Saturday, August 16, 2008

WORLD IS BOLT





ബെയ്‌ജിംഗ്‌: ബോള്‍ട്ട്‌്‌ ബോള്‍
ട്ടാണ്‌..... ലോക റെക്കോര്‍ഡുമായി ലോകത്തിലെ സുവര്‍ണതാരം. 9,.69 സെക്കന്‍ഡിന്റെ ഞെട്ടിപ്പിക്കുന്ന സമയം. ഒമ്പത്‌ പേരാണ്‌ ഫൈനലിന്‌ യോഗ്യത നേടിയത്‌. അവരില്‍ അമേരിക്കന്‍ മെഡല്‍ പ്രതീക്ഷയായ ടൈസണ്‍ ഗേ ഉണ്ടായിരുന്നില്ല. ലോകം കാത്തുനില്‍ക്കുന്ന പോരാട്ടത്തിന്റെ സെമിഫൈനലില്‍ അദ്ദേഹം പുറത്തായി. ജമൈക്കന്‍ ആധിപത്യമായിരുന്നു ഫൈനലില്‍. അസാഫ പവല്‍, ഉസൈന്‍ ബോള്‍ട്ട്‌ എന്നിവരെ കൂടാതെ മൈക്കല്‍ ഫ്രേറ്ററും അവസാന ഒമ്പതില്‍ സ്ഥാനം പിടിച്ചിരുന്നു. അമേരിക്കന്‍ പ്രതിനിധികളായി ഡാര്‍വിസ്‌ പാറ്റണും വാള്‍ട്ടര്‍ ഡിക്‌സും.. ഫൈനലില്‍ മല്‍സരിച്ച മറ്റുളളവര്‍ ഇവരായിരുന്നു: റിച്ചാര്‍ഡ്‌ തോംസണ്‍ (ട്രിനിഡാഡ്‌, ടുബാഗോ), ഡിക്‌സ്‌ വാള്‍ട്ടര്‍ (അമേരിക്ക), മാര്‍ക്‌ ബേണ്‍സ്‌ (ട്രിനിഡാഡ്‌്‌ ടുബാഗോ), ജോന്‍ഡി മാര്‍ട്ടിന (ഹോളണ്ട്‌). ഇവരില്‍ ബോള്‍ട്ടിന്‌ പിറകില്‍ റിച്ചാര്‍ഡ്‌ തോംസണ്‍ വന്നപ്പോല്‍ മൂന്നാമനായി ഡിക്‌സ്‌ വാള്‍ട്ടര്‍ കരുത്ത്‌ കാട്ടി. പവലിന്‌ അഞ്ചാം സ്ഥാനം മാത്രം.
തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു ഹീറ്റ്‌സ്‌ മുതല്‍. അസാഫ പവല്‍, ടൈസണ്‍ ഗേ, ഉസൈന്‍ ബോള്‍ട്ട്‌ എന്നിവരിലായിരുന്നു കണ്ണുകളെല്ലാം. എന്നാല്‍ സെമിഫൈനലില്‍ ഗേ നിരാശപ്പെടുത്തി. 0.02 സെക്കന്‍ഡിലാണ്‌ ്‌അദ്ദേഹത്തിന്‌ അവസാന ഒമ്പതില്‍ സ്ഥനം നേടാന്‍ കഴിയാതെ പോയത്‌. ഉസൈന്‍ ബോള്‍ട്ടിന്റേതായിരുന്നു സെമിയിലെ ഏറ്റവും മികച്ച സമയം-9.85 സെക്കന്‍ഡ്‌. അസാഫ പവല്‍ 9.91 സെക്കന്‍ഡിലാണ്‌ സെമി പൂര്‍ത്തിയാക്കിയത്‌. 9.93 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ട്രിനിഡാഡിന്റെ റിച്ചാര്‍ഡ്‌ തോംസണും കരുത്ത്‌ കാട്ടി.
100,200 മീറ്ററുകളില്‍ നിലവിലെ ലോക ചാമ്പ്യനായിരുന്നു ടൈസണ്‍ ഗേ. 10.05 സെക്കന്‍ഡിലാണ്‌ അദ്ദേഹം 100 മീറ്റര്‍ സെമി പൂര്‍ത്തയാക്കിയത്‌. യു.എസ്‌ ഒളിംപിക്‌ ട്രയല്‍സിനിടെ പേശിവലിവ്‌ അനുഭവപ്പെട്ട ഗേയുടെ ബെയ്‌ജിംഗ്‌ പ്രാതിനിധ്യം ഒരു ഘട്ടത്തില്‍ സംശയത്തിലായിരുന്നു. കഴിഞ്ഞ മെയില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഗ്രാന്‍പ്രിയില്‍ ലോക റെക്കോര്‍ഡ്‌ കുറിച്ച ബോള്‍ട്ടാണ്‌ ഹീറ്റ്‌സിലും സെമിയിലുമെല്ലാം സ്ഥിരത പ്രകടിപ്പിച്ചത്‌. ഫൈനലിലും അദ്ദേഹം കരുത്തനായി.

No comments: