Friday, September 19, 2008

പാക്കിസ്‌താന്‍ ഹോക്കിയിലും കലാപം ഗോ ജമാലി ഗോ

പാക്കിസ്‌താന്‍ ഹോക്കിയിലും കലാപം ഗോ ജമാലി ഗോ

കറാച്ചി: ക്രിക്കറ്റിന്‌ പിറകെ പാക്കിസ്‌താനിലെ ഹോക്കിയിലും കലാപകൊടി..! പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷന്‍ തലവന്‍ മിര്‍ സഫറുല്ലഖാന്‍ ജമാലിയുടെ രാജി ആവശ്യപ്പെട്ട്‌ പാക്‌ ഹോക്കിയിലെ തലമുതിര്‍ന്നവരെല്ലാം ഐക്യത്തോടെ രംഗത്ത്‌ വന്നിരിക്കയാണ്‌. ഇന്നലെ പത്രസമ്മേളനം വിളിച്ചു പരസ്യമായി ജമാലിയുടെ രാജിയും ആവശ്യപ്പെട്ടിരിക്കുന്നു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിലെ പാക്കിസ്‌താന്റെ നിരാശാജനകമായ പ്രകടനത്തിന്‌ ശേഷം ടീം കോച്ച്‌, സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫ്‌ എന്നിവരെല്ലാം പരാജയത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത്‌ രാജി നല്‍കിയിരുന്നു. ഇവരുടെ പാത ജമാലിയും സ്വീകരിക്കുമെന്ന്‌ കരുതി അടങ്ങിയിരുന്ന മുന്‍ താരങ്ങള്‍ ഇപ്പോള്‍ ഒറ്റക്കെട്ടായാണ്‌ പാക്കിസാന്‍ ഹോക്കിയിലെ കെ.പി.എസ്‌ ഗില്ലിനെ നേരിടാന്‍ ഇറങ്ങുന്നത്‌.മുന്‍ ക്യാപ്‌റ്റനും ഒളിംപ്യനുമായ ഹസന്‍ സര്‍ദാരിന്റെ നേതൃത്ത്വത്തിലാണ്‌ സിനിയര്‍ താരങ്ങള്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. ഗോ ജമാലി ഗോ എന്നതാണ്‌ എല്ലാവരുടെയും മുദ്രാവാക്യം. ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ സീനിയര്‍ താരങ്ങളെല്ലാം ഒറ്റക്കെട്ടായിരുന്നു. പാക്‌ ഹോക്കിയെ വിനാശത്തിലേക്ക്‌ നയിക്കുന്നത്‌ ജമാലിയാണെന്നും അദ്ദേഹത്തെ മാറ്റാതെ പിറകോട്ടില്ലെന്നുമാണ്‌ താരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. എന്നാല്‍ ജമാലിയാവട്ടെ ഒന്നും കണ്ടില്ല എന്ന മട്ടിലാണ്‌.പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷനില്‍ ഇപ്പോള്‍ നടക്കുന്നത്‌ ജമാലിയുടെ വണ്‍മാന്‍ഷോയാണെന്ന്‌ ഹസന്‍ സര്‍ദാര്‍ കുറ്റപ്പെടുത്തി. ഒളിംപിക്‌ ഹോക്കിയില്‍ ഇത്തവണ പാക്കിസ്‌താന്‍ എട്ടാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. 1948 മുതലുളള പാക്കിസ്‌താന്റെ ഒളിംപിക്‌ ഹോക്കി ചരിത്രത്തില്‍ ഇത്രയും ദയനീയമായ പ്രകടനമില്ല. ആരെയും തോല്‍പ്പിക്കാന്‍ ടീമിനാവുന്നില്ല. ഈ ദയനീയതക്ക്‌ കാരണക്കാരന്‍ ജമാലിയല്ലാതെ മറ്റാരുമല്ല. ഏകാധിപതിയെ പോലെ പെരുമാറുന്ന ജമാലി മാറാതെ പാക്കിസ്‌താന്‍ ഹോക്കിയെ നന്നാക്കാന്‍ കഴിയില്ലെന്നും സര്‍ദാര്‍ തീര്‍ത്തുപറയുന്നു.പാക്കിസ്‌താന്‍ ഭരണകക്ഷിയായ പാക്കിസ്‌താന്‍ പിപ്പിള്‍സ്‌ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ സീനിയര്‍ താരങ്ങള്‍. ജമാലി പാക്കിസ്‌താനിലെ മുന്‍ പ്രധാനമന്ത്രിയാണ്‌. അദ്ദേഹത്തിന്റെ കസേര തെറിപ്പിക്കാന്‍ ഏറ്റവും എളുപ്പമേറിയ വഴി രാഷ്‌ട്രീയം തന്നെയാണെന്ന്‌ മനസ്സിലാക്കിയാണ്‌ സിനിയര്‍ താരങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചതും സമ്മേളനത്തില്‍ പി.പി.പി നേതാവായ ഖാസിം സിയക്ക്‌ പാക്കിസ്‌താന്‍ ഹോക്കി ഭരണം നല്‍കണമെന്ന്‌ വാദിച്ചതും.ബെയ്‌ജിംഗ്‌ ഒളിംപിക്‌സിലെ പരാജയത്തിന്റെ വെളിച്ചത്തില്‍ ഹോക്കി ഭരണരംഗത്തെ തലമുതിര്‍ന്നവരെല്ലാം സമ്മര്‍ദ്ദത്തിന്‌ വഴങ്ങി രാജി നല്‍കിയിരുന്നു. എന്നാല്‍ ജമാലിയോട്‌ പലരും പലവട്ടം ആവശ്യപ്പെട്ടിട്ടും അദ്ദേഹം സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. ബെയ്‌ജിംഗില്‍ ടീം പരാജയപ്പെട്ടതിന്‌ കാരണം പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷനല്ലെന്നും താരങ്ങളുടെ ആലസ്യമാണെന്നുമായിരുന്നു ജമാലിയുടെ നിലപാട്‌. ഇത്‌ വരെ ജമാലിയുടെ രാജിക്ക്‌ കാത്തുനില്‍ക്കുകായിരുന്നു രാജ്യത്തെ കായിക മന്ത്രാലയം. സ്‌പോര്‍ട്‌സ്‌ മന്ത്രി നജ്‌മുദ്ദീന്‍ ഖാന്‍ രാജിക്ക്‌ ഇനി കാത്തുനില്‍ക്കില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അതേ സമയം പാക്കിസ്‌താന്‍ ഹോക്കിയുടെ അപജയത്തില്‍ സീനിയര്‍ താരങ്ങള്‍ക്കുള്ള പങ്ക്‌ നിഷേധിക്കാനാവില്ലെന്ന്‌ മുന്‍ ക്യാപ്‌റ്റനായ നസീര്‍ അലി കുറ്റപ്പെടുത്തി. പാക്കിസ്‌താന്‍ ഹോക്കിയെ സുവര്‍ണ്ണകാലത്തില്‍ സഹായിച്ചവരെല്ലാം ഇപ്പോള്‍ സ്വന്തം കാര്യങ്ങള്‍ നോക്കുകയാണെന്നും രാജ്യത്തെ ഹോക്കിയെ ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാലിക്കൊപ്പം പാക്കിസ്‌താന്‍ ഹോക്കി ഫെഡറേഷന്റെ സെക്രട്ടറിയായിരുന്ന അക്തര്‍ ഉല്‍ ഇസ്ലാമും ജമാലിക്കെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്‌. ജമാലിയെ പോലുള്ളവരുടെ രാഷ്‌ട്രിയമാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌്‌ കാരണമെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ചെറിയ നേട്ടങ്ങള്‍ക്കായി സംസ്ഥാന അസോസിയേഷനുകളെ ജമാലിയെ പോലുളളവര്‍ വഴിവിട്ട്‌ സഹായിച്ചതാണ്‌ പ്രശ്‌നമായത്‌. ഹോക്കിയിലെ രാഷ്ട്രീയം അവസാനിപ്പിക്കാതെ രക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഒളിംപിക്‌സ്‌ പോലുളള രാജ്യാന്തര മാമാങ്ക വേദിയില്‍ പാക്കിസ്‌താന്റെ വിലാസം ഇത്‌ വരെ ഹോക്കിയില്‍ മാത്രമായിരുന്നു. ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം പാക്കിസ്‌താന്‍ സാന്നിദ്ധ്യമറിയിച്ചിരുന്നതും ഹോക്കിയിലായിരുന്നു. എന്നാല്‍ സമീപകാലത്തായി ഹോക്കി ടീമിന്‌ കാര്യമായൊന്നും നേടാനാവുന്നില്ല. ബെയ്‌ജിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ്‌ അവര്‍ നടത്തിയത്‌. ഇന്ത്യയില്ലാത്ത ഒളിംപിക്‌സ്‌ ഹോക്കിയില്‍ ഇത്തവണ ആഘോഷമാക്കാനായിരുന്നു പാക്കിസ്‌താന്‍ ലക്ഷ്യമിട്ടിരുന്നത്‌.ഇമ്രാാനെ വിളിക്കു രാജ്യത്തെ രക്ഷിക്കുലാഹോര്‍: പാക്കിസ്‌താന്‍ ഹോക്കിയിലെ മുദ്രാവാക്യം ഗോ ജമാലി ഗോ എന്നാണെങ്കില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റിലെ മുദ്രാവാക്യം ഇമ്രാനെ വിളിക്കൂ, രാജ്യത്തെ രക്ഷിക്കു എന്നാണ്‌...ഹോക്കിയിലെന്ന പോലെ മുന്‍താരങ്ങളാണ്‌ ക്രിക്കറ്റിലും പുത്തന്‍ മുദ്രവാക്യവുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇമ്രാന്‍ഖാന്‍ എന്ന പാക്കിസ്‌താന്റെ ഇതിഹാസ താരത്തിന്‌ ക്രിക്കറ്റ്‌ ഭരണം നല്‍കി രാജ്യത്തെ ക്രിക്കറ്റിനെ രക്ഷിക്കാന്‍ റമീസ്‌ രാജയാണ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.ഹോക്കി പോലെ ക്രിക്കറ്റിലും പാക്കിസ്‌താന്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്‌. ഈ വര്‍ഷം ഒരു ടെസ്‌റ്റില്‍ പോലും ടീം കളിച്ചിട്ടില്ല. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുളള കരുത്തര്‍ പാക്കിസ്‌്‌താനിലേക്ക്‌ വരാന്‍ മടിച്ചു നില്‍ക്കുന്നു. പാക്കിസ്‌താന്‍ ആതിഥേയത്വം വഹിക്കാനിരുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി അനിശ്ചിതമായി നീട്ടിയിരിക്കുന്നു. ഇതിനെല്ലാം കാരണം രാജ്യത്തെ ക്രിക്കറ്റിന്‌ നാഥനില്ലാത്തത്‌്‌ കൊണ്ടാണെന്നാണ്‌ റമീസും സീനിയര്‍ താരങ്ങളും പറയുന്നത്‌.പര്‍വേസ്‌ മുഷറഫ്‌ പ്രസിഡണ്ടായിരുന്ന സമയത്ത്‌ നാസീം അഷറഫായിരുന്നു പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെ നയിച്ചിരുന്നത്‌. മുഷറഫ്‌ രാജിവെച്ച ദിവസം തന്നെ അഷ്‌റഫും രാജി നല്‍കിയതോടെ ക്രിക്കറ്റിനെ ഭരിക്കാന്‍ ആളില്ലാതെയായി. ഏഷ്യാ കപ്പ്‌ ക്രിക്കറ്റിന്‌ ശേഷം പാക്കിസ്‌താന്‌ കാര്യമായ മല്‍സരങ്ങളൊന്നും നടന്നിട്ടില്ല. ആഭ്യന്തര ക്രിക്കറ്റും തകര്‍ന്നു കിടക്കുകയാണ്‌. ക്യാപ്‌റ്റന്‍ സ്ഥാനത്തിനായി ഷാഹിദ്‌ അഫ്രീദിയെ പോലുളളവര്‍ മുറവിളി കൂട്ടുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ഇമ്രാന്‌ മാത്രമേ കഴിയു എന്നാണ്‌ റമീസ്‌ രാജ പറയുന്നത്‌.പാക്കിസ്‌താന്‌ ലോകകപ്പ്‌്‌ സമ്മാനിച്ച ഏകനായകനാണ്‌ ഇമ്രാന്‍. ഇന്നും പാക്കിസ്‌താനിലെ ക്രിക്കറ്റ്‌ രംഗത്ത്‌ വജ്രശോഭയുളള താരം. രാഷ്ട്രീയ പാര്‍ട്ടിയുമായി ഇടകാലയളവില്‍ പൊതുരംഗത്ത്‌ നിറഞ്ഞിരുന്നപ്പോഴും ്‌ക്രിക്കറ്റിനെ ഇമ്രാന്‍ വിട്ടിരുന്നില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിയന്ത്രണം ഇമ്രാനെ പോലുളള ഒരാളെ ഏല്‍പ്പിക്കുന്നതായിരിക്കും ബുദ്ധിയെന്ന്‌ നയതന്ത്രവിദഗ്‌ദ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇമ്രാനെ പോലുളളവര്‍ രംഗത്തുണ്ടെങ്കില്‍ ഓസ്‌ട്രേലിയയെ പോലുളള ടീമുകള്‍ ഒരിക്കലും പാക്കിസ്‌താനിലേക്ക്‌ വരാന്‍ മടിക്കില്ലായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ ഈ കാര്യത്തില്‍ ഇമ്രാന്‍ പ്രതികരിച്ചിട്ടില്ല. പാക്കിസ്‌താന്‍ ഭരണകക്ഷിയായ പാക്കിസ്‌താന്‍ പിപ്പിള്‍സ്‌്‌ പാര്‍ട്ടിക്ക്‌ പക്ഷേ ഇമ്രാനോട്‌ താല്‍പ്പര്യക്കുറവുണ്ട്‌. പാക്കിസ്‌താന്‌ ബൗളര്‍മാരില്ല: ലത്തീഫ്‌കറാച്ചി: ഇന്ത്യ-പാക്കിസ്‌താന്‍ ക്രിക്കറ്റിന്റെ പരമ്പരാഗത കരുത്ത്‌ ഇപ്പോള്‍ ചോര്‍ന്നുപോയത്‌ പാക്കിസ്‌താന്‍ നിരയില്‍ കരുത്തരായ ബൗളര്‍മാര്‍ ഇല്ലാത്തത്‌ കൊണ്ടാണെന്ന്‌ മുന്‍ പാക്‌ ക്യാപ്‌റ്റനും വിക്കറ്റ്‌ കീപ്പറുമായ റഷീദ്‌ ലത്തീഫ്‌ അഭിപ്രായപ്പെട്ടു. ഒരു കാലത്ത്‌ ലോക ക്രിക്കറ്റിലെ വമ്പന്‍ പോരാട്ടമായിരുന്നു ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ നടക്കുന്ന പരമ്പര. എന്നാല്‍ ഇന്ന്‌്‌ ആ ആവേശം ഇന്ത്യ-പാക്‌ അങ്കത്തിനില്ലെന്ന്‌്‌ ലത്തീഫ്‌ പറഞ്ഞു. ഇതേ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കറും നടത്തിയിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുളള പരമ്പരയാണ്‌ ഇപ്പോള്‍ കൂടുതല്‍ ആവേകരമെന്ന സച്ചിന്റെ അഭിപ്രായത്തോട്‌ ലത്തീഫ്‌ യോജിച്ചു. ഓസ്‌ട്രേലിയന്‍ ടീമില്‍ നല്ല ബൗളര്‍മാരുണ്ട്‌. കരുത്തോടെ പന്തെിയാന്‍ അവര്‍ക്കാവുന്നു. ഇന്ത്യയുടെ മികച്ച ബാറ്റിംഗ്‌ നിരക്ക്‌്‌ വെല്ലുവിളി ഉയര്‍ത്താന്‍ ഓസീസ്‌ ബൗളര്‍മാര്‍ക്കാവുന്നു. ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ നടന്ന അവസാന ടെസ്‌റ്റ്‌ പരമ്പര വിരസമായത്‌ പാക്കിസ്‌താന്‍ നിരയില്‍ വസീം അക്രമിനെയും വഖാര്‍ യൂനസിനെയും പോലുളള കരുത്തരായ ബൗളര്‍മാര്‍ ഇല്ലാത്തത്‌ കൊണ്ടായിരുന്നെന്ന്‌ ലത്തീഫ്‌ പറഞ്ഞു. ശക്തരായ ബൗളര്‍മാരാണ്‌ മല്‍സരത്തിന്‌ ചൂടും വീര്യവും നല്‍കുന്നത്‌. പാക്‌ ബൗളിംഗ്‌്‌ ദുര്‍ബലമായതിനാല്‍ പരമ്പരയില്‍ മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യക്കായി. പണ്ട്‌ ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ നടന്ന പരമ്പരയെ ക്രിക്കറ്റ്‌ ലോകം മുഴുവന്‍ ആകാംക്ഷയോടെ വീക്ഷിച്ചിരുന്നു. എന്നാല്‍ അതേ ആകാംക്ഷ ഇന്ന്‌ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരക്കാണ്‌ ലഭിക്കുന്നത്‌. ഇത്തവണ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ ഇന്ത്യയിലേക്ക്‌ വരാതിരിക്കുന്നത്‌ ആതിഥേയര്‍ക്ക്‌ ഗുണം ചെയ്യുമെന്നാണ്‌ ലത്തീഫ്‌ കരുതുന്നത്‌. സൈമണ്ട്‌സ്‌ അപകടകാരിയായ താരമാണ്‌. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്‌. ഈ സാഹചര്യത്തില്‍ സൈമണ്ട്‌സ്‌ ഇല്ലാത്തത്‌്‌ ഇന്ത്യക്ക്‌ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.മാഞ്ചസ്റ്ററിന്‌ മുന്നില്‍ ചെല്‍സിലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പോരാട്ടത്തിന്റെ ആദ്യ റൗണ്ട്‌ സമാപിച്ചിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ആഴ്‌സനലിനുമൊന്നും കാര്യമായ നേട്ടം ലഭിക്കാത്ത ചാമ്പ്യന്‍സ്‌ ലീഗ്‌ പോരാട്ടത്തിന്‌ ശേഷം വന്‍ ടീമുകളെല്ലാം ഇന്നും നാളെയുമായി പ്രീമിയര്‍ ലീഗ്‌ പോരാട്ടത്തിനെത്തുന്നു. നാളെ സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടക്കുന്ന ചെല്‍സി -മാഞ്ചസ്‌റ്റര്‍ പോരാട്ടമാണ്‌ സോക്കര്‍ ലോകം കാത്തിരിക്കുന്നത്‌. ലിവര്‍പൂളും ആഴ്‌സനലുമെല്ലാം ഇന്നാണ്‌ കളിക്കുന്നത്‌. പുതിയ സീസണ്‍ ആരംഭിച്ചതിന്‌ ശേഷം നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരും പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരുമായ മാഞ്ചസ്‌റ്ററിന്‌ ആകെ ഒരു മല്‍സരമാണ്‌ ജയിക്കാനായത്‌. സൂപ്പര്‍ കപ്പിലും പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ്‌ ലീഗിലുമെല്ലാം ടീം തപ്പിതടയുകയാണ്‌. കഴിഞ്ഞ സീസണില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ടീമിന്‌ ഇത്തവണ എന്താണ്‌ സംഭവിച്ചതെന്ന്‌ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‌ പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന്‌ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ സീസണില്‍ തൊട്ടതെല്ലാം പൊന്നാക്കിയ പോര്‍ച്ചുഗീസ്‌ താരം കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ്‌ ലീഗില്‍ അല്‍പ്പസമയം കളിച്ചിരുന്നു. നാളത്തെ എതിരാളികള്‍ ചെല്‍സിയാണ്‌ എന്നതാണ്‌ ഫെര്‍ഗൂസണ്‌ വലിയ തലവേദന നല്‍കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ഈ രണ്ട്‌ ടീമുകളുമാണ്‌ മുഖാമുഖം വന്നിരുന്നത്‌. അന്ന്‌ വിജയശ്രീലാളിതരായത്‌്‌ ചുവപ്പന്‍ പടയായിരുന്നു. പ്രീമിയര്‍ ലീഗിലും ഇരുവരും തമ്മിലായിരുന്നു കിരീടത്തിനായുള്ള പോരാട്ടം. അവിടെയും വിജയം വരിച്ചത്‌ മാഞ്ചസ്‌റ്ററായിരുന്നു. ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ മാഞ്ചസ്‌റ്റര്‍ ലിവര്‍പൂളിനോട്‌ തോറ്റിരുന്നു. പോയിന്റ്‌ ടേബിളില്‍ വളരെ പിറകിലുളള ടീമിന്‌ ഇനിയും തോല്‍വി സഹിക്കാനാവില്ലഇന്ന്‌ ലിവര്‍പൂള്‍ സ്റ്റോക്‌ സിറ്റിയെയും ആഴ്‌സനല്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സിനെയും എതിരിടുന്നുണ്ട്‌്‌. ലീഗില്‍ ഇത്‌ വരെ വിജയം വരിക്കാന്‍ കഴിയാത്ത ടോട്ടന്‍ഹാമിന്‌ ആദ്യ വിജയം സ്വന്തമാക്കാന്‍ ഇന്ന്‌ അവസരമുണ്ട്‌. എതിരാളികള്‍ വിഗാന്‍ അത്‌ലറ്റികാണ്‌.സ്‌പാനിഷ്‌ ലീഗിലും മുന്‍നിരക്കാര്‍ക്ക്‌്‌ ഇത്‌ വരെ ആധികാരികത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട്‌ റൗണ്ട്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാര്‍സിലോണക്ക്‌ ഒരു വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്‌ രണ്ടാം മല്‍സരത്തില്‍ ജയിച്ചിരുന്നു.ഇന്ന്‌്‌ രണ്ട്‌ മല്‍സരങ്ങുണ്ട്‌. നാളെയാണ്‌ ബാര്‍സയും റയലും ഇറങ്ങുന്നത്‌. ബാര്‍സയുടെ പ്രതിയോഗികള്‍ ലിഗിലെ പുതുമുഖക്കാരായ സ്‌പോര്‍ട്ടിംഗ്‌ ഗിജോണാണ്‌. യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ തകര്‍പ്പന്‍ വിജയം നേടിയ സന്തോഷത്തിലാണ്‌ ബാര്‍സയുടെ പുതിയ കോച്ച്‌ പെപ്‌ ഗുര്‍ഡിയോള. ഈ വിജയം സ്‌പാനിഷ്‌ ലീഗില്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ലയണല്‍ മെസ്സിയിലാണ്‌ കോച്ചിന്റെ പ്രതീക്ഷകള്‍. റയല്‍ മാഡ്രിഡിന്‌ ലീഗിലും ചാമ്പ്യന്‍സ്‌ ലീഗിലും ഓരോ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും ആധികാരികത പ്രകടിപ്പിക്കാന്‍ രണ്ട്‌ വിജയത്തിലും കഴിഞ്ഞിരുന്നില്ല. നാളെ റേസിംഗ്‌ സാന്‍ഡറാണ്‌ എതിരാളികള്‍.ഇറ്റാലിയന്‍ ലീഗില്‍ ഏ.സി മിലാന്റെ കാര്യമാണ്‌ സങ്കടം. ഇതിനകം കളിച്ച രണ്ട്‌ മല്‍സരങ്ങളിലും വലിയ നിരാശയാണ്‌ അവര്‍ സമ്മാനിച്ചത്‌. നാളെ കരുത്തരായ ലാസിയോയാണ്‌ അവരുടെ എതിരാളികള്‍. ബ്രസീല്‍ സൂപ്പര്‍ താരങ്ങളായ കക്കയും റൊണാള്‍ഡിഞ്ഞോയുമെല്ലാം കളിക്കുമ്പോഴും സ്വന്തം കരുത്തില്‍ കളിക്കാന്‍ ഇത്‌ വരെ മിലാന്‌ കഴിഞ്ഞിട്ടില്ല. മറ്റൊരു കരുത്തരായ റോമക്ക്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ പരാജയം പിണഞ്ഞിരുന്നു. ഇന്ന്‌ നടക്കുന്ന ലീഗ്‌ മല്‍സരത്തില്‍ റെജിനയാണ്‌ അവരുടെ എതിരാളികള്‍. യുവന്തസിന്‌ വലിയ പ്രയാസം ഈയാഴ്‌ച്ചയില്ലില്ല. കാഗിലാരിയാണ്‌ എതിരാളികള്‍.ഫ്രഞ്ച്‌ ക്ലബുകള്‍ക്ക്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ കഷ്ടകാലമായിരുന്നു. തോല്‍വികള്‍ മറന്ന്‌ മാര്‍സലിയും ബോറോഡോക്‌സുമെല്ലാം ഇന്ന്‌ സ്വന്തം ലീഗില്‍ കളിക്കുന്നുണ്ട്‌. ചാമ്പ്യന്മാരായ ലിയോണ്‍ ലാ ഹാവറയെയും ബോറോഡോക്‌സ്‌ ഗ്രിനോബിളിനെയുമാണ്‌ എതിരിടുന്നത്‌.ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ബയേണ്‍ മ്യൂണിച്ചിന്‌ ഇനിയും പഴയ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന്‌ കരുത്തരായ വെര്‍ഡര്‍ ബ്രെഹ്മനാണ്‌ ബയേണിന്റെ എതിരാളികള്‍. യൂറോപ്യന്‍ ലീഗ്‌ഇന്നത്തെ മല്‍സരങ്ങള്‍ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ബ്ലാക്‌ബര്‍ണ്‍-ഫുള്‍ഹാംബോള്‍ട്ടണ്‍-ആഴ്‌സനല്‍ലിവര്‍പൂള്‍-സ്റ്റോക്‌ സിറ്റിസുതര്‍ലാന്‍ഡ്‌-മിഡില്‍സ്‌ബോറോവെസ്‌റ്റ്‌ഹാം-ന്യൂകാസില്‍സ്‌പാനിഷ്‌ ലീഗ്‌അത്‌ലറ്റികോ മാഡ്രിഡ്‌-റിക്രിയേറ്റീവോ ഹെലൂവഎസ്‌പാനിയോള്‍-ഗറ്റാഫെഇറ്റാലിയന്‍ ലീഗ്‌കറ്റാനിയ-അറ്റ്‌ലാന്ററോമ-റെജീനജര്‍മന്‍ ലീഗ്‌അര്‍മീനിയ-കോളോണ്‍ബയേണ്‍-വെര്‍ഡര്‍ ബ്രെഹ്മന്‍ബൊറൂഷ്യ-ഹെര്‍ത്താ ബെര്‍ലിന്‍കോട്ട്‌ബസ്‌-വി.എഫ്‌.എല്‍ പോഷംഷാല്‍ക്കെ-എന്‍ട്രാക്‌ട്‌ഫ്രഞ്ച്‌ ലീഗ്‌ഗ്രിനോബിള്‍-ബോറോഡോക്‌സ്‌ലാഹര്‍-ലിയോണ്‍ലില്ലി-ഓക്‌സുറെലോറിന്‍ഡെ-സിയാന്‍നാന്റസ്‌-വലന്‍സിയസ്‌നൈസ്‌-ലിമാന്‍ഡസ്‌ടോളോസ്‌-ഷോക്‌10-ഫാറൂഖ്‌ കോളജ്‌കോഴിക്കോട്‌: കാലിക്കറ്റ്‌ വാഴ്‌സിറ്റി ഷട്ടില്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണയും ഫാറുഖ്‌ കോളജിന്‌ എതിരാളികളില്ല. കഴിഞ്ഞ ഒമ്പത്‌ വര്‍ഷമായി പുലര്‍ത്തുന്ന ഏകാധിപത്യം പത്താം തവണയും പ്രകടിപ്പിച്ച ഫാറുഖ്‌ കോളജ്‌ സംഘം ചാമ്പ്യന്മാരായി. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജിനെയാണ്‌ ഇന്നലെ നടന്ന ഫൈനല്‍ മല്‍സരത്തിലവര്‍ തോല്‍പ്പിച്ചത്‌. രാംസി വിജയ്‌, അരുണ്‍ വിഷ്‌ണു, മിഥിലേഷ്‌ സുന്ദര്‍, ജംഷിദ്‌, അശ്വിന്‍, ഷാഹിദ്‌ എന്നിവരടങ്ങുന്ന ടീമാണ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയത്‌. 3-1 എന്ന സ്‌ക്കോറിനാണ്‌ ഫാറുഖ്‌ ആധിപത്യം ആവര്‍ത്തിച്ചു തെളിയിച്ചത്‌. അഭിനവിനെതിരെ ഷൂട്ടിംഗ്‌ ഫെഡറേഷന്‍ന്യൂഡല്‍ഹി: ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ സ്വര്‍ണ്ണ നേട്ടത്തിന്‌ തന്നെ സഹായിച്ചത്‌ പിതാവാണെന്ന അഭിനവ്‌ ബിന്ദ്രയുടെ പരാമര്‍ശം വന്‍ വിവാദത്തില്‍. അഭിനവിന്റെ പരാമര്‍ശത്തിനെതിരെ ഷൂട്ടിംഗ്‌ ഫെഡറേഷന്‍ പ്രസിഡണ്ട്‌്‌ ദ്വിഗ്‌വിജയ്‌ സിംഗും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയുമെല്ലാം രംഗത്ത്‌ വന്നു. പക്ഷേ താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നാണ്‌ അഭിനവ്‌ പറയുന്നത്‌. ഷൂട്ടിംഗ്‌ ഫെഡറേഷനോട്‌ അഭിനവ്‌ നന്ദികേടാണ്‌ കാണിച്ചതെന്ന്‌ അഖിലേന്ത്യാ ഷൂട്ടിംഗ്‌ ഫെഡറേഷന്‍ പ്രസിഡണ്ട്‌ ദ്വിഗ്‌വിജയ്‌ സിംഗ്‌ പരസ്യമായി എന്‍.ഡി.ടി.വി അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. അല്‍പ്പമധികം രോഷത്തിലാണ്‌ സിംഗ്‌ സൂപ്പര്‍താരത്തിനെതിരെ പ്രതികരിച്ചത്‌. ഒളിംപിക്‌സ്‌ പോലെ വലിയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയതിന്‌ ശേഷം ഇത്തരത്തില്‍ അധികാരികള്‍ക്കെതിരെ സംസാരിക്കാന്‍ വളരെ എളുപ്പമാണ്‌. വന്ന വഴികള്‍ ആരും മറക്കരുത്‌. നിലവിലുളള കായിക സമ്പ്രദായത്തില്‍ പിഴവുകളുണ്ടെന്ന്‌ എല്ലാവര്‍ക്കും പറയാന്‍ കഴിയും. പക്ഷ നന്ദി വേണം. ജയിച്ച്‌ കഴിഞ്ഞതിന്‌ സമ്പ്രദായത്തെ കുറ്റം പറയുന്നതില്‍ എന്താണ്‌ കാര്യം.. അവര്‍ക്ക്‌ വേണ്ടി കോടിക്കണക്കിന്‌ രൂപയാണ്‌ ഫെഡറേഷന്‍ ചെലവഴിച്ചത്‌. താരങ്ങള്‍ക്ക്‌്‌ പരാതികളുണ്ടാവം. എങ്കിലും നേട്ടത്തിന്‌ ശേഷം എല്ലാവരെയും തള്ളിപ്പറയുന്നത്‌ നീതികേടാണ്‌. ഒരു വ്യക്തിയല്ല, രാജ്യമാണ്‌ സ്വര്‍ണ്ണം നേടിയത്‌. അത്‌ മറക്കരുത്‌- അഭിനവ്‌്‌ മാത്രമല്ല ജസ്‌പാല്‍ റാണയും നേട്ടത്തിന്‌ ശേഷം പലതും മറന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്‌ കല്‍മാഡി ബിന്ദ്രയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചില്ല. അഭിനവിന്റെ നേട്ടത്തില്‍ പിതാവിന്‌ പങ്കുണ്ടെങ്കിലും മറ്റുളളവരുടെ സംഭാവനയെ അവമതിക്കരുത്‌. ഷൂട്ടിംഗ്‌ ഫെഡറേഷനാണ്‌ അഭിനവിനെ വിദേശത്ത്‌ അയച്ചതും ഉയര്‍ന്ന പരിശീലന സൗകര്യങ്ങള്‍ നല്‍കിയതും-കല്‍മാഡി പറഞ്ഞു. അതേ സമയം ഇന്നലെ ജയ്‌പ്പൂരില്‍ സംസാരിക്കവെ താന്‍ ആരെയും കുറ്റം പറഞ്ഞിട്ടില്ലെന്ന്‌ അഭിനവ്‌ പറഞ്ഞു. ഒളിംപിക്‌സ്‌ സ്വര്‍ണ്ണം ലഭിച്ചതിന്‌ ശേഷം നാട്ടിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞതാണ്‌. ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ഷൂട്ടിംഗ്‌ ഫെഡറേഷന്‍ പ്രസിഡണ്ടിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്‌-അഭിനവ്‌ പറഞ്ഞു. കായിക സംഘടനാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇന്ത്യന്‍ കായിക നേട്ടത്തിനായി പ്രവര്‍ത്തിക്കണം. എന്നെ മറക്കുക. എന്റെ നേട്ടവും മറക്കുക. രാജ്യത്തെ കായിക താരങ്ങളുടെ വികസനത്തിനും നേട്ടത്തിനും എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ പിറകില്‍ബുക്കാറസ്റ്റ്‌: റുമേനിയക്കെതിരായ ഡേവിസ്‌ കപ്പ്‌ ലോക ഗ്രൂപ്പ്‌ പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക്‌ തിരിച്ചടി. സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ പ്രകാശ്‌ അമൃതരാജും സോമദേവും പരാജയപ്പെട്ടു. പ്രകാശ്‌ വിക്ടര്‍ ക്രിവോയിക്ക്‌ മുന്നില്‍ തകര്‍ന്നപ്പോള്‍ സോമദേവിനെ വിക്ടര്‍ ഹാന്‍സവാണ്‌്‌ പരാജയപ്പെടുത്തിയത്‌. ഇന്ന്‌ ഡബിള്‍സില്‍ പെയ്‌സ്‌-ഭൂുപതി സഖ്യം കളിക്കും.

No comments: