കിരീടത്തിലേക്ക്‌്‌ എയ്‌സ്‌ പായിച്ച ചൈനക്കാരി ലീ നാ ഇനി ചരിത്രത്തില്‍. ഗ്രാന്റ്‌സ്ലാം സിംഗിള്‍സ്‌ കിരീടത്തില്‍ ആദ്യമായി മുത്തമിടുന്ന ഏഷ്യന്‍ വനിതാ താരമാണ്‌ ലീ. വനിതാ ടെന്നീസിന്റെ പുതുയുഗപ്പിറവിയെന്നുള്ള വിശേഷണങ്ങളെ ന്യായീകരിക്കുന്നതാണ്‌ രണ്ടുവട്ടം തുടരെ ഗ്രാന്റ്‌സ്ലാം ഫൈനല്‍ കളിക്കുകയും ഏഷ്യയുടെ ആദ്യ മേജര്‍ ടെന്നീസ്‌ വിജയിയാവുകയും ചെയ്‌ത ലീ. സ്‌കോര്‍: 6-4, 7-6 (7/0).
ഒരു വര്‍ഷം മുമ്പ്‌ ഇതേവേദിയില്‍ ഇതേ സ്‌കോറിന്‌ ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസറിനെ മറിച്ചിട്ടത്‌്‌ ഇന്നലത്തെ പരാജിത ഷിയാവോണായിരുന്നു. അന്ന്‌്‌ ഗ്രാന്റ്‌സ്ലാം കൈയിലേന്തുന്ന ആദ്യ ഇറ്റലിക്കാരി എന്ന ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു.
മുന്‍ ലോക ഒന്നാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവയെ ലീ സെമിഫൈനലില്‍ കീഴടക്കിയതോടെ ഏഷ്യന്‍ മാധ്യമങ്ങള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ആരാധകരെ നിരാശരാക്കാതെ കളിമണ്‍ കോര്‍ട്ട്‌ കീഴടക്കാന്‍ ലീക്കായി. വുഹാനില്‍ നിന്നുള്ള 29കാിക്കു മുമ്പില്‍ രണ്ടാം സെറ്റില്‍ ഷിയാവോണ്‍ നടത്തിയ പോരാട്ടം ലക്ഷ്യം കണ്ടില്ല. ടൈ ബ്രേക്കറിലേക്ക്‌്‌്‌ നീങ്ങിയെങ്കിലും 7-0 ന്‌്‌ ലീ ടൈ ബ്രേക്കര്‍ തൂത്തുവാരി.
മത്സരത്തിനു മുമ്പു തന്നെ ആത്മവിശ്വാസത്തിലായിരുന്നു ഏഷ്യക്കാരി. കിരീടം നേടാനായാ്‌ല്‍ ചൈനയില്‍ ടെന്നീസിന്റെ വളര്‍ച്ചക്ക്‌ തനിക്ക്‌ പ്രചോദനമാകാന്‍ കഴിയുമെന്ന്‌ മത്സരത്തിനു മുമ്പു തന്നെ ലീ പറഞ്ഞിരുന്നു. ഇറ്റലിയുടെ ഏക ഗ്രാന്റ്‌സ്ലാം വിജയിയെന്ന പദവി ഒരു വര്‍ഷം മുമ്പ്‌ ഇവിടെ നേടിയെടുത്ത ഷിയാവോണിന്‌ ഇത്തവണ പക്ഷേ കാലുറപ്പിക്കാനായില്ല.
ടോപ്‌ സ്‌പിന്നിലൂടെ എതിരാളിയെ വശംകെടുത്താനുള്ള തന്ത്രമായിരുന്നു ഷിയാവോണിന്റേത്‌. അതേസമയം കളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുകയും കരുത്തുറ്റ ഷോട്ടുകള്‍ പായിക്കുകയും ചെയ്യുന്ന അത്‌ലറ്റിക്‌ ടെന്നീസാണ്‌ ലീ കാഴ്‌ചവെച്ചത്‌. പൊതുവെ നിരാശയായി കാണപ്പെട്ട ഷിയാവോണിന്‌ ഫൈനലി്‌ന്റെ സമ്മര്‍ദ്ദം അതിജയിക്കാനായില്ല.
'ഞാന്‍ 4-2ന്‌്‌ മുന്നിലായിരുന്നു. ഷിയാവോണ്‍ തിരിച്ചുവരവിന്‌ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ കീഴടങ്ങാതെ മുന്നോട്ടു കുതിച്ചു. എന്റെ കളിയില്‍ ചൈനക്കാര്‍ അമ്പരന്നിരിക്കുമെന്നെനിക്കറിയാം. ഞാന്‍ വികാര പ്രക്ഷുബ്ധയായിരുന്നു. എന്നാല്‍ എന്റെ എതിരാളിക്കു മുമ്പില്‍ ഞാനത്‌ പുറത്തുകാട്ടിയില്ല.' മത്സര ശേഷം ലീ പറഞ്ഞു. കായിക, കായികേതര ശക്തിയാകാനുള്ള ചൈനയുടെ കുതിപ്പിന്റെ മറ്റൊരു ഉദാഹരണമാണ്‌ ലീ നാ.


യൂറോ യോഗ്യതാ റൗണ്ട്‌്‌്‌
ഇറ്റലിക്കും ജര്‍മനിക്കും ജയം
ഫ്രാന്‍സിനെ ബെലാറസ്‌ തളച്ചു
(ചിത്രം. എസ്‌.പി ഇറ്റലി. എസ്‌തോണിയക്കെതിരെ ഇറ്റലിയുടെ രണ്ടാം ഗോള്‍നേടിയ ആന്റോണിയോ കസാനോയെ റിക്കാര്‍ഡോ മോണ്ടോലിവോ (ഇടത്ത്‌്‌), ഗ്വിസപ്പെ റോസ്‌ി എന്നിവര്‍ അഭിനന്ദിക്കുന്നു)
റോം: യൂറോ 2012 യോഗ്യതാ മത്സരങ്ങളില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി, ജര്‍മനി ടീമുകള്‍ക്ക്‌ ജയം. ഇറ്റലി മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌്‌ എസ്‌തോണിയയേയും ജര്‍മനി 1-2ന്‌്‌്‌്‌്‌ ഓസ്‌ട്രിയയേയും പരാജയപ്പെടുത്തി. മറ്റൊരു മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ബെലാറസ്‌്‌ ഒരു ഗോള്‍ സമനിലയില്‍ കുരുക്കി. ക്രൊയേഷ്യ ജോര്‍ജ്ജിയയേയും സ്വീഡന്‍ മൊള്‍ദോവയേയും തോ|ിച്ചു.
മൊഡേണയിലെ ആല്‍ബര്‍ട്ടോ ബ്രാഗ്ലിയ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഇറ്റലി യൂറോയിലെ കുതിപ്പ്‌്‌ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഗ്വിസപ്പെ റോസി, ആന്റോണിയോ കസ്സാനോ, ജിയാംപാവലോ എന്നിവരാണ്‌ അസൂറികള്‍ക്ക്‌ യോഗ്യതാ റൗണ്ടിലെ ആറുകളികളില്‍ അഞ്ചാം ജയമൊരുക്കിയത്‌. ആന്ദ്രേ പിര്‍ലോ, ആല്‍ബര്‍ട്ടോ അക്വിലാനി, റിക്കാര്‍ഡോ മോണ്‍ടോളിവോ എന്നിവരുടെ മികവില്‍ മധ്യനിരയില്‍ കളിനിയന്ത്രിച്ച ഇറ്റലി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി.
21-ാം മിനുട്ടില്‍ റോസിയാണ്‌ മുന്‍ ചാമ്പ്യന്‍മാരുടെ അക്കൗണ്ട്‌ തുറന്നത്‌. ആദ്യ പകുതി അവസാനിക്കും മുമ്പ്‌ കസ്സാനോ ലീഡ്‌ ഇരട്ടിയാക്കി. 68-ാം മിനുട്ടിലായിരുന്നു പാവലോയുടെ ഗോള്‍. ഗ്രൂപ്പ്‌ സിയില്‍ കളിക്കുന്ന ഇറ്റലി 16 പോയിന്റുമായി ഒന്നാമതാണ്‌. സ്ലോവേനിയ (11) രണ്ടാം സ്ഥാനത്തും സെര്‍ബിയ (എട്ട്‌്‌) മൂന്നാം സ്ഥാനത്തുമാണ്‌.
എ ഗ്രൂപ്പില്‍ ജര്‍മനി പരാജയമില്ലാതെ കുതിക്കുകയാണ്‌. മരിയോ ഗോമസിന്റെ ഇരട്ട ഗോളാണ്‌ എവേ മൈതാനത്ത്‌്‌ ശക്തരായ ഓസ്‌ട്രിയയെ തോ|ിക്കാന്‍ ജര്‍മനിയയെ സഹായിച്ചത്‌. ആദ്യ പകുതി തീരും മുമ്പ്‌ ഗോമസിലൂടെ ജര്‍മനി ലീഡ്‌ നേടിയെങ്കിലും ഇടവേളക്കു ശേഷം അഞ്ചു മിനുട്ടിനകം ഓസ്‌ട്രിയ ഒപ്പമെത്തി. ലോംഗ്‌ വിസിലിനു തൊട്ടുമുമ്പായിരുന്നു ഗോമസിന്റെ രണ്ടാം ഗോള്‍. ഗ്രൂപ്പില്‍ ആറു മത്സരങ്ങളില്‍ 18 പോയിന്റുള്ള ജര്‍മനിക്കു പിന്നില്‍ ഏഴു മത്സരം കളിച്ച ബെല്‍ജിയവും (11) തൊട്ടുപിന്നില്‍ തുര്‍ക്കിയും (ആറുകളിയില്‍ 10 പോയിന്റ്‌) നിലകൊള്ളുന്നു. ബെല്‍ജിയത്തെ പിന്നിലാക്കാനുള്ള അവസരം ഇന്നലെ തുര്‍ക്കിക്ക്‌ മുതലെടുക്കാനായില്ല. എങ്കിലും എവേമത്സരത്തില്‍ 1-1 സമനില നേടി വിലപ്പെട്ട ഒരു പോയിന്റ്‌ നേടാന്‍ അവര്‍ക്കായി. മൗറിസ്‌ ഒഗുംയിമിയുടെ ഗോളിന്‌ ബുറാക്‌ യില്‍മാസിലൂടെ തുര്‍ക്കി മറുപടിനല്‍കി.
ബാര്‍സലോണാ താരം എറിക്‌ അബിദാലിന്റെ സെല്‍ഫ്‌ ഗോളാണ്‌ ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ബെലാറാസിനെതിരെ ഫ്രാന്‍സിന്‌ തിരിച്ചടിയായത്‌. ചെല്‍സിയുടെ $ോറന്റ്‌ മലൂദയാണ്‌ ഫ്രഞ്ചുകാരെ രക്ഷപ്പെടുത്തിയത്‌. 20-ാം മിനുട്ടില്‍ അബിദാലിന്റെ സെല്‍ഫ്‌്‌ ഗോള്‍പിറന്ന്‌്‌ രണ്ടു മിനുട്ട്‌ കഴിഞ്ഞ്‌്‌്‌ മലൂദ സ്‌കോര്‍ ചെയ്‌തു. സെപ്‌തംബറിനു ശേഷം യോഗ്യതാ മത്സരങ്ങളില്‍ ആദ്യമായാണ്‌ ഫ്രാന്‍സ്‌ ഗോള്‍ വഴങ്ങുന്നത്‌്‌്‌. ഫ്രാന്‍സിന്‌ ആറു കളിയില്‍ നിന്ന്‌്‌ നാലു വിജയവും ഓരോ തോല്‍വിയും സമനിലയുമായി 13 പോയിന്റുണ്ട്‌്‌. രണ്ടാം സ്ഥാനത്തിന്‌ കടുത്ത മത്സരം നടക്കുന്ന ഗ്രൂപ്പില്‍ ബെലാറസ്‌, റൊമാനിയ ടീമുകള്‍ക്ക്‌്‌ യഥാക്രമം ഒമ്പത്‌, എട്ട്‌ പോയിന്റാണുള്ളത്‌. അഞ്ചു മത്സരങ്ങള്‍ കളിച്ച അല്‍ബേനിയക്ക്‌്‌ ഏഴു പോയിന്റുണ്ട്‌്‌.

മത്സര ഫലം
സാന്‍മറീനോ 0-1 ഫിന്‍ലാന്‍ഡ്‌
മൊള്‍ദോവ 1-4 സ്വീഡന്‍
ഓസ്‌ട്രിയ 1-2 ജര്‍മനി
ബെല്‍ജിയം 1-1 തുര്‍ക്കി
ഇറ്റലി 3-0 എസ്‌തോണിയ
ബെലാറസ്‌്‌ 1-1 ഫ്രാന്‍സ്‌്‌
ക്രൊയേഷ്യ 2-1 ജോര്‍ജ്ജിയ
കസാഖ്‌സ്‌താന്‍ 2-1 അസൈര്‍ബൈജാന്‍
ലെയ്‌ഞ്ചസ്റ്റെയ്‌ന്‍ 2-0 ലിത്വാനിയ
ഫറോവ ഐലന്‍ഡ്‌സ്‌ 0-2 സ്ലോവേനിയ
റൊമാനിയ 3-0 ബോസ്‌നിയ

ആര്‍സനല്‍, സ്‌പേഴ്‌സ്‌, സിറ്റി പിന്നില്‍
ഹിഗ്വയ്‌ന്‍ എങ്ങോട്ടുമില്ല
മാഡ്രിഡ്‌: സ്‌പാനിഷ്‌ ടീം റയല്‍ മാഡ്രിഡിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്‌നു പിന്നില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാര്‍. ആര്‍സനല്‍, ടോട്ടന്‍ഹാം ഹോട്‌സ്‌പര്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവക്കു പുറമെ ഇറ്റലായിന്‍ സീരി എയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മുന്‍ ചാമ്പ്യന്‍മാര്‍ യുവന്റസും 23കാരനെ കരാര്‍ ചെയ്യാനുള്ള ശ്രമത്തിലാണ്‌. എന്നാല്‍ ഹിഗ്വയ്‌ന്‍ റയല്‍ വിട്ട്‌ എങ്ങോട്ടും പോകുന്നില്ലെന്ന്‌ താരത്തിന്റെ പിതാവ്‌ അറിയിച്ചു.
എന്റെ മകനില്‍ താല്‍പര്യമുള്ള ഒട്ടേറെ ക്ലബുകളുണ്ടെന്നത്‌ അവനുള്ള ബഹുമതിയാണ്‌. എന്നാല്‍ ഗോണ്‍സാലോ റയലില്‍ തന്നെ തുടരും. പിതാവ്‌ ജോര്‍ജ്ജ്‌ ഹിഗ്വയ്‌ന്‍ പറഞ്ഞു. നാലു മാസം പരിക്കുമൂലം കളിക്കാന്‍ കഴിയാതിരുന്നു ഹിഗ്വയ്‌ന്‍ സീസണില്‍ 25 മത്സരങ്ങളില്‍ നിന്ന്‌ 13 ഗോള്‍ നേടിയിട്ടുണ്ട്‌.

കളിമണ്ണില്‍ ഇന്ന്‌ ക്ലാസിക്‌
നദാല്‍ ജയിച്ചാല്‍ ബ്യോണ്‍ ബോര്‍ഗിനൊപ്പം
ഫെഡറര്‍ ജയിച്ചാല്‍ നദാലിന്‌ റാങ്ക്‌ നഷ്ടമാകും
പാരീസ്‌: ഗ്രാന്റ്‌സ്ലാം ടെന്നീസ്‌ കലാശവേദിയില്‍ വീണ്ടും അഴകും കരുത്തും മാറ്റുരയ്‌ക്കുന്നു. റോളണ്ട്‌ ഗാരോസിലെ പൊടിമണ്ണില്‍ മുന്‍ ലോക ഒന്നാം നമ്പറും ഇതിഹാസ പുരുഷനുമായ റോജര്‍ ഫെഡറര്‍ കളിമണ്‍ കോര്‍ട്ടിലെ ഏകാധിപതി റാഫേല്‍ നദാലിനെ നേരിടുമ്പോള്‍ ടെന്നീസിലെ എല്‍ക്ലാസിക്കോ അങ്കത്തിനാണ്‌ ലോകം കാത്തിരിക്കുന്നത്‌. മത്സരം വൈകീട്ട്‌്‌ 6.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം.
16 ഗ്രാന്റ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി എതിരാളികളില്ലാതെ മുന്നില്‍ നില്‍ക്കുന്ന ഫെഡറര്‍ ഒറ്റതവണയാണ്‌ റോളണ്ട്‌്‌ ഗാരോസില്‍ വിജയിച്ചത്‌. അതേസമയം നദാല്‍ തന്റെ ആറാം ഫ്രഞ്ച്‌ ഓപണിലേക്കാണ്‌ റാക്കറ്റേന്തുന്നത്‌. ജയിച്ചാല്‍ ഇതിഹാസതാരം ബ്യോണ്‍ ബോര്‍ഗിനൊപ്പം. ജയിക്കുന്നത്‌ ഫെഡററാണെങ്കില്‍ നദാലിന്റെ ഒന്നാം റാങ്ക്‌ തെറിക്കും. അങ്ങനെ വന്നാല്‍ തന്റെ ഒന്നാം സ്ഥാനം തട്ടിയെടുത്ത നദാലിനോടുള്ള മധുര പ്രതികാരമായിരിക്കും നിലവില്‍ മൂന്നാംസ്ഥാനത്തുള്ള ഫെഡറര്‍ക്ക്‌.
നദാല്‍-ഫെഡറര്‍ പോരാട്ടത്തിന്റെ 25-ാം എപ്പിസോഡാണ്‌ പാരീസിലേത്‌. ഇവിടെ മാത്രം നാലു ഫൈനലുകളില്‍ അവര്‍ അങ്കംവെട്ടി. വിജയങ്ങള്‍ പക്ഷേ കളിമണ്‍ രാജകുമാരന്‍ നദാലിനൊപ്പം നിന്നു. അവസാനത്തേത്‌്‌ 6-1, 6-3, 6-0 എന്ന സ്‌കോറിന്‌ ഏകപക്ഷീയമായിരുന്നു. ഈ വര്‍ഷം ഇരുവരും രണ്ടുതവണ മുഖാമുഖം വന്നപ്പോള്‍ രണ്ടുവിജയവും നദാലിനായിരുന്നു. മൊത്തം കണക്കില്‍ 16-8 എന്ന നിലയില്‍ ഫെഡററേക്കാള്‍ ഇരട്ടിവിജയം നേടിയ സ്‌്‌പാനിഷ്‌ താരം എതിരാളിക്കുമേല്‍ മേല്‍ക്കോയ്‌്‌മ കാണിച്ചു. അതേസമയം കളിക്കളത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഈ ആധികാരികത പ്രകടമായില്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ നദാലിന്റെ വഴിക്കാണ്‌. എന്നാല്‍ നദാലിന്‌്‌്‌്‌്‌്‌്‌്‌ പുതിയ വെല്ലുവിളിയായി മാറിയ നൊവാക്‌ ദ്യോകോവിച്ചിനെ കീഴടക്കാനായതിലൂടെ ഫെഡറര്‍ പഴയ കരുത്തിന്റെ നിഴലല്ലെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌.
സെമിഫൈനലില്‍ ബ്രിട്ടന്റെ അഞ്ചാം സീഡ്‌ താരം ആന്‍ഡിമുറെയെ റാഫേല്‍ നദാല്‍ പ്രവീഴ്‌ത്തിയതോടെ ഫൈനലില്‍ ഒരു ഉശിരന്‍ അങ്കം ഉറപ്പിക്കപ്പെട്ടിരുന്നു. രണ്ടാം സെമിഫൈനലില്‍ വിജയിക്കുന്നത്‌ റോജര്‍ ഫെഡററായാലും നൊവാക്‌ ദ്യോകോവിച്ചായാലും ഫൈനലില്‍ തീപ്പൊരി മത്സരം കാണാം. സീസണില്‍ തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന ദ്യോകോവിച്ച്‌ 2011ല്‍ മാത്രം ഇതിനകം ആറു ഫൈനലുകള്‍ ജയിച്ചു കഴിഞ്ഞിരുന്നു. ഫ്രഞ്ചിലും വെന്നിക്കൊടി പാറിക്കാനായാല്‍ ദ്യോകോവിച്ചിനെ കാത്തിരുന്നത്‌ നദാലിന്റെ ഒന്നാം നമ്പര്‍ പദവിയായിരുന്നു. അതേസമയം ജയിക്കുന്നത്‌ ഫെഡററാണെങ്കില്‍ 21-ാം നൂറ്റാണ്ടിലെ ക്ലാസിക്‌ പോരാട്ടത്തിന്‌ വേദിയൊരുങ്ങും.
എന്നാല്‍ നാലു സെറ്റ്‌ പോരാട്ടത്തിനൊടുവില്‍ ദ്യോകോവിച്ചിന്റെ അപരാജിത കുതിപ്പിന്‌ കടിഞ്ഞാണിട്ട്‌ (7-6 (5), 6-3, 3-6, 7-6 (5)) തന്റെ പ്രതാപകാലം നഷ്ടമായിട്ടില്ലെന്ന്‌ സ്വിസ്‌ താരം എതിരാളികളെ ഓര്‍മിപ്പിച്ചു. 'റാഫാ, നൊവാക്‌ പിന്നെ മറ്റുചിലരും എന്റെ കുതിപ്പ്‌ തടഞ്ഞിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എന്റെ വഴിക്കാണ്‌' മത്സര ശേഷം ഫെഡറര്‍ പറഞ്ഞു.
29കാരന്‍ ഫെഡറര്‍ ഇപ്പോഴും കരുത്തനാണ്‌. മുഖ്യാധാരയില്‍ നിന്ന്‌ മങ്ങിപ്പോകുന്നതിനിടെ ഫ്രഞ്ചില്‍ അദ്ദേഹം നടത്തിയ തിരിച്ചുവരവ്‌ അതിനു തെളിവാണ്‌. പ്രാഥമിക റൗണ്ടില്‍ ലോപസിനോട്‌ ടൈബ്രേക്കര്‍ വഴങ്ങിയ സ്വിസ്‌ താരം പിന്നീട്‌ നാലാം റൗണ്ടില്‍ വാവ്രിങ്കക്കു മുന്നില്‍ മാത്രമാണ്‌ (7-5) പരീക്ഷിക്കപ്പെട്ടത്‌. മോണ്‍ഫില്‍സിനോടും ഒരു സെറ്റില്‍ ടൈബ്രേക്കര്‍ കളിച്ചു. സെമിയില്‍ ദ്യോകോവിച്ചുമായി നടന്ന കണ്ണഞ്ചും അങ്കത്തില്‍ സെര്‍്‌ താരത്തിന്റെ സ്വപ്‌നമാണ്‌ ഫെഡ്‌ എക്‌സ്‌പ്രസ്‌ തകര്‍ത്തത്‌. ടൈബ്രേക്കറില്‍ തീരുമാനമായ ആദ്യസെറ്റില്‍ ഫെഡറര്‍ ജയിച്ചപ്പോള്‍ സീസണില്‍ ദ്യോകോവിച്ചിന്‌ ആദ്യമായി ആദ്യസെറ്റ്‌്‌ നഷ്ടമാകുകയായിരുന്നു. തോല്‍വിയില്ലാ കുതിപ്പില്‍ റെക്കോര്‍ഡ്‌ സൃഷ്ടിക്കാമെന്നുള്ള അദ്ദേഹത്തിന്റെ മോഹവും തകര്‍ന്നു.
ഞെട്ടലോടെയായിരുന്നു ടൂര്‍ണമെന്റില്‍ നദാലിന്റെ തുടക്കം. ജോണ്‍ ഇസ്‌നറെ അഞ്ചു സെറ്റ്‌ നീണ്ട പോരാട്ടത്തിലാണ്‌ നദാല്‍ കീഴടക്കിയത്‌. പാരീസില്‍ ആദ്യമായാണ്‌ ആദ്യ റൗണ്ടില്‍ നദാല്‍ അഞ്ചു സെറ്റ്‌ കളിക്കുന്നത്‌്‌. രണ്ടാം മത്സരത്തിലും നദാല്‍ വെല്ലുവിളിക്കപ്പെട്ടു പിന്നീട്‌ കാര്യങ്ങള്‍ സ്‌പാനിഷ്‌ താരത്തിന്റെ വഴിക്കായിരുന്നു.

ഫൈനലിലേക്കുള്ള വഴി
ഘട്ടം, എതിരാളി, വിജയം
ഫെഡറര്‍
1-ാം റൗണ്ട്‌ ഫെലിസിയാനോ ലോപസ്‌ 3സെറ്റില്‍
2-ാം റൗണ്ട്‌്‌ മാക്‌സിമെ ടെക്‌സീറ 3സെറ്റില്‍
3-ാം റൗണ്ട്‌്‌്‌്‌്‌്‌്‌ ജാകോ ടിപ്‌സാരെവിക്‌ 3സെറ്റില്‍
4-ാം റൗണ്ട്‌്‌ സ്റ്റാനിസ്ലാവ വാവ്രിങ്ക 3സെറ്റില്‍
ക്വാര്‍ട്ടര്‍ ഗയേല്‍ മോണ്‍ഫില്‍സ്‌ 3സെറ്റില്‍
സെമി നൊവാക്‌ ദ്യോകോവിച്ച്‌്‌ 4സെറ്റില്‍

നദാല്‍
1-ാം റൗണ്ട്‌ ജോണ്‍ ഇസ്‌നര്‍ 5സെറ്റില്‍
2-ാം റൗണ്ട്‌ പാബ്ലോ അന്ദുയാര്‍ 3സെറ്റില്‍
3-ാം റൗണ്ട്‌ ആന്റോണിയോ വെയ്‌്‌ക്‌്‌ 3സെറ്റില്‍
4-ാം റൗണ്ട്‌്‌ ഇവാന്‍ ലുബിസിച്ച്‌ 3സെറ്റില്‍
ക്വാര്‍ട്ടര്‍ റോബിന്‍ സോഡര്‍ലിങ്‌ 3സെറ്റില്‍
സെമി ആന്‍ഡി മുറേ 3സെറ്റില്‍

ദക്ഷിണാഫ്രിക്കയെ
പരിശീലിപ്പിക്കാന്‍ കേഴ്‌സ്റ്റണ്‍
ജോഹന്നാസ്‌ബര്‍ഗ്‌: ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഗാരി കേഴ്‌സ്റ്റണ്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്‌. മുന്‍ സഹതാരം അലന്‍ ഡൊണാള്‍ഡാണ്‌ കേഴ്‌സ്‌റ്റന്റെ പേര്‌ നിര്‍ദേശിച്ചത്‌. ക്രിക്കറ്റ്‌ സൗത്താഫ്രിക്ക ഇക്കാര്യത്തില്‍ തിങ്കളാഴ്‌ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ ഏകദിന ലോക ചാമ്പ്യന്മാരാക്കുകയും ടെസ്റ്റില്‍ ഒന്നാം റാങ്കിലേക്ക്‌ നയിക്കുകയും ചെയ്‌ത കേഴ്‌സ്റ്റണ്‍ ശേഷകാലം കുടുംബത്തോടൊപ്പം ചെലവഴിക്കുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്‌.

കോപ്പാ അമേരിക്ക
പിസാറോ എത്തി, പാറ്റോ എത്തും
ലിമ: ജൂലൈയില്‍ ആരംഭിക്കുന്ന കോപ്പാ അമേരിക്കക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി പെറു സ്‌്‌ട്രൈക്കര്‍ ക്ലോഡിയോ പിസാറോ ടീമില്‍ തിരിച്ചെത്തി. ഹാട്രിക്‌്‌്‌ കിരീടം തേടുന്ന ബ്രസീല്‍ നിരയില്‍ തോളെല്ലിനു പരിക്കേറ്റ മുന്‍നിരക്കാരന്‍ അലക്‌സാണ്ടര്‍ പാറ്റോ മത്സരങ്ങള്‍ക്കു മുമ്പ്‌ തിരിച്ചെത്തുമെന്ന്‌ ബ്രസീല്‍ ടീം ഡോക്ടര്‍ അറിയിച്ചു.
മൂന്നര വര്‍ഷത്തിനു ശേഷമാണ്‌ പിസാറോ ടീമിലെത്തുന്നത്‌. താന്‍ കോപ്പ അമേരിക്കക്ക്‌ കാത്തു നില്‍ക്കുകയാണെന്ന്‌്‌ താരം പറഞ്ഞു. 'ഞാന്‍ ടൂര്‍ണമെന്റിനെ ഉറ്റുനോക്കുകയാണ്‌്‌. ദേശീയ ടീ്‌മുമായി ചേരാനായതില്‍ വലിയ സന്തോഷമുണ്ട്‌്‌്‌. പരിക്കിന്റെ പിടിയിലായിരുന്ന യുവാന്‍ മാന്വല്‍ വര്‍ഗാസ്‌, ആല്‍ബര്‍ട്ടോ റോഡ്രിഗസ്‌, കാര്‍ലോസ്‌ സംബ്രാനോ, പൗലോ ഗ്വറേറോ എന്നിവരും പരിശീലനങ്ങള്‍ക്കായി തിങ്കളാഴ്‌ച ടീമിനൊപ്പം ചേരും. ജപ്പാനിലുള്ള പെറൂവിയന്‍ സംഘം തിങ്കളാഴ്‌ച നാട്ടിലെത്തും. വിദേശ ലീഗുകളില്‍ കളിക്കുന്നവര്‍ മാത്രം അന്നുച്ചയ്‌ക്ക്‌്‌്‌ പരിശീലനം നടത്തും.
ഇറ്റാലിയന്‍ സീരി.എ അവസാന മത്സരങ്ങള്‍ക്കിടെയാണ്‌ എ.സി മിലാന്‍ താരം പാറ്റോക്ക്‌ പരിക്കേറ്റതെന്ന്‌ ഡോക്ടര്‍ ജോസ്‌ ലൂയിസ്‌ റൂങ്കോ പറഞ്ഞു. എന്നാല്‍ കോപ്പയില്‍ പാറ്റോ കളിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. വലതു കാല്‍തുടയില്‍ പരിക്കേറ്റ ഡിഫന്‍ഡര്‍ പൗലോ ഹെന്‍റിക്വെ ഗാന്‍സോയും മത്സരങ്ങള്‍ക്കു മുമ്പ്‌ സുഖം പ്രാപിക്കുമെന്ന്‌ റൂങ്കോ പറഞ്ഞു.

വിജയത്തുടക്കം
പോര്‍ട്ട്‌്‌ഓഫ്‌ സ്‌പെയ്‌ന്‍: വെസ്‌്‌റ്റിന്‍ഡീസ്‌ പര്യടനം ഇന്ത്യ ജയത്തോടെ തുടങ്ങി. ട്രിനിഡാഡില്‍ നടന്ന പരമ്പരയിലെ ഏക ടി20 മത്സരത്തില്‍ 16 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. 16 പന്തില്‍ 34 റണ്‍െസെടുത്ത്‌പുറത്താകാതെ നിന്ന ബാണ്‍വെല്‍ ഇന്ത്യക്ക്‌ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ക്യാപ്‌റ്റന്‍ പട്ടത്തില്‍ കന്നിയങ്കത്തിനിറങ്ങിയ സുരേഷ്‌ റെയ്‌നക്ക്‌ വിജയത്തോടെ തുടങ്ങാനായി. ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ ആറു വിക്കറ്റ്‌ നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ബദരീനാഥായിരുന്നു (37 പന്തില്‍ 43) ടോപ്‌ സ്‌കോറര്‍. നാലു വിക്കറ്റെടുത്ത വിന്‍ഡീസ്‌ നായകന്‍ ഡാരന്‍ സമ്മിയാണ്‌ ആതിഥേയരുടെ പോരാട്ടം ഏറ്റെടുത്തത്‌. പാര്‍ത്ഥീവ്‌ പട്ടേല്‍, ശിഖര്‍ ധവാന്‍, വിരാട്‌ കോഹ്‌്‌ലി എന്നീ ആദ്യമൂന്നു സ്ഥാനക്കാര്‍ക്കു പുറമെ ക്യാപ്‌റ്റന്‍ റെയ്‌നയും സമ്മിയുടെ ഇരയായി. വിന്‍ഡീസ്‌ ബാറ്റിംഗില്‍ ഡാരന്‍ ബ്രാവോ 49 റണ്‍സെടുത്തു.
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ബദരീനാഥിനു പുറമെ പാര്‍ത്ഥീവ്‌ പട്ടേല്‍ (26), രോഹിത്‌ ശര്‍മ (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ അവസാന ഓവറുകളില്‍ കൂറ്റനടികള്‍ നടത്തിയ യൂസുഫ്‌ പത്താനും (പുറത്തകാതെ ആറു പന്തില്‍ 15), ഹര്‍ഭജന്‍ സിംഗുമാണ്‌ (പുറത്താകാതെ ഏഴു പന്തില്‍ 15) ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക്‌ നയിച്ചത്‌. രോഹിത്‌, പത്താന്‍ എന്നിവര്‍ രണ്ടും പട്ടല്‍, ഹര്‍ഭജന്‍ എന്നിവര്‍ ഒന്നും സിക്‌സര്‍ നേടി.
പിന്തുടരാനിറങ്ങിയ വിന്‍ഡീസീന്‌ ആറാം ഓവറില്‍ പ്രഹരമേറ്റു. ലിന്‍ഡല്‍ സിമ്മണ്‍സിനെ പുറത്താക്കി ആര്‍.അശ്വിനാണ്‌ സന്ദര്‍ശകരുടെ പ്രതീക്ഷക്കൊത്തുയര്‍ന്നത്‌. അര്‍ദ്ധശതകത്തിലേക്ക്‌്‌ നീങ്ങുകയായിരുന്ന ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ഹര്‍ഭജനാണ്‌ ഇന്ത്യക്ക്‌ വിജയം ഉറപ്പാക്കിയത്‌.വെസ്റ്റിന്‍ഡ്യന്‍ മണ്ണില്‍ ഇന്ത്യ വെല്ലുവിളി നേരിട്ടേക്കും എന്നു തോന്നിക്കുന്നതായിരുന്നു ഉദ്‌ഘാടന മത്സരം. ലോകകപ്പിലും ഐ.പി.എല്ലിലും മിന്നിത്തെളിഞ്ഞ ഇന്ത്യന്‍ വെടിക്കെട്ടുകള്‍ക്ക്‌ പതിവു ക്രൗര്യം പുറത്തെടുക്കാനായില്ല. പാര്‍ത്ഥീവ്‌ പട്ടേലും ശിഖര്‍ ധവാനുമാണ്‌ ഇന്ത്യന്‍ ഇന്നിംഗ്‌സിന്‌ തുടക്കമിട്ടത്‌.
പതിഞ്ഞ തുടക്കത്തിനു ശേഷം മൂന്നാം ഓവറിലെ അവസാന പന്തില്‍ ധവാനെ ഡാരന്‍ സമ്മി $െച്ചറിന്റെ കൈകളിലെത്തിച്ചു. ഐ.പി.എല്ലിന്റെ താരങ്ങളിലൊരാളായ വിരാട്‌ കോഹ്‌്‌ലി 14 റണ്‍സെടുത്ത്‌്‌ മടങ്ങിയതോടെ ടീം നിരാശയിലായി. എന്നാല്‍ ചാമ്പ്യന്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മധ്യനിര ബാറ്റ്‌സ്‌മാന്‍ എസ്‌.ബദരീനാഥ്‌ രക്ഷാ പ്രവര്‍ത്തനമേറ്റെടുത്തു. അഞ്ചു ബൗണ്ടറികളും ബദരീനാഥ്‌്‌്‌ നേടി.
ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അയലത്തെങ്ങുമില്ലായിരുന്നു ക്യാപ്‌റ്റന്‍ റെയ്‌ന. ആറു പന്തില്‍ രണ്ടു റണ്‍സെടുത്ത നായകനെ സമ്മി തിരിച്ചയച്ചു. രോഹിത്‌ ശര്‍മയെ ബാണ്‍വെല്‍ ബൗള്‍ഡാക്കി.

Thursday, June 2, 2011

SUPER DEFEAT

അര്‍ജന്റീനയെ നൈജീരിയ തകര്‍ത്തു
അബൂജ: സൗഹൃദ മത്സരത്തില്‍ രണ്ടാം നിരയുമായി ഇറങ്ങിയ അര്‍ജന്റീനയെ ആതിഥേയരായ നൈജീരിയ 4-1ന്‌ തകര്‍ത്തു. ഉക്രൈന്‍ ഉസ്‌ബെകിസ്‌താനേയും (2-0), മെക്‌സിക്കോ ന്യൂസിലാന്‍ഡിനേയും (3-0) പരാജയപ്പെടുത്തി.
ഇകേചുക്വുവെ ഉച്ച (രണ്ട്‌), വിക്ടര്‍ ഒബിന്ന, ഇമ്മാനുവല്‍ എമിനികെ എന്നിവര്‍ നൈജീരിയക്കു വേണ്ടിയും മൗറോ ബോസെല്ലി അര്‍ജന്റീനക്കു വേണ്ടിയും ലക്ഷ്യം കണ്ടു. മികച്ച രീതിയില്‍ ഷോട്ട്‌ പാസുകളുമായി മുന്നേറിയാണ്‌ നൈജീരിയ ഒന്നാം ഗോള്‍ കണ്ടെത്തിയത്‌. ഒമ്പതാം മിനുട്ടില്‍ അര്‍ജന്റീനയുടെ പകുതിയില്‍ ഇടതുവിംഗില്‍ പന്ത്‌ കൈവിടാതെ മുന്നേറിയ നൈജീരിയ ഇകേചുക്വുവെ ഉച്ചയിലൂടെ ഗോള്‍ കണ്ടെത്തി. ഇകേചുക്വുവിന്റെ ഷോട്ട്‌ തടയാന്‍ ശ്രമിച്ച അര്‍ജന്റൈന്‍ ഡിഫന്‍ഡറുടെ കാലില്‍തട്ടി ഗതിമാറിയ പന്ത്‌ വലയില്‍ കയറിയപ്പോള്‍ ഗോള്‍കീപ്പര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. 26-ാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്ന്‌ വിക്ടര്‍ ഒബിന്നയാണ്‌ രണ്ടാം ഗോള്‍ നേടിയത്‌. ആദ്യ പകുതി തീരും മുമ്പ്‌ ഒരിക്കല്‍ കൂടി സന്ദര്‍ശകരുടെ പോസ്‌റ്റില്‍ പന്തെത്തി. അര്‍ജന്റീനാ പ്രതിരോധത്തിലെ പാളിച്ച തുറന്നുകാട്ടി തുന്നുകാട്ടി ഉച്ച രണ്ടാം വട്ടവും സ്‌കോര്‍ ചെയ്‌തു. വലതു പാര്‍ശ്വത്തിലൂടെ പന്ത്‌ കൈമാറി മുന്നേറിയ നൈജീരിയ അനായാസാമാണ്‌ ഗോള്‍ കണ്ടെത്തിയത്‌. ഡിഫന്‍ഡര്‍മാരുടേയും ഗോള്‍കീപ്പറുടേയും ശ്രദ്ധയില്‍പ്പെടാതെ നിന്ന ഉച്ച പരിശീലന വേളയിലെന്ന പോലെയാണ്‌ പന്ത്‌ പോസ്‌റ്റിലേക്ക്‌ ഹെഡ്‌ ചെയ്‌തത്‌.
51-ാം മിനുട്ടില്‍ ഇമ്മാനുവല്‍ എമിനികെ ഗോളടിച്ചത്‌ കണ്ടാല്‍ എതിര്‍ടീം അര്‍ജന്റീന തന്നെയാണോയെന്ന്‌ തോന്നിപ്പോകും. ലാറ്റിനമേരിക്കന്‍ ടീമിന്റെ പോസ്‌റ്റിലേക്ക്‌ എമനികെ ഓടിക്കയറുമ്പോള്‍ അര്‍ജന്റീന ഡിഫന്‍ഡര്‍മാര്‍ നോക്കി നില്‍ക്കുകയായിരുന്നു. അഡ്വാന്‍സ്‌ ചെയ്‌തുനിന്ന ഗോള്‍കീപ്പറുടെ തലക്കു മുകളിലൂടെ തുറന്നുകിടന്ന വലയിലേക്ക്‌ പന്ത്‌ പൊക്കിയിട്ടു. അധികം നല്‍കിയ എട്ടാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്നാണ്‌ അര്‍ജന്റീന ആശ്വാസ ഗോള്‍ കണ്ടെത്തിയത്‌.
ജൂലൈയില്‍ ആരംഭിക്കുന്ന കോപ്പ അമേരിക്കക്ക്‌ തയാറെടുക്കുന്ന അര്‍ജന്റീനക്കും കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റക്കും കരുതിയിരിക്കാനുള്ള മുന്നറിയിപ്പായിരുന്നു അബൂജയിലെതോല്‍വി. ഞായറാഴ്‌ച നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന പോളണ്ടിനേയും, ബ്രസീല്‍ ഹോളണ്ടിനേയും, സ്‌പെയ്‌ന്‍ അമേരിക്കയേയും നേരിടും.

കോപാ അമേരിക്ക
ആക്രമിക്കാന്‍ അര്‍ജന്റീന
ബ്യൂണസ്‌ അയേഴ്‌സ്‌: ജൂലൈ ഒന്നുമുതല്‍ അര്‍ജന്റീനയില്‍ നടക്കാനിരിക്കുന്ന കോപാ അമേരിക്കക്കുള്ള 26 അംഗ ആദ്യ സംഘത്തെ അര്‍ജന്റീന പ്രഖ്യാപിച്ചു. അനിശ്ചിതത്വങ്ങള്‍ക്ക്‌ വിരാമമിട്ടു കൊണ്ട്‌ മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ കാര്‍ലോസ്‌ ടെവസിനെ കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റ ടീമിലെടുത്തിട്ടുണ്ട്‌. ടെവസും ലയണല്‍ മെസ്സിയുമടക്കം ഏഴു പേരെയാണ്‌ മുന്നേറ്റ നിരയില്‍ കോച്ച്‌ ഉള്‍പ്പെടുത്തിയത്‌. ടെവസിനെ ഉള്‍പ്പെടുത്താനിടയില്ലെന്ന കോച്ചിന്റെ പ്രസ്‌താവനക്കെതിരെ മുന്‍ കോച്ച്‌ ഡീഗോ മറഡോണ രംഗത്തു വന്നത്‌ നേരത്തെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
14 കോപാ കിരീടങ്ങളുമായി വന്‍കരയില്‍ ഉറുഗ്വേക്കൊപ്പം മുന്നിട്ടു നില്‍ക്കുന്ന അര്‍ജന്റീനക്ക്‌ 1993 നു ശേഷം കിരീടമുയര്‍ത്താനായിട്ടില്ല. ഇത്തവണ കളി നാട്ടിലാണെന്നതിന്റെ മുന്‍തൂക്കം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്‌ മുന്‍ ലോകചാമ്പ്യന്‍മാര്‍. അവസാന രണ്ടു ഫൈനലുകളില്‍ ബദ്ധ വൈരികളായ ബ്രസീലിനു മുമ്പില്‍ തോറ്റു പോയ അര്‍ജന്റീന ലോകതാരം ലയണല്‍ മെസ്സിയടക്കമുള്ള വമ്പന്‍മാരെ വെച്ച്‌ വിലപേശാനുള്ള ഒരുക്കത്തിലാണ്‌ ഈ വര്‍ഷം. മധ്യനിരയില്‍ ഹാവിയര്‍ മസ്‌കരാനോ, മുന്‍നിരയില്‍ മെസ്സി എന്നീ ബാര്‍സലോണാ താരങ്ങളായിരിക്കും അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. യുവതാരങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയുള്ള ടീമിനെയാണ്‌ കോച്ച്‌ ബാറ്റിസ്‌റ്റ പ്രഖ്യാപിച്ചതെങ്കിലും ഹാവിയര്‍ സനേട്ടി, നിക്കോളാസ്‌ ബുര്‍ഡിസ്സോ തുടങ്ങിയ വെറ്ററന്‍മാരും ടീമിലിടം പിടിച്ചിട്ടുണ്ട്‌.
ടീം ഇവരില്‍ നിന്ന്‌:
(ഗോള്‍കീപ്പര്‍മാര്‍)- സെര്‍ജിയോ റോമിറോ, യുവാന്‍ പാബ്ലോ കരീസോ, മരിനോ അന്ദുജാര്‍. (ഡിഫന്‍ഡര്‍മാര്‍)- ഗബ്രിയേല്‍ മിലിറ്റോ, എസെക്വിയേല്‍ ഗാരെ, നിക്കോളാസ്‌ ബുര്‍ഡീസോ, ഹാവിയര്‍ സനേട്ടി, നിക്കോളാസ്‌ പരേയ, മാര്‍ക്കോസ്‌ റോയോ, പാബ്ലോ സബലേറ്റ, ഫാബിയന്‍ മോണ്‍സണ്‍. (മിഡ്‌ഫീല്‍ഡര്‍മാര്‍)- ഹാവിയര്‍ മസ്‌കരാനോ, ലൂകാസ്‌ ബിഗ്ലിയ, എവര്‍ ബനേഗ, ഫെര്‍ണാണ്ടോ ഗാഗോ, എന്‍സോ പെരെസ്‌. (സ്‌ട്രൈക്കര്‍മാര്‍)- ലയണല്‍ മെസ്സി, എയ്‌ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വയ്‌ന്‍, സെര്‍ജിയോ അഗ്യൂറോ, എസെക്വിയേല്‍ ലാവേസി, കാര്‍ലോസ്‌ ടെവസ്‌, ഡീഗോ മിലിറ്റോ.

കോപ്പാ അമേരിക്ക (ജൂലൈ1-24)
ടീമുകള്‍
ഗ്രൂപ്പ്‌്‌-എ
അര്‍ജന്റീന, ബൊളീവിയ, കൊളംബിയ, കോസ്‌റ്റാറിക്ക
ഗ്രൂപ്പ്‌-ബി
ബ്രസീല്‍, പരാഗ്വെ, ഇക്വഡോര്‍, വെനിസ്വേല
ഗ്രൂപ്പ്‌-സി
ഉറൂഗ്വെ, മെക്‌സിക്കോ, ചിലി, പെറു


സാനിയ സഖ്യം ഫൈനലില്‍
പാരീസ്‌: ഇന്ത്യയുടെ സാനിയ മിര്‍സ - റഷ്യയുടെ എലേന വെസ്‌നിന സഖ്യം ഫ്രഞ്ച്‌ ഓപണ്‍ വനിതാ ഡബിള്‍സ്‌ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ അമേരിക്കയുടെ ലീസല്‍ ഹ്യൂബര്‍-ലിസ റെയ്‌മണ്ട്‌ സഖ്യത്തെയാണ്‌ കീഴടക്കിയത്‌. സ്‌കോര്‍: 6-3, 2-6, 6-4. ഗ്രാന്റ്‌ സ്ലാം ഡബിള്‍സില്‍ തന്റെ കന്നി ഫൈനലിനാണ്‌ സാനിയ യോഗ്യത നേടിയത്‌.
ടൂര്‍ണമെന്റിലെ ഏഴാം സീഡായ സാനിയ-വെസ്‌നിയ ജോഡി രണ്ടാം സെറ്റിലെ തോല്‍വി മറികടന്ന്‌ മൂന്നു സെറ്റ്‌ പോരാട്ടത്തിലാണ്‌ സെമികടമ്പ കടന്നത്‌. ആദ്യ സെറ്റില്‍ 4-1ന്റെ ലീഡ്‌ പിടിച്ചെടുത്ത ശേഷം 30 മിനുട്ടിനുള്ളില്‍ ആദ്യ സെറ്റ്‌ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടു. ഇരുവരുടേയും സെര്‍വുകള്‍ മൂന്നു തവണ ഭേദിച്ച എതിരാളികള്‍ 38 മിനുട്ടിനുള്ളില്‍ 2-6ന്‌ തോല്‍വി സമ്മതിച്ചു. ഇതോടെ മൂന്നാം സെറ്റ്‌ നിര്‍ണായകമായി. എന്നാല്‍ തുടക്കത്തിലേ രണ്ട്‌ ഗെയ്‌മിന്റെ ലീഡ്‌ നേടിയ ഇരുവരും എതിരാളികളെ തിരിച്ചുവരാന്‍ അനുവദിച്ചില്ല.
ഫൈനലില്‍ സീഡില്ലാതാരങ്ങളായ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ആന്‍ഡ്രിയ ഹ്ലാവാക്കോവ-ലൂസി ഹ്രാഡെക്കയെയാണ്‌ ഇന്ത്യ-റഷ്യ സംഖ്യം നേരിടേണ്ടത്‌. മൂന്നാം സീഡ്‌ അമേരിക്കയുടെ വാനിയ കിംഗ്‌ - കസാഖ്‌സ്‌താന്റെ യാരോസ്ലാവ ഷ്വെദോവ ടീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ മറിച്ചിട്ടാണ്‌ ചെക്ക്‌ താരങ്ങള്‍ ഫൈനലിലേക്ക്‌ പറന്നത്‌. സ്‌കോര്‍: 6-3, 6-3.
മൂന്നാം തവണയാണ്‌ സാനിയ ഗ്രാന്റ്‌സ്ലാം ഫൈനല്‍ കളിക്കുന്നത്‌. മുമ്പ്‌ രണ്ടു തവണ ഓസ്‌ട്രേലിയന്‍ ഓപണില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ ഹൈദരാബാദുകാരി ഫൈനല്‍ കണ്ടിരുന്നു. സാനിയ-മഹേഷ്‌ ഭൂപതി സഖ്യം 2008 യു.എസ്‌ ഓപണില്‍ ഫൈനല്‍ കളിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും പിറ്റേ വര്‍ഷം ഇന്ത്യന്‍ സഖ്യം ഓസ്‌ട്രേലിയന്‍ ഓപണില്‍ വിജയം വരിച്ചു.
ഫെബ്രുവരിയിലാണ്‌ വെസ്‌നിയയുമായി സാനിയ സഖ്യം ചേര്‍ന്നത്‌. കാല്‍മുട്ടിനു താഴെ ബാന്‍ഡേജ്‌ ധരിച്ചാണ്‌ കളിച്ചതെങ്കിലും പരിക്കിന്റെ അലട്ടലുകളൊന്നും സാനിയയുടെ കളിയില്‍ പ്രകടമായില്ല.

ഒക്കോലിക്ക്‌ പൊന്നും വില
രണ്ടു കോടിക്ക്‌ ബഗാനില്‍ / ഒക്കോലി ഇനി ബഗാന്റെ 'പൊന്നു'മോന്‍
കൊല്‍ക്കത്ത: ഐലീഗ്‌ ടീം ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഒഡാഫെ ഒക്കോലി റെക്കോര്‍ഡ്‌ തുകക്ക്‌ കൊല്‍ക്കത്തയുടെ മോഹന്‍ ബഗാനിലേക്ക്‌. ഗോവന്‍ ടീമിന്റെ ഗോളടി യന്ത്രത്തെ വാങ്ങാന്‍ ബഗാന്‍ വാഗ്‌ദാനം ചെയ്‌ത രണ്ടു കോടി ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍ഫറിലെ റെക്കോര്‍ഡ്‌ തുകയാണ്‌. തുടര്‍ച്ചയായ മൂന്നു സീസണുകളില്‍ ഐലീഗിലെ ടോപ്‌ സ്‌കോററാകാന്‍ കഴിഞ്ഞതാണ്‌ ഒക്കോലിയുടെ മൂല്യം വര്‍ദ്ധിപ്പിച്ചത്‌.
2007-08 മുതല്‍ തുടരെ മൂന്നു കൊല്ലം ഗോളടിയില്‍ എതിരാളികളില്ലാതെ കുതിച്ച ഒക്കോലി ഇത്തവണ പക്ഷേ റാന്റി മാര്‍ട്ടിന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. അവസാന മത്സരത്തിനു തൊട്ടു മുമ്പ്‌ വരെ ഒന്നാമതുണ്ടായിരുന്ന ഒക്കോലിയെ ചതിച്ചത്‌ എയര്‍ ഇന്ത്യയായിരുന്നു. ഡെംപോയോട്‌ 14 ഗോളുകള്‍ക്ക്‌ എയര്‍ ഇന്ത്യ തോറ്റമത്സരത്തില്‍ ആറു ഗോള്‍ നേടിയാണ്‌ റാന്റി മാര്‍ട്ടിന്‍സ്‌ ഒക്കോലിയെ രണ്ടാമനാക്കിയത്‌. ഒക്കോലിയുടെ പേരില്‍ 25 ഗോളുകള്‍ പിറന്നപ്പോള്‍ മാര്‍ട്ടിന്‍സ്‌ 30 എണ്ണം നേടി. സാല്‍ഗോക്കറിന്റെ ജപ്പാന്‍ താരം റ്യൂജി സ്യൂക്ക 18 ഗോളുകള്‍ നേടി മൂന്നാം സ്ഥാനം സ്വന്തമാക്കി.
ഇത്‌ ബഗാന്റെ ചരിത്രത്തിലെ മഹത്തായ ദിവസമാണെന്നാണ്‌ ജനറല്‍ സെക്രട്ടറി അഞ്‌ജന്‍ മിത്ര പറഞ്ഞത്‌. ഇത്തവണ ആറാം സ്ഥാനത്താണ്‌ ബഗാന്‍ ഫിനിഷ്‌ ചെയ്‌തത്‌. അടുത്ത സീസണില്‍ ഒക്കോലിയുടെ ചിറകിലേറി ഐ ലീഗിലെ ഗോവന്‍ ആധിപത്യം അവസാനിപ്പിക്കാമെന്നും പ്രതാപ നാളുകള്‍ തിരിച്ചു കൊണ്ടുവരാമെന്നുമാണ്‌ കൊല്‍ക്കത്തക്കാര്‍ സ്വപ്‌നം കാണുന്നത്‌. ഒക്കോലിയും ജോസ്‌ ബാരെറ്റോയും നയിക്കുന്ന മുനകൂര്‍ത്ത ആക്രമണങ്ങളായിരിക്കും അടുത്ത സീസണില്‍ ബഗാന്റെ എതിരാളികള്‍ നേരിടേണ്ടി വരിക. ബാരെറ്റോക്കൊപ്പം കളിക്കാന്‍ കഴിയുന്നതോടെ താന്‍ ആദരിക്കപ്പെടുകയാണെന്ന്‌ ഒക്കോലി പറഞ്ഞു. അടുത്ത സീസണില്‍ ബാരെറ്റോക്കൊപ്പം ചേര്‍ന്ന്‌ കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ടീമിനെ സഹായിക്കുമെന്നും നൈജീരിയന്‍ വിസ്‌മയം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ തരംഗം സുനില്‍ ഛേത്രിയും ഒക്കോലിക്ക്‌ പ്രശംസയുമായി രംഗത്തെത്തി. ഒക്കോലി അത്ഭുത താരമാണെന്നും അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരു സ്‌ട്രൈക്കര്‍ ടീമിലുണ്ടാകാന്‍ ആരും ആഗ്രഹിച്ചു പോകുമെന്നും ഛേത്രി പറഞ്ഞു. ഒക്കോലി ഒരു ഗോളടി യന്ത്രമാണെന്നും ബഗാന്‍ ഉന്നത നിലവാരമുള്ള ക്ലബാണെന്നും ഈ കൂട്ടുകെട്ട്‌ ലാഭം കൊയ്യുമെന്നും സാല്‍ഗോക്കര്‍ പരിശീലകന്‍ കരീം ബെന്‍ചെരിഫ
അഭിപ്രായപ്പെട്ടു. അതേസമയം വിരുദ്ധാഭിപ്രായവുമായാണ്‌ മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായ പികെ ബാനര്‍ജി ശ്രദ്ധിക്കപ്പെട്ടത്‌. രണ്ടു കോടി ഒരു വിദേശതാരത്തിന്‌ ചെലവഴിക്കുന്നതിനേക്കാള്‍ ഇവിടെയുള്ള പ്രാദേശിക താരങ്ങളുടെ കഴിവു വളര്‍ത്താനുപയോഗിക്കുന്നതായിരുന്നു നല്ലതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

അഫ്രീദി വിവാദം:
വഖാര്‍ പ്രതികരിച്ചില്ല
ലാഹോര്‍: താനുമായും ക്രിക്കറ്റ്‌ ബോര്‍ഡുമായും പിണങ്ങി കരിയറവസാനിപ്പിച്ച മുന്‍ നായകന്‍ ശാഹിദ്‌ അഫ്രീദിയുടെ കാര്യത്തില്‍ എന്തെങ്കിലും പ്രതികരിക്കാന്‍ പാകിസ്‌താന്‍ പരിശീലകന്‍ വഖാര്‍ യൂനുസ്‌ വിസമ്മതിച്ചു. അയര്‍ലണ്ട്‌ പര്യടനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ വഖാര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ഇജാസ്‌ ബട്ടുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ എന്തെങ്കിലും പ്രതികരിക്കാന്‍ കഴിയൂ എന്ന്‌ പ്രസ്‌താവിച്ചു. 'ഇപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ കഴിയില്ല. എന്നെക്കുറിച്ച്‌ അഫ്രീദി പറഞ്ഞു എന്നു പറഞ്ഞതായുള്ള കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നുമാത്രമാണ്‌ ഞാനറിഞ്ഞത്‌. ഞാന്‍ ബോര്‍ഡ്‌ ചെയര്‍മാനുമായി സംസാരിച്ചിട്ട്‌ വിഷയത്തിലെ യാഥാര്‍ത്ഥ്യമെന്താണെന്ന്‌ മനസ്സിലാക്കട്ടെ. വിരമിക്കാനുള്ള തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്‌. എന്നാല്‍ ദുഖകരമാണ്‌. നായകനെ മാറ്റാനുള്ള അധികാരം ബോര്‍ഡിന്റെ വിശേഷാധികാരത്തില്‍പ്പെട്ടതാണ്‌. എന്റെ തീരുമാനമല്ല.' വഖാര്‍ പറഞ്ഞു.

യോഗേന്ദ്ര പാല്‍ ഐ.സി.സി
അഴിമതിവിരുദ്ധ സംഘ തലവന്‍
(എസ്‌.പി യോഗേന്ദ്ര പാല്‍)
ദുബൈ: യോഗേന്ദ്ര പാല്‍ സിംഗിനെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അഴിമതി വിരുദ്ധ സുരക്ഷാ സംഘ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഈ സ്ഥാനം വഹിക്കുന്നത്‌ ഇന്ത്യക്കാരന്‍ തന്നെയായ രവി സവാനിയായിരുന്നു. സി.ബി.ഐ മുന്‍ ജോയിന്റ്‌ ഡയറക്ടറാണ്‌ 55 കാരന്‍ യോഗേന്ദ്ര പാല്‍.

ഇന്ത്യന്‍ ഹോക്കിയിലെ മുതുമുത്തഛന്‍
ജോ ഗലിബാര്‍ഡി അന്തരിച്ചു
(ചിത്രം. എസ്‌.പി ഗലിബാര്‍ഡി)
ലണ്ടന്‍: 1936ല്‍ സ്വര്‍ണ മെഡല്‍ നേടി ഇന്ത്യന്‍ ഹോക്കി ടീമിലെ അവസാനത്തെ അംഗവും യാത്രയായി. ജോസഫ്‌ ഗലിബാര്‍ഡി എന്ന ജോ ഗലിബാര്‍ഡിയാണ്‌ (96 വയസ്സ്‌) ലണ്ടനില്‍ അന്തരിച്ചത്‌. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ കീഴില്‍ സ്വര്‍ണമെഡല്‍ നേടിയ '36ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരില്‍ അവസാനത്തെ കളിക്കാരന്‍ എന്ന നിലയിലാണ്‌ ഗലിബാര്‍ഡി ഓര്‍മിക്കപ്പെട്ടത്‌. ഇടംകൈ സ്‌പെഷ്യലിസ്റ്റായ ഗലിബാര്‍ഡി ജര്‍മനിയെ ഇന്ത്യ 8-1ന്‌ പരാജയപ്പെടുത്തിയ ഫൈനലില്‍ കളിച്ചിട്ടുണ്ട്‌.
1956ല്‍ മാതാപിതാക്കള്‍ക്കും ഏഴു കുട്ടികള്‍ക്കുമൊപ്പം ഇംഗ്ലണ്ടിലേക്ക്‌ കുടിയേറുകയായിരുന്നു. ലണ്ടന്‍ നഗരത്തിനടുത്ത്‌ വാല്‍ത്താംപ്‌സ്റ്റൗവിലായിരുന്നു ശേഷകാലം കഴിഞ്ഞത്‌.

ഷറപ്പോവ മുട്ടുമടക്കി
ചരിത്രമെഴുതാന്‍ ലീ
പാരീസ്‌: വനിതാ ടെന്നീസിലെ പുതിയ താരോദയം ലീ നാ ഫ്രഞ്ച്‌ ഓപണ്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ റഷ്യയുടെ മുന്‍ ഗ്ലാമര്‍ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ വീഴ്‌ത്തിയാണ്‌ തുടരെ രണ്ടാം ഗ്രാന്റ്‌സ്ലാം ഫൈനലിന്‌ ചൈനക്കാരി യോഗ്യത നേടിയത്‌. സ്‌കോര്‍: 6-4, 7-5.
ഓസ്‌ട്രേലിയന്‍ ഓപണില്‍ ഫൈനല്‍ കളിച്ച ലീ നാ ഗ്രാന്റ്‌ സ്ലാം ഫൈനല്‍ കളിക്കുന്ന പ്രഥമ ചൈനീസ്‌ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റില്‍ ഷറപ്പോവയുടെ പോരാട്ട വീര്യത്തെ ടൈബ്രേക്കറില്‍ മറികടന്നാണ്‌ ലീന തുടരെ ഗ്രാന്റ്‌ സ്ലാം ഫൈനല്‍ കളിക്കാന്‍ അര്‍ഹതനേടിയത്‌. അതേസമയം ഷറപ്പോവയുടെ തോല്‍വിയില്‍ കാറ്റ്‌ നിര്‍ണായകമായിരുന്നെന്ന വാദമുണ്ട്‌. കാറ്റ്‌ പ്രതികൂല സാഹചര്യം സൃഷ്ടിച്ചപ്പോള്‍ ഷറപ്പോവയുടെ സര്‍വുകള്‍ ഫലപ്രദമാകാതെ പോകുകയായിരുന്നു. ഏഴാം സീഡ്‌ റഷ്യക്കാരി 10 ഡബിള്‍ ഫാള്‍ട്ടുകളാണ്‌ വരുത്തിയത്‌. ലീ 24 വിന്നറുകള്‍ പായിച്ചു. 11ല്‍ എട്ടു ബ്രേക്ക്‌ പോയിന്റുകളും ചൈനീസ്‌ താരം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സെസ്‌ക ഷിയാവോണ്‍-മരിയണ്‍ ബര്‍ട്ടോളി രണ്ടാം സെമി ഫൈനല്‍ വിജയിയെ ലീ ഫൈനലില്‍ നേരിടും.

ഇന്ത്യ-വിന്‍ഡീസ്‌ നാളെ മുതല്‍
ഉത്സാഹത്തിലെന്ന്‌ റെയ്‌ന
പോര്‍ട്ട്‌ഓഫ്‌ സ്‌പെയ്‌ന്‍ (ട്രിനിഡാഡ്‌): ഇന്ത്യ-വെസ്റ്റിന്‍ഡീസ്‌ പരമ്പര നാളെ ആരംഭിക്കും. ട്രിനിഡാഡിഡിലെ പോര്‍ട്ട്‌ ഓഫ്‌ സ്‌പെയ്‌നില്‍ പരമ്പരയിലെ ഏക ടി20 മത്സരമാണ്‌ ആദ്യം. ടി20, ഏകദിന മത്സരങ്ങള്‍ക്ക്‌ സുരേഷ്‌ റെയ്‌നയാണ്‌ നായകന്‍. മുതിര്‍ന്ന താരങ്ങള്‍ക്ക്‌ വിശ്രമം അനുവദിക്കപ്പെട്ടതോടെ രണ്ടാം നിരയാണ്‌ പരിമിത ഓവറുകളില്‍ ടീമിനെ പ്രതിനിധീകരിക്കുന്നത്‌. ടെസ്റ്റ്‌ മത്സരങ്ങള്‍ക്ക്‌ ക്യാപ്‌റ്റന്‍ ധോണിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. ഒരു ടി20യും അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌ ടെസ്റ്റുകളുമാണ്‌ പരമ്പരയിലുള്ളത്‌.
ബുധനാഴ്‌ച 8.30ന്‌ ഇന്ത്യന്‍ താരങ്ങള്‍ ട്രിനിഡാഡിലെ പിയാര്‍ക്കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വിമാനമിറങ്ങി. സ്വീകരിക്കാന്‍ ട്രിനിഡാഡ്‌ ആന്റ്‌ ടൊബാഗോ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഔദ്യോഗിക പ്രതിനിധികള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മുംബൈയില്‍ നിന്ന്‌ ലണ്ടന്‍-ബാര്‍ബഡോസ്‌ വഴി ദീര്‍ഘ യാത്ര കഴിഞ്ഞെത്തിയ ഇന്ത്യന്‍ സംഘം ക്ഷീണിതരായിരുന്നു. നായകന്‍ റെയ്‌നയടക്കം പലരുടേയും കണ്ണുകളില്‍ ഉറക്കമിളച്ചതിന്റെ ക്ഷീണം കാണാനുണ്ടായിരുന്നു. എങ്കിലും ടി20, ഏകദിന മത്സരങ്ങളില്‍ തന്റെ ടീം വിജയം വരിക്കുമെന്ന്‌ ആത്മവിശ്വാസത്തോടും ഉന്മേഷത്തോടും കൂടിയാണ്‌ ഉത്തര്‍ പ്രദേശുകാരന്‍ പറഞ്ഞത്‌.
'ഇത്‌ യുവനിരയാണ്‌. താരങ്ങള്‍ രാജ്യത്തിനും അവര്‍ക്കും വേണ്ടി മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെക്കും. അങ്ങേയറ്റത്തെ ഉത്സാഹത്തിലാണ്‌ അവരെല്ലാവരും.' റെയ്‌ന പറഞ്ഞു. കരിയര്‍ പടുത്തുയര്‍ത്താനാഗ്രഹിക്കുന്ന യുവസംഘമാണ്‌ പരമ്പരക്കെത്തിയിരിക്കുന്നതെന്നും യാത്രാ ക്ഷീണം കളിയെ ബാധിക്കുമെന്ന്‌ കരുതുന്നില്ലെന്നും വൈസ്‌ ക്യാപ്‌റ്റന്‍ ഹര്‍ഭജന്‍ സിംഗ്‌ അഭിപ്രായപ്പെട്ടു.

മത്സര ക്രമം
തിയ്യതി, മത്സരം, വേദി
ജൂണ്‍-4 ടി20 ട്രിനിഡാഡ്‌
ജൂണ്‍-6 1-ാം ഏകദിനം ട്രിനിഡാഡ്‌
ജൂണ്‍-8 2-ാം ഏകദിനം ട്രിനിഡാഡ്‌
ജൂണ്‍-11 3-ാം ഏകദിനം ആന്റിഗ്വ
ജൂണ്‍-13 4-ാം ഏകദിനം ആന്റിഗ്വ
ജൂണ്‍-16 5-ാം ഏകദിനം ജമൈക്ക
ജൂണ്‍-20 1-ാം ടെസ്റ്റ്‌ ജമൈക്ക
ജൂണ്‍-28 2-ാം ടെസ്റ്റ്‌ ബാര്‍ബഡോസ്‌
ജൂലൈ-6 3-ാം ടെസ്‌റ്റ്‌ ഡൊമിനിക്ക

കോപ്പയൊരുങ്ങി, അര്‍ജന്റീനയും
ബ്യൂണസ്‌അയേഴ്‌സ്‌: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അങ്കക്കളരി കോപ്പാ അമേരിക്കയുടെ പോരാട്ടനാളുകള്‍ക്ക്‌ ഇനി 30 ദിവസത്തെ ദൂരം. 43-ാം കോപ്പാഅമേരിക്ക ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വമരുളുന്നത്‌ ഇതിഹാസതാരം ഡിഗോ മറഡോണയുടേയും വര്‍ത്തമാന കാല ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയുടേയും നാട്ടുകാര്‍-അര്‍ജന്റീന. ജൂലൈ-1ന്‌ ബ്യൂണസ്‌ അയേഴ്‌സിലെ ലാ പ്ലാറ്റ സ്റ്റേഡിയത്തില്‍ അര്‍ജന്റീന-ബൊളീവിയ പോരാട്ടത്തോടെ കോപ്പതേടി പന്തുരുളും. ജൂലൈ 24ന്‌ ഇതേനഗരത്തിലെ മോണ്യുമെന്റല്‍ ആന്റോണിയോ വെസ്‌പൂച്യോ ലിബര്‍ട്ടി സ്‌റ്റേഡിയത്തിലാണ്‌ കലാശക്കളി.
ബാര്‍സലോണയുടെ ലയണല്‍ മെസ്സി, ഡാനി ആല്‍വസ്‌, ഹാവിയര്‍ മസ്‌കരാനോ, റയല്‍ മാഡ്രിഡിന്റെ കക്കാ, ഗോണ്‍സാലോ ഹിഗ്വയ്‌ന്‍, മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ കാര്‍ലോസ്‌ ടെവസ്‌, എ.സി മിലാന്റെ റോബീഞ്ഞോ, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഹാവിയര്‍ ചിച്ചാരിറ്റോ ഹെര്‍ണാണ്ടസ്‌, ഫാബിയോ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ താരം ഡീഗോ ഫോര്‍ലാന്‍, ലിവര്‍പൂളിന്റെ ലൂയി സുവാരസ്‌ തുടങ്ങിയ വമ്പന്‍മാര്‍ അണിനിരക്കുന്ന കോപ്പ ഗ്ലാമറില്‍ ഒട്ടും പിന്നിലല്ല. നിലവിലെ ചാമ്പ്യന്‍മാര്‍ ബ്രസീലും ചിരവൈരികളും ആതിഥേയരുമായ അര്‍ജന്റീനയും തമ്മിലുള്ള സ്വപ്‌ന ഫൈനലിനാണ്‌ ലോകം കാത്തിരിക്കുന്നത്‌. 2004, 2007 ഫൈനലുകളില്‍ ബ്രസീലിനോട്‌ അടിയറവെച്ച കപ്പ്‌ അര്‍ജന്റീന തിരികെപ്പിടിക്കുമോ അതോ ബ്രസീല്‍ ഹാട്രിക്ക്‌ തികയ്‌ക്കുമോ എന്നതാണ്‌ 43-ാം കോപ്പക്കു മുമ്പുള്ള ചോദ്യം.
എ,ബി,സി എന്നിങ്ങനെ മൂന്നു ഗ്രൂപ്പായി തിരിഞ്ഞ്‌ ആദ്യ റൗണ്ട്‌ മത്സരങ്ങള്‍ നടക്കും. ആതിഥേയരായ അര്‍ജന്റീന ബൊളീവിയ, കൊളംബിയ, കോസ്‌റ്റാറിക്ക ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ്‌-എയിലാണ്‌. നിലവിലെ ചാമ്പ്യന്‍മാര്‍ ബ്രസീല്‍ ഗ്രൂപ്പ്‌ ബിയിലാണ്‌. വെനിസ്വേല, പരാഗ്വെ, ഇക്വഡോര്‍ ടീമുകളാണ്‌ ബ്രസീലിനൊപ്പം. എന്നാല്‍ സന്ദര്‍ശക ടീം മെക്‌സിക്കോ, ലോകകപ്പിലെ സെമിഫൈനലിസ്റ്റുകള്‍ ഉറൂഗ്വെ, ലോകകപ്പില്‍ വിസ്‌മയക്കുതിപ്പ്‌ നടത്തിയ ചിലി എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ സിയാണ്‌ മരണ ഗ്രൂപ്പ്‌. പെറുവാണ്‌ ഗ്രൂപ്പിലെ നാലാം ടീം.
ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ടു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്‌ യോഗ്യത നേടും. ജൂലൈ 16 മുതല്‍ ക്വാര്‍ട്ടര്‍ ഘട്ടം ആരംഭിക്കും. 19,20 തിയ്യതികളില്‍ സെമിയും 24ന്‌ ഫൈനലും അരങ്ങേറും.

വോളി ലീഗ്‌
കേരളം കൊലവിളിച്ചു
ബംഗളൂരു: നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ചെന്നൈ സ്‌പൈക്കേഴ്‌സിനെ മലര്‍ത്തിയടിച്ച്‌ കേരള കില്ലേഴ്‌സ്‌ ഇന്ത്യന്‍ വോളി ലീഗില്‍ തിരിച്ചുവരവ്‌ നടത്തി. ബംഗളൂരുവിലെ ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികളെ മത്സരത്തിന്റെ സമസ്‌ത മേഖലകളിലും നിഷ്‌പ്രഭരാക്കിയാണ്‌ കില്ലേഴ്‌സ്‌ വിജയം നേടിയത്‌. സ്‌കോര്‍: 25-21, 25-23, 25-18.
തലേദിവസം മറാത്താ വാരിയേഴ്‌സിനെ കീഴടക്കിയ പ്രകടനത്തിന്റെ നിഴലിലായിരുന്നു ചെന്നൈ. ബ്ലോക്കിംഗില്‍ മികവ്‌ പുലര്‍ത്തിയ കെ.പി ശമീമും ജി.ആര്‍ വൈഷ്‌ണവുമാണ്‌ ചെന്നൈയുടെ പോരാട്ടത്തെ ഇല്ലാതാക്കിയത്‌. ഒരു മണിക്കൂറും ഏഴു മിനുട്ടും കൊണ്ട്‌ കേരള കില്ലേഴ്‌സ്‌ കളിജയിച്ചു. കേരള ടീമിന്റേത്‌ അട്ടിമറിയാണെന്ന വാദത്തെ പക്ഷേ കോച്ച്‌ കെ.അബ്ദുല്‍ നാസര്‍ നിഷേധിച്ചു. 'ഫലം ഞാന്‍ പ്രതീക്ഷിച്ചതാണ്‌. ഇന്നലെ ചെന്നൈയുടെ മത്സരം ഞങ്ങള്‍ നിരീക്ഷിച്ചിരുന്നു. അതിനാല്‍ പ്രത്യേക പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. എല്ലാം വിജയകരമാകുകയും ചെയ്‌തു.' യാനം ടൈഗേഴ്‌സിനോട്‌ തോറ്റതിനു പിന്നില്‍ തളര്‍ച്ചയാണെന്ന്‌ നാസര്‍ പറഞ്ഞു. ഞങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളും അഞ്ചു സെറ്റ്‌ നീണ്ടിരുന്നു. സ്വാഭാവികമായും താരങ്ങള്‍ തളര്‍ന്നിരുന്നു. കോച്ച്‌ പറഞ്ഞു.
ആദ്യ സെറ്റില്‍ മിക്ക സമയത്തും ഒന്നോ രണ്ടോ പോയിന്റിനു മാത്രം പി്‌ന്നിലായിരുന്നു ചെന്നൈ. എന്നാല്‍ 10-20ല്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന്‌ കുതിച്ചെത്തിയ ശഹീമിന്റെ കരുത്തുറ്റ സ്‌മാഷ്‌ എതിര്‍ കോര്‍ട്ടിന്റെ വലതു വശത്താണ്‌ പതിച്ചത്‌. ജിന്‍സണ്‍ വര്‍ഗീസും ശ്യാംജീ തോമസും വിജയകരമായ രണ്ട്‌ പ്രതിരോധങ്ങളുമായി അവസരത്തിനൊത്തുയരുക കൂടി ചെയ്‌തതോടെ കേരള ടീം ചെന്നൈയുടെ വെല്ലുവിളി മറികടന്നു.

Wednesday, June 1, 2011

AGAIN SACHIN


സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍
പാണ്ഡി ആഭ്യന്തര താരം
2 ചിത്രം. എസ്‌.പി സച്ചിന്‍ 1 and എസ്‌.പി ദുറാനി- സച്ചിന്‍ തെണ്ടുല്‍ക്കര്‍, സലീം ദുറാനി എന്നിവര്‍ പുരസ്‌കാരങ്ങളുമായി
മുംബൈ: റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 2009-10 ലെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം സ്വന്തമാക്കി. ഇന്നലെ മുംബൈയില്‍ നടന്ന ചടങ്ങില്‍ സച്ചിനു പുറമെ മുന്‍ ടെസ്‌്‌റ്റ്‌ ഓള്‍റൗണ്ടര്‍ സലീം ദുറാനിയേയും ബി.സി.സി.ഐ ആദരിച്ചു. ദുറാനിയുടെ ജീവിതകാല സംഭാവന പരിഗണിച്ച്‌ സി.കെ നായുഡു അവാര്‍ഡാണ്‌ അദ്ദേഹത്തിന്‌ നല്‍കിയത്‌. കര്‍ണാടക താരങ്ങളായ മനീഷ്‌ പാണ്ഡി മികച്ച ആഭ്യന്തര താരമായും അഭിമന്യൂ മിഥുന്‍ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
ലോകകപ്പ്‌ വിജയിച്ച ഇന്ത്യന്‍ താരങ്ങളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മികച്ച താരങ്ങള്‍ക്കുള്ള അവാര്‍ഡ്‌ ദാനം. ഉമ്രിഗര്‍ അവാര്‍ഡ്‌ സച്ചിനാണെന്ന്‌ നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ 2009 ഒക്ടോബര്‍ മുതല്‍ 2010 സെപ്‌തംബര്‍ വരെയുള്ള ഒരു കലണ്ടര്‍ വര്‍ഷത്തിനിടെ ഒരു ഇരട്ട ശതകവും അഞ്ചു സെഞ്ച്വറികളുമടക്കം 1,604 റണ്‍സാണ്‌ 10 ടെസ്റ്റുകളില്‍ നിന്ന്‌ സച്ചിന്റെ സമ്പാദ്യം. ശരാശരി-82. 12 ഏകദിനങ്ങളില്‍ നിന്ന്‌ ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയുള്‍പ്പെടെ 695 റണ്‍സും അദ്ദേഹം നേടി. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതതിരെ ഗ്വാളിയോറിലായിരുന്നു ഏകദിന ചരിത്രത്തിലെ ഏക ഇരട്ടസെഞ്ച്വറി (200*) മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ തന്റെ പേരിലാക്കിയത്‌.
മികച്ച ഇടംകൈയന്‍ സ്‌പിന്നറും വെടിക്കെട്ട്‌ ബാറ്റ്‌സ്‌മാനുമായ ദുറാനി 1960-73 കാലയളവില്‍ ഇന്ത്യക്കു വേണ്ടി 29 ടെസ്റ്റുകളില്‍ കളിച്ചു. 1,202 റണ്‍സും 75 വിക്കറ്റുകളും അദ്ദേഹം നേടി. 1971ല്‍ വെസ്റ്റിന്‍ഡീസില്‍ ഇന്ത്യ പ്രഥമ ടെസ്റ്റ്‌ പരമ്പര വിജയിച്ചപ്പോള്‍ ദുറാനി ടീമിലുണ്ടായിരുന്നു. ട്രിനിഡാഡില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ വിന്‍ഡീസ്‌ ബാറ്റിംഗിലെ കരുത്തരായ ഗാരി സോബേഴ്‌സ്‌, ക്ലൈവ്‌ ലോയ്‌ഡ്‌ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്‌്‌ത്തി ഇന്ത്യക്ക്‌ ഏഴുവിക്കറ്റ്‌ വിജയം നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
രഞ്‌ജി ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ്‌ 21കാരന്‍ മനീഷ്‌ പാണ്ഡിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്‌. 2009-10 സീസണില്‍ 882 റണ്‍സാണ്‌ അദ്ദേഹം രഞ്‌ജിയില്‍ സ്‌കോര്‍ ചെയ്‌തത്‌. ആഭ്യന്തര ക്രിക്കറ്റില്‍ 47 വിക്കറ്റുകള്‍ നേടിയാണ്‌ പേസ്‌ ബൗളര്‍ അഭിമന്യു മിഥുന്‍ മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡ്‌ നേടിയത്‌.

ലുകാകു ചെല്‍സിയിലേക്ക്‌
ചിത്രം. എസ്‌.പി ലുകാകു
ലണ്ടന്‍: ബെല്‍ജിയം ദേശീയ താരം 18കാരന്‍ റൊമേലു ലുകാകു ഇംഗ്ലീഷ്‌ ക്ലബ്‌ ചെല്‍സിയിലെത്തുമെന്ന്‌ ഏറെക്കുറെ ഉറപ്പായി. 22 മില്യണ്‍ പൗണ്ടിന്‌ താരത്തെ സ്വന്തമാക്കാനുള്ള നടപടികള്‍ ചെല്‍സി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍ സ്ഥാനമൊഴിഞ്ഞ കാര്‍ലോ ആന്‍ചെലോട്ടിക്കു പകരം പുതിയ മാനേജര്‍ തീരുമാനമായതിനു ശേഷം താരത്തെ സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്‌ജിലെത്തിച്ചാല്‍ മതിയെന്ന നിലപാടിലാണ്‌ ചെല്‍സി വൃത്തങ്ങള്‍.

ഷോള്‍സ്‌ കടുപ്പക്കാരനായ
എന്റെ എതിരാളി: സിദാന്‍
ലണ്ടന്‍: അന്താരാഷ്ട്ര ഫുട്‌ബോളിനോട്‌ വിടചൊല്ലിയ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ്‌ മിഡ്‌ഫീല്‍ഡര്‍ പോള്‍ ഷോള്‍സിന്‌ ഫുട്‌ബോള്‍ പ്രമുഖരുടെ വാക്‌ ആദരം. ക്ലബ്‌ കരിയറിനിടെ താന്‍ നേരിട്ടതില്‍ വെച്ചേറ്റവും കടുപ്പക്കാരനായ മധ്യനിരക്കാരിലൊരാളാണ്‌ ഷോള്‍സെന്ന്‌ ഫ്രഞ്ച്‌ ഇതിഹാസവും മുന്‍ലോക ഒന്നാം നമ്പറുമായ സൈനുദ്ദീന്‍ സിദാന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ താന്‍ കണ്ട ഏറ്റവും പൂര്‍ണനായ സെന്‍ട്രല്‍ മിഡ്‌്‌ഫീല്‍ഡര്‍ എന്നാണ്‌ സ്‌പെയ്‌നിന്റെ ബാര്‍സലോണാ മധ്യനിര താരം സാവി ഹെര്‍ണാണ്ടസ്‌ ഷോള്‍സിനെക്കുറിച്ചു പറഞ്ഞത്‌. പാസിംഗ്‌ മികവുകള്‍ വിലയിരുത്തുമ്പോള്‍ ബ്രസീലിനു വേണ്ടി കളിക്കാന്‍ മാത്രമുള്ള നിലവാരം ഷോള്‍സിന്റെ കളിക്കുണ്ടെന്ന്‌ മുന്‍ ബ്രസീല്‍ നായകന്‍ സോക്രട്ടീസ്‌ പറഞ്ഞു.
17 കൊല്ലം മാഞ്ചസ്റ്ററിനു വേണ്ടി കളിച്ച ഷോള്‍സ്‌ 676 കളികളില്‍ നിന്ന്‌ 150 ഗോളുകള്‍ നേടിയിട്ടുണ്ട്‌.

ട്രോട്ട്‌ ഇംഗ്ലീഷ്‌ താരം
ചിത്രം. എസ്‌.പി ട്രോട്ട്‌ രണ്ടു ദിവസം മുമ്പ്‌ ശ്രീലങ്കക്കെതിരെ ഇരട്ട ശതകം തികച്ച ജോാനാഥന്‍ ട്രോട്ട്‌
ലണ്ടന്‍: ഇടതടവില്ലാത്ത മികവിനൊടുവില്‍ ഇംഗ്ലണ്ടിന്റെ വണ്‍ഡൗണ്‍ ബാറ്റ്‌സ്‌മാന്‍ ജോനാഥന്‍ ട്രോട്ടിന്‌ പുരസ്‌കാരനേട്ടം. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരമായി ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയ്‌ല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ട്രോട്ടിനെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ്‌ ക്രിക്കറ്റ്‌ മീഡിയയുടെ വോട്ടെടുപ്പിലാണ്‌ സഹതാരങ്ങളെ പിന്നിലാക്കി ട്രോട്ട്‌ രാജ്യത്തെ ഒന്നാമനായത്‌.
ദക്ഷിണാഫ്രിക്കയില്‍ പിറന്നെങ്കിലും കെവിന്‍ പീറ്റേഴ്‌സണെ പോലെ ഇംഗ്ലണ്ടിന്റെ കുപ്പായത്തിലാണ്‌ ട്രോട്ട്‌ കളിച്ചത്‌. 32 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുള്ള 68.06 ശരാശരിയില്‍ 2,246 റണ്‍സ്‌ സ്‌കോര്‍ ചെയ്‌തിട്ടുണ്ട്‌. ഏഴു സെഞ്ച്വറികളും നേടിയിട്ടുള്ള താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കഴിഞ്ഞ വര്‍ഷം ലോഡ്‌സില്‍ വെച്ച്‌ ബംഗ്ലാദേശിനെതിരെയായിരുന്നു. കഴിഞ്ഞ കൊല്ലം ഓസ്‌ട്രേലിയയില്‍ വെച്ച്‌ ആഷസ്‌ സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്‌ മൂന്നാം നമ്പറില്‍ കളിച്ച ട്രോട്ടിന്റെ സ്ഥിരതയായിരുന്നു. രണ്ടു ദിവസം മുമ്പ്‌ ഇംഗ്ലണ്ട്‌ ശ്രീലങ്കയെ ഇന്നിംഗ്‌സിനു തോല്‍പ്പിച്ചപ്പോള്‍ മത്സരത്തിലെ ഏക ഇരട്ട സെഞ്ച്വറി (203) നേടിയത്‌ ട്രോട്ടായിരുന്നു.

ടീം ഇന്ത്യക്ക്‌ പുതിയ പ്രഭാതം
യുവാക്കള്‍ക്ക്‌ അവസരം: റെയ്‌ന
ചിത്രം. എസ്‌.പി റെയ്‌ന- വെസ്റ്റിന്‍ഡീസിലേക്ക്‌ തിരിക്കും മുമ്പ്‌ താല്‍ക്കാലിക നായകന്‍ സുരേഷ്‌ റെയ്‌നയും പുതിയ പരിശീലകന്‍ ഡെങ്കന്‍ $െച്ചറും ഫോട്ടോക്ക്‌ പോസ്‌ ചെയ്‌തപ്പോള്‍
പോര്‍ട്ട്‌ ഓഫ്‌ സ്‌പെയ്‌ന്‍ (ട്രിനിഡാഡ്‌): ലോകകപ്പേന്തി ക്രിക്കറ്റിന്റെ വിണ്ണില്‍ വിരാജിച്ച നാളുകള്‍ക്ക്‌ വിടനല്‍കി ടീം ഇന്ത്യ വീണ്ടും മണ്ണില്‍. ലോകകപ്പിനു ശേഷം ആദ്യ പരമ്പരക്കായി ടീം ഇന്നലെ വെസ്റ്റിന്‍ഡീസിലേക്കു തിരിച്ചു. ഗാരികേഴ്‌സ്റ്റന്റെ പിന്‍ഗാമിയായി ചുമതലയേറ്റ പരിശീലകന്‍ ഡെങ്കന്‍ $െച്ചറിന്റെ ആദ്യ പരീക്ഷണ വേദിയാണ്‌ വിന്‍ഡീസ്‌. ഐ.പി.എല്ലിലെ നിരന്തര മത്സരങ്ങള്‍ക്കു ശേഷം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ വിശ്രമമാവശ്യപ്പെട്ട സാഹചര്യത്തില്‍ സുരേഷ്‌ റെയ്‌ന നയിക്കുന്ന രണ്ടാം നിരയാണ്‌ പരമ്പരയില്‍ ഇന്ത്യന്‍ കുപ്പായമണിയുക. ശനിയാഴ്‌ച പരമ്പരയിലെ ഏക ടി20യോടെ മത്സരങ്ങള്‍ക്ക്‌ തുടക്കമാകും. അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌ ടെസ്‌റ്റുകളുമാണ്‌ പരമ്പരയിലുള്ളത്‌.
താല്‍ക്കാലിക നായകന്‍ റെയ്‌നയേക്കാള്‍ $െച്ചറായിരിക്കും പരമ്പരയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. ഒരുപാട്‌ ആലോചനകള്‍ക്കു ശേഷമാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ (ബി.സി.സി.ഐ) ഇംഗ്ലണ്ട്‌ മുന്‍ പരീശീലകനായ $െച്ചര്‍ക്ക്‌ ടീമിന്റെ ചുമതല നല്‍കാന്‍ തീരൂമാനിച്ചത്‌. മുന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീനുള്‍പ്പടെയുള്ള പ്രമുഖര്‍ താല്‍പര്യവുമായി മുന്നോട്ടുവന്നിരുന്നു. 175 ഏകദിനങ്ങളില്‍ $െച്ചറിനു കീഴില്‍ ഇംഗ്ലണ്ട്‌ കളിച്ചപ്പോള്‍ 75 എണ്ണത്തില്‍ മാത്രമായിരുന്നു വിജയം. വിജയ ശതമാനം 47.47. വിജയങ്ങളില്‍ അധികവും സിംബാവെ, ബംഗ്ലാദേശ്‌, നമീബിയ, ഹോളണ്ട്‌ ടീമുകളുള്‍പ്പെടുന്ന ദുര്‍ബലര്‍ക്കെതിരെയായിരുന്നു.
അതേ സമയം ടെസ്റ്റില്‍ $െച്ചറിനും ഇംഗ്ലണ്ടിനും നല്ല റെക്കോര്‍ഡാണുള്ളത്‌. അദ്ദേഹത്തിനു കീഴില്‍ കളിച്ച 96ല്‍ 42 എണ്ണത്തിലും ഇംഗ്ലണ്ട്‌ ജയിച്ചു. 2005ല്‍ വിജയിച്ച ആഷസായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. സിംബാവെക്കാരന്‍ $െച്ചറിനെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നതായിരുന്നു ആ വിജയം.
ടീമിന്റെ പടിവാതില്‍ നില്‍ക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണ്‌ പരമ്പരയെന്നാണ്‌ നായകന്‍ സുരേഷ്‌ റെയ്‌ന വിന്‍ഡീസ്‌ പരമ്പരയെ നിരീക്ഷിക്കുന്നത്‌. 'ആഭ്യന്തര ക്രിക്കറ്റില്‍ നല്ല പ്രകടനം കാഴ്‌ചവെച്ച യുവതാരങ്ങള്‍ക്കിത്‌ മികച്ച അവസരമാണ്‌. രോഹിത്‌ ശര്‍മ, മനോജ്‌ തിവാരി, എസ്‌. ബദരീനാഥ്‌, ശിഖര്‍ ധവാന്‍ തുടങ്ങി ഒരുപിടി നല്ല താരങ്ങള്‍ ടീമിലുള്ളതില്‍ താന്‍ സന്തോഷവാനാണെന്നും റെയ്‌ന പറഞ്ഞു.
ക്യാപ്‌റ്റന്‍ ധോണിക്കു കീഴില്‍ 'ഫൈനല്‍ പനി' മാറ്റിയെടുത്ത ഇന്ത്യ ടെസ്‌റ്റിലും ഏകദിനത്തിലും നിലവില്‍ ഒന്നാമന്മാരാണ്‌. അത്‌ നിലനിര്‍ത്താന്‍ വിജയങ്ങള്‍ തുടരേണ്ടതുണ്ട്‌. 2002ല്‍ നാറ്റ്‌വെസ്‌റ്റ്‌ സീരീസിലും 2003 ല്‍ പോര്‍ട്ട്‌ എലസിബത്തില്‍ ഓസ്‌ട്രേലിയയോട്‌ ലോകകപ്പ്‌ ഫൈനലിലും 2004ല്‍ വെസ്‌റ്റിന്‍ഡീസിനോട്‌ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലും ഇന്ത്യ തോറ്റിരുന്നു. നാറ്റ്‌വെസ്‌റ്റില്‍ ഇന്ത്യയുടെ 325 റണ്‍സാണ്‌ ഇംഗ്ലണ്ട്‌ പിന്തുടര്‍ന്ന്‌ കീഴടക്കിയത്‌.
സുരേഷ്‌ റെയ്‌ന (നായകന്‍), ആര്‍.അശ്വിന്‍, ബദരീനാഥ്‌, ഹര്‍ഭജന്‍ സിംഗ്‌ (ഉപനായകന്‍), വിരാട്‌ കോഹ്‌്‌ലി, പ്രവീണ്‍ കുമാര്‍, അമിത്‌ മിശ്ര, മുനാഫ്‌ പട്ടേല്‍, പാര്‍ത്ഥീവ്‌ പട്ടേല്‍, യൂസുഫ്‌ പത്താന്‍, വൃദ്ധിമാന്‍ സാഹ, ഇശാന്ത്‌ ശര്‍മ, രോഹിത്‌ ശര്‍മ, വിനയ്‌ കുമാര്‍, മനോജ്‌ തിവാരി, ശിഖര്‍ ധവാന്‍.
ടെസ്‌റ്റ്‌ ടീം: എം.എസ്‌. ധോണി (നായകന്‍), വി.വി.എസ്‌ ലക്ഷ്‌മണ്‍ (ഉപനായകന്‍), മുരളി വിജയ്‌, അഭിനവ്‌ മുകുന്ദ്‌, രാഹുല്‍ ദ്രാവിഡ്‌, വിരാട്‌ കോഹ്‌്‌്‌ലി, ഹര്‍ഭജന്‍ സിംഗ്‌, ഇശാന്ത്‌ ശര്‍മ, ശ്രീനാഥ്‌, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഓജ, സഹീര്‍ ഖാന്‍, മുനാഫ്‌ പട്ടേല്‍, സുരേഷ്‌ റെയ്‌ന, പാര്‍ത്ഥീവ്‌ പട്ടേല്‍.


ഇത്‌ അന്യായം
അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്ന്‌ ഹമ്മാം
ദോഹ/സൂറിച്ച്‌: പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാജ്യാന്തര ഫുട്‌ബോള്‍ സംഘടന ഫിഫയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ മുഹമ്മദുബ്‌നു ഹമ്മാം പ്രതിഷേധവുമായി രംഗത്ത്‌. തനിക്കെതിരെ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ഫിഫ അന്യായമായി പെരുമാറിയെന്നാരോപിച്ച ഹമ്മാം, കേസ്‌ അന്വേഷിച്ച ഫിഫയുടെ സദാചാര സമിതി ശരിയായ രീതിയിലല്ല വിഷയം കൈകാര്യം ചെയ്‌തതെന്നും നിരപരാധിയാണെന്ന്‌ വിശദീകരിച്ച്‌ കത്തയച്ചിട്ടും ഇന്നലെ നടന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസ്സില്‍ തനിക്ക്‌ പ്രവേശനം ലഭിച്ചില്ലെന്നും പരാതിപ്പെട്ടു. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കാര്യത്തില്‍ അന്യായമായാണ്‌ ഫിഫ പെരുമാറുന്നതെന്നതിന്‌ വിവിധ കാരണങ്ങള്‍ അക്കമിട്ട്‌ കാണിച്ചു കൊണ്ടാണ്‌ വിവാദങ്ങള്‍ക്കൊടുവില്‍ ഖത്തറുകാരന്‍ ഹമ്മാം രംഗത്തു വന്നത്‌. എന്നെ സസ്‌പെന്‍ഡ്‌ ചെയ്‌തതിന്‌ ന്യായീകരണമില്ല. തെളിവുകളില്ലാതിരുന്നിട്ടും വലിയ ഒരു കുറ്റം ചാര്‍ത്തപ്പെട്ടത്‌ എന്റെ പ്രശസ്‌തിക്ക്‌ കോട്ടം തട്ടിച്ചു. കുറ്റം തെളിയിക്കപ്പെടും മുമ്പ്‌ താന്‍ ശിക്ഷിക്കപ്പെട്ടുവെന്ന്‌ ഹമ്മാം വിലപിക്കുന്നു.
എന്നെ പുറത്താക്കാനുള്ളത്‌ പ്രസിഡണ്ടിന്റെ തീരുമാനമായിരുന്നെന്നും സാദചാര സമിതിയുടേതല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിന്‌ വ്യക്തമായ സാഹചര്യങ്ങളും കാരണങ്ങളും ഉണ്ട്‌. പത്രസമ്മേളനത്തില്‍ ഫിഫ ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റം അസ്വീകാര്യമായിരുന്നു. അത്‌ നീതി രഹിതമായിരുന്നു. സ്വതന്ത്ര സംഘടനയായ സദാചാര സമിതിയുടെ അധ്യക്ഷനു തൊട്ടടുത്തിരിക്കുക വഴി പത്രസമ്മേളനം അദ്ദേഹം പ്രഹസനമാക്കി. എതിക്‌സ്‌ കമ്മിറ്റിക്കു പകരം ജനറല്‍ സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്‌ പത്രസമ്മേളനത്തില്‍ പറയപ്പെട്ടതെന്നും ഹമ്മാം കുറ്റപ്പെടുത്തി.
ഇക്കാരണങ്ങള്‍ കൊണ്ട്‌ തീര്‍ത്തും പ്രൊഫഷണല്‍ മാര്‍ഗത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുകയായിരുന്നു ഫിഫയെന്നും ഏകപക്ഷീയമായ നടപടികളില്‍ തന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും അദ്ദേഹം പരഭവിച്ചു. 'കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ഞാന്‍ വളരെ ദുഖിതനും നിരാശനുമാണ്‌. എന്റെ പേരും പ്രശസ്‌തിയും ഏതുവിധമാണ്‌ തകര്‍ക്കപ്പെട്ടതെന്നത്‌ എനിക്ക്‌ ഉള്‍ക്കൊള്ളാനാകുന്നില്ല. എന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടും. കഴിഞ്ഞ വാരങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. നല്ല നാളുകള്‍ സന്തോഷവും ദുഷിച്ച ദിനങ്ങള്‍ അനുഭവവും പ്രദാനം ചെയ്യും' ഹമ്മാം പറഞ്ഞു.

മെസ്സിയുടെ കളി
ഇംഗ്ലണ്ടില്‍ നടക്കില്ല: റൂണി
ലണ്ടന്‍: ക്ലബ്‌ ഫുട്‌ബോളില്‍ അത്ഭുത കുതിപ്പ്‌ നടത്തുന്ന ബാര്‍സലോണയുടെ ലയണല്‍ മെസ്സിക്ക്‌ ഇംഗ്ലണ്ടില്‍ മികവ്‌ പുലര്‍ത്താനാകില്ലെന്ന്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ വെയ്‌ന്‍ റൂണി. ലോകശ്രദ്ധയാകര്‍ഷിച്ച ഇക്കഴിഞ്ഞ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ രണ്ടാം തവണയും ബാര്‍സലോണയോടു മാഞ്ചസ്‌റ്റര്‍ പരാജയപ്പെട്ടിരുന്നു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മെസ്സി ലോക താരങ്ങളുടെ പ്രശംസ നേടിക്കൊണ്ടിരിക്കുമ്പോഴാണ്‌ പ്രസ്‌താവനയുമായി റൂണി രംഗത്തുവന്നത്‌. മെസ്സി മികച്ച താരമെന്ന്‌ അംഗീകരിച്ചു കൊണ്ടു തന്നെയാണ്‌ പ്രീമിയര്‍ ലീഗ്‌ അര്‍ജന്റീനക്കാരന്‌ വെല്ലുവിളിയാകുമെന്ന്‌്‌ റൂണി പറഞ്ഞത്‌. സാവിയുടേയും ഇനിയേസ്‌റ്റയുടേയും സാന്നിധ്യമില്ലാതെ ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ മെസ്സിക്കാവില്ലെന്നും ഇംഗ്ലീഷ്‌ താരം അഭിപ്രായപ്പെട്ടു.
മെസ്സി എക്കാലത്തേയും മികച്ച താരങ്ങളിലൊരാള്‍ തന്നെ. കഴിഞ്ഞ രണ്ടു-മൂന്നു വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം അവിശ്വസിനീയമാണ്‌. അത്‌ വീണ്ടും കാണുക പ്രയാസകരവുമാണ്‌. മെസ്സി ബാര്‍സലോണക്കു വേണ്ടി മത്സരങ്ങള്‍ വിജയിക്കുന്നു. എന്നാല്‍ എതിരാളികളെ തകര്‍ക്കുന്നത്‌ സാവിയും ഇനിയേസ്‌റ്റയുമാണ്‌. കഠിനാധ്വാനം നടത്തിയാലേ ആ ടീമിനൊപ്പമെത്താനാകൂ. മറ്റേതൊരു കളിയിലേതിനേക്കാളും പ്രയാസകരമാണത്‌.
മെസ്സിയുടെ കളിരീതി ഇംഗ്ലണ്ടില്‍ ഫലിക്കില്ല. പ്രീമിയര്‍ ലീഗില്‍ ഫിസിക്കല്‍ ഗെയ്‌മിനാണ്‌ പ്രാധാന്യം. സ്റ്റോക്‌ സിറ്റിയേയോ ബെര്‍മിങ്‌ഹാമിനേയോ അവരുടെ മൈതാനങ്ങളില്‍ നേരിട്ടാല്‍ അത്‌ മനസ്സിലാകും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസ്സി എന്നിവരെ താരതമ്യംചെയ്യുമ്പോള്‍ റൊണാള്‍ഡോക്ക്‌ മെസ്സിയേക്കാള്‍ പ്രീമിയര്‍ ലീഗ്‌ വഴങ്ങുമെന്നും റൊണാള്‍ഡോ ശാരീരകമായി കരുത്തനാണെന്നും റൂണി വിലയിരുത്തി.
ബാര്‍സലോണയുടെ കേളീ ശൈലി മെസ്സിക്കു യോജിച്ചതാണ്‌. ആ കളി ഈ രാജ്യത്ത്‌ മിക്കവാറും മെസ്സിക്ക്‌ അസാധ്യമായിരിക്കും. സാവി, ഇനിയേസ്‌റ്റ എന്നിവരെ കൂടി ഇംഗ്ലണ്ടിലേക്ക്‌ കൊണ്ടുവന്നാല്‍ മെസ്സിക്ക്‌ റൊണാള്‍ഡോയെ പോലെ ഇവിടേയും തിളങ്ങാനാകും. റൂണി പറഞ്ഞു.

ലീ, ഷറപോവ സെമിയില്‍
പാരീസ്‌: വനിതാ ടെന്നീസിലെ താരോദയം ചൈനയുടെ ലീ നാ, റഷ്യയുടെ മുന്‍ ഗ്ലാമര്‍ താരം ഷറപ്പോവ എന്നിവര്‍ ഫ്രഞ്ച്‌ ഓപണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ സെറ്റിലെ കടുത്ത പോരാട്ടത്തിനു ശേഷം രണ്ടാം സെറ്റ്‌ അനായാസം നേടിയ ആറാം സീഡ്‌ ലീ നാലാം സീഡ്‌ ബെലാറസിന്റെ വിക്ടോറിയ അസാരെങ്കയെ 7-5, 6-2ന്‌ തോ|ിച്ചു. ജര്‍മനിയുടെ ആന്‍ഡ്രിയ പെറ്റ്‌കോവിച്ചിനെ 6-0, 6-3ന്‌ തകര്‍ത്താണ്‌ ഷറപ്പോവ സെമിയില്‍ പ്രവേശിച്ചത്‌. ഇരുവരും സെമിയില്‍ ഏറ്റുമുട്ടും.
56 മിനുട്ട്‌ നീണ്ട ആദ്യ സെറ്റില്‍ ടൈ ബ്രേക്കറില്‍ വിജയം കണ്ട ശേഷം 4-2ന്റെ ലീഡുമായി മുന്നേറിയാണ്‌ ചൈനക്കാരി ലീ രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയത്‌. ഏഴാം റാങ്ക്‌ താരം ലീ വനിതാ സര്‍ക്യൂട്ടില്‍ ചൈനക്കു വേണ്ടി വീണ്ടും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്‌. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ആറാം തവണയാണ്‌ ലീ ക്വാര്‍ട്ടര്‍ കളിച്ചത്‌. ഡാനിഷ്‌ കോച്ചിന്‌ കീഴില്‍ പരിശീലിക്കുന്ന ലീ ഗ്രാന്റ്‌ സ്ലാം ഫൈനല്‍ കളിച്ച ആദ്യ ചൈനീസ്‌ താരമാണ്‌. ഫ്രഞ്ച്‌ ഓപണില്‍ അവസാന നാലില്‍ ഇടംപിടിക്കുന്ന എട്ടാമത്തെ ഏഷ്യന്‍ താരവുമാണ്‌ ലീ.

ഗോള്‍ഡന്‍ സ്‌പൈക്ക്‌ മീറ്റ്‌
100 മീറ്ററില്‍ ബോള്‍ട്ട്‌
ഓസ്‌ട്രാവ (ചെക്‌റിപ്പബ്ലിക്‌): ഓസ്‌ട്രാവയില്‍ നടക്കുന്ന ഗോള്‍ഡന്‍ സ്‌പൈക്‌ മീറ്റിന്റെ 100 മീറ്ററില്‍ ജമൈക്കയുടെ ഒളിംപിക്‌, ലോക ജേതാവ്‌ ഉസൈന്‍ ബോള്‍ട്ട്‌ ഒന്നാമതെത്തി. 9.91 സെക്കന്‍ഡ്‌ സമയം കൊണ്ടാണ്‌ ബോള്‍ട്ട്‌ ഓടിത്തീര്‍ത്തത്‌. നാട്ടുകാരന്‍ സ്‌റ്റീവ്‌ മുല്ലിംഗ്‌സിനെയാണ്‌ (9.97 സെ) ബോള്‍ട്ട്‌ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയത്‌. ആന്റിഗ്വയുടെ ഡാനിയല്‍ ബെയ്‌ലി (10.08 സെ) മൂന്നാമതെത്തി. ഓഗസ്‌റ്റ്‌ 27ന്‌ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനു മുമ്പായി ഈ മാസം ഒമ്പതിന്‌ ഓസ്‌്‌്‌ലോയിലും ബോള്‍ട്ട്‌ മത്സരിക്കും.

വിവാദങ്ങള്‍ക്കു നടുവില്‍
ഫിഫാ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ തുടങ്ങി
സൂറിച്ച്‌: വിവാദ കലുഷിത സാഹചര്യത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണകൂടം (ഫിഫ) പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ ആരംഭിച്ചു. അടുത്ത നാലു വര്‍ഷത്തേക്കുള്ള സംഘടനയുടെ തലവന്‍ പദവിയിലേക്ക്‌ മത്സരിക്കാന്‍ നിലവിലെ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്റര്‍ മാത്രമാണുള്ളത്‌. കഴിഞ്ഞ 12 വര്‍ഷമായി ഫിഫയുടെ അധ്യക്ഷന്‍ ബ്ലാറ്ററാണ്‌.
ഫെഡറേഷനില്‍ അംഗമായിട്ടുള്ള 208 രാജ്യങ്ങളുടെ ഫെഡറേഷന്‍ പ്രതിനിധികളാണ്‌ വോട്ടെടുപ്പിലൂടെ പസിഡണ്ടിനെ തെരഞ്ഞെടുക്കുക. 24 അംഗ എക്‌സിക്യുട്ടീവ്‌ അംഗങ്ങളും സമിതിയിലുണ്ടാകും. രണ്ടു ബൂത്തുകളിലുള്ള രഹസ്യ ബാലറ്റുകളിലാണ്‌ വോട്ടിംഗ്‌ നടക്കുക. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വോട്ടിംഗ്‌ തുടങ്ങിയ ഉടനെ സ്ഥാനാര്‍ത്ഥി ബ്ലാറ്റര്‍ ഹാളില്‍ നിന്ന്‌ പുറത്തിറങ്ങി. തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കണമെന്ന ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്റെ അഭിപ്രായം നിരസിക്കപ്പെട്ടതോടെ നാലാം തവണയും ഫിഫാ പ്രസിഡണ്ട്‌ പദവിയില്‍ ബ്ലാറ്റര്‍ അവരോധിതനാകുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു.
ഫിഫാ എന്ന കപ്പല്‍ വെള്ളത്തില്‍ ആടിയുലഞ്ഞിരുന്നെന്നും, എന്നാല്‍ അത്‌ പഴയ നില വീണ്ടെടുക്കുമെന്നും താനായിരിക്കും അതിന്റെ കപ്പിത്താനെന്നും തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ബ്ലാറ്റര്‍ പറഞ്ഞിരുന്നു. പഴയ നില വീണ്ടെടുക്കല്‍ തന്റെ ഉത്തരവാദിത്തമാണെന്നും ബ്ലാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ തന്നെ തടയാന്‍ വേണ്ടി സംഘടനയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്നാരോപിച്ച്‌ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി മുഹമ്മദുബ്‌നു ഹമ്മാം ഇന്നലെ രംഗത്തു വന്നതോടെ സംശയങ്ങളുടെ നിഴലിലാണ്‌ ബ്ലാറ്റര്‍. തനിക്കെതിരെ ഉയര്‍ന്ന കൈകൂലിയാരോപണങ്ങള്‍ അന്വേഷിച്ച സദാചാര സമിതിയല്ല, ബ്ലാറ്ററാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്നും ഹമ്മാം പറഞ്ഞിരുന്നു. നേരത്തേ, പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ നടന്ന പത്രസമ്മേളനത്തിലും ബ്ലാറ്റര്‍ പലതും മറച്ചു വെയ്‌ക്കുന്നതായുള്ള സംശയങ്ങള്‍ ബലപ്പെട്ടിരുന്നു. ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയ ബ്ലാറ്റര്‍ ഒടുവില്‍ ചോദ്യശരങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടി ക്ഷോഭിച്ച്‌ സമ്മേളന ഹാളില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയായിരുന്നു.

ഐലീഗ്‌ സീസണ്‍ അവസാനിച്ചു
ഡെംപോയെ വീഴ്‌ത്തി
എച്ച.്‌എ.എല്‍ രക്ഷപ്പെട്ടു
മഡ്‌ഗാവ്‌: ഐലീഗ്‌ ഫുട്‌ബോളില്‍ അവസാന മത്സരത്തിലെ തോല്‍വി ശക്തരായ ഡെംപോ ഗോവയെ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളിയിട്ടു. ഡെംപോയെ 2-4ന്‌ കീഴടക്കി അത്ഭുതം കാണിച്ച ഹിന്ദുസ്ഥാന്‍ എയ്‌റോ അടുത്ത വര്‍ഷവും ലീഗില്‍ തുടരാന്‍ യോഗ്യത നേടി.
ആര്‍ പ്രകാശിലൂടെ പത്താം മിനുട്ടില്‍ തന്നെ സന്ദര്‍ശകര്‍ മുന്നിലെത്തി. ജയിക്കാതെ ലീഗില്‍ രണ്ടാം സ്ഥാനം നേടാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ഡെംപോ 25, 42 മിനുട്ടുകളില്‍ റാന്റി മാര്‍ട്ടിന്‍സിലൂടെ തിരിച്ചടിച്ച്‌ ലീഡ്‌ നേടി. എ്‌നാല്‍ ഇടവേളക്കു ശേഷം സാവിയര്‍ വിജയ്‌ ഇരട്ട ഗോള്‍ നേടിയപ്പോള്‍ 68-ാം മിനുട്ടില്‍ എച്ച്‌.എ.എല്‍ മുന്നിലെത്തി. 88-ാം മിനുട്ടില്‍ വലേരിയാനോ റെബല്ലോയുടെ സെല്‍ഫ്‌ ഗോള്‍ കൂടിയായപ്പോള്‍ സന്ദര്‍ശകര്‍ രണ്ടു ഗോളിന്റെ ലീഡുമായി മത്സരമവസാനിപ്പിച്ചു.
ഡെംപോയുടെ വീഴ്‌ച മുതലെടുത്ത ഈസ്റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുണൈറ്റഡിനെ 2-1ന്‌ തോല്‍പ്പിച്ച്‌ രണ്ടാം സ്ഥാനത്തെത്തി. സുശാന്ത്‌ മാത്യൂ, ടോള്‍ഗെ ഓസ്‌ബെ എന്നിവരാണ്‌ സ്‌കോര്‍ ചെയ്‌തത്‌. സുനില്‍ ഛേത്രിയുടെ വകയായിരുന്നു ചിരാഗിന്റെ മറുപടി ഗോള്‍.