Wednesday, January 27, 2010

SINKING SINKING SHIP

തകര്‍ന്ന കപ്പല്‍
മിര്‍പ്പൂര്‍: ഇതാണ്‌ ബംഗ്ലാദേശ്‌... ചിലപ്പോള്‍ ഒരു നാള്‍ കടുവകളാവും. അടുത്ത ദിവസം പൂച്ചകളായി സ്വയം തരം താഴും. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം തകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തിയവരാണ്‌ ആതിഥേയര്‍. പക്ഷേ ഇന്നലെ 14 റണ്‍സ്‌ മാത്രം നേടുന്നതിനിടെ ആറ്‌ വിക്കറ്റുകള്‍ നഷ്‌ടമാക്കി അവര്‍ വന്‍ പരാജയം ചോദിച്ചുവാങ്ങി. ഇന്നിംഗ്‌സ്‌ തോല്‍വിയില്‍ നിന്ന്‌ ടീം രക്ഷപ്പെട്ടത്‌ കേവലം ഒരു റണ്ണിനാണ്‌. തട്ടുതകര്‍പ്പന്‍ ബൗളിംഗിലുടെ കടുവകളെ വിറപ്പിച്ച സഹീര്‍ഖാനാണ്‌ കളിയിലെയും പരമ്പരയിലെയും കേമന്‍. മൂന്ന്‌ വിക്കറ്റിന്‌ 290 റണ്‍സ്‌ എന്ന ശക്തമായ നിലയിലാണ്‌ കടുവകള്‍ തുടങ്ങിയത്‌. ഇന്ത്യന്‍ ക്യാമ്പില്‍ അലസോരം സൃഷ്ടിക്കാന്‍ മാത്രമുള്ള കരുത്ത്‌ ഈ സ്‌ക്കോറിനുണ്ടായിരുന്നു. മധ്യനിര ബാറ്റ്‌സ്‌മാന്മാര്‍ ഒന്ന്‌ പൊരുതിയാല്‍ ഒരു സമനില പ്രതീക്ഷയും ഉയരുമായിരുന്നു. പക്ഷേ ഒരു ഓവറില്‍ മാത്രം സഹീറിന്‌ മൂന്ന്‌ വിക്കറ്റ്‌ സമ്മാനിച്ച്‌ നടത്തിയ ആത്‌മഹത്യയില്‍ ബംഗ്ലാദേശ്‌ ഒന്നും പഠിച്ചിട്ടില്ല എന്ന സത്യം ഒരിക്കല്‍കൂടി പകല്‍ പോലെ വ്യക്തമായി. ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയ വിക്കറ്റ്‌ കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീമിന്റെ രണ്ട്‌്‌ മിന്നല്‍ ഷോട്ടുകളില്‍ മാത്രമാണ്‌ ഇന്നിംഗ്‌സ്‌ തോല്‍വി എന്ന ദയനീയത അകന്നത്‌. അവസാന സ്‌ക്കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ എട്ട്‌ വിക്കറ്റിന്‌ 544 ഡിക്ലയേര്‍ഡ്‌. രണ്ടാം ഇന്നിംഗ്‌സ്‌ വിക്കറ്റ്‌ പോവാതെ രണ്ട്‌ റണ്‍. ബംഗ്ലാദേശ്‌ ഒന്നാം ഇന്നിംഗ്‌സ്‌ 233, രണ്ടാം ഇന്നിംഗ്‌സ്‌ 312.
നല്ല തുടക്കമാണ്‌ ഇന്നലെയും ബംഗ്ലാദേശിന്‌ ലഭിച്ചത്‌. മുന്‍ നായകനും ടീമിലെ സീനിയര്‍ ബാറ്റ്‌സ്‌മാനുമായ മുഹമ്മദ്‌ അഷറഫുല്‍ സഹീറിനെ ബൗണ്ടറിയടിച്ചാണ്‌ ആരംഭിച്ചത്‌. നൈറ്റ്‌ വാച്ച്‌മാനായിരുന്ന ഷാക്കിബ്‌ അല്‍ ഹസന്‍ ഇഷാന്ത്‌ ശര്‍മ്മയുടെ ഇന്‍സ്വിംഗറിനെയും അതിര്‍ത്തിയിലേക്ക്‌ പായിച്ചപ്പോള്‍ കാണികള്‍ക്ക്‌ ഉല്‍സാഹമായി. സഹീറിന്റെ പന്തില്‍ മറ്റൊരു ബൗണ്ടറിയും പ്രഗ്യാന്‍ ഒജയുടെ പന്തില്‍ സിക്‌സറും പറത്തിയ ഷാക്കിബ്‌ ധോണിക്ക്‌ തലവേദനയായി. ഹര്‍ഭജന്റെ വരവോടെയാണ്‌ ഈ കുട്ടുകെട്ട്‌ തകര്‍ന്നത്‌. അത്‌ വരെ വിശ്വസ്‌തനായ ടെസ്‌റ്റ്‌ ബാറ്റ്‌സ്‌മാനെ പോലെ ക്ഷമയോടെ കളിച്ച അഷറഫുലിന്‌ പ്രഗ്യാന്‍ ഒജയുടെ വരവ്‌ ആവേശമേകിയതിനൊപ്പം കൂറ്റന്‍ ഷോട്ടിനുളള ശ്രമത്തില്‍ അദ്ദേഹം പുറത്താവുകയും ചെയ്‌തു.
വാലറ്റത്തിന്റെ ആഗമനമായപ്പോള്‍ സഹീര്‍ തിരിച്ചെത്തി. ഒരു ഓവറില്‍ മാത്രം മൂന്ന്‌ വിക്കറ്റ്‌. 26 പന്തിന്‌ നേരിട്ട മുഷ്‌ഫിഖുര്‍ രണ്ട്‌്‌ ബൗണ്ടറികള്‍ പായിച്ചപ്പോള്‍ ബംഗ്ലാദേശ്‌ ഒന്നാം ഇന്നിംഗ്‌സ്‌ കമ്മിയകറ്റി. അപ്പോള്‍ തന്നെ റൂബല്‍ ഹുസൈന്റെ വിക്കറ്റുമായി സഹീര്‍ ഇന്നിംഗ്‌സിന്‌ അന്ത്യമിടുകയും ചെയ്‌തു. സംഭവബഹുലമായിരുന്നു സഹീറിന്റെ ആ അവസാന ഓവര്‍. ബംഗ്ലാദേശ്‌ നിരയിലെ വിശ്വസ്‌ത ബാറ്റ്‌സ്‌മാനായി മാറികൊണ്ടിരിക്കുന്ന മഹമൂദുല്ലയെ ഇന്‍സ്വിംഗറിലാണ്‌ സഹീര്‍ കബളിപ്പിച്ചത്‌. ബാറ്റിലുരസി പറന്ന പന്ത്‌ രണ്ടാം സ്ലിപ്പില്‍ അതിമനോഹരമായാണ്‌ മുരളി വിജയ്‌ പിടിച്ചത്‌. ഒരേ ഒരു പന്ത്‌ മാത്രമാണ്‌ ഷൈഫുല്‍ ഇസ്ലാം നേരിട്ടത്‌. നാല്‌ പന്ത്‌ നേരിട്ട അവസാന ബാറ്റ്‌സ്‌മാനും ഇന്‍സ്വിംഗറില്‍ വീണു.
ബൗളര്‍മാരുടെ മികവിലാണ്‌ ടീം വിജയിച്ചതെന്ന്‌ മല്‍സരശേഷം സംസാരിക്കവെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി വ്യക്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ്‌സ്‌മാന്മാര്‍ മികവു കാട്ടി. പക്ഷേ തുടര്‍ന്നുളള ദിവസങ്ങളില്‍ പ്രതികൂല സാഹചര്യത്തിലും സഹീറും പ്രഗ്യാന്‍ ഒജയും മനോഹരമായാണ്‌ ബൗള്‍ ചെയ്‌തെന്ന്‌ നായകന്‍ അഭിപ്രായപ്പെട്ടു. പരമ്പരയിലെ മികച്ച പ്രകടനം പുതിയ വര്‍ഷത്തില്‍ ഉണര്‍വേകുമെന്നാണ്‌ രണ്ട്‌ ഇന്നിംഗ്‌സിലുമായി പത്ത്‌ വിക്കറ്റ്‌ നേടിയ സഹീര്‍ഖാന്‍ അഭിപ്രായപ്പെട്ടത്‌. പരമ്പര 2-0 ത്തിന്‌ നേടിയതോടെ ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ഇന്ത്യക്കായി.

ഗ്രൂപ്പ്‌ കളി നടക്കുന്നുണ്ട്‌
മിര്‍പ്പൂര്‍: ഇന്ത്യ പത്ത്‌ വിക്കറ്റ്‌ വിജയം കൈവരിച്ച ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌ സീമര്‍ സഹീര്‍ഖാനാണ്‌. പക്ഷേ മല്‍സരത്തിന്‌ ശേഷം സംസാരിച്ച നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി സ്‌പിന്നര്‍ പ്രഗ്യാന്‍ ഒജക്ക്‌ സ്‌പെഷ്യല്‍ മാര്‍ക്ക്‌ നല്‍കിയത്‌ ഇന്ത്യന്‍ ക്യാമ്പിലെ ഗ്രൂപ്പിസത്തിന്‌ മറ്റൊരു തെളിവാകുന്നു. സഹീറാണ്‌ കളിയിലെയും പരമ്പരയിലെയും കേമനായി തെരഞ്ഞെടുക്കപ്പെട്ടത്‌. പക്ഷേ ധോണിയുടെ മാര്‍ക്ക്‌ ലഭിച്ചത്‌ ഒജക്കാണ്‌. ഒന്നാം ടെസ്‌റ്റില്‍ ഒജ കളിച്ചിരുന്നില്ല. അമിത്‌ മിശ്രയായിരുന്നു വിരേന്ദര്‍ സേവാഗ്‌ നയിച്ച സംഘത്തിലെ പ്രധാന സ്‌പിന്നര്‍. രണ്ട്‌ ഇന്നിംഗ്‌സിലുമായി ഏഴ്‌ വിക്കറ്റും രണ്ടാം ഇന്നിംഗ്‌സില്‍ നൈറ്റ്‌ വാച്ച്‌മാനായി വന്ന്‌ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയ മിശ്രക്ക്‌ രണ്ടാം ടെസ്‌റ്റില്‍ അവസരമുണ്ടായിരുന്നില്ല. സേവാഗില്‍ നിന്നും ധോണി നായകസ്ഥാനം ഏറ്റെടുത്തപ്പോള്‍ മിശ്രക്ക്‌ പകരം ഒജ ടീമിലെ പ്രധാന സ്‌പിന്നറായി വന്നു. മിശ്രയെ മാറ്റിയ സംഭവം വിവാദമായെങ്കിലും ധോണി ഇത്‌ വരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ സമ്മാനദാന വേളയില്‍ അദ്ദേഹം ഒജക്ക്‌ മാര്‍ക്കിട്ടത്‌ വ്യക്തമായ സൂചനയാണ്‌. ഇന്നലെ കളിക്കിടെ സബ്‌സ്റ്റിറ്റിയൂട്ട്‌ ഫീല്‍ഡറായി വന്ന മിശ്ര എളുപ്പമുള്ള ഒരു ക്യാച്ച്‌ നിലത്തിട്ടതും വരികള്‍ക്കിടയില്‍ ചിലര്‍ വായിക്കുന്നുണ്ട്‌. നിര്‍ഭാഗ്യവാനായ ബൗളര്‍ ഹര്‍ഭജനായിരുന്നു.

പരുക്കാണ്‌ ഇന്ത്യ
മിര്‍പ്പൂര്‍: ശക്തരായ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനത്തിന്റെ ഒരുക്കത്തിലാണിപ്പോള്‍. പക്ഷേ ഇന്ത്യ പരുക്കിന്റെ പിടിയിലും. ബംഗ്ലാദേശിനെതിരായ പരമ്പര പൂര്‍ത്തിയാക്കി ഇന്ത്യ വരുന്നത്‌ പരുക്കേറ്റവരുമായിട്ടാണ്‌. നാല്‌ പ്രമുഖരാണ്‌ പരുക്കുമായി ഈ പരമ്പരയില്‍ മടങ്ങിയത്‌. വി.വി.എസ്‌ ലക്ഷ്‌മണും ശ്രീശാന്തും ഒന്നാം ടെസ്റ്റിന്‌ ശേഷം മടങ്ങി. രണ്ടാം ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡിനും യുവരാജ്‌ സിംഗിനും പരുക്കേറ്റു. ഇന്നലെ സച്ചിന്‍ ടെണ്ടുല്‍ക്കറും പരുക്കേറ്റവരുടെ പട്ടികയില്‍ അംഗമായി. അഞ്ച്‌ പേര്‍ക്കാണ്‌ പരുക്ക്‌ കാര്യമായിരിക്കുന്നത്‌. ഇവരെല്ലാം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിക്കുമോ എന്ന്‌ വ്യക്തമല്ല. സച്ചിന്റെ പരുക്ക്‌ ഗുരുതരമല്ലെന്നാണ്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ അറിയിച്ചത്‌. താടിയെല്ലിന്‌ പരുക്കേറ്റ ദ്രാവിഡ്‌ ഇപ്പോഴും ചികില്‍സയില്‍ തന്നെ. ശ്രീശാന്തിന്‌ ഫെബ്രുവരി മധ്യത്തില്‍ മാത്രമാണ്‌ കളിക്കളത്തിലേക്ക്‌ വരുക. യുവരാജിന്റെ കാര്യത്തിലും സംശയമുണ്ട്‌. ഈയിടെ മാത്രമാണ്‌ പരുക്കില്‍ നിന്ന്‌ മോചിതനായി അദ്ദേഹമെത്തിയത്‌. നാളെയാണ്‌ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്‌.

വിവ ഗോളടിക്കണം
പൂനെ എഫ്‌.സി യോട്‌ മൂന്ന്‌ ഗോളിന്‌ തോറ്റ നിരാശ വിവക്കുണ്ടാവും... പക്ഷേ നിരാശക്ക്‌ ഫുട്‌ബോളില്‍ സ്ഥാമനമില്ല. വിജയിക്കണം. വിജയിക്കാന്‍ ഗോളുമടിക്കണം. പൂനെ എഫ്‌.സിക്കാര്‍ വിവക്കെതിരെ വ്യക്തമായ മൂന്ന്‌ മുന്നേറ്റങ്ങളാണ്‌ നടത്തിയത്‌. അത്‌ മൂന്നും ഗോളുകളായി മാറി. ആ മല്‍സരത്തില്‍ വിവക്ക്‌ ലഭിച്ചത്‌ നാല്‌ തുറന്ന അവസരങ്ങളാണ്‌. നാലും പാഴായി. ഇവിടെയാണ്‌ വിവ മാറേണ്ടത്‌. അവസരങ്ങളെ ഉപയോഗപ്പെടുത്തണം. ഇന്നത്തെ പ്രതിയോഗികള്‍ എയര്‍ ഇന്ത്യയാണ്‌. പോയന്റ്‌്‌ ടേബിളില്‍ പിറകില്‍ നില്‍ക്കുന്ന എയര്‍ ഇന്ത്യക്കെതിരെ വിജയിച്ചാല്‍ മാത്രം പോര- വലിയ ഗോള്‍ ശരാശരി സ്വന്തമാക്കുകയും വേണം. കാരണം ഇത്തരം ഒരവസരം ഇനി വിവക്കില്ല. ഇനിയുള്ള ഹോം മല്‍സരങ്ങളെ പ്രതിയോഗികളെല്ലാം കരുത്തരാണ്‌. മോഹന്‍ ബഗാനും മഹീന്ദ്രയും ഡെംപോയുമെല്ലാം ഇങ്ങോട്ട്‌ വരുന്നുണ്ട്‌. അവര്‍ക്കെതിരെ വിജയിക്കുക എന്നത്‌ തല്‍ക്കാലം ചിന്തിക്കാനാവില്ല.
പത്ത്‌ മല്‍സരങ്ങളാണ്‌ വിവയും എയര്‍ ഇന്ത്യയും പൂര്‍ത്തിയാക്കിയത്‌. രണ്ട്‌ ടീമുകള്‍ക്കിമിപ്പോള്‍ എട്ട്‌ പോയന്റാണുളളത്‌. ഗോള്‍ ശരാശരിയിലെ നേരിയ ആനുകൂല്യത്തില്‍ ടേബിളില്‍ വിവ പതിനൊന്നിലും എയര്‍ ഇന്ത്യ 12 ലും നില്‍ക്കുന്നു. രണ്ട്‌ വിജയങ്ങളും ആറ്‌ തതോല്‍വികളും സമ്പാദിച്ച രണ്ട്‌ ടീമുകളില്‍ കരുത്തര്‍ വിവയാണ്‌. സ്വന്തം മൈതാനത്ത്‌ കളിക്കുന്നതിന്റെ ആനുകൂല്യവും അവര്‍ക്കുണ്ട്‌. പക്ഷേ അനുകൂല സാഹചര്യത്തിലും ഗോളടിക്കാന്‍ കഴിയാതെ കുഴങ്ങുന്ന വിവയെയാണ്‌ കഴിഞ്ഞ മല്‍സരങ്ങളില്‍ കണ്ടത്‌. ജെ.സി.ടിക്കെതിരായ മല്‍സരത്തില്‍ ഒരു ഗോളിന്റെ വിജയമാണ്‌ ടീമിന്‌ ലഭിച്ചത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ നേടാനായ ഈ ഗോള്‍ സംരക്ഷിക്കാന്‍ അവസാനം വരെ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നിരുന്നു ടീമിന്‌. പൂനെ എഫ്‌.സിക്കെതിരായ മല്‍സരത്തിലാവട്ടെ തുടക്കത്തിലെ പത്ത്‌ മിനുട്ട്‌ മാത്രമായിരുന്നു വിവ ചിത്രത്തില്‍. ആദ്യ ഗോള്‍ വീണതോടെ ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാല്‍ പതറി. ആ പതര്‍ച്ച പ്രതിരോധത്തില്‍ പ്രകടമായി. അങ്ങനെയാണ്‌ രണ്ടാം ഗോള്‍ വന്നത്‌. മൂന്നാം ഗോളിലും പ്രതിഫലിച്ചത്‌ പ്രതിരോധത്തിന്റെ ആലസ്യമായിരുന്നു. നൈജീരിയിക്കാരന്‍ ബെല്ലോ റസാക്കിന്‌ കീഴിലുള്ള പ്രതിരോധമായിരുന്നു ടീമിന്റെ കരുത്ത്‌. പക്ഷേ പൂനെയുടെ മുന്‍നിരയിലെ ജപ്പാന്‍കാരനും ഉസ്‌ബെക്കുകാരനും മനോഹരമായ നീക്കത്തിനൊപ്പം അതിവേഗ സോക്കറും കാഴ്‌ച്ചവെച്ചപ്പോള്‍ റസാക്ക്‌ മാത്രമല്ല പിന്‍നിരയിലെ എല്ലാവരും പതറി. മധ്യനിരയില്‍ സാധാരണ പ്ലേമേക്കറുടെ റോള്‍ ഭംഗിയാക്കാറുണ്ട്‌ നായകന്‍ എം.പി സക്കീര്‍. പക്ഷേ അദ്ദേഹവും പൂനെക്ക്‌ മുന്നില്‍ നിറം മങ്ങി.
എയര്‍ ഇന്ത്യയുടെ സംഘത്തില്‍ അത്ര കരുത്തരില്ല, അതിവേഗക്കാരുമില്ല. ശരാശരിക്കാര്‍ മാത്രമാണവര്‍. ഈ ആനുകൂല്യത്തെയാണ്‌ വിവ ഉപയോഗപ്പെടുത്തേണ്ടത്‌. റൂബന്‍ സന്യാവോ എന്ന മുന്‍നിരക്കാരന്‌ വേഗതയും ശാരീരിക കരുത്തുമുണ്ട്‌. പക്ഷേ ലക്ഷ്യ ബോധമില്ല. പലപ്പോഴും അദ്ദേഹം ഫുട്‌ബോളിന്‌ നിരക്കാത്ത സെല്‍ഫ്‌ ഗെയിമിന്റെ വക്താവായി മാറുന്നുണ്ട്‌. തനിക്ക്‌ അനുയോജ്യനായ പങ്കാളിയില്ലാത്തതിന്റെ പേരിലാണ്‌ റൂബന്‍ പന്തുമായി സ്വയം കുതിക്കുന്നത്‌. സിറാജുദ്ദീനെ പോലുള്ളവരെ വിശ്വാസത്തിലെടുക്കാന്‍ അദ്ദേഹത്തിനാവണം. സബിത്ത്‌ തിരിച്ചുവരുന്നതോടെ മുന്‍നിരയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അത്‌ വരെ കാത്തിരുന്നാല്‍ ടീമിന്‌ പലതും നഷ്ടമാവും. വിജയം നല്‍കുക ആത്മവിശ്വാസമാണ്‌. ഈ വിശ്വാസത്തില്‍ അടുത്ത മല്‍സരങ്ങളെ പ്രതീക്ഷയടെ നേരിടാനാവും. എന്നാല്‍ പ്രതീക്ഷ അമിത പ്രതീക്ഷയാവരുത്‌. ജെ.സി.ടിയെ തോല്‍പ്പിച്ചത്‌ വഴി വിവക്ക്‌ ഉണര്‍വുണ്ടായിരുന്നു. പൂനെയെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്ന അതിമോഹമായി ഈ ഉണര്‍വ്‌ മാറി. അവിടെയാണ്‌ പിഴച്ചത്‌. ഗോളടിക്കാന്‍ കഴിയണം. വിവ ഗോളടിച്ചാല്‍ പിന്തുണയുമായി കാണികളുണ്ടാവും. ഗോളടിക്കാന്‍ മറന്നാല്‍ കാണികളുടെ പിന്തുണയും കുറയും.

പ്രശ്‌്‌നക്കടലില്‍ ദക്ഷിണാഫ്രിക്ക വരുന്നു
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ആദ്യം കോച്ച്‌ മിക്കി ആര്‍തര്‍ രാജി നല്‍കി-അത്‌ തിങ്കളാഴ്‌ച്ചയായിരുന്നു. ചൊവാഴ്‌ച്ച സെലക്ഷന്‍ കമ്മിറ്റിയെ ഒന്നടങ്കം പിരിച്ചുവിട്ടു-അത്‌ ചൊവ്വാഴ്‌ച്ച. ഇന്നലെ, അതായത്‌ ബുധനാഴ്‌ച്ച പുതിയ താല്‍കാലിക സെലക്ഷന്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഇന്ന്‌ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലേക്ക്‌ വരുന്നു....
പ്രശ്‌ന സങ്കീര്‍ണ്ണമാണിപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌. 2009 ലെ ടീമിന്റെ മോശം പ്രകടനമാണ്‌ എല്ലാ തീരുമാനങ്ങള്‍ക്കും പിറകില്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പ്രതീക്ഷിച്ച റിസല്‍ട്ട്‌ നല്‍കാന്‍ കോച്ച്‌ മിക്കി ആര്‍തര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ അദ്ദേഹം പുറത്താക്കപ്പെടും എന്ന ഘട്ടത്തിലാണ്‌ രാജി നല്‍കിയത്‌. തന്റെ ലക്ഷ്യവും ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യവും രണ്ടായത്‌ കൊണ്ടാണ്‌ രാജിയെന്ന്‌ ആര്‍തര്‍ പറയുന്നു. എന്നാല്‍ ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്കയുടെ തലവനായ ജെറാര്‍ഡ്‌ മജോള വ്യക്തമാക്കുന്നത്‌ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ സമീപകാല പ്രശ്‌നങ്ങള്‍ക്ക്‌ അന്ത്യമിടാനാണ്‌ പുതിയ നീക്കങ്ങളെന്നാണ്‌. മൈക്‌ പ്രോക്ടര്‍ ചെയര്‍മാനായ സെലക്‌ഷന്‍ പാനലിനെ പിരിച്ചുവിട്ടത്‌ മുന്നറിയിപ്പൊന്നുമില്ലാതെയാണ്‌. പുതിയ താല്‍കാലിക പാനലിനെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. അതിന്റെ തലവന്‍ മജോള തന്നെയാണ്‌. ടീമിന്റെ ഹൈ പെര്‍ഫോര്‍മന്‍സ്‌ മാനേജര്‍ കോറി വാന്‍ സെല്‍, മുന്‍ ക്യാപ്‌റ്റന്‍ കെപ്ലര്‍ വെസല്‍സ്‌ എന്നിവരാണ്‌ പാനലിലെ മറ്റ്‌ അംഗങ്ങള്‍. ടീമിന്റെ താല്‍കാലിക പരിശീലകന്റെ കുപ്പായവും കോറി വാന്‍ സെലിനാണ്‌.

സറഈന സെമിയില്‍
വീനസ്‌ വീണു
മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ വിതാ വിഭാഗത്തില്‍ നിലവിലെ ജേത്രിയായ സറീന വില്ല്യംസ്‌ സെമിയില്‍ കടന്നപ്പോല്‍ ചേച്ചി വീനസ്‌ വില്ല്യംസ്‌ ക്വാര്‍ട്ടറഇല്‍ വീണു. വിക്ടോറിയ അസറങ്കെക്കതിരായ മല്‍സരത്തില്‍ ആദ്യ സെറ്റ്‌ നഷ്ടമായിടത്ത്‌ നിന്നും രാജകീയ തിരിച്ചുവരവാണ്‌ സറഈന നടത്തിയത്‌. ആദ്യ സെറ്റ്‌ 4-6 ന്‌ നഷഅ.മായ സറീന രണ്ടാം സെറ്റില്‍ സ്വതസിദ്ധമായ ശഐലിയില്‍ തിരിച്ചെത്തി. ടബ്രോക്കറിലേക്ക്‌ ദീര്‍ഗിച്ച സെറ്റില്‌ #7-6 നായിരുന്നു വിജയം. മൂന്നാം സെറ്റഅ അനായ.ാസം 6-2 ല്‍ അമേരിക്കന്‍ താരം സ്വന്തമാക്കി. വീനസ്‌ തോറ്റത്‌ പതിനാറആം സീഡ്‌ ലി നാക്ക്‌ മുന്നിലാണ്‌. സ്‌ക്കോര്‍ 2-6, 7-6, (7-4),7-5. പുരുഷ വിഭആഗത്തില്‍ സൂപ്പര്‍ താരവും ഒന്നാം സീഡുമായ റോജര്‍ ഫഎഡ്‌ററ്‌# സെമിയിലെതതിയിട്ടുണ്ട്‌.
കേരളം റണ്ണര്‍ അപ്പ്‌
മഡ്‌ഗാവ്‌: രാമചന്ദ്ര റആവു ട്രോഫിക്ക്‌ വേണ്ടിയുളഅ ദേശീയ ്‌ണ്ടര്‍ 23 ക്രിക്കറ്റഇലസ്‌ കേരളത്തിന്‌ രണ്ടാം സ്ഥആനം. കര്‍ണ്മാടചക കിരീടം സ്വന്തമാക്കിയ ചാമ്പ്യന്‍,ിപ്പില്‍ മികച്ച പ്രകടനവുമായാണ്‌ കേരലം രണ്ടാം സ്ഥആനം നേടിയത്‌. തമിഴ്‌നാട്‌, ഗോവ തുടങ്ങിയ ശക്തരാ പ്രതിയോഗികളഎയാണ്‌ കോരലം തോല്‍പ്പിച്ചത്‌. ഇതാദ്യമായാണ്‌ ദേശീയ തല ചാമ്പ്യന്‍ഷിപ്പില്‍ കേരലം രണ്ടാമത്‌ വരുന്നത്‌.
പാക്‌ താരങ്ങള്‍ക്ക്‌ അവസരമുണ്ടെന്ന്‌

No comments: