Thursday, October 29, 2009

TOP GUN

ആഴ്‌സനല്‍ തകര്‍ത്തു
ലന്‍: കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളില്‍ നിന്നും കരുത്തരായ ലിവര്‍പൂളിന്‌ നാലാം റൗില്‍ തന്നെ മടക്കടിക്കറ്റ്‌... ഇംഗ്ലീഷ്‌ ഫുട്‌ബോളിലെ ചിര വൈരികളുടെ പോരാട്ടത്തില്‍ ആഴ്‌സനല്‍ 2-1 ന്‌ ലിവര്‍പൂളിനെ പരാജയപ്പെടുത്തി അടുത്ത റൗിലെത്തി. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പ്രീമിയര്‍ ലീഗ്‌ പോരാട്ടത്തില്‍ ശക്തരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി കരുത്ത്‌ പ്രകടിപ്പിച്ച റാഫേല്‍ ബെനിറ്റസിന്റെ പടക്ക്‌ ഇന്നലെ അതേ മികവ്‌ ആവര്‍ത്തിക്കാനായില്ല. ലഭിച്ച ര്‌ സുവര്‍ണ്ണാവസരങ്ങളും ഗോളാക്കി മാറ്റി ഗണ്ണേഴ്‌സ്‌ അവസരവാദികളാവുകയും ചെയ്‌തു. കാര്‍ലിംഗ്‌ കപ്പിലെ മറ്റ്‌ മല്‍സരങ്ങളില്‍ ചെല്‍സി മറുപടിയില്ലാത്ത നാല്‌ ഗോളിന്‌ ബോള്‍ട്ടണ്‍ വാറേഴ്‌സിനെ മുക്കിയപ്പോള്‍ മാഞ്ചസ്‌റ്റര്‍ സിറ്റി 5-1ന്‌ സ്‌കുതോര്‍പ്പയെ കീഴടക്കി.
ഈയിടെ ഈജിപ്‌തില്‍ നടന്ന ഫിഫ അര്‍ 20 ലോകകപ്പില്‍ സ്‌പെയിനിന്‌ വേി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഫ്രാന്‍ മെറിന്‍ഡയുടെ തകര്‍പ്പന്‍ ഗോളില്‍ ഒന്നാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആഴ്‌സനല്‍ ലീഡ്‌ നേടി. പതിനെട്ട്‌ വാര അകലെ നിന്നുളള സ്‌പാനിഷ്‌ താരത്തിന്റെ മിന്നല്‍ ഷോട്ടില്‍ ഗോള്‍മുഖം കുലുങ്ങി. ഇതേ കരുത്തില്‍ തന്നെയായിരുന്നു. ലിവര്‍പൂളിന്റെ സമനില ഗോള്‍. ഇരുപത്തിയഞ്ച്‌ വാര അകലെ നിന്നുമുളള എമിലിയാനോ ഇന്‍സുവയുടെ ഷോട്ടായിരുന്നു ഗോളായി മാറിയത്‌. ആദ്യ പകുതിയില്‍ 1-1 ല്‍ പിരിഞ്ഞ മല്‍സരത്തിന്റെ രാം പകുതിയിലും കുതിപ്പില്‍ മുന്നില്‍ ആഴ്‌സനലായിരുന്നു. നിക്കോളാസ്‌ ബെന്‍ഡറിന്റെ അവസരവാദ ഗോള്‍ ര്‌ ടീമുകളും തമ്മിലുളള വിത്യാസവുമായി. സാധാരണ ഗതിയില്‍ കാര്‍ലിംഗ്‌ കപ്പില്‍ പ്രമുഖ ടീമുകള്‍ യുവതാരങ്ങള്‍ക്കാണ്‌ അവസരം നല്‍കാറുളളത്‌. എന്നാല്‍ ഇത്തവണ ആഴ്‌സന്‍ വെംഗറും റാഫേല്‍ ബെനിറ്റസും സീനിയര്‍ താരങ്ങള്‍ക്കാണ്‌ നിര്‍ണ്ണായക മല്‍സരത്തില്‍ പ്രാധാന്യം നല്‍കിയത്‌. ആല്‍ബെര്‍ട്ടോ അഖിലാനി എന്ന ഇറ്റാലിയന്‍ യുവതാരം ലിവര്‍പൂളിനായി ആദ്യ മല്‍സരം കളിക്കുകയും അര്‍ഹമായ ഒരു പെനാല്‍ട്ടിക്ക്‌ അരികിലെത്തുകയും ചെയ്‌തിരുന്നു. പക്ഷേ റഫറിയുടെ അംഗീകാരം പെനാല്‍ട്ടിക്കുായിരുന്നില്ല. മറ്റ്‌ മല്‍സരഫലങ്ങള്‍ ഇപ്രകാരം: ചെല്‍സി 4-ബോള്‍ട്ടണ്‍ 0, മാഞ്ചസ്‌റ്റര്‍ സിറ്റി 5-സ്‌കുതോര്‍പ്പ്‌ 1, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 2-ബേര്‍സലി 0, ബ്ലാക്‌ബേര്‍ണ്‍ 5- പീറ്റര്‍ബറോ 2, പോര്‍ട്‌സ്‌മൗത്ത്‌ 4- സ്റ്റോക്ക്‌ സിറ്റി 0, സുതര്‍ലാന്‍ഡ്‌ 0-ആസ്‌റഅറണ്‍വില്ല 0,ടോട്ടന്‍ഹാം 2-എവര്‍ട്ടണ്‍ 0.

റൈറ്റ്‌ സീറ്റ്‌
വെല്ലിംഗ്‌ടണ്‍:ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ കോച്ചായി ജോണ്‍ റൈറ്റ്‌ നിയമിക്കപ്പെടാന്‍ വ്യക്തമായ സാധ്യത. ആന്‍ഡി മോര്‍സിനെ പരീശിലക സ്ഥാനന്ത്‌ നിന്ന്‌ പുറത്താക്കിയതിന്‌ ശേഷം പുതിയ കോച്ചിനെ തേടുന്ന കിവി മാനേജ്‌മെന്റിന്‌ മുന്നില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനായ റൈറ്റിന്റെ നാമം മാത്രമാണുള്ളത്‌. സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌, ടോം മുഡി, ഗ്രെഗ്‌ ഷെപ്പേര്‍ഡ്‌ എന്നിവരെയാണ്‌ കിവി ക്രിക്കറ്റ്‌ ബോര്‍ഡ്‌ സമീപിച്ചത്‌. ഇവരില്‍ ഫ്‌ളെമിംഗ്‌ വളരെ വ്യക്തമായി തനിക്ക്‌ പുതിയ ജോലിയില്‍ താല്‍പ്പര്യമില്ലെന്ന്‌ അറിയിച്ചിട്ടു്‌. ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ഉള്‍പ്പെടെയുളളവര്‍ പറഞ്ഞിട്ടും ഫ്‌്‌ളെമിംഗിന്റെ മനസ്സ്‌ മാറിയിട്ടില്ല. പുതിയ ബിസിനസും കുടുംബവുമാണ്‌ തനിക്ക്‌ പ്രധാനമെന്ന്‌ അദ്ദേഹം വ്യക്തമാക്കിയിട്ടു്‌. ഓസ്‌ട്രേലിയക്കാരനായ ടോം മുഡി ന്യൂസിലാന്‍ഡിലേക്ക്‌ വരാന്‍ തല്‍പ്പരനല്ല. ഗ്രെഗ്‌ ഷെപ്പേര്‍ഡിനും താല്‍പ്പര്യക്കുറവു്‌, ഈ സാഹചര്യത്തിലാണ്‌ ഇപ്പോള്‍ ടീമിന്റെ ഹൈ പെര്‍ഫോര്‍മന്‍സ്‌ മാനേജരായ റൈറ്റിലേക്ക്‌ കാര്യങ്ങള്‍ മാറുന്നത്‌. കിവി ക്രിക്കറ്റ്‌ ബോര്‍ഡിന്റെ മുന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ മാര്‍ട്ടിന്‍ സ്‌നെഡന്‍ ഈ കാര്യത്തില്‍ തന്റെ പിന്തുണ റൈറ്റിന്‌ അനുകൂലമായി പ്രഖ്യാപിച്ചുകഴിഞ്ഞു.

ടെന്നിസ്‌ ലോകത്തിന്‌ നിരാശ
ന്യൂയോര്‍ക്ക്‌: വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആന്ദ്രെ അഗാസി സത്യം പറഞ്ഞുവെന്നസ്‌ ശരി-പക്ഷേ അത്‌ വേിയിരുന്നില്ലെന്നാണ്‌ ടെന്നിസ്‌ ലോകം അഭിപ്രായപ്പെടുന്നത്‌. 1997 ല്‍ താന്‍ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചിരുന്നുവെന്നും അന്ന്‌ കള്ളം പറഞ്ഞാണ്‌ രക്ഷപ്പെട്ടതെന്നുമുളള അഗാസിയുടെ കുറ്റസമ്മതം അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ജീവചരിത്രത്തിലാണുള്ളത്‌. എന്നാല്‍ ടെന്നിസ്‌ ലോകം ഇഷ്ടപ്പെടുകയും മഹാന്മാരായ താരങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടുകയും ചെയ്‌ത അഗാസി രാജ്യാന്തര രംഗം വിട്ട ശേഷം നടത്തുന്ന ഈ കുറ്റസമ്മതത്തില്‍ കാര്യമില്ല. അദ്ദേഹത്തിന്‌ പഴയ കാര്യങ്ങള്‍ മറക്കുകയായിരുന്നു നല്ലതെന്ന്‌ ഒപ്പം കളിച്ച താരങ്ങള്‍ തന്നെ പറയുന്നു. 97 ല്‍ ഉത്തേജക മരുന്ന്‌ ഉപയോഗത്തിന്‌ ഒരു ഡോക്ടര്‍ അഗാസിയെ പിടികൂടുകയും ഏ.ടി.പിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തിരുന്നു. അന്ന്‌ അഗാസി നിരുപാധിക മാപ്പുമായി ഏ.ടി.പിയെ സമീപിച്ചപ്പോള്‍ അവര്‍ സംഭവത്തെ മായ്‌ച്ചുകളഞ്ഞു. എന്നാലിപ്പോള്‍ അഗാസി നടത്തിയ വെളിപ്പെടുത്തലില്‍ ഏ.ടി.പി പോലും പ്രതിക്കൂട്ടിലാണ്‌. എന്നാല്‍ ഏ.ടി.പി പരയുന്നത്‌ തങ്ങള്‍ ആരെയും വെറുതെ വിടില്ല എന്നാണ്‌. അഗാസിയുടെ കാര്യത്തില്‍ സ്വതന്ത്ര ട്രിബ്യൂണലാണ്‌ വിധി പറഞ്ഞത്‌. ഒരു അഗാസി കുറ്റം സമ്മതിച്ചു, ഇങ്ങനെ എത്ര അഗാസിമാര്‍ ടെന്നിസ്‌ ഭരണാധികാരികളുടെ മൗനാവുജനുവാദത്തില്‍ മല്‍സര രംഗം വാണു എന്നതാണ്‌ ഇപ്പോഴുളള ചോദ്യം.
അവര്‍ തന്നെ
നാഗ്‌പ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അടുത്ത ര്‌ മല്‍സരങ്ങള്‍ക്കുമുളള ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. രാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 99 റണ്‍സിന്‌ തോല്‍പ്പിച്ച അതേ സംഘത്തെ നിലനിര്‍ത്തുന്നതായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ക്രിസ്‌ ശ്രീകാന്ത്‌ അറിയിച്ചു. പരമ്പരയിലെ മൂന്നാം മല്‍സരം നാളെ ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ വെച്ചാണ്‌. ടീം: എം.എസ്‌ ധോണി (ക്യാപ്‌റ്റന്‍), വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, സച്ചിന്‍ ടെുല്‍ക്കര്‍, ഹര്‍ഭജന്‍സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ, മുനാഫ്‌ പട്ടേല്‍, അമിത്‌ മിശ്ര, വിരാത്‌ കോഹ്‌ലി, രവീന്ദു ജഡേജ, പ്രവീണ്‍ കുമാര്‍,ആശിഷ്‌ നെഹ്‌റ, സുരേഷ്‌ റൈന,സുദീപ്‌ ത്യാഗി, യുവരാജ്‌സിംഗ്‌. നാഗ്‌പ്പൂര്‍ മല്‍സരത്തിലൂടെ പഴയ ധോണിയെ തിരിച്ചു ലഭിച്ചതതായി ശ്രീകാന്ത്‌ പറഞ്ഞു. ഓസ്‌ട്രേലിയ പോലെ ഒരു ടീമിനെ 99 റണ്‍സിന്‌ തോല്‍പ്പിക്കുക എളുപ്പമുളള കാര്യമല്ല. എല്ലാവരും മെച്ചപ്പെട്ട പ്രകടനമാണ്‌ നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെയിനെക്ക്‌ പെയിന്‍, നാട്ടിലേക്ക്‌ മടക്കം
നാഗ്‌പ്പൂര്‍:ഇന്ത്യന്‍ പര്യടനത്തിനിടെ ഓസ്‌ട്രേലിയക്ക്‌ മറ്റൊരു കാഷ്വാലിറ്റി... വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ടീം പെയിനെ ഒടിഞ്ഞ വിരലുമായി നാട്ടിലേക്ക്‌ മടങ്ങി. അദ്ദേഹത്തിന്‌ പകരം നാളെ ഡല്‍ഹിയില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ആര്‌ കളിക്കുമെന്ന്‌ വ്യക്തമല്ല. ഓസീസ്‌ ടീമില്‍ റിസര്‍വ്‌ വിക്കറ്റ്‌ കീപ്പറില്ല. നാഗ്‌പ്പൂര്‍ ഏകദിനത്തിനിടെ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ പീറ്റര്‍ സിഡിലിന്റെ ബൗണ്‍സര്‍ തടയുന്നതിനിടെയാണ്‌ പെയിനെക്ക്‌ പരുക്കേറ്റത്‌. ഉടന്‍ തന്നെ ഫിസിയോ അദ്ദേഹം പരിചരിക്കുകയും ഇന്നിംഗിഗ്‌സിലുടനീളം പെയിനെ വിക്കറ്റ്‌ സംരക്ഷിക്കുകയും ചെയ്‌തിരുന്നു. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ്‌ ആരംഭിച്ചപ്പോള്‍ അദ്ദേഹം ഓപ്പണറായി ബാറ്റ്‌ ചെയ്യാനെത്തുകയും ചെയ്‌തു. പതിനാല്‌ പന്തില്‍ എട്ട്‌ റണ്‍സുമായി അദ്ദേഹം മടങ്ങി. സീനിയര്‍ വി്‌കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍ പരുക്കുമായി ചികില്‍സയിലാണ്‌. പുതിയ വിക്കറ്റ്‌ കീപ്പര്‍ ആരായാലും മൂന്നാം ഏകദിനത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്‌. ടീമിനൊപ്പം സഞ്ചരിക്കുന്ന സെലക്ടറായ ഡേവിഡ്‌ ബൂണ്‍ ഈ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഹിഡിച്ചുമായി സംസാരിച്ചിട്ടു്‌. പരുക്ക്‌ കാരണം ബ്രെട്ട്‌ ലീ, മൈക്കല്‍ ക്ലാര്‍ക്‌, ജെയിംസ്‌ ഹോപ്‌സ്‌ എന്നിവര്‍ ഇപ്പോള്‍ തന്നെ ടീമില്ലില്ല.

No comments: